തോട്ടം മേഖലയുടെ പരിരക്ഷ പരിസ്ഥിതിക്ക് ആഘാതമാകരുത്
text_fieldsകരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം പരിസ്ഥിതി പരിപാലനത്തിൽ പുലർത്തുന്ന ഇരട്ടത്താപ്പുകൾക്കുനേെരയുള്ള പ്രകൃതിയുടെ വലിയ മുന്നറിയിപ്പാെണന്ന് എല്ലാവർക്കുമറിയാം. ഭൗമ സവിശേഷതകളാൽ അനുഗൃഹീതമായ നമ്മുടെ നാട്ടിൽ നിഷ്കർഷയോടെ അനുധാവനം ചെയ്യപ്പെടേണ്ട നിയമങ്ങളും ചട്ടങ്ങളും താൽക്കാലികാവശ്യങ്ങൾക്കും അടിയന്തര സമ്മർദങ്ങൾക്കും വിധേയമായി ഒരു കാരണവശാലും ലംഘിക്കപ്പെടാവതല്ല. ദൗർഭാഗ്യവശാൽ, തോട്ടംമേഖലയെ സംരക്ഷിക്കാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയോഗം എടുത്ത തീരുമാനങ്ങള്‍ ഈ തത്ത്വം ലംഘിക്കുന്നതാണ്.
നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിലെ ചില നിര്‍ദേശങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന് ഉണ്ടാക്കിയ പല വ്യവസ്ഥകളും സര്‍ക്കാര്‍തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്. തോട്ടം മേഖലയിലെ പ്രശ്നപരിഹാരം തേടി 2015 നവംബറിൽ റിട്ട. ജസ്റ്റിസ് കൃഷ്ണൻ നായർ അധ്യക്ഷനായി മുൻ സർക്കാർ നിശ്ചയിച്ച കമീഷൻ 2016 ആഗസ്റ്റിൽതന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനും ടാക്സസ്, ധനകാര്യം, വനം, റവന്യൂ, കൃഷി, തൊഴിൽ നിയമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായുള്ള സമിതിയുടെ ശിപാർശ പരിഗണിച്ചാണ് ഒമ്പത് ഇന നടപടികൾ സ്വീകരിച്ചതെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. പ്ലാേൻറഷൻ ടാക്സ്, തോട്ടം മേഖലയിൽനിന്ന് കാർഷികാദായ നികുതി, റബർ മരം മുറിച്ചുമാറ്റുമ്പോൾ സീനിയറേജായി നൽകേണ്ട 2500 രൂപ, ലായങ്ങൾക്കുള്ള കെട്ടിട നികുതി തുടങ്ങിയവ ഒഴിവാക്കിയതാണ് പ്രധാന തീരുമാനങ്ങൾ. ലായങ്ങളിൽ താമസിക്കുന്നവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തും, വേതന പരിഷ്കരണം, സംസ്ഥാന പ്ലാേൻറഷൻ പോളിസിയിലെ കാലോചിത പരിഷ്കരണം എന്നീ വാഗ്ദാനങ്ങളുമാണ് പ്രസ്താവനയിലെ ബാക്കിഭാഗം. നികുതികൾ റദ്ദാക്കിയത് തോട്ടമുടമകൾക്ക് ആശ്വാസകരമാണ്.
നേരത്തെതന്നെ കർഷകരുടെ പേരിലുള്ള കശുമാവ്, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകൾ പരിസ്ഥിതിലോല നിയമത്തിന് പുറത്താണ്. കേരള ഫോറസ്റ്റ് (വെസ്റ്റിങ് & മാനേജ്മെൻറ് ഓഫ് ഇക്കളോജിക്കലി ഫ്രെജൈല്‍ ലാൻഡ്) ആക്ടിെൻറ പരിധിയില്‍നിന്ന് 2003ല്‍തന്നെ തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട് എന്നോര്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
നിലവിലെ വനംനിയമങ്ങൾക്ക് എതിരും വ്യാപകമായ മരം കൊള്ളക്ക് ഇടവരുത്തുന്നതുമാണ് ഈ ഇളവ്. പശ്ചിമഘട്ടത്തിലെ ജൈവ സമ്പത്തിനെയും ആവാസ വ്യവസ്ഥയേയും കടുത്ത തോതിൽ തകർക്കാനും ഇതിടയാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. വ്യാജ പ്രമാണങ്ങളുണ്ടാക്കി പശ്ചിമഘട്ടത്തിലെ ജൈവ സമ്പന്ന ഭൂമി ൈകയേറിയവർക്കാണ് ഇത് കൂടുതല്‍ സഹായകമാകുക. അനധികൃതമായി ൈകയേറ്റം, തോട്ടം ഭൂമി ദുരുപയോഗം തുടങ്ങിയ കേസുകളില്‍ തിരിച്ചടിയുണ്ടാകാനും ഇത് കാരണമായേക്കും. എത്ര പഴക്കമുള്ള ഇളവായാലും അത് പരിസ്ഥിതിക്ക് ഒട്ടും ഗുണകരമാകില്ല. ഈ ഇളവുകള്‍ നിയമപരമായ പിൻബലമില്ലാത്തതും മരംകൊള്ളക്കുമാത്രം സഹായകരമാകുന്നതുമാണെന്ന മുൻ ഗവ.പ്ലീഡറും കേരളത്തിലെ വനഭൂമി ൈകയേറ്റ കേസുകളിലെ പ്രഗത്ഭയുമായ അഡ്വ. സുശീല ഭട്ടിെൻറ പ്രതികരണം ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ തോട്ടം മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജൈവ സമ്പന്നതയാലും സാമ്പത്തിക പ്രാധാന്യത്താലും വൈകാരികവും സങ്കീർണവുമാണ് തോട്ടം മേഖലയുടെ പ്രശ്നപരിഹാരങ്ങൾ. സൂക്ഷിച്ചും ശ്രദ്ധിച്ചുമാണ് സർക്കാർ അവിടെ ഇടെപടേണ്ടത്. അത്രമാത്രം വിഭിന്ന താൽപര്യങ്ങളുടെ സംഘട്ടനങ്ങളാണ് മലയോര മേഖലയില്‍ തോട്ടംകൃഷിയുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത്. ഇന്ത്യയിലെ പ്ലാേൻറഷൻ കൃഷിയുടെ നാൽപത് ശതമാനവും കേരളത്തിലാണ്. കേരളത്തിൽ കൃഷിഭൂമിയുടെ 30 ശതമാനവും ഇവിടം തന്നെ. ലക്ഷക്കണക്കിനാളുകളുടെ തൊഴിലിടമാണവ. പ്രതിവർഷം പതിനായിരക്കണക്കിന് കോടിയുടെ വരുമാനമേഖല. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വരുമാനം പകുതിയായി ഇടിഞ്ഞു. നാൽപതു ശതമാനമാളുകൾക്ക് തൊഴിൽ നഷ്ടവുമുണ്ടായിരിക്കുന്നു. അന്താരാഷ്ട്ര കരാറുകൾ മുതൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾവരെ സ്വാധീനിക്കുന്ന തോട്ടംമേഖലയിലെ കാർഷികപ്രശ്നത്തെ ഭൂമിയുടെ ക്രയവിക്രയ നടപടിക്രമങ്ങൾ ലഘൂകരിച്ചും പരിസ്ഥിതിലോല നിയമങ്ങൾ അട്ടിമറിച്ചും പരിഹരിക്കാനാവില്ല. എന്നല്ല, അത് സ്ഥിതിഗതികള്‍ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യും. താൽക്കാലികമായി തോട്ടംമുതലാളിമാർക്കു മാത്രമേ അവ ഗുണകരമാകൂ. ലായങ്ങളുടെ നവീകരണം മുതല്‍ തോട്ടം തൊഴിലാളികളുടെ ചികിത്സഭാരം ഏറ്റെടുക്കാനുള്ള തീരുമാനങ്ങളില്വരെ ഇത് കാണാം. നിയമപരമായി ഇതെല്ലാം തോട്ടമുടമയുടെ ഉത്തരവാദിത്തമാണ്. അത് ഏറ്റെടുക്കുന്നതിലൂടെ സര്‍ക്കാര്‍ തീരുമാനം പരോക്ഷമായി തോട്ടമുടമക്കാണ് ഗുണകരമാകുന്നത്.
അതേസമയം നൂറ്റാണ്ടുകളായി ലായങ്ങളിൽ അടിമജീവിതം നയിക്കുന്ന തൊഴിലാളികളുടെ ദുരിത ജീവിതം കാണാതിരിക്കാനുമാകില്ല. വേതന പരിഷ്കരണവും മതിയായ താമസ സൗകര്യങ്ങൾ ഉറപ്പുവരുത്തലും വാക്കുകളിൽ ഒതുങ്ങിയാൽ പോരാ, സമയബന്ധിതമായി നടപ്പാക്കിയേപറ്റൂ. വാഗ്ദാനങ്ങൾ തൊഴിലാളികൾക്കും പ്രയോജനം തോട്ടമുടമകൾക്കും മാത്രമാകുന്നുവെന്നതാണ് മുന്നനുഭവങ്ങൾ. തോട്ടം മേഖലയുടെ സംരക്ഷണം തോട്ടംമുതലാളിമാരുടെ സംരക്ഷണമായി ചുരുങ്ങരുത്. കൃഷീയിതര ആവശ്യങ്ങൾക്കുവേണ്ടി ഭൂമിയുടെ സ്വാഭാവിക ഘടന തകർക്കാൻ ആരെയും അനുവദിക്കാനും പാടില്ല. കാർഷിക സംരക്ഷണവും തൊഴിലാളി പരിരക്ഷയുമായിരിക്കണം നിയമത്തിെൻറ കാതൽ. ഭൂമി മറിച്ചുവിൽക്കാനും പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജൈവാവസ്ഥയെ തകിടം മറിക്കാനും ഇടവരുന്ന നിർദേശങ്ങൾ പിൻവലിക്കാനും തിരുത്താനും സർക്കാർ മുന്നോട്ടു വന്നേപറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.