Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരാജ്യത്തെ...

രാജ്യത്തെ ഇരുട്ടിലേക്കു തള്ളരുത്

text_fields
bookmark_border
രാജ്യത്തെ ഇരുട്ടിലേക്കു തള്ളരുത്
cancel


രാജ്യം ഭരിക്കുന്ന സർക്കാർ ആർക്കുവേണ്ടിയാണ്? കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ആരുടെ പ്രശ്നങ്ങളും വിഷയങ്ങളുമാണ് അഭിമുഖീകരിക്കുന്നത്? രാജ്യത്തെ സാധാരണജനങ്ങളുടെ നിത്യജീവിത ദുരിതങ്ങളാണോ അതോ, കോർപറേറ്റ് കുത്തകകളുടെ പ്രയാസങ്ങളാണോ ഗവൺമെൻറിനെ അലട്ടുന്നത് എന്നുചോദിച്ചാൽ ആദ്യത്തേതല്ല എന്നുതന്നെ ഉറപ്പിക്കേണ്ടിടത്താണ് കാര്യങ്ങൾ. ഒന്നാം മോദി ഭരണത്തിൽ നോട്ടുനിരോധം രാജ്യത്തെ അടിത്തട്ടിലുള്ള അവസാനത്തെ പൗരെൻറയും നിത്യജീവിതം അട്ടിമറിച്ചപ്പോൾ ജി.എസ്.ടിയുടെ ഭാരം അതിനുമീതെ കയറ്റിവെച്ച് ഒന്നുകൂടി മുതുകൊടിക്കുകയായിരുന്നു. രണ്ടാം മോദി ഭരണത്തിൽ ലോകത്തെതന്നെ പരീക്ഷണത്തിലകപ്പെടുത്തിയ കോവിഡ് മഹാമാരി ഇന്ത്യയെ അതിദാരുണമായ നിലയിലേക്കാണ് തള്ളിവിട്ടത്. മഹാമാരിയുടെ പരിക്കിൽനിന്നു പൗരസഞ്ചയത്തെ പരമാവധി രക്ഷപ്പെടുത്തിയെടുക്കാനുള്ള കാര്യമായ ശ്രമമൊന്നും ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുണ്ടായില്ല എന്നതിനു ലോക്ഡൗൺ മുതലുള്ള പരിഹാരവിദ്യകൾ തന്നെ തെളിവ്. പരിഹാരമായി ഗവൺമെൻറ് പൗരരുടെ മുന്നിൽവെച്ച പരിഹാരക്രിയകളൊന്നും ഒട്ടും ദിശാബോധമുള്ളതായിരുന്നില്ല എന്നതും ഇന്ത്യക്ക് ഇന്ന് അനുഭവബോധ്യമാണ്. എന്നാൽ, ഇതിനിടയിലും ഇക്കണ്ട പ്രതിസന്ധികളെയൊക്കെ കുത്സിത രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള മറയായി ഭരണകൂടവും അവരുടെ പാർട്ടിയും ഉപയോഗപ്പെടുത്തുന്നുമുണ്ട്.

ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന പ്രശ്നങ്ങൾക്കു ചെവികൊടുക്കാതെ ഈ കെട്ട കാലത്തും കോർപറേറ്റുകളെ കൊഴുപ്പിക്കാനുള്ള പരിഷ്കാരങ്ങളിലാണ് ഭരണകൂടം ഏർപ്പെട്ടിരിക്കുന്നത്. നിരന്തരം കുതിച്ചുയരുന്ന ഇന്ധനവിലയിൽ തീ തിന്നുന്നത് സാധാരണക്കാരും ഫലം കൊയ്യുന്നത് കുത്തകകളുമാണല്ലോ. കർഷക മാരണനിയമങ്ങൾക്കെതിരെ പൊരുതുന്ന കൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രക്ഷോഭത്തെ ദയാവധത്തിനു വിടാനാണ് പരിപാടി. സാധാരണക്കാർ ജീവനും ജീവിതവും നിലനിർത്താൻ പൊരുതുേമ്പാൾ പൊതുമേഖലയിലുള്ളതു വിറ്റുപെറുക്കി ഭരണകൂടത്തിെൻറ മുഖംമിനുക്കാനുള്ള യത്നങ്ങൾക്കു മുതൽക്കൂട്ടാനാണ് കേന്ദ്രത്തിനു തിരക്ക്. ഇങ്ങനെ നാടൊരു വഴിക്കും വാഴുന്നവർ മറ്റൊരു വഴിക്കും നീങ്ങുേമ്പാൾ ഭരണനിർവഹണം ഇല്ലാതാകുന്നു. രാജ്യവും പൗരന്മാരും കൂടുതൽ പ്രശ്നങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു. അതിെൻറ ഒടുവിലെ ഉദാഹരണമാണ് രാജ്യത്തെ തുറിച്ചുനോക്കുന്ന കൂരിരുൾ പ്രതിസന്ധി.

രാജ്യത്തെ വൈദ്യുതിയുടെ 60 ശതമാനത്തോളം ഉൽപാദിപ്പിക്കുന്ന താപ വൈദ്യുതിനിലയങ്ങൾ അസംസ്കൃതവസ്തുവായ കൽക്കരിയുടെ രൂക്ഷമായ പ്രതിസന്ധിമൂലം ഉൽപാദനം നിർത്തിവെക്കേണ്ട ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾ അക്ഷരാർഥത്തിൽ ഇരുട്ടിലേക്കു നീങ്ങുകയാണെന്നു സംസ്ഥാനസർക്കാറുകൾ ആശങ്ക പ്രകടിപ്പിക്കുന്നു. പഞ്ചാബ് ഭാഗികമായി ലോഡ്ഷെഡിങ് ഏർപ്പെടുത്തി. രാജസ്ഥാനും യു.പിയും പവർകട്ടിനുള്ള ആലോചനയിലാണ്. കേരളവും ഭീഷണിമുക്തമല്ല. കൽക്കരിക്ഷാമംമൂലം കേന്ദ്രത്തിൽനിന്നു കിട്ടേണ്ട ആയിരം മെഗാവാട്ടിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിഹിതം കൂടി മുടങ്ങിയാൽ വൈകാതെ സംസ്ഥാനവും ലോഡ് ഷെഡിങ്ങിലേക്ക് നീങ്ങേണ്ടി വരുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറയുന്നു. ഈവിധം പ്രതിസന്ധി മൂർഛിക്കുേമ്പാഴും പരിഹാരവഴി കാണേണ്ടതിനുപകരം പ്രതിസന്ധിയേയില്ല എന്ന് ഇരുട്ടുകൊണ്ടു ഓട്ടയടക്കുകയാണ് കേന്ദ്രം. അതിനിടയിലും ഇന്ധനവില വർധനയിലെന്നപോലെ അന്താരാഷ്ട്രവിപണിയിലെ കൽക്കരി വില മുതൽ കാലവർഷത്തെ വരെ പഴിചാരുന്നുമുണ്ട്. മുൻസീസണുകളുമായി താരതമ്യം ചെയ്താൽ കൽക്കരി ഉൽപാദനത്തിലും വിതരണത്തിലും ഈ സെപ്റ്റംബറിലും ഒക്ടോബറിലും വൻ വർധനയുണ്ടായതായി കേന്ദ്ര കൽക്കരി മന്ത്രി പറയുന്നു. ഇനിയൊരു മൂന്നാലു നാളിലേക്ക് കുഴപ്പമൊന്നുമില്ല എന്നാണ് മന്ത്രിയുടെ വാദം. സമ്പദ്ഘടനയിലെ പുതിയ വളർച്ച പ്രവണത മൂലം സാധാരണ ഡിമാൻറ് കുറയാറുള്ള മൺസൂൺ സീസണിൽ ഇത്തവണ കാര്യങ്ങൾ തിരിച്ചായെന്നും ഒക്ടോബർ പിന്നിടുന്നതോടെ എല്ലാം സാധാരണനില പ്രാപിക്കുമെന്നുമാണ് കേന്ദ്ര ഊർജമന്ത്രിക്ക് പറയാനുള്ളത്. രാജ്യത്തു മുഴുക്കെ വിതരണം ചെയ്യാനുള്ള വൈദ്യുതി കൈയിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ, നവംബർ മുതൽ ജൂൺ വരെയുള്ള ഏഴുമാസക്കാലത്തേക്ക് 17 ദിവസത്തേക്കുള്ള കൽക്കരിയാണ് സ്റ്റോക്ക് കരുതാറുള്ളതെന്ന് അദ്ദേഹം പറയുന്നുണ്ട്. എങ്കിൽ മൂന്നു നാലു ദിവസത്തേക്കുള്ള കരുതലാണുള്ളതെന്നു കൽക്കരി മന്ത്രി പറയുേമ്പാൾ ക്ഷാമമുണ്ടെന്നു വ്യക്തം. നേരത്തേ കോവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോൾ ഓക്സിജൻ ലഭ്യതയെക്കുറിച്ച് ഇതേ ഉറപ്പാണ് കേന്ദ്രം നൽകിയതെന്നും ഒടുവിൽ എല്ലാം വെറുതെയായെന്നും ഡൽഹി സർക്കാർ ഓർമിപ്പിക്കുന്നു. അതുതന്നെയാണ് ഇപ്പോൾ കൽക്കരി കാര്യത്തിലും നേരിടുന്നതെന്നാണ് അവരുടെ ആവലാതി.

സർക്കാർ ഏജൻസിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി (ഗെയിൽ)നെയും സ്വന്തക്കാരായ ടാറ്റയെയും തെറ്റായ വിവരം നൽകിയെന്നു കുറ്റപ്പെടുത്തുകയാണ് കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്. എങ്കിൽ പിന്നെ ശരിയായ വിവരമെന്താണ്? സീസണിലെ പഴയ നില മുന്നോട്ടുകൊണ്ടുപോകാനാവുമോ? ഇക്കാര്യത്തിൽ സംസ്ഥാന ഭരണകൂടങ്ങൾക്കും അതുവഴി ജനങ്ങൾക്കും ആത്മവിശ്വാസം പകരാൻ കേന്ദ്രത്തിനു കഴിയുമോ? കേന്ദ്രം നൽകുന്ന ഉറപ്പുകൾ, നോട്ടുനിരോധം തുടങ്ങി ഓക്സിജൻ ലഭ്യത വരെയുള്ള വിഷയങ്ങളിലെ ഉറപ്പുപോലെതന്നെ ആയിത്തീരുമോ? ഈ സംശയങ്ങൾക്ക് വാചാ കർമണാ നിവൃത്തി വരുത്തുകയാണ് കേന്ദ്രം അടിയന്തരമായി ചെയ്യേണ്ടത്. പ്രതിസന്ധികളിൽ വേണ്ടത് പൊയ്വാക്കുകളിൽ ജനത്തെ ഇരുട്ടിൽ നിർത്തുകയല്ല, പ്രായോഗിക പരിഹാരനടപടികളിലൂടെ അവർക്കു വെളിച്ചം പകരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricitypower crisis in india
News Summary - Do not push the india into darkness
Next Story