Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗുരുതരമാവുന്ന...

ഗുരുതരമാവുന്ന സാമ്പത്തിക മാന്ദ്യം

text_fields
bookmark_border
ഗുരുതരമാവുന്ന സാമ്പത്തിക മാന്ദ്യം
cancel

ഇന്ത്യയുടെ സാമ്പത്തിക തളർച്ച അങ്ങേയറ്റം ആശങ്കജനകമാണെന്നു ചൂണ്ടിക്കാട്ടുന്നു മുൻ റിസർവ് ബാങ്ക് ഗവർണറും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. 2018-19 കാലത്ത്  ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.8 ശതമാനം മാത്രമായിരുന്നു. ഇത് 2014-15 കാലഘട്ടത്തിനു ശേഷ മുള്ള ഏറ്റവും താണ നിലയാണ്. ഈ വർഷത്തെ ജി.ഡി.പി വളർച്ച ഏഴു ശതമാനമെന്ന് സർക്കാർ കണക ്ക് കൂട്ടുന്നുണ്ടെങ്കിലും അത്രയും വരില്ലെന്നാണ് രഘുറാം രാജെൻറ നിരീക്ഷണം. ചില മേഖല കളിൽ പ്രതിസന്ധിയുടെ സൂചനകളുണ്ടെന്നതിൽ തർക്കമില്ലെന്നാണ് നിലവിലെ ആർ.ബി.െഎ മേ ധാവി ശക്തികാന്ത് ദാസിെൻറയും അഭിപ്രായം. എന്നാൽ, സമ്പദ്വ്യവസ്ഥയിലെ സാധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുകയും ഒപ്പം വെല്ലുവിളികൾ നേരിടാൻ വഴി തേടുകയുമാണ് വേണ്ടതെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്.

കഠിനമായ ആഗോള സാഹചര്യങ്ങളുടെ പ്രതിഫലനവും കാണണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. അടുത്ത രണ്ടുവർഷം അേമരിക്കയെ സാമ്പത്തിക മാന്ദ്യം പിടികൂടുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പാവാം റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിച്ച ആഗോള സാമ്പത്തിക സാഹചര്യങ്ങളിലൊന്ന്. മാന്ദ്യം മുറുകി കമ്പനികൾ പൂട്ടുകയും തൊഴിലാളികൾ വഴിയാധാരമാവുകയും ചെയ്യുേമ്പാൾ സർക്കാർ പുലർത്തുന്ന മൗനം അപകടകരമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തുന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിലെ ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യം ബാധിച്ച വാഹന വിപണിയിൽ വിൽപന ജൂലൈയിൽ മൂന്നിലൊന്ന് കുറഞ്ഞതായി കണക്കുകൾ കാണിക്കുന്നു. ഹീേറാ, ടാറ്റ, അശോക് ലെയ്ലൻഡ്, ടി.വി.എസ് തുടങ്ങിയ വാഹന നിർമാതാക്കളെല്ലാം തന്നെ ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ വെട്ടിച്ചുരുക്കിയതിനാൽ ഇതിനകം മൂന്നര ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു.

മാരുതി കാറുകളുടെ വിൽപനയിലും അഭൂതപൂർവമായ മാന്ദ്യമാണ് അനുഭവപ്പെടുന്നത്. മെറ്റാന്ന് റിയൽ എസ്റ്റേറ്റ് മേഖലയാണ്. ഭൂമി, വീട് എന്നിവയുടെ ക്രയവിക്രയം നന്നേ കുറഞ്ഞു. ഒരുവക ഇടത്തരക്കാർക്ക് വാങ്ങാവുന്ന 45 ലക്ഷം രൂപയിൽ താഴെ വിലയുള്ള നാലു ലക്ഷം ഫ്ലാറ്റുകൾ ഒമ്പതു നഗരങ്ങളിൽ വിറ്റുപോവാതെ കിടക്കുന്നു. വീട്ടുപകരണങ്ങളുടെ കാര്യത്തിലുമുണ്ട് കഠിനമായ മാന്ദ്യം. ടി.വി, റഫ്രിജറേറ്റർ തുടങ്ങിയ ഗാർഹിക ഉപകരണങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ പ്രതിസന്ധി നേരിടുന്ന നിർമാതാക്കൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച് വിഷയം ചർച്ച ചെയ്തിരുന്നു. സർക്കാർ സത്വര പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സ്ഥിതി വഷളാവുമെന്ന് അവർ ധനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

വിപണിയിലെ മാന്ദ്യം സ്വാഭാവികമായും നികുതി സമാഹരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2018 ഏപ്രിൽ-ജൂൺ കാലത്ത് നികുതി പിരിവിെൻറ വർധന കേവലം 1.5 ശതമാനമാണെങ്കിൽ കഴിഞ്ഞവർഷം ഇതേ കാലയളവിൽ അത് 22 ശതമാനത്തിലധികമായിരുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. അേത അവസരത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് ചെലവുകൾ വെട്ടിക്കുറക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ മോദി സർക്കാർ സ്വീകരിക്കുന്നില്ലെന്ന മറുവശവും കാണേണ്ടതുണ്ട്. 2017-18 വർഷത്തിൽ ചെലവുകൾ 19 ശതമാനം വർധിക്കുകയാണ് ചെയ്തിരിക്കുന്നത്. 2018-19 വർഷത്തിലാകട്ടെ വീണ്ടും 13 ശതമാനം വർധിച്ചു. 2008 ധനവർഷം മുതൽക്കുള്ള ഏറ്റവും വലിയ വർധനയാണിത്.

ചുരുക്കത്തിൽ, കറൻസി റദ്ദാക്കൽ, ഒട്ടും യാഥാർഥ്യബോധവുമില്ലാതെയുള്ള ജി.എസ്.ടി നടപ്പാക്കൽ തുടങ്ങിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചേപ്പാഴേ അതിെൻറ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയ സാമ്പത്തിക വിദഗ്ധരെ മോദി സർക്കാർ അനഭിമതരാക്കി സ്തുതിപാഠകരെ മാത്രം വിശ്വാസത്തിലെടുത്തതിെൻറ കൂടി ഫലമാണ് രാജ്യം നേരിടുന്ന കടുത്ത മാന്ദ്യം. അമർത്യസെൻ, രഘുറാം രാജൻ തുടങ്ങിയവരെല്ലാം ഇപ്പോൾ അസ്വീകാര്യരാണ്. എന്തിേനറെ, സ്വന്തം പാളയത്തിലെ സുബ്രമണ്യം സ്വാമി വരെ ഇപ്പോൾ സർക്കാറിെൻറ നിശിത വിമർശകനാണ്. കഴിഞ്ഞ മോദി സർക്കാറിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ നയവൈകല്യങ്ങളാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സ്വാമിയുടെ കുറ്റപ്പെടുത്തൽ. അേച്ഛ ദിൻ പ്രഖ്യാപിച്ച് അധികാരമേറ്റ നരേന്ദ്ര മോദി-അമിത് ഷാ ടീമിന് ഒന്നാമൂഴത്തിലെ അഞ്ചു വർഷം കഴിഞ്ഞപ്പോൾ വാഗ്ദാനം ചെയ്ത ദശലക്ഷക്കണക്കിൽ തൊഴിലുകളോ കള്ളപ്പണത്തിെൻറ വീണ്ടെടുപ്പോ വില വീർപ്പിെൻറ ന്യൂനീകരണമോ ഒന്നും സാധ്യമായില്ലെങ്കിലും തീർത്തും വൈകാരികമായ വംശീയ അജണ്ടകൾ പുറത്തെടുത്ത് രണ്ടാമൂഴം തരപ്പെടുത്താൻ കഴിഞ്ഞു.

പുതിയ സർക്കാറിെൻറ പ്രഥമ ബജറ്റ് സമ്മേളനത്തിൽ മണിക്കൂറുകൾകൊണ്ട് ചുട്ടെടുത്ത മുത്തലാഖ് ബില്ലിനോ കശ്മീർ പ്രത്യേക പദവി ഉറപ്പുനൽകുന്ന ഭരണഘടന ഖണ്ഡിക എടുത്തുകളയുന്നതിനോ വ്യക്തികളെയടക്കം ഭീകരവാദികളായി പ്രഖ്യാപിക്കുന്ന മനുഷ്യാവകാശ ധ്വംസന നിയമനിർമാണത്തിനോ 130 കോടി ജനങ്ങളുടെ അടിസ്ഥാന പ്രശ്നപരിഹാരെത്ത സംബന്ധിച്ചിടത്തോളം ഒന്നും ചെയ്യാനാവില്ലെന്ന് ഏത് മന്ദബുദ്ധിക്കും മനസ്സിലാക്കാവുന്നേതയുള്ളൂ. േദശരക്ഷയുടെയും ദേശീയതയുടെയും പേരിൽ ആർ.എസ്.എസിെൻറ വിഭാഗീയ അജണ്ട നടപ്പാക്കുന്നതിലും കോർപറേറ്റുകളെ വഴിവിട്ട് താലോലിക്കുന്നതിലും മാത്രമാണ് തീവ്ര വലതുപക്ഷ സർക്കാർ മിടുക്ക് തെളിയിക്കുന്നത്. ഈ പോക്ക് എേങ്ങാട്ട്, എത്രനാൾ എന്ന് ഓരോ പൗരനും ചിന്തിക്കേണ്ട സമയം അതിക്രമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articleeconomic crisisIndia News
News Summary - Economic Crisis -Malayalam Article
Next Story