Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപശ്ചിമേഷ്യ...

പശ്ചിമേഷ്യ പദ്ധതി: ട്രംപിന്‍റെ ചാപിള്ള

text_fields
bookmark_border
പശ്ചിമേഷ്യ പദ്ധതി: ട്രംപിന്‍റെ ചാപിള്ള
cancel

വമ്പൻ ചരിത്രസംഭവമെന്നും നൂറ്റാണ്ടിെൻറ കരാറെന്നുമൊക്കെ കൊട്ടിഘോഷിച്ച് അമേര ിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പശ്ചിമേഷ്യ പദ്ധതി മല എലിയെ പ്രസവിച്ചതിലും ദയനീയമായി. പതിറ്റാണ്ടുകളായി ലോകസമാധാനത്തിെൻറതന്നെ ഗതിവിഗതികളെ നിയന്ത്രിച്ച ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്നും അതിനായി മുൻഗാമികൾക്ക് കാണാനാവാത്ത സ്വപ്നപദ്ധതിയായിരിക്കും അവതരിപ്പിക്കുന്നതെന്നുമൊക്കെ മൂന്നുവർഷം മുമ്പ് വൈറ്റ്ഹൗസിൽ വന്നുകയറിയ ഉടനെതന്നെ ട്രംപ് പ്രസ്താവിച്ചിരുന്നതാണ്. അറബ് രാഷ്ട്രങ്ങളുമായി കച്ചവടക്കാരൻകൂടിയായ ട്രംപിനുള്ള വിവിധോദ്ദേശ്യ ബന്ധങ്ങൾവെച്ച് എന്തൊക്കെേയാ അദ്ദേഹം കാര്യമായി ചെയ്തേക്കാം എന്നൊരു പ്രതീതി ജനിപ്പിക്കാൻ ഇതുമൂലം കഴിഞ്ഞു. എന്നാൽ, ട്രംപിെൻറ വാചകമടികൾക്ക് ഒരു ഉച്ചക്കിറുക്കിനപ്പുറം വിലയൊന്നുമില്ലെന്നു തെളിയാൻ ഏറെ കാത്തിരിക്കേണ്ടിവന്നില്ല. 2017 ഡിസംബർ ആറിന് ജറൂസലമിെന ഇസ്രായേൽ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതോടെ പശ്ചിമേഷ്യ പ്രതിസന്ധിയിൽ ട്രംപ് ഭരണകൂടം ആർക്കൊപ്പമാണെന്ന് വ്യക്തമായി.

ലോകത്ത് വംശവെറിയില്ലാത്ത ഏതാണ്ടെല്ലാ രാജ്യങ്ങളും ആ തീരുമാനം തള്ളിക്കളഞ്ഞിട്ടും ട്രംപ് പിൻവാങ്ങിയില്ല. എന്നിരിക്കെ ഭരണത്തിലേറി ഒരു മാസം പിന്നിട്ടപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ബിന്യമിൻ നെതന്യാഹുവിനെ വാഷിങ്ടണിലേക്ക് വിളിച്ച് നേരിട്ടറിയിച്ച ‘സദ്വാർത്ത’യുടെ സന്തോഷം തെൽഅവീവ് വിട്ടുകടക്കില്ല എന്നുറപ്പായിരുന്നു. അതു ശരിവെക്കുന്നു ഇസ്രായേലിെൻറ എല്ലാ ആവശ്യങ്ങളും അറിഞ്ഞ് അംഗീകരിക്കുകയും അവരുടെ അധിനിവേശം വിസ്തൃതമാക്കാൻ അവസരമൊരുക്കുകയും ചെയ്യുന്ന ചൊവ്വാഴ്ച സമർപ്പിക്കപ്പെട്ട പുതിയ സമാധാനപദ്ധതി. ജാമാതാവ് ജാരദ് കുഷ്നറെ മുന്നിൽനിർത്തി തയാറാക്കിയ 181 പേജിലുള്ള പദ്ധതി ഇസ്രായേലിെൻറ അധിനിവേശവിപുലീകരണത്തിന് മേലൊപ്പ് ചാർത്തുകയാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. അതുവഴി അമേരിക്കയുടെ നാളിതുവരെയുള്ള ഇസ്രായേൽ ആഭിമുഖ്യത്തിെൻറ മറനീക്കി തുറന്ന സയണിസ്റ്റ് പക്ഷപാതത്തിലേക്ക് മാറുകയാണ് വാഷിങ്ടൺ. രണ്ടു തെരഞ്ഞെടുപ്പ് നടത്തിയിട്ടും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വലയുന്ന നെതന്യാഹുവിനും അടുത്ത തെരഞ്ഞെടുപ്പിലെ കഥയെന്താവുമെന്നു വ്യാകുലപ്പെടുന്ന ട്രംപിനും നിൽക്കക്കള്ളിയുണ്ടാക്കാനുള്ള ഉപാധിയിൽ കവിഞ്ഞ ഒന്നുമല്ല ഇൗ പദ്ധതി.

1967ലെ അറബ്^ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ ജോർഡനിൽനിന്നു പിടിച്ചെടുത്ത പടിഞ്ഞാറെ കരയും ഇൗജിപ്തിൽനിന്നു പിടിച്ച ഗസ്സയും ജൂതരാഷ്ട്രത്തിെൻറ അതിരായി പുനർനിർണയിക്കുന്നതാണ് പുതിയ പദ്ധതി. ഇൗ പ്രദേശങ്ങളുടെ അധിനിവേശം സ്ഥിരപ്പെടുത്താനായി അനധികൃത കോളനിനിർമാണം കാലങ്ങളായി ഇസ്രായേൽ തുടർന്നുവരുന്നുണ്ട്. ഇത്രകാലമായുള്ള കലഹത്തിനിടെ ഫലസ്തീനും ഇസ്രായേലുമായി വെടിനിർത്തലിനും പുതിയ സംഘർഷത്തിനുമൊക്കെ എപ്പോഴും വഴിമരുന്നിടാറുള്ള ഘടകങ്ങളിലൊന്ന് ഇൗ അനധികൃത നിർമാണമാണ്. എന്നാൽ, ഇങ്ങനെ കെട്ടിയുണ്ടാക്കിയ കോളനികളുടെയും പ്രദേശത്തിെൻറയും നിയന്ത്രണം പുതിയ പദ്ധതി ഇസ്രായേലിനു വകവെച്ചുകൊടുക്കുന്നു.

ഇതെല്ലാം നെതന്യാഹുവിനു തീറെഴുതിക്കൊടുക്കുേമ്പാൾ ഫലസ്തീന് എന്തുണ്ട്? അടുത്ത നാലു വർഷത്തിനുള്ളിൽ അവർക്ക് പുതിയ കോളനിനിർമാണങ്ങൾക്കുള്ള ചർച്ചയും പദ്ധതിയുമൊക്കെയാവാം. ആ കാലയളവിൽ ഇസ്രായേൽ പടിഞ്ഞാറെ കരയിൽ ഇനിയും വീടുകെട്ടുന്നത് ഒഴിവാക്കണം. അഥവാ, ഫലസ്തീൻ അധീനതയിൽ ഇത്രകാലം അവശേഷിച്ചിരുന്ന പടിഞ്ഞാറെ കരയിൽ കടന്നുകയറി ഇസ്രായേൽ നിർമിച്ച താമസകേന്ദ്രങ്ങൾ അവിടെ അവശേഷിക്കുമെന്നു മാത്രമല്ല, അവർക്കു മാത്രമായി വളച്ചെടുത്ത പ്രദേശങ്ങളുടെ നിയന്ത്രണവും അധികാരവും ഇസ്രായേലിെൻറ കരങ്ങളിലായിരിക്കും. ഒപ്പം ഫലസ്തീനികൾക്കൊപ്പം ഇപ്പോൾ അവർ കൈയേറി താമസിച്ചുവരുന്ന കോളനികൾ കൈയൊഴിയേണ്ടതുമില്ല. ജോർഡൻ താഴ്വരക്കും പടിഞ്ഞാറെ കരയിലെ ജൂത താമസയിടങ്ങൾക്കും മേലുള്ള ഇസ്രായേൽ അവകാശവാദത്തിന് അമേരിക്ക നൽകിയ ഇൗ അംഗീകാരം അനുവദിച്ചുകൊടുക്കുകയാണെങ്കിൽ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീൻപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗതസംവിധാനം ഒരുക്കിക്കൊടുക്കാനും പദ്ധതിയിൽ നിർദേശമുണ്ട്.

ഇങ്ങനെ തികച്ചും ഏകപക്ഷീയമായി ചുെട്ടടുത്ത പുതിയ പദ്ധതിയാണ് വമ്പിച്ച സമാധാനസമ്മാനമായി ട്രംപ് അവതരിപ്പിക്കുന്നതും നെതന്യാഹു സന്തോഷപൂർവം ഏറ്റെടുക്കുന്നതും. മൂന്നുവർഷം മുമ്പ് കരാറുണ്ടാക്കാനുള്ള വാക്ക് നൽകുേമ്പാൾ ഇരുവിഭാഗവുമായുള്ള ചർച്ച വാഗ്ദാനം ചെയ്തെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ രണ്ടു നാളുകൾ ഇസ്രായേൽ പ്രധാനമന്ത്രിസ്ഥാനം കൈകളിൽനിന്നു വഴുതുമെന്നു ഭയക്കുന്ന നെതന്യാഹുവിനെയും മാർച്ച് രണ്ടിെൻറ തെരഞ്ഞെടുപ്പിലെ എതിരാളി ബെന്നി ഗാൻറ്സിനെയും വാഷിങ്ടണിലേക്കു വിളിച്ചെങ്കിലും ഫലസ്തീൻ പക്ഷത്തുനിന്ന് ആരെയും വിളിച്ചില്ല.

എന്നല്ല, ഇതുവരെ നടന്ന ചർച്ചകളിലും അവർക്ക് റോളൊന്നുമില്ല. അങ്ങനെ രാജ്യത്ത് തെരഞ്ഞെടുപ്പ് നേരിടാനിരിക്കെ, േവാട്ട് ബാങ്ക് നിയന്ത്രണത്തിലാക്കാൻ നെതന്യാഹുവിനു വേണ്ടത് ട്രംപ് നൽകിയിരിക്കുന്നു. അതുവഴി അമേരിക്കൻ രാഷ്ട്രീയത്തിെൻറ ഗതിനിയന്ത്രിക്കുന്ന സയണിസ്റ്റ് ലോബിയുടെ പിന്തുണ അടുത്ത തെരഞ്ഞെടുപ്പിലേക്ക് ട്രംപും ഉറപ്പിക്കുന്നു. അങ്ങനെ ഫലസ്തീനികളുടെ ചെലവിൽ സ്വന്തം രാഷ്ട്രീയമോഹങ്ങൾ നേടിയെടുക്കാനുള്ള ഒരു വൃത്തികെട്ട രാഷ്ട്രീയാഭാസം മാത്രമായി അധഃപതിക്കുകയാണ് ട്രംപിെൻറ പുതിയ പശ്ചിമേഷ്യ പദ്ധതി. ഫലസ്തീൻ അതോറിറ്റി തലവൻ മഹ്മൂദ് അബ്ബാസ് പറഞ്ഞപോലെ ‘ഒരു ഗൗരവപരിഗണനയുമർഹിക്കാത്ത ഇൗ ഗൂഢാലോചനയോട് ഒരായിരം വട്ടം ‘നോ’ എന്നാണ് ഫലസ്തീനികളുടെ ഒന്നിച്ച പ്രതികരണം. െഎക്യരാഷ്ട്രസഭ പദ്ധതി തള്ളിക്കളഞ്ഞതിലൂടെ ലോകവും അതു ശരിവെച്ചിരിക്കുന്നു. അതിനാൽ ട്രംപിനും നെതന്യാഹുവിനും തൽപരകക്ഷികൾക്കും സമാധാനമടയണമെങ്കിൽ ഇൗ ചാപിള്ളയെ വിട്ട് വേറെ വഴി നോക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine conflictMalayalam ArticleDonald Trump
News Summary - Donald Trump Program in Palestinian -Isreal Issues -Malayalam Article
Next Story