Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2019 2:34 AM GMT Updated On
date_range 21 Nov 2019 2:34 AM GMTമാന്ദ്യം വെറും സാമ്പത്തികം മാത്രമല്ല
text_fieldsbookmark_border
എഴുപത് വർഷത്തിനിടയിൽ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാ ണ് രാജ്യം കടന്നുപോകുന്നതെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമ ാർ പറഞ്ഞത് 2019 ആഗസ്റ്റ് 23നാണ്. അന്ന് ഹീറോ ഗ്രൂപ് സംഘടിപ്പിച്ച ‘മൈൻഡ് മൈ ൻ’ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ: ‘ഇന്ത്യ സർക്കാറിനെ സംബന്ധി ച്ചിടത്തോളം അപ്രതീക്ഷിതമായ സാഹചര്യമാണിത്. സമ്പദ്ഘടനക്ക് ഇത് രയും ഭീഷണമായ അവസ്ഥയിലൂടെ കഴിഞ്ഞ 70 വർഷത്തിനിടയിൽ കടന്നുപോകേണ്ടിവന്നിട്ടില്ല. ആർക്കും ആരെയും വിശ്വാസമില്ലാത്ത സ്ഥിതി വന്നുചേർന്നിരിക്കുന്നു. സ്വകാര്യ മേഖലയിൽപോലും ആരും പണമിറക്കാൻ സന്നദ്ധമാവുന്നില്ല. എല്ലാവരും പണത്തിനുമേൽ ഇരിക്കുകയാണ്’. സാമ്പത്തിക മേഖലയിലെ മരവിപ്പിനെക്കുറിച്ച് വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും പലവട്ടം സൂചിപ്പിച്ചിരുന്നെങ്കിലും അതിനെയെല്ലാം തള്ളിക്കളയുന്ന സമീപനമായിരുന്നു കേന്ദ്ര സർക്കാറിെൻറത്. അതിനിടയിലാണ് ഇടിത്തീപോലെ നിതി ആയോഗ് തലവെൻറതന്നെ തുറന്നുപറച്ചിൽ പുറത്തുവരുന്നത്. അതോടുകൂടി ഉത്തരം മുട്ടിയ കേന്ദ്രം സാമ്പത്തിക ഉത്തേജക പാക്കേജുമായി രംഗത്തുവന്നു. ധനമന്ത്രിതന്നെ നേരിട്ടെത്തി പത്രസമ്മേളനം വിളിച്ചാണ് അത് പ്രഖ്യാപിച്ചത്. എന്നാൽ, പത്രസമ്മേളനത്തിൽ ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരംപറയാതെ കുഴങ്ങുന്ന മന്ത്രിയുടെ അവസ്ഥ അന്ന് വാർത്തയായതായിരുന്നു. ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ ശരിയാംവിധം മനസ്സിലാക്കാൻപോലും കേന്ദ്രത്തിന് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. വർഗീയ കാർഡ് ഇളക്കിയും ഉന്മാദദേശീയത വളർത്തിയും പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് അവർ വിചാരിച്ചിരിക്കുന്നത്. നിശ്ചയമായും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വൈകാരികതകൾകൊണ്ട് സാധിച്ചേക്കും. പക്ഷേ, അടിസ്ഥാനപ്രശ്നം രൂക്ഷമാവുകതന്നെയായിരിക്കും.
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പല കണക്കുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് േപ്രാഗ്രാം ഇംപ്ലിമെേൻറഷൻ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ സാമ്പ്ൾ സർവേ ഓർഗനൈസേഷൻ നടത്തിയ ഉപഭോക്തൃ വാങ്ങൽ ശേഷി (കൺസ്യൂമർ സ്പെൻഡിങ്) റിപ്പോർട്ടാണ് ഏറ്റവും ഒടുവിൽ ചർച്ചയാവുന്നത്. 2017 ജൂലൈ മുതൽ 2018 ജൂൺവരെയുള്ള ഇന്ത്യക്കാരെൻറ വാങ്ങൽശേഷി മുൻനിർത്തിയുള്ള, സർക്കാർ പുറത്തുവിടാതെ പൂഴ്ത്തിവെച്ച സർവേ റിപ്പോർട്ടാണ് കഴിഞ്ഞയാഴ്ച ഒരു സാമ്പത്തിക മാഗസിൻ പുറത്തുവിട്ടത്. പ്രസ്തുത റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാരെൻറ വാങ്ങൽശേഷി 3.7 ശതമാനം കുറഞ്ഞ്, കഴിഞ്ഞ 46 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് പോയിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷ്യവിഭവങ്ങൾക്കുംപോലും ചെലവഴിക്കുന്ന തുകയിൽ ഉപഭോക്താവ് വലിയ കുറവ് വരുത്തുകയാണ് എന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. വാങ്ങൽശേഷിയിൽ വരുന്ന കുറവ് മൊത്തം സമ്പദ്ഘടനയിൽ ഏൽപിക്കുന്ന ആഘാതങ്ങൾ ആലോചിക്കാവുന്നതിലും അപ്പുറമാണ്. നാട്ടുകാർ അറിയാതിരിക്കാൻ റിപ്പോർട്ട് പൂഴ്ത്തിവെക്കുക എന്നതാണ് കേന്ദ്ര സർക്കാർ കണ്ട മഹത്തായ പരിഹാര മാർഗം എന്നതാണ് കൗതുകകരമായിട്ടുള്ളത്!
ഉപഭോഗ ശേഷി നാലരപ്പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയത് മാത്രമല്ല, സാമ്പത്തിക രംഗത്ത് വേറെയും പല റെക്കോഡുകൾ നരേന്ദ്ര മോദി സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. ജി.ഡി.പി വളർച്ച 15 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്, വൈദ്യുതി/ഉൗർജ ഉൽപാദനം 15 വർഷത്തിലെ ഏറ്റവും കുറഞ്ഞ അളവ്, കിട്ടാക്കടങ്ങൾ ചരിത്രത്തിലെ ഏറ്റവും കൂടിയ തോതിൽ തുടങ്ങിയവയാണ് അതിൽ പ്രധാനം. വലിയ ഉൽപാദന കമ്പനികൾ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടും യൂനിറ്റുകൾ അടച്ചുപൂട്ടിയുമാണ് ഇതിനോട് പ്രതികരിക്കുന്നത്. കമ്പനികളെ സംബന്ധിച്ചിടത്തോളം നിലനിൽപ് പ്രധാനമാണ്. അതേസമയം, തൊഴിൽമേഖലയിൽ അത് പ്രവചനാതീതമായ അരക്ഷിതത്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ അരക്ഷിതത്വമാണ് വാങ്ങൽശേഷിയിലെ കുറവായി പരിണമിക്കുന്നത്. വാങ്ങൽശേഷിയിൽ കുറവുവരുമ്പോൾ അത് ഉൽപാദനത്തെയും വിപണനത്തെയും തിരിച്ചും ബാധിക്കുന്നു. അങ്ങനെ പരസ്പരം കണ്ണിചേർന്ന പ്രശ്നവ്യൂഹത്തിൽപെട്ട് കറങ്ങുകയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ.
അടുത്ത കാലംവരെ ലോകത്തെ ഏറ്റവും വികാസക്ഷമതയുള്ളതായി പരിഗണിക്കപ്പെട്ടതായിരുന്നു ഇന്ത്യൻ സമ്പദ് ഘടന. ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ഉള്ള രാജ്യമാണ് നമ്മുടേത്. അതായത്, ഏറ്റവും ഉൽപാദനക്ഷമതയുള്ള ആളുകളാൽ സമ്പന്നമായ രാജ്യം. വളർച്ചക്കുള്ള എല്ലാ സാധ്യതകളും തുറന്നു കിടക്കുന്ന അനുഗൃഹീതമായ അവസ്ഥ. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപെട്ട് ഉലഞ്ഞപ്പോൾപോലും പിടിച്ചുനിന്ന അനുഭവം നമുക്കുണ്ട്. എന്നാൽ, എല്ലാം പെട്ടെന്ന് തലകീഴായി മാറാൻ എന്താണ് കാരണമെന്ന് അന്വേഷിക്കേണ്ടതുണ്ട്.
നിതി ആയോഗ് വൈസ് ചെയർമാൻ നോട്ടു നിരോധനവും ജി.എസ്.ടിയുമാണ് സമ്പദ്വ്യവസ്ഥയിൽ ഏറ്റവും ആഘാതമേൽപിച്ച രണ്ട് കാര്യങ്ങളായി ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക രംഗത്തെക്കുറിച്ച് സാമാന്യ ജ്ഞാനമുള്ളവരെല്ലാം പറഞ്ഞു കൊണ്ടേയിരുന്ന കാര്യങ്ങൾ മാത്രമാണത്. എന്നാൽ, നോട്ടുനിരോധനത്തെ എതിർക്കുന്നവരെ രാജ്യേദ്രാഹികളാക്കാനാണ് സർക്കാർ അനുകൂലികൾ പണിയെടുത്തത്. നിലവിലെ മാന്ദ്യത്തിന് നോട്ടുനിരോധനം, ജി.എസ്.ടി പോലുള്ള സാമ്പത്തിക നടപടികൾക്കുപുറമെ മറ്റു ഘടകങ്ങളുമുണ്ട്. നിതി ആയോഗ് ഉപാധ്യക്ഷൻ ചൂണ്ടിക്കാട്ടിയതുപോലെ പണമിറക്കാൻ ആളുകൾ ധൈര്യപ്പെടാത്ത അവസ്ഥ വന്നുചേർന്നിരിക്കുന്നു. സാമൂഹിക ഘടനയും പരസ്പര വിശ്വാസവുമെല്ലാം ചരിത്രത്തിലില്ലാത്തവിധം ദുർബലമായതാണ് അടിസ്ഥാന കാരണം. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നോട്ടുകളാണ് ഒരു ദിവസം ഇല്ലാതാവുന്നതെങ്കിൽ ഒരു സംസ്ഥാനം തന്നെയാണ് ഒറ്റരാത്രി കൊണ്ട് ഇല്ലാതാവുന്നത്. ദശലക്ഷക്കണക്കിന് മനുഷ്യർ പൊടുന്നനെ പൗരന്മാരല്ലാതായി മാറുന്നു. രാജ്യം മുഴുവൻ എൻ.ആർ.സി, ഏക സിവിൽ കോഡ് തുടങ്ങിയവയെക്കുറിച്ചാണ് ഈ മാന്ദ്യച്ചുഴിയിലും കേന്ദ്രമന്ത്രിമാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. വിദേശികളും സ്വദേശികളും ഒരുപോലെ നിക്ഷേപമിറക്കാൻ മടിക്കുന്ന മണ്ണായി നമ്മുടെ നാട് മാറിക്കഴിഞ്ഞു. അതിനാൽ നിലവിലെ മാന്ദ്യം കേവലം സാമ്പത്തിക ചൊട്ടുവിദ്യകളിലൂടെ മറികടക്കാവുന്ന ഒന്നല്ല. കേന്ദ്ര സർക്കാർ അതിെൻറ നയ സമീപനങ്ങളിൽതന്നെയാണ് മാറ്റം വരുത്തേണ്ടത്.
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പല കണക്കുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് േപ്രാഗ്രാം ഇംപ്ലിമെേൻറഷൻ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ സാമ്പ്ൾ സർവേ ഓർഗനൈസേഷൻ നടത്തിയ ഉപഭോക്തൃ വാങ്ങൽ ശേഷി (കൺസ്യൂമർ സ്പെൻഡിങ്) റിപ്പോർട്ടാണ് ഏറ്റവും ഒടുവിൽ ചർച്ചയാവുന്നത്. 2017 ജൂലൈ മുതൽ 2018 ജൂൺവരെയുള്ള ഇന്ത്യക്കാരെൻറ വാങ്ങൽശേഷി മുൻനിർത്തിയുള്ള, സർക്കാർ പുറത്തുവിടാതെ പൂഴ്ത്തിവെച്ച സർവേ റിപ്പോർട്ടാണ് കഴിഞ്ഞയാഴ്ച ഒരു സാമ്പത്തിക മാഗസിൻ പുറത്തുവിട്ടത്. പ്രസ്തുത റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാരെൻറ വാങ്ങൽശേഷി 3.7 ശതമാനം കുറഞ്ഞ്, കഴിഞ്ഞ 46 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് പോയിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷ്യവിഭവങ്ങൾക്കുംപോലും ചെലവഴിക്കുന്ന തുകയിൽ ഉപഭോക്താവ് വലിയ കുറവ് വരുത്തുകയാണ് എന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. വാങ്ങൽശേഷിയിൽ വരുന്ന കുറവ് മൊത്തം സമ്പദ്ഘടനയിൽ ഏൽപിക്കുന്ന ആഘാതങ്ങൾ ആലോചിക്കാവുന്നതിലും അപ്പുറമാണ്. നാട്ടുകാർ അറിയാതിരിക്കാൻ റിപ്പോർട്ട് പൂഴ്ത്തിവെക്കുക എന്നതാണ് കേന്ദ്ര സർക്കാർ കണ്ട മഹത്തായ പരിഹാര മാർഗം എന്നതാണ് കൗതുകകരമായിട്ടുള്ളത്!
ഉപഭോഗ ശേഷി നാലരപ്പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയത് മാത്രമല്ല, സാമ്പത്തിക രംഗത്ത് വേറെയും പല റെക്കോഡുകൾ നരേന്ദ്ര മോദി സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. ജി.ഡി.പി വളർച്ച 15 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്, വൈദ്യുതി/ഉൗർജ ഉൽപാദനം 15 വർഷത്തിലെ ഏറ്റവും കുറഞ്ഞ അളവ്, കിട്ടാക്കടങ്ങൾ ചരിത്രത്തിലെ ഏറ്റവും കൂടിയ തോതിൽ തുടങ്ങിയവയാണ് അതിൽ പ്രധാനം. വലിയ ഉൽപാദന കമ്പനികൾ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടും യൂനിറ്റുകൾ അടച്ചുപൂട്ടിയുമാണ് ഇതിനോട് പ്രതികരിക്കുന്നത്. കമ്പനികളെ സംബന്ധിച്ചിടത്തോളം നിലനിൽപ് പ്രധാനമാണ്. അതേസമയം, തൊഴിൽമേഖലയിൽ അത് പ്രവചനാതീതമായ അരക്ഷിതത്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ അരക്ഷിതത്വമാണ് വാങ്ങൽശേഷിയിലെ കുറവായി പരിണമിക്കുന്നത്. വാങ്ങൽശേഷിയിൽ കുറവുവരുമ്പോൾ അത് ഉൽപാദനത്തെയും വിപണനത്തെയും തിരിച്ചും ബാധിക്കുന്നു. അങ്ങനെ പരസ്പരം കണ്ണിചേർന്ന പ്രശ്നവ്യൂഹത്തിൽപെട്ട് കറങ്ങുകയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ.
അടുത്ത കാലംവരെ ലോകത്തെ ഏറ്റവും വികാസക്ഷമതയുള്ളതായി പരിഗണിക്കപ്പെട്ടതായിരുന്നു ഇന്ത്യൻ സമ്പദ് ഘടന. ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ഉള്ള രാജ്യമാണ് നമ്മുടേത്. അതായത്, ഏറ്റവും ഉൽപാദനക്ഷമതയുള്ള ആളുകളാൽ സമ്പന്നമായ രാജ്യം. വളർച്ചക്കുള്ള എല്ലാ സാധ്യതകളും തുറന്നു കിടക്കുന്ന അനുഗൃഹീതമായ അവസ്ഥ. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപെട്ട് ഉലഞ്ഞപ്പോൾപോലും പിടിച്ചുനിന്ന അനുഭവം നമുക്കുണ്ട്. എന്നാൽ, എല്ലാം പെട്ടെന്ന് തലകീഴായി മാറാൻ എന്താണ് കാരണമെന്ന് അന്വേഷിക്കേണ്ടതുണ്ട്.
നിതി ആയോഗ് വൈസ് ചെയർമാൻ നോട്ടു നിരോധനവും ജി.എസ്.ടിയുമാണ് സമ്പദ്വ്യവസ്ഥയിൽ ഏറ്റവും ആഘാതമേൽപിച്ച രണ്ട് കാര്യങ്ങളായി ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക രംഗത്തെക്കുറിച്ച് സാമാന്യ ജ്ഞാനമുള്ളവരെല്ലാം പറഞ്ഞു കൊണ്ടേയിരുന്ന കാര്യങ്ങൾ മാത്രമാണത്. എന്നാൽ, നോട്ടുനിരോധനത്തെ എതിർക്കുന്നവരെ രാജ്യേദ്രാഹികളാക്കാനാണ് സർക്കാർ അനുകൂലികൾ പണിയെടുത്തത്. നിലവിലെ മാന്ദ്യത്തിന് നോട്ടുനിരോധനം, ജി.എസ്.ടി പോലുള്ള സാമ്പത്തിക നടപടികൾക്കുപുറമെ മറ്റു ഘടകങ്ങളുമുണ്ട്. നിതി ആയോഗ് ഉപാധ്യക്ഷൻ ചൂണ്ടിക്കാട്ടിയതുപോലെ പണമിറക്കാൻ ആളുകൾ ധൈര്യപ്പെടാത്ത അവസ്ഥ വന്നുചേർന്നിരിക്കുന്നു. സാമൂഹിക ഘടനയും പരസ്പര വിശ്വാസവുമെല്ലാം ചരിത്രത്തിലില്ലാത്തവിധം ദുർബലമായതാണ് അടിസ്ഥാന കാരണം. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നോട്ടുകളാണ് ഒരു ദിവസം ഇല്ലാതാവുന്നതെങ്കിൽ ഒരു സംസ്ഥാനം തന്നെയാണ് ഒറ്റരാത്രി കൊണ്ട് ഇല്ലാതാവുന്നത്. ദശലക്ഷക്കണക്കിന് മനുഷ്യർ പൊടുന്നനെ പൗരന്മാരല്ലാതായി മാറുന്നു. രാജ്യം മുഴുവൻ എൻ.ആർ.സി, ഏക സിവിൽ കോഡ് തുടങ്ങിയവയെക്കുറിച്ചാണ് ഈ മാന്ദ്യച്ചുഴിയിലും കേന്ദ്രമന്ത്രിമാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. വിദേശികളും സ്വദേശികളും ഒരുപോലെ നിക്ഷേപമിറക്കാൻ മടിക്കുന്ന മണ്ണായി നമ്മുടെ നാട് മാറിക്കഴിഞ്ഞു. അതിനാൽ നിലവിലെ മാന്ദ്യം കേവലം സാമ്പത്തിക ചൊട്ടുവിദ്യകളിലൂടെ മറികടക്കാവുന്ന ഒന്നല്ല. കേന്ദ്ര സർക്കാർ അതിെൻറ നയ സമീപനങ്ങളിൽതന്നെയാണ് മാറ്റം വരുത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story