Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമലപ്പുറം...

മലപ്പുറം ജില്ലയുടെ  വികസനവും വിഭജനവും

text_fields
bookmark_border
editorial
cancel

ജനസംഖ്യാപരമായി കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ മലപ്പുറം നിലവിൽവന്നിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. അതേവരെ കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഇൗ ഭൂപ്രദേശം പ്രത്യേക ജില്ലയാക്കണമെന്ന് തീരുമാനിച്ചത് 1969ൽ സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിൽ സംസ്ഥാനം ഭരിച്ചിരുന്ന സപ്തകക്ഷി മുന്നണി സർക്കാറാണ്. മുന്നണിയിൽ ഒരു പ്രധാന കക്ഷി മുസ്ലിം ലീഗുമായിരുന്നു. രണ്ട് കാരണങ്ങളാണ് അന്ന് മലപ്പുറം രൂപവത്കരണത്തിന് ന്യായീകരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഒന്ന്, കോഴിക്കോട് ജില്ലയുടെ അസാമാന്യമായ വിസ്തൃതി. രണ്ട്, പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയുടെ വികസനം. രണ്ടും ശരിയായിരിക്കെ അതിെൻറ നേരെ രൂക്ഷമായ എതിർപ്പുകളാണ് മതേതര ജനാധിപത്യ പ്രതിപക്ഷമായ കോൺഗ്രസ് പക്ഷത്തുനിന്നും തീവ്രവലതുപക്ഷമായ ഭാരതീയ ജനസംഘത്തിൽനിന്നും ഉയർന്നത്. ജില്ല വിഭജന വിരുദ്ധ സമിതി എന്ന പേരിൽ ഒരു വേദിതന്നെ തട്ടിക്കൂട്ടുകയും മലബാറിൽ മിനി പാകിസ്താൻ സ്ഥാപിതമാവാൻ പോവുന്നു എന്നുവരെയുള്ള പ്രോപഗണ്ട പ്രചണ്ഡമായി നടത്തപ്പെടുകയും ചെയ്തു. പക്ഷേ, ഇ.എം.എസിെൻറ നിശ്ചയദാർഢ്യത്തിെൻറ മുന്നിൽ ദുഷ്പ്രചാരണങ്ങളൊന്നും വിലപ്പോയില്ല. മലപ്പുറം ജില്ല 1969 ജൂൺ 16ന് യാഥാർഥ്യമാവുകതന്നെ ചെയ്തു. ജനസംഘം കുറെകാലത്തോളം അതംഗീകരിക്കാതെ കോഴിക്കോട് ജില്ലയുടെ ഭാഗമായിത്തന്നെ നിലനിൽക്കാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ അവരും മുട്ടുമടക്കേണ്ടിവന്നു.

കഴിഞ്ഞ 50 വർഷത്തെ വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും പരിശോധിച്ചാൽ സുപ്രധാന ജീവിത തുറകളിലെല്ലാം ജില്ല വൻ വികാസവും പുരോഗതിയും കൈവരിച്ചതായി കാണാം. വളരെ വിശേഷിച്ച് വിദ്യാഭ്യാസമേഖലയിൽ പെൺകുട്ടികൾ ഉൾപ്പെടെ പുതിയ തലമുറ വൻ കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുന്നു. ഒടുവിലത്തെ പ്ലസ് ടു പരീക്ഷഫലങ്ങൾ പുറത്തുവന്നപ്പോഴും ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറത്താണ്. ആറ് ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളജുകളും 18 എയ്ഡഡ് കോളജുകളും ജില്ലയിലുണ്ട്. ഒരു ഗവൺമെൻറ് മെഡിക്കൽ കോളജ്, ഒരു ആയുർവേദ മെഡിക്കൽ കോളജ്, ഒരു സ്വകാര്യ മെഡിക്കൽ കോളജ്, ആറ് എൻജിനീയറിങ് കോളജ്, ഒമ്പത് േപാളി ടെക്നിക് കോളജുകൾ തുടങ്ങി പ്രഫഷനലും അല്ലാത്തതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു. കലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലാണ്. ആരോഗ്യ സുരക്ഷ രംഗത്ത് പെരിന്തൽമണ്ണ ആശുപത്രികളുടെ നഗരമെന്ന പേർപോലും നേടിയെടുത്തിട്ടുണ്ട്. ഗ്രാമങ്ങൾതോറും സർക്കാർ, സർക്കാറിതര ആശുപത്രികൾ സുലഭമാണ്. റോഡുകൾ മിക്കതും നവീകരിക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് കൊണ്ടോട്ടിയിലെ കരിപ്പൂരിലാണ്. ഇൗ വികാസത്തിൽ വലുതായ പങ്കുവഹിച്ചിരിക്കുന്നത് മലപ്പുറത്തുകാരുടെ പ്രവാസജീവിതത്തിൽനിന്നുള്ള സംഭാവനകളാണെന്ന കാര്യത്തിൽ സംശയമേയില്ല. മാറിമാറി ഭരിച്ച ഇടത്, വലത് സർക്കാറുകളും മിക്കതിലും പങ്കാളികളായ മുസ്ലിംലീഗും കാര്യമായ ഒന്നും ചെയ്തില്ലെന്നല്ല. നിശ്ചയമായും പ്രസ്താവ്യമായ റോൾ മലപ്പുറത്തിെൻറ പുരോഗതിയിൽ അവർക്കവകാശപ്പെടാം.

എന്നാൽ, ഏറ്റവും കൂടുതൽ മലപ്പുറത്തുകാർ ഉപജീവനത്തിനായി കുടിയേറിയ ഗൾഫ് രാജ്യങ്ങളിൽ സമീപകാലത്തായി നേരിടുന്ന തിരിച്ചടി കേരളത്തെ പൊതുവിലും മലപ്പുറം ജില്ലയെ പ്രത്യേകമായും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കാണാതിരുന്നുകൂടാ. തൊഴിലും സമ്പാദ്യവും നഷ്ടമായ നൂറുകണക്കിന് പ്രവാസികളാണ് നിത്യേന മടങ്ങിവന്നുകൊണ്ടിരിക്കുന്നത്. ജില്ലയുടെ സാമ്പത്തിക വളർച്ചയെ ഇൗ പ്രതിഭാസം പിറകോട്ടടുപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ജി.എസ്.ടിയും വ്യാപാരരംഗത്തെ മാന്ദ്യത്തിന് നിമിത്തമായിരിക്കുന്നു. സംസ്ഥാന സർക്കാർ പ്രവാസി പുനരധിവാസത്തിന് ചില പദ്ധതികളൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പറയത്തക്ക ചലനമൊന്നും അത് സൃഷ്ടിച്ചിട്ടില്ല. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽതന്നെയും പരിഹാരം തേടുന്ന പ്രശ്നങ്ങൾ നിസ്സാരങ്ങളല്ല. മഞ്ചേരിയിലെ സർക്കാർ മെഡിക്കൽ കോളജ് ബാലാരിഷ്ടതകൾ ഇനിയും അതിജീവിച്ചിട്ടില്ല. അതോടനുബന്ധിച്ച ആശുപത്രിയും ജില്ല ആശുപത്രിയുടെ തലത്തിൽനിന്നുയർന്നിട്ടില്ല. ഇത്തവണയും എസ്.എസ്.എൽ.സി നല്ല മാർക്കോെട പാസായ കുട്ടികളിൽ ഗണ്യമായ വിഭാഗത്തിന് തുടർപഠന സൗകര്യങ്ങളില്ല. ഹയർ സെക്കൻഡറികൾ അനുവദിച്ചതിലെ അസന്തുലിതത്വം പരിഹരിക്കപ്പെടാതെ തുടരുന്നു. 11ാം ക്ലാസിൽ വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി വർധിപ്പിക്കുന്ന സർക്കാർ നയം അവരുടെ വിദ്യാഭ്യാസ നിലവാരത്തെയും അച്ചടക്കത്തെയും പ്രതികൂലമായി ബാധിക്കുമെന്നത് അനുഭവസത്യം മാത്രമാണ്.

ജില്ല 50ാം വർഷം പിന്നിട്ടിരിക്കെ ഇത്തരം പ്രശ്നങ്ങളുടെ പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുേമ്പാൾ ഏറെ പ്രാധാന്യപൂർവം പരിഗണിക്കപ്പെടേണ്ട നിർദേശമാണ് ജില്ലയുടെ വിഭജനം എന്നത്. വലുപ്പത്തിലും ജനസംഖ്യയിലും ആലപ്പുഴ ജില്ലയുടെ ഇരട്ടിയിലധികം വരുന്ന മലപ്പുറം ജില്ല എന്തുകൊണ്ടും രണ്ടാേക്കണ്ടത് വികസനപരമായ അനുേപക്ഷ്യതയാണ്. ഏഴ് താലൂക്കുകളും 94 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളുമുള്ള മറ്റൊരു ജില്ലയും കേരളത്തിലില്ല. തൃശൂർ അതിർത്തിയിലെ പെരുമ്പടപ്പിൽനിന്ന് തമിഴ്നാട് അതിർത്തിയിലെ വഴിക്കടവിലേക്ക് 126 കിലോമീറ്റർ ദൂരം യാത്രചെയ്യാൻ സാമാന്യമായി നാലു മണിക്കൂർ വേണം. വികസനം മുൻനിർത്തി ജില്ല വിഭജിക്കണമെന്ന് ഇൗയിടെ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ആവശ്യപ്പെടുകയുണ്ടായി. ജില്ലയിലെ പ്രധാന രാഷ്ട്രീയ പാർട്ടി ഇൗയാവശ്യത്തിന് വേണ്ടി ശക്തമായി രംഗത്തിറങ്ങാത്തത് മുൻ ദുരനുഭവങ്ങൾ മുന്നിൽ വെച്ചാവണം. തീർത്തും അനുപേക്ഷ്യമായ വികസനപരമായ ആവശ്യത്തിെൻറ പിന്നിലും വർഗീയതയും തീവ്രവാദവും കണ്ടെത്താനും വിളിച്ചുകൂവാനും ഒരുെമ്പട്ടിറങ്ങിയവർ വലതുപക്ഷത്ത് മാത്രമല്ല ഇടതുപക്ഷത്തുമുണ്ട്. മലപ്പുറത്തെ സൗഹൃദവും സമാധാനവാഞ്ഛയും സേവന തൃഷ്ണയും സംസ്ഥാനത്തിനുതെന്ന മാതൃകയാണെന്ന് നിരവധി അനുഭവങ്ങളിലൂടെ തെളിഞ്ഞതാണെങ്കിലും ചില മനസ്സുകളെ ഇപ്പോഴും ഭരിക്കുന്നത് കടുത്ത മുൻവിധികളും അകാരണമായ സംശയങ്ങളുമാണ്. അത്തരക്കാർ സ്വയം തിരുത്തകയല്ലാതെ വിശാലമായ ഒരു ജില്ലയെ അതിെൻറ പേരിൽ ശിക്ഷിക്കുന്നത് നീതിയല്ല, ആശാസ്യവുമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsMalappuram News
News Summary - Development and Separation Of Malappuram - Article
Next Story