കണ്ണിൽ പൊടിയിടാൻ സാമ്പത്തിക സംവരണ ബിൽ
text_fieldsനിലവിൽ വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും സംവരണമില്ലാത്ത മുന്നാക്ക സമുദായങ്ങ ളിൽ സാമ്പത്തികമായി പിന്നാക്കമായവർക്ക് 10 ശതമാനം സംവരണം വ്യവസ്ഥചെയ്യുന്ന ഭരണഘ ടന േഭദഗതി ബിൽ കഴിഞ്ഞ ദിവസം മോദി സർക്കാർ േലാക്സഭയിൽ പാസാക്കിയതിെൻറ ലക്ഷ്യം മാസ ങ്ങൾക്കകം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചോർച്ച പരമാവധി തടയുകയ ാണെന്ന് ഇൗ രാജ്യത്തെ ഏത് കുട്ടിക്കുമറിയാം. ലോക്സഭയും രാജ്യസഭയുമടങ്ങുന്ന മൊത് തം പാർലമെൻറിെൻറ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയും നിശ്ചിത എണ്ണം നിയമസഭകളുടെയു ം പിന്തുണയോടെ മാത്രം പാസാക്കി, രാഷ്ട്രപതിയുടെ അനുമതിയോടെ നിയമമാക്കാൻ കഴിയുന്ന ബിൽ ഇലക്ഷനു മുമ്പ് കടമ്പകൾ കടക്കുക അസാധ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എൻ.ഡി.എ സർക്കാർ തിടുക്ക പ്പെട്ട് ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെ അത് പരേമാന്നത നിയമനിർമാണ സഭ മു മ്പാകെ വെച്ചിരിക്കുന്നത്.
ഇൗയിടെ കഴിഞ്ഞ അഞ്ച് നിയമസഭകളിലേക്കുള്ള തെരെഞ്ഞടു പ്പിൽ തീവ്രവലതുപക്ഷത്തെ സാമ്പ്രദായികമായി അനുകൂലിച്ചുവന്ന വിഭാഗങ്ങൾ പോലും തങ്ങളെ കൈവിട്ടുവോ എന്ന ആശങ്ക ബി.ജെ.പിക്കുണ്ടായി. വൈകാതെ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും ഇൗ പ്രവണത തുടരാനിടയുണ്ടെന്നും കേവല ഭൂരിപക്ഷം നേടുന്നതിൽ എൻ.ഡി.എ പരാജയപ്പെടുമെന്നുമുള്ള സർവേ ഫലങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. തദ്ഫലമായി ചുെട്ടടുത്ത സംവരണ ബിൽ മുന്നാക്ക വിഭാഗങ്ങളെയെങ്കിലും തൃപ്തരാക്കുമെന്ന പ്രതീക്ഷയിലാവും അത് ലോക്സഭയിൽ പാസാക്കിയെടുത്തത്. അതേസമയംതന്നെ മോദി സർക്കാറിനെതിരെ പ്രതിപക്ഷ െഎക്യത്തിനുള്ള തിരക്കിട്ട ശ്രമങ്ങൾ നടക്കവെ പാർട്ടികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യവും സംവരണ ബില്ലിനുണ്ടാവും.
മുന്നാക്കത്തിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് സംവരണം എന്ന ആശയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പ്രതിപക്ഷ നിരയിലുണ്ട്. ഒരേ പാർട്ടിയിൽതന്നെ ഇവ്വിഷയകമായി ഭിന്ന വീക്ഷണം പുലർത്തുന്നവരുമുണ്ട്. സംവരണത്തെ മൗലികമായിത്തന്നെ നിരാകരിക്കുന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിെൻറ ഉറച്ചനിലപാട് സംഘ്പരിവാറിനെ പ്രതിേരാധത്തിലാക്കിയ പശ്ചാത്തലം കൂടിയുണ്ട് പുതിയ ഭരണഘടന ഭേദഗതി ബില്ലിന്. ഇപ്രകാരം ബഹുവിധ ലക്ഷ്യങ്ങളോെട അവതരിപ്പിക്കപ്പെട്ട ബില്ലിെൻറ നേരെ പക്ഷേ, മുഖ്യ പ്രതിപക്ഷ കക്ഷികൾ കരുതലോടെയാണ് പ്രതികരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് സംവരണം എന്ന തത്ത്വത്തെ പിന്തുണച്ചുകൊണ്ടുതന്നെ അത് തീർത്തും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കുതന്ത്രവും തട്ടിപ്പുമായാണ് വിലയിരുത്തിയിരിക്കുന്നത്.
നേരത്തേതന്നെ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച സി.പി.എമ്മും ഇൗ ബില്ലിെൻറ പിന്നിലെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യുന്നു. മായാവതിയുടെ ബി.എസ്.പിയും ആശയത്തെ എതിർക്കാതെ ബില്ലിനു പിന്നിലെ കുതന്ത്രത്തിനെതിെര വിരൽചൂണ്ടിയിരിക്കുകയാണ്. ബി.ജെ.പി വിരുദ്ധരായ മിക്ക പാർട്ടികളുടെയും നിലപാട് ഇതുതന്നെയാവാനാണ് സാധ്യത. അതിനർഥം എൻ.ഡി.എക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ മുത്തലാഖ് ബില്ലിനുണ്ടായ ദുർഗതി സംവരണ ബില്ലിനും നേരിടേണ്ടിവരും എന്നുതന്നെ. അതോടെ വെറും ഇലക്ഷൻ സ്റ്റണ്ടായി അത് പരിണമിക്കുകയും ചെയ്യും.
മതനിരപേക്ഷ ജനാധിപത്യ ഇന്ത്യൻ ഭരണഘടന പട്ടികജാതി, വർഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കംനിൽക്കുന്നു എന്ന ഏക കാരണത്താലാണ് സംവരണം അനുവദിച്ചിരിക്കുന്നത് എന്ന വസ്തുത അനിഷേധ്യമാണ്.
അതൊരിക്കലും ഏതെങ്കിലും ജാതിയുടെ ദാരിദ്ര്യമകറ്റാനോ അവർക്ക് തൊഴിൽ നൽകാനോ ഉദ്ദേശിച്ചല്ല. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദലിത്-പിന്നാക്ക ജാതികൾ വിദ്യാഭ്യാസപരമായും സാമൂഹികമായും ജീവിതത്തിെൻറ അടിത്തട്ടിലാണെന്ന സത്യം കണക്കിലെടുത്ത് അവരെ ശാക്തീകരിക്കാനും മുന്നാക്ക സമുദായങ്ങൾക്ക് തുല്യരായി ഉയർത്തിക്കൊണ്ടുവരാനും ലക്ഷ്യംവെച്ചാണ് ഭരണഘടന ശിൽപികൾ സംവരണം വ്യവസ്ഥ ചെയ്തത്. അയിത്തവും അസ്പൃശ്യതയും അടിച്ചേൽപിച്ച് വിറകുവെട്ടികളും വെള്ളംകോരികളുമാക്കി രാജ്യത്തെ ഭൂരിപക്ഷം ജനതയെ ചവിട്ടിത്താഴ്ത്തിയ സവർണ മേധാവിത്വം എന്നെങ്കിലും ഒരുനാൾ അവസാനിക്കണം എന്ന ദൃഢനിശ്ചയംതന്നെയായിരുന്നു ഡോ. അംബേദ്കർ നേതൃത്വം നൽകിയ ഭരണഘടനശിൽപികൾക്കുണ്ടായിരുന്നത്.
സ്വാതന്ത്ര്യത്തിെൻറ ഏഴു പതിറ്റാണ്ട് പിന്നിട്ടപ്പോഴും അവരുടെ ലക്ഷ്യം പൂർണമായി കൈവരിക്കാനായില്ലെന്നതോ പോവെട്ട, പ്രസ്തുത ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കുന്ന വിധത്തിൽ ഭരണഘടനയിലെ സംവരണ സംബന്ധമായ വകുപ്പുകൾ തിരുത്തിയെഴുതാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. മതേതരത്വം അവകാശപ്പെടുന്ന പാർട്ടികൾപോലും ഇത് തിരിച്ചറിയാത്ത നിലപാട് സ്വീകരിക്കുന്നത് നിർഭാഗ്യകരമാണെന്നേ പറയാൻ കഴിയൂ. സാമ്പത്തിക പിന്നാക്കാവസ്ഥ ഒരു യാഥാർഥ്യമാണ്. അതിന് പരിഹാരം തേടേണ്ടത് അനർഹർക്ക് വിദ്യാഭ്യാസ-ഉദ്യോഗ സംവരണത്തിലൂടെയല്ല. എല്ലാ വിഭാഗക്കാർക്കും തൊഴിലും തൃപ്തികരമായ വേതനവും താങ്ങാനാവുന്ന ജീവിത നിലവാരവും ഉറപ്പുവരുത്തിക്കൊണ്ടാണ്.
ഭരണഘടനതന്നെ അനുശാസിക്കുന്ന സോഷ്യലിസത്തിെൻറ പൊരുളും അതാണ്. കോർപറേറ്റുകൾക്കും ഭൂസ്വാമിമാർക്കും വൻ അഴിമതിക്കാർക്കുമായി രാജ്യത്തെ പണയപ്പെടുത്തിയവർക്ക് സാമൂഹിക നീതി സ്ഥാപിക്കാനാവില്ല. അതവർക്കുതന്നെ ബോധ്യപ്പെട്ടതുകൊണ്ടാണ് ഒരുവശത്ത് വർഗീയ ധ്രുവീകരണവും മതഭ്രാന്തും വഴി ജനങ്ങളെ ഭിന്നിപ്പിച്ചും മറുവശത്ത് സാമ്പത്തിക സംവരണം പോലുള്ള കൺകെട്ടു വിദ്യ പ്രയോഗിച്ചും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്. ഇൗ പോക്ക് വലിയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.