സാമ്പത്തിക പ്രതിസന്ധിയും പൗരത്വ ഭേദഗതിയും
text_fieldsരാജ്യം വറവുചട്ടിയിലേക്ക് എത്തിപ്പെട്ടത് വല്ലാത്തൊരു എരിതീയിൽനിന്നാണ്. സാമ്പത്തികശേഷിയിൽ ഇന്ത്യ ഏതാനും വർഷമായി അതിവേഗം താഴോട്ട് കുതിക്കുകയാണ്. വിദേശമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ഇന്ത്യയുടെ ഇടിയുന്ന പ്രതിച്ഛായയുടെ സൂചനയാകുേമ്പാൾ, വിവിധ സ്ഥിതിവിവരക്കണക്കുകൾ അതിനാധാരമായ യാഥാർഥ്യങ്ങൾ എടുത്തുകാട്ടുന്നു. മനുഷ്യാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും ഭരണകൂടത്തിെൻറ ഔദാര്യമായിരിക്കുന്നു എന്ന് പറയുന്നത് യു.എൻ അടക്കമുള്ള കേന്ദ്രങ്ങളാണ്. കൊട്ടിഘോഷിച്ചിരുന്ന ‘ഡിജിറ്റൽ ഇന്ത്യ’ അതിെൻറ അത്യുത്തരദേശം മുതൽ തുടങ്ങിയ ഇൻറർനെറ്റ് വിലക്ക് നിത്യജീവിതത്തെ ആഴത്തിൽ ബാധിക്കുന്നുണ്ട്. പൗരാവകാശങ്ങൾക്കും വിലയിടിഞ്ഞു. രാജ്യത്തിെൻറ ഐക്യം സർക്കാർ നടപടികൾമൂലം തകരുന്നു. ജനാധിപത്യവും ഫെഡറൽ മൂല്യങ്ങളും പ്രത്യക്ഷ ഭീഷണി നേരിടുന്നു.
നിയമവാഴ്ച ആൾക്കൂട്ട ഭരണത്തിലേക്ക് വഴുതുന്നു. അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ അലോസരങ്ങൾ വർധിക്കുന്നു. ജപ്പാൻ പ്രധാനമന്ത്രിയുടെയും രണ്ട് ബംഗ്ലാദേശ് മന്ത്രിമാരുടെയും സന്ദർശനം മുടങ്ങി. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനപരവും ഇന്ത്യ ഒപ്പുവെച്ച അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകൾക്ക് എതിരുമാണെന്ന് ഐക്യരാഷ്ട്ര സഭ തുറന്നടിക്കുന്നു. അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷനും പാർലമെൻറ് വിദേശകാര്യ സമിതിയും ഇന്ത്യ ജനാധിപത്യത്തിെൻറ അടിസ്ഥാന തത്ത്വങ്ങൾ തകർക്കുന്നതായി പരിതപിക്കുന്നു. ഇതെല്ലാം രാജ്യാന്തരരംഗത്ത് ഇന്ത്യയുടെ സൽകീർത്തി നശിപ്പിക്കുേമ്പാൾ, ആഭ്യന്തരരംഗത്ത് അസ്ഥിരത വളർത്തുകയും സാമ്പത്തിക പ്രതിസന്ധി വഷളാക്കുകയുമാണ് സർക്കാർ ചെയ്യുന്നത്.
ചെറിയ അസ്ഥിരതയും അനൈക്യവുംപോലും താങ്ങാൻ കഴിയാത്തത്ര കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ രാജ്യം കടന്നുപോകുേമ്പാഴാണിത്. നടപ്പുസാമ്പത്തികവർഷത്തിെൻറ ഓരോ പാദത്തിലും തകർച്ചയുടെ ലക്ഷണങ്ങൾ കണക്കുകളിൽ കാണുന്നു. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) അമ്പരപ്പിക്കുന്ന ഇടിവായി ഇതിനെ കാണുന്നു. വളർച്ചാതോത് ഏഴ് ശതമാനത്തിൽനിന്ന് 6.1 ശതമാനമായി കുറച്ച അവർ അത് 4.5 ശതമാനത്തിലേക്ക് താഴ്ത്തേണ്ടി വരുമെന്ന് ഭയക്കുന്നു. ആഭ്യന്തര അസ്ഥിരതയും പ്രവചനാതീതമായ നയ-നിയമവ്യതിയാനങ്ങളും കാരണം വിദേശനിക്ഷേപകർ ഇന്ത്യയെ കൈവിടുകയാണ്. കയറ്റുമതി മന്ദീഭവിച്ചു. വിലകൾ കുതിക്കുന്നു.
കർഷകർ കൂടുതൽ കഷ്ടപ്പാടിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു. ഐ.എം.എഫ് മാത്രമല്ല ആപൽസൂചന നൽകിയിട്ടുള്ളത്. ഏതാനും വർഷം മുമ്പ് വികസ്വര രാജ്യങ്ങളിൽ ഏറ്റവും കരുത്തുള്ള സമ്പദ്ഘടനയെന്ന് ഇന്ത്യയെ പുകഴ്ത്തിയ ധനകാര്യ ഏജൻസികൾ ഇന്ന് അമ്പരപ്പോെട പറയുന്നത്, കുതിച്ചുയർന്നിരുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ അസാധാരണമായ തിരിച്ചടി നേരിടുന്ന ഏക സമ്പദ്ഘടന ഇന്ത്യയുടേതാണ് എന്നേത്ര. 2019-20 വർഷം 6.1 ശതമാനം വളർച്ചയെങ്കിലുമുണ്ടാകുമെന്ന് പറഞ്ഞിരുന്ന റിസർവ് ബാങ്ക് ഇപ്പോൾ പറയുന്നു, അത് അഞ്ച് ശതമാനത്തിലും താഴെ പോകുമെന്ന്. ധനകമ്മി 3.4 ശതമാനമെന്ന ലക്ഷ്യത്തിൽ ഒതുങ്ങില്ല. കാർഷികോൽപാദനം ആഗോള ശരാശരിയിലും വളരെ താഴ്ന്നിരിക്കുന്നു. ഗ്രാമങ്ങളിൽ വരുമാനം കുറഞ്ഞു; ജനങ്ങളുടെ ക്രയശേഷി ക്ഷയിച്ചു.
ഇതെല്ലാം കൂടുതൽ തകർച്ചയിലേക്ക് പിന്നെയും കൊണ്ടുപോകുന്നു. വളർച്ചനിരക്ക് 4.9 ശതമാനത്തിൽ കൂടില്ലെന്ന് ‘മൂഡീസും’ ജാപ്പനീസ് ധനകാര്യ സ്ഥാപനമായ ‘നൊമുറ’യും പ്രവചിച്ചുകഴിഞ്ഞു. ഭരണപരമായ വീഴ്ചകളാണ് ഇതിനെല്ലാം കാരണമെന്നതിലും ഇന്ത്യയിലെയും വിദേശത്തെയും മിക്ക സാമ്പത്തിക വിദഗ്ധരും യോജിപ്പിലാണ്. 2014ൽ എൻ.ഡി.എ സർക്കാർ അധികാരമേറ്റ ആദ്യവർഷം മൊത്തം ആഭ്യന്തരോൽപാദന (ജി.ഡി.പി) വളർച്ച 7.5 ശതമാനത്തിലെത്തിയെന്ന് വരുത്താൻ നിരക്ക് നിർണയത്തിെൻറ അളവുകൾ മാറ്റിയിരുന്നു. എന്നാൽ, ആ അളവുകളനുസരിച്ചുപോലും തുടർവർഷങ്ങളിൽ ജി.ഡി.പി ക്രമാനുഗതമായി താഴോട്ട് പോകുന്നതാണ് പിന്നീട് കണ്ടത്. മോദിയുടെ ആദ്യവർഷത്തിൽ സാമൂഹികക്ഷേമ പദ്ധതികൾക്കുള്ള ബജറ്റ് നീക്കിയിരിപ്പ് ജി.ഡി.പിയുടെ 14.6 ശതമാനത്തിൽനിന്ന് 12.6 ശതമാനമായി കുറഞ്ഞു. വിദ്യാഭ്യാസ ചെലവ് 16 ശതമാനം കുറഞ്ഞു. ഈ പ്രവണതതന്നെ പിന്നീടുള്ള വർഷങ്ങളിൽ തുടർന്നു.
സാമ്പത്തികക്ഷയവും സാമൂഹിക അസ്വസ്ഥതയും തമ്മിൽ ബന്ധമുെണ്ടന്നതാണ് വാസ്തവം. രാജ്യത്തിെൻറ വളർച്ച പിറകോട്ടായതിൽ എൻ.ഡി.എ സർക്കാറിെൻറ നയവൈകല്യങ്ങൾക്ക് വലിയ പങ്കുണ്ട്. നോട്ട് നിരോധനത്തിന് അന്ന് പറഞ്ഞ ന്യായങ്ങളിൽ ഒന്നുപോലും നിറവേറിയില്ലെന്ന് മാത്രമല്ല, അതോടെ സമ്പദ്രംഗം ആഴത്തിലും പരപ്പിലും വഷളാകാൻ തുടങ്ങുകയും ചെയ്തു. പിന്നീട് വന്ന വികലമായ ചരക്ക് സേവന നികുതിയാകട്ടെ (ജി.എസ്.ടി) പ്രശ്നം കൂടുതൽ സങ്കീർണമാക്കി. സുഗമവ്യാപാരം (ഈസ് ഓഫ് ഡൂയിങ് ബിസിനസ്), ഇന്ത്യയിൽ നിർമിക്കൽ (മേക് ഇൻ ഇന്ത്യ) തുടങ്ങിയ പദ്ധതികൾ തുടക്കത്തിലെ ആവേശത്തിനുശേഷം മന്ദീഭവിക്കുകയും ചെയ്തു.
രാഷ്ട്രീയ കാര്യങ്ങളാൽ സാമ്പത്തികമാന്ദ്യം ഉണ്ടെന്ന് സമ്മതിക്കാൻ സർക്കാർ വൈകിയത് പരിഹാര നടപടികൾ നിഷ്ഫലമാക്കുകയാണ് ചെയ്തത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചുവരുേമ്പാഴാണ് കശ്മീരിലെ നടപടിയും പിന്നീട് പൗരത്വ ഭേദഗതി നിയമവും സാമ്പത്തിക ഞെരുക്കത്തിൽനിന്ന് തൽക്കാലത്തേക്കെങ്കിലും ജനശ്രദ്ധ മാറ്റുന്നത്. അതുതന്നെയായിരുന്നു അവയുടെ ലക്ഷ്യമെന്ന് കരുതുന്നവർ ധാരാളമുണ്ട്. അത് വാസ്തവമായാലും അെല്ലങ്കിലും, ആ നടപടികളും അന്തിമമായി രാജ്യത്തിെൻറ സാമ്പത്തികഭദ്രതയെകൂടി ഇല്ലാതാക്കും. കാര്യവിവരവും വിവേകവുമുള്ള ആരും ഭരണരംഗത്ത് ബാക്കിയില്ലേ എന്ന ചോദ്യമാണ് ആശങ്കയോടെ ഉയർത്തപ്പെടുന്നത്. പൊതുസമൂഹത്തിലെ വിവേകമതികൾ ഇടപെടേണ്ട സമയം വൈകിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.