റെക്കോഡ് തകർക്കുന്ന സാമ്പത്തികാസമത്വം
text_fields2014-15 ധനവർഷത്തിൽ ഇന്ത്യയിലെ ആദായ നികുതി ദായകരിൽ 88,649 പേരാണ് ഒരു കോടിയിലധികം ആദായം കാണിച്ചതെങ്കിൽ 2017-18ൽ അവരുടെ സംഖ്യ 1,40,139 ആയി ഉയർന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. കോടീശ്വരന്മാർ മൂന്നു വർഷങ്ങൾക്കകം 60 ശതമാനം വർധിച്ചു എന്നർഥം. തീർച്ചയായും കേന്ദ്ര സർക്കാറിനെ സന്തോഷിപ്പിക്കുന്നതാണീ സംഖ്യ. തെൻറ സർക്കാറിെൻറ വിവിധ സാമ്പത്തിക പരിഷ്കരണ നടപടികളും വികസന പദ്ധതികളും മൂലമാണ് വളർച്ച എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാഭിമാനം എടുത്തുപറയുകയും ചെയ്യാം. അതുപോലെ കാലാകാലങ്ങളിൽ ആഗോള ശതകോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് പോലുള്ള സാമ്പത്തിക പ്രസിദ്ധീകരണങ്ങൾ പുറത്തുവിടുേമ്പാൾ ഇന്ത്യയിൽ മഹാ കോടീശ്വരന്മാരുടെ എണ്ണം വർധിക്കുന്നതും വൻപുരോഗതിയായി ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ, അത്യന്തം ഗുരുതരമായ ഒരു മറുവശവും ചിത്രത്തിനുണ്ടെന്ന സത്യം മറച്ചുവെക്കുകയോ അവഗണിക്കുകയോ ചെയ്തുകൊണ്ടാണീ വളർച്ചയെ സംബന്ധിച്ച അവകാശവാദങ്ങൾ. 2018ലെ ലോക ബാങ്ക് മനുഷ്യവിഭവ മൂലധന സൂചികപ്രകാരം ഇന്ത്യയുടെ സ്ഥാനം പരമദയനീയമാണ്. ശിശുമരണ നിരക്ക്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ഹ്യൂമൻ കാപിറ്റൽ ഇൻഡക്സിൽ 157 രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയത്. പട്ടികയിൽ നേപ്പാൾ, ശ്രീലങ്ക, മ്യാന്മർ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളെ പോലും പിന്നിലാക്കിക്കൊണ്ട് 115ാം സ്ഥാനത്താണ് ഇന്ത്യ. 90 രാജ്യങ്ങളിലെ 20 എൻ.ജി.ഒകളുടെ കൂട്ടായ്മയായ ഒാക്സ്ഫാം വെളിപ്പെടുത്തിയതു പ്രകാരം സാമ്പത്തികാസമത്വം അവസാനിപ്പിക്കുന്ന കാര്യത്തിൽ 147ാം സ്ഥാനമാണ് ഇന്ത്യക്ക്! മൊത്തം 157 രാജ്യങ്ങളേ പട്ടികയിലുള്ളൂ എന്നുകൂടി കണക്കിലെടുക്കുേമ്പാഴേ നമ്മുടെ സ്ഥിതി എത്ര പരിതാപകരവും ലജ്ജാകരവുമാണെന്ന് േബാധ്യമാവൂ. ദക്ഷിണ കൊറിയയും നമീബിയ, ഉറുഗ്വായ് എന്നീ ആഫ്രിക്കൻ രാജ്യങ്ങളും അസമത്വം അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുേമ്പാൾ നൈജീരിയയെപ്പോലെ ഇന്ത്യയും നടപടികളുടെ കാര്യത്തിൽ തീർത്തും മോശമാണെന്ന് ഒാക്സ്ഫാം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണത്തിന് പ്രതിവർഷ ബജറ്റിൽ ഇന്ത്യ നീക്കിവെക്കുന്നതിെൻറ രണ്ടിരട്ടി തുകയാണ് ചൈന വകയിരുത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ആഗോളതലത്തിൽ വിശപ്പിനെതിരെ സുസ്ഥിര വികസന ലക്ഷ്യം (എസ്.ഡി.ജി) 2030 ആവുേമ്പാഴേക്ക് ലോകത്തുനിന്ന് വിശപ്പ് നിർമാർജനം ഉദ്ദേശിക്കുന്നു. 2006ൽ ആരംഭിച്ച ഇൗ പദ്ധതിയുടെ പുരോഗതി തീർത്തും മന്ദഗതിയിലാണ് നീങ്ങുന്നത്. ആറു കോടിയിലധികം വരുന്ന അഭയാർഥി പ്രവാഹം ഇതിനൊരു കാരണമാണെങ്കിലും ഇന്ത്യ അത്തരമൊരു പ്രശ്നം നേരിടുന്നേ ഇല്ല. എന്നിട്ടും പട്ടിണി പട്ടികയിലുള്ള 119 രാജ്യങ്ങളിൽ 103 ആണ് നമ്മുടെ സ്ഥാനം! 31.3 പോയൻറ് മാത്രമുള്ള നമുക്കു താഴെ ലോകത്തേറ്റവും വിശപ്പനുഭവിക്കുന്ന ആഫ്രിക്കയിലെ സഹാറൻ മേഖലയാണുള്ളതെന്നോർക്കണം. 2016ലെ ലോക ബാങ്ക് കണക്കു പ്രകാരം ഒാരോ അഞ്ച് ഇന്ത്യക്കാരിലും ഒരാൾ ദരിദ്രനാണ്. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ഏഴു സംസ്ഥാനങ്ങൾ യു.പി, ബിഹാർ, മധ്യപ്രദേശ്, ഒഡിഷ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവയും. ഒഡിഷ ഒഴിച്ച് മറ്റ് ആറു സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് മറക്കരുത്. ശോച്യാവസ്ഥക്ക് മുഴുവൻ ഉത്തരവാദികൾ ബി.ജെ.പി സർക്കാറുകൾ ആണെന്ന് ആർക്കും വാദമില്ല. പക്ഷേ, കോൺഗ്രസും യു.പി.എ സർക്കാറുമാണ് ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും അഴിമതിക്കും ഉത്തരവാദികളെന്ന് പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ട് അധികാരത്തിലേറിയ നരേന്ദ്ര മോദി ഭരണത്തിെൻറ അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കെ സ്ഥിതി തരിമ്പും വ്യത്യാസപ്പെട്ടില്ലെങ്കിൽ ആരാണ് പാപഭാരം പേറേണ്ടത് എന്നാണ് അറിയേണ്ടത്. വംശീയതയും വർഗീയതയും ഇളക്കിവിടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും പച്ച മനുഷ്യെൻറ പ്രാഥമികാവശ്യങ്ങളുടെ നേരെ പോലും മുഖം തിരിച്ചും യുദ്ധജ്വരം മൂർച്ഛിപ്പിച്ചും പ്രതിരോധത്തിനെന്നപേരിൽ പൊതുഖജനാവ് കൊള്ളയടിച്ചും അഞ്ചുകൊല്ലം നാട് മുടിച്ചതിെൻറ ബാക്കിപത്രമാണ് നടേ ഉദ്ധരിച്ച കണക്കുകൾ. ഇൗ പതിനൊന്നാമത്തെ മണിക്കൂറിലും 2060 കോടി രൂപ ചെലവിൽ ഗുജറാത്തിൽ നിർമിച്ച സർദാർ പേട്ടലിെൻറ പടുകൂറ്റൻ പ്രതിമ അനാച്ഛാദനം ആഘോഷമാക്കുന്ന തിരക്കിലാണ് സംഘ്പരിവാർ. ഒരു കുട്ടിയുടെ പോലും വിശപ്പ് മാറ്റാനോ രോഗം ഭേദപ്പെടുത്താനോ പ്രയോജനപ്പെടാത്ത അഖില ലോക മഹാ പ്രതിമ ആർക്കുവേണ്ടി എന്ന് ചോദിച്ചാൽ ചോദിച്ചവൻ രാജ്യേദ്രാഹിയാവും, അത്രതന്നെ. ഇനിയും ഇൗ ദുരന്തം തുടരേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടത് ഒാരോ ഇന്ത്യക്കാരനുമാണ്; ചിന്താശക്തി മുച്ചൂടും പണയംവെച്ചിട്ടില്ലെങ്കിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.