പ്രളയം പറയുന്നു, നാം കേൾക്കുമോ?
text_fieldsകേരളം വലിയൊരു ദുരന്തത്തെയാണ് നേരിടുന്നത്. അതിവർഷവും പ്രളയവും വൻതോതിലുള്ള ജീവനാശത്തിനും സ്വത്തുനാശത്തിനും കാരണമായിരിക്കുന്നു. സംസ്ഥാനം ഒരുമിച്ച് ഇതിനെ നേരിടുന്നു എന്നതും ഇക്കാര്യത്തിലെങ്കിലും ജനങ്ങൾ വൈരവും വിദ്വേഷവും മാറ്റിവെക്കുന്നു എന്നതും ഇതിെൻറ ഗുണവശം തന്നെയാണ്. മനുഷ്യനിലെ നന്മയും കരുണയും സ്വയം തെളിയിക്കുന്ന സന്ദർഭമാണിത്. തികഞ്ഞ നിസ്സഹായതക്കു മുന്നിൽ മനുഷ്യൻ തെൻറ അഹന്തയും സ്വാർഥവും മാറ്റിവെക്കുന്നു. തീർച്ചയായും പ്രകൃതിക്ഷോഭത്തിെൻറ ഇൗ ദുരന്തമുഖം നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ ജീവിതത്തെയും പെരുമാറ്റങ്ങളെയും ഗുണകരമായി സ്വാധീനിക്കാൻ ഇൗ ചിന്തക്ക് കഴിയുന്നുണ്ടോ? ലളിതമായ രണ്ട് കാര്യങ്ങൾ ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ന് കാണുന്ന പ്രകൃതിക്ഷോഭങ്ങളിലേറെയും മനുഷ്യെൻറ തെറ്റായ ഇടപെടലിെൻറ ഫലമാണ് എന്നതാണൊന്ന്. മറ്റൊന്ന്, കാലാവസ്ഥക്ക് ഇതെല്ലാം വരുത്തിത്തീർത്ത ദോഷങ്ങളെ ഇല്ലാതാക്കാനുള്ള മാർഗങ്ങൾ വേണ്ടുംവണ്ണം സ്വീകരിക്കപ്പെട്ടില്ല എന്നതാണ്. ശാസ്ത്രജ്ഞർ മൂന്നു പതിറ്റാണ്ടുമുമ്പ് നിർദേശിച്ചതാണ് ആ മാർഗങ്ങൾ. പാരിസ് കാലാവസ്ഥ ഉടമ്പടിവരെ നീണ്ട പരിഹാര നാടകങ്ങളൊന്നും ഇതുവരെ ഫലം ചെയ്തില്ല. കാരണം തിരുത്തൽ നടപടികൾ പ്രയോജനം ചെയ്യണമെങ്കിൽ വൻകിട കോർപറേറ്റുകൾ അമിതലാഭ മോഹവും പ്രകൃതിചൂഷണവും ഒഴിവാക്കേണ്ടിവരും; ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽനിന്ന് പ്രകൃതിക്കിണങ്ങാത്ത രീതികൾ മാറ്റേണ്ടിവരും. ശക്തമായ രാഷ്ട്രീയ തീരുമാനങ്ങളും സമൂഹങ്ങളുടെ ഇച്ഛാശക്തിയും ഇതിനാവശ്യമാണ്. അതുണ്ടാകുന്നില്ല. കേരളത്തിൽതന്നെ ഗാഡ്ഗിൽ റിപ്പോർട്ടിന് സംഭവിച്ച പരിണതി നാം കണ്ടതാണ്. അത് നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ കെടുതികളുടെ രൂക്ഷത കുറയുമായിരുന്നു എന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയത് വല്ലവരും ശ്രദ്ധിച്ചോ ആവോ?
കേരളത്തിൽതന്നെയാണ് തൊട്ടുമുമ്പത്തെ വർഷങ്ങളിൽ കടുത്ത വരൾച്ച ഉണ്ടായത്. ഇപ്പോൾതന്നെ, ഇവിടെ വെള്ളപ്പൊക്കമാണ് പ്രശ്നമെങ്കിൽ ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലെ ചിലേടത്തും കഠിനമായ ചൂടാണ്. ചൈനയിൽ പ്രളയമെങ്കിൽ കാനഡയിൽ അമിതോഷ്ണമാണ് ആളുകളെ കൊല്ലുന്നത്. ജപ്പാനിലും ആഫ്രിക്കൻ പ്രദേശങ്ങളിലും അത്യുഷ്ണം നാശം വിതക്കുന്നു. കാട്ടുതീ അതിവിശാലമായ വനപ്രദേശങ്ങളെ നശിപ്പിക്കുന്നു. ആസ്ട്രേലിയയിൽ വരൾച്ച ഗണ്യമായ തോതിൽ കൃഷിഭൂമി ഇല്ലാതാക്കുന്നു. ഏതാനും വർഷങ്ങളായി കാലാവസ്ഥയിലെ അമിതാവിഷ്കാരങ്ങൾ കൂടിവരുന്നു; ഇൗ ജൂലൈയിൽമാത്രം 118 സർവകാല റെേക്കാഡുകൾ സ്ഥാപിക്കപ്പെട്ട കാര്യം നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. 2022 വരെ ഭൂമി അസാധാരണമായ ചൂടിലേക്ക് നീങ്ങുമെന്ന് ‘നേച്വർ കമ്യൂണിക്കേഷൻസ്’ േജണൽ പറയുന്നു. ഭൗമാന്തരീക്ഷത്തിെൻറ സമീപ പടലമായ േട്രാപോസ്ഫിയറിൽ ഇൗയിടെ നടത്തിയ പഠനങ്ങളും നല്ല സൂചനയല്ല നൽകുന്നത്. ഇൗ പഠനങ്ങളെല്ലാം കാലാവസ്ഥപ്രതിസന്ധിയുടെ സൂചന നൽകുക മാത്രമല്ല, അതിലേറെയും മനുഷ്യജന്യമാണ് എന്ന് സ്ഥാപിക്കുക കൂടി ചെയ്തിട്ടുണ്ട്. മനുഷ്യെൻറ പ്രകൃതിചൂഷണം ആഗോളതാപനം സൃഷ്ടിക്കുന്നു; അത് കാലാവസ്ഥയെ അട്ടിമറിക്കുന്നു; അന്തരീക്ഷ താപവർധന, സമുദ്ര ജലത്തിലെ ചൂടേറ്റം, ധ്രുവങ്ങളിലെ മഞ്ഞുരുക്കം, സമുദ്രജലനിരപ്പിലെ ഉയർച്ച തുടങ്ങിയവക്കെല്ലാം മനുഷ്യപ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് അനേകം പഠനങ്ങളിൽ കണ്ടിട്ടുണ്ട്.
പഠനങ്ങളിൽ ഇങ്ങനെയെല്ലാം കണ്ടാലും അത് അംഗീകരിക്കാൻ ഭരണനേതൃത്വങ്ങൾ തയാറാകുന്നില്ല എന്നത് വലിയൊരു ഭീഷണിയാണ്. കാലാവസ്ഥമാറ്റത്തെ മനുഷ്യസ്രഷ്ടമായ പ്രശ്നമായി അംഗീകരിക്കാൻ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം നടത്തുന്ന അമേരിക്ക തയാറായിരുന്നില്ല. ഒടുവിൽ പ്രസിഡൻറ് ഒബാമ അതംഗീകരിച്ച് നയം മാറ്റത്തിന് ഒരുങ്ങിയെങ്കിലും തുടർന്നുവന്ന ട്രംപ് പഴയ കോർപറേറ്റ് പക്ഷ നിലപാടിലേക്കുതന്നെ മടങ്ങുകയാണ് ചെയ്തത്. ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകുന്ന വാതകങ്ങളുടെ അളവ് കുറക്കാൻ രാജ്യങ്ങൾ പൊതുവെ തീരുമാനിച്ചെങ്കിലും അത് കൃത്യമായി നടപ്പാകുന്നില്ല. ഇക്കൊല്ലം മേയ് 14ന് ഭൂമിയിലെ കാർബൺ ഡൈഒാക്സൈഡിെൻറ തോത് 412 പി.പി.എം കടന്നു; 400 പി.പി.എം ഇതിനുമുമ്പ് ഭൂമി കടന്നത് അനേക ദശലക്ഷം വർഷങ്ങൾക്കു മുമ്പായിരുന്നു എന്നാണ് ശാസ്ത്രമതം, ഗ്രീസിലെയും കാലിഫോർണിയയിലെയും കാട്ടുതീയും ഫ്രാൻസിെലയും ചൈനയിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും കേരളത്തിലെയും പ്രളയവും ഒരേ പ്രതിസന്ധിയുടെ വ്യത്യസ്ത ആവിഷ്കാരങ്ങളാണ്. ആ പ്രതിസന്ധി നമ്മോടു ചിലത് പറയുന്നുണ്ട്. പ്രകൃതിയോടും സൃഷ്ടിജാലങ്ങളോടും സ്വീകരിക്കേണ്ട ധാർമിക സമീപനത്തിെൻറ ആവശ്യകതകൂടി ആ സന്ദേശം ഉൗന്നിപ്പറയുന്നുണ്ട്. ആരുണ്ട് കേൾക്കാൻ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.