അദൃശ്യവത്കരിക്കുന്നത് ജനാധിപത്യത്തെ തന്നെയാണ്
text_fieldsഫാഷിസത്തിെൻറ തേരോട്ടം ഇന്ത്യയിൽ എവിടെയെത്തി എന്നതിെൻറ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഏതാനും നാളുകളായി പാർലമെൻറിൽ കണ്ടുകൊണ്ടിരുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനാധിപത്യശ്രീകോവിലിനെ നോക്കുകുത്തിയാക്കി മൃഗീയഭൂരിപക്ഷത്തിെൻറ തിണ്ണബലത്തിൽ ഭരിക്കുന്ന കക്ഷി രാഷ്ട്രത്തെ സ്വന്തം വരുതിയിലേക്ക് കെട്ടിവലിക്കുന്നതിനാണ് ബുധനാഴ്ച സമാപിച്ച പാർലമെൻറിെൻറ വർഷകാല സമ്മേളനം സാക്ഷ്യം വഹിച്ചത്. കോവിഡ് സാഹചര്യം മുതലെടുത്ത് പാർലമെൻറ് സേമ്മളനവും അതിലെ പതിവുപരിപാടികളും വെട്ടിച്ചുരുക്കുക മാത്രമല്ല, തങ്ങൾക്കാവശ്യമുള്ള നിയമങ്ങളെല്ലാം ചുെട്ടടുത്ത് ഇന്ത്യൻ പാർലമെൻറിനെ ചുരുട്ടിക്കെട്ടുകയായിരുന്നു ബി.ജെ.പി. രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും ബാധിക്കുന്ന മർമപ്രധാനമായ ഏഴു ബില്ലുകളാണ് കഴിഞ്ഞ ദിവസം മൂന്നര മണിക്കൂർകൊണ്ട് മോദി സർക്കാർ പാസാക്കിയെടുത്തത്. കർഷകരും തൊഴിലാളികളും അനുഭവിച്ചുവന്ന സ്വാതന്ത്ര്യവും അവകാശങ്ങളും കവർന്നെടുക്കുന്നതും ഉത്തമർണർക്ക് കൂടുതൽ അധീശാധിപത്യം വാഗ്ദാനം ചെയ്യുന്നതുമായ ആറു ബില്ലുകൾ ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളുടെ മുന്നിൽ ഏകപക്ഷീയമായ ശബ്ദവോേട്ടാടെ പാസാക്കി രാഷ്ട്രപതിയുടെ ഒപ്പിനയച്ചിരിക്കുന്നു. ഒരു ബിൽ കൂടുതൽ സുതാര്യതക്കു വേണ്ടിയെന്നു തമാശ പറഞ്ഞ് ലോക്സഭയിലേക്ക് വീണ്ടും ചർച്ചക്ക് അയച്ചിരിക്കുന്നു. ഭരണഘടന തത്ത്വങ്ങളും പാർലമെൻററി ചട്ടങ്ങളുമൊക്കെ കാറ്റിൽ പറത്തി വിയോജനശബ്ദങ്ങളെ അടിച്ചൊതുക്കുന്ന സഭാധ്യക്ഷെൻറ നടപടിയിൽ പ്രതിഷേധിച്ച എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത് ഭരണകക്ഷി കൂടുതൽ സൗകര്യമായെടുക്കുന്നതാണ് പിന്നിട്ട നാളുകളിൽ പാർലമെൻറിൽ കണ്ടത്.
ആരോഗ്യകരമായ ആശയവിനിമയത്തിനും സംവാദത്തിനും പ്രതികരണത്തിനും പ്രതിഷേധത്തിനുമൊക്കെയുള്ള ജനാധിപത്യത്തിെൻറ തുറന്ന വേദികളാണ് നിയമനിർമാണസഭകൾ. വിലയേറിയ വോട്ടുനൽകി നികുതിദായകരായ ജനം രാജ്യ, പ്രജാക്ഷേമം വാഗ്ദാനം ചെയ്യുന്ന പാർട്ടികളിൽനിന്ന് തങ്ങളുടെ രാഷ്ട്രീയാഭിരുചിയും ആഭിമുഖ്യവുമനുസരിച്ച് ഹിതാനുസാരം തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ സഭകളാണ് അത്. ജയിച്ചുപോകുന്ന മണ്ഡലത്തിെൻറ വിചാരവികാരങ്ങളും പ്രശ്നങ്ങളും പ്രതികരണങ്ങളും പ്രതിഫലിപ്പിക്കുകയാണ് ജനപ്രതിനിധികളുടെ പ്രാഥമികദൗത്യം. അതിനു സൗകര്യമൊരുക്കുന്ന തരത്തിലാണ് സഭാചട്ടങ്ങളും നടപടിക്രമങ്ങളും വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. അതിനെ ഭൂരിപക്ഷത്തിെൻറ ഉൗക്കിൽ നേരിടുന്ന ഭരണപക്ഷത്തിെൻറ അപ്രമാദിത്വമല്ല, ന്യൂനപക്ഷത്തിെൻറ ശബ്ദത്തിനുകൂടി ഇടം നൽകുന്ന ജനാധിപത്യത്തിെൻറ അനർഘമുഹൂർത്തങ്ങളാണ് നിയമനിർമാണസഭകളിൽ നിന്നു പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, ന്യൂനപക്ഷമെന്നാൽ തിരസ്കരിക്കപ്പെടേണ്ടതും തിരോധാനം ചെയ്യപ്പെടേണ്ടതുമെന്നു വിശ്വസിക്കുന്ന ഫാഷിസ്റ്റ് ദർശനം നാടുവാഴുേമ്പാൾ സംഭവിക്കുമെന്ന് ആശങ്കിക്കുന്നതെന്തോ, അതാണ് കഴിഞ്ഞ നാളുകളിൽ ലോക്സഭയിലും രാജ്യസഭയിലുമായി കണ്ടത്. പ്രതിശബ്ദങ്ങളെ അവഗണിക്കുന്നതും അദൃശ്യവത്കരിക്കുന്നതുമാണ് ഫാഷിസത്തിെൻറ പൊതുരീതി. ഇന്ത്യയിലെ ഹിന്ദുത്വകക്ഷിയും ആ വഴിയിൽതന്നെയാണ് അണുവിട തെറ്റാതെ നീങ്ങുന്നത്. അതിൽ വംശീയ, രാഷ്ട്രീയ, സാംസ്കാരിക വകഭേദമൊന്നുമില്ല. ദലിത്-മുസ്ലിം-ക്രൈസ്തവ പിന്നാക്ക ന്യൂനപക്ഷങ്ങളോടു വംശീയമായി പ്രയോഗിച്ചു വിജയിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന ഇൗ രീതിയുടെ മറ്റൊരു മുഖമാണ് ഇപ്പോൾ പാർലമെൻറിൽ അനാവരണം ചെയ്യപ്പെട്ടത്. 'നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കിൽ നിങ്ങളെ കൂടാതെ, നിങ്ങളെതിർത്താൽ നിങ്ങളെ തട്ടിമാറ്റി മുന്നോട്ട്' എന്ന സംഘ്പരിവാറിെൻറ മുദ്രാവാക്യങ്ങൾ നമ്മുടെ പഴയ ചുമരുകളിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ഇൗ ആശയത്തിെൻറ തുറന്ന പ്രകടനമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭയിൽ കണ്ടത്.
നിയമനിർമാണസഭയിൽ ചർച്ചക്കുവെക്കാൻപോലും സാവകാശമില്ലാത്തവിധം അത്യടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിലാണ് ഗവൺമെൻറ് ഒാർഡിനൻസ് ഇറക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിനു ശേഷം 11 ഒാർഡിനൻസുകൾ മോദി സർക്കാർ പുറപ്പെടുവിച്ചു. അതുപോലെ പാർലമെൻറിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളിൽ കാര്യമായ എതിർപ്പുയരുേമ്പാൾ സ്വീകരിക്കെപ്പടുന്ന സാമാന്യമര്യാദയാണ് സെലക്ട് കമ്മിറ്റിക്ക് വിടുകയെന്നത്. കോൺഗ്രസിനും ഇടതുകക്ഷികൾക്കുമൊപ്പം ഭരണമുന്നണിയെ പിന്തുണക്കുന്ന ശിരോമണി അകാലിദൾ, ബിജു ജനതാദൾ, ടി.ആർ.എസ് എന്നിവരും തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ എന്നിവരുമടങ്ങുന്ന പ്രാദേശികകക്ഷികൾകൂടി കർഷകവിരുദ്ധ ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുേമ്പാൾ സമൂഹത്തിെൻറ നാനാതുറകളിലുള്ളവരുമായി തുറന്ന ചർച്ചക്കു വേദിയൊരുക്കാൻ അത് സഹായിച്ചേനെ. എന്നാൽ, കേന്ദ്രസർക്കാർ വഴങ്ങിയില്ല. എങ്കിൽ ബില്ലുകൾ രാജ്യസഭയിൽ വോട്ടിനിടണമെന്നായി പ്രതിപക്ഷം. ഒരംഗം പോലും വോട്ടിങ് ആവശ്യപ്പെട്ടാൽ ചെയർമാൻ വഴങ്ങണമെന്ന് ചട്ടമുള്ളപ്പോൾ പ്രതിപക്ഷ ആവശ്യം തള്ളി ശബ്ദവോേട്ടാടെ ഭരണകക്ഷിക്ക് ജയം പ്രഖ്യാപിക്കുകയാണ് അധ്യക്ഷൻ ചെയ്തത്. സഭാചരിത്രത്തിലില്ലാത്ത ചെയർമാെൻറ നടപടി സൃഷ്ടിച്ച നിസ്സഹായതയുടെ അമ്പരപ്പിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ അത്യാചാരങ്ങൾക്ക് എട്ട് അംഗങ്ങളെ സസ്പെൻഷൻ നൽകി ശിക്ഷിച്ചു. എന്നാൽ, ഭരണകക്ഷിയുടെ തീട്ടൂരമെന്തും പാസാക്കിക്കൊടുക്കുന്ന പരുവത്തിലേക്ക് പാർലമെൻറിനെത്തന്നെ സസ്പെൻഷനിലാക്കുന്ന ഹിന്ദുത്വ സർക്കാറിന് ആര് എന്തു ശിക്ഷ വിധിക്കും? പ്രതിപക്ഷത്തിെൻറ ബഹിഷ്കരണ പ്രതിഷേധത്തെപ്പോലും കരിനിയമങ്ങൾ ചുെട്ടടുക്കാനുള്ള അവസരമാക്കി മാറ്റിയെടുത്തതിലൂടെ ഭൂരിപക്ഷാധിപത്യത്തിെൻറ തിണ്ണബലത്തിൽ ജനാധിപത്യത്തെ അദൃശ്യവത്കരിക്കാൻ അമാന്തിക്കില്ലെന്ന അപായസന്ദേശമാണ് സംഘ്പരിവാർ ഭരണകൂടം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.