Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

ജനാധിപത്യത്തിെൻറ അടിവേരറുക്കുന്ന നടപടികൾ

text_fields
bookmark_border
editorial
cancel

പതിനേഴാം േലാക്സഭ തെരഞ്ഞെടുപ്പിെൻറ കാഹളം മുഴങ്ങുകയും രാഷ്ട്രീയപാർട്ടികൾ സ്ഥാനാർഥികളെ കണ്ടെത്തി പേരു പ്രഖ്യാപിക്കാനും കൂട്ടുകെട്ടുകളിലേർപ്പെടാനുമുള്ള അവസാന ശ്രമങ്ങളിൽ മുഴുകുകയും ചെയ്തുകൊണ്ടിരിക്കെ വലിയൊരു വിഭാഗത്തിെൻറ സമ്മത ിദാനാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ബോധപൂർവമോ അല്ലാതെയോ സൃഷ്ടിക്കപ്പ െടുന്ന സ്ഥിതിവിശേഷം ലോകത്തിെല ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന അവകാശവാദത്തെ ബലഹീനമാക്കുന്നതാണ്. ഒാരോ പൗരനും സ്വതന്ത്രമായി തെൻറ വോട്ടവകാശം വിനിയോഗിക്കാൻ അവസരം ലഭിക്കുേമ്പാഴേ ജനാധിപത്യം അർഥപൂർണമാവൂ. വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ദുർബലവിഭാഗങ്ങൾക്കാവുേമ്പാൾ വിഷയം കൂടുതൽ ഗുരുതരമാവുന്നു. സമ്പന്നർക്കും സവർണർക്കും പുരുഷമേധാവികൾക്കും അധികാരമുറപ്പിക്കാനുള്ള ഏണിപ്പടി മാത്രമായി പൊതുതെരഞ്ഞെടുപ്പുകൾ മാറുേമ്പാൾ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസംതന്നെ തകരുകയാണ് സംഭവിക്കുന്നത്. രാജ്യത്തെ മൊത്തം വോട്ടർമാരിൽ 15 ശതമാനം ഇലക്ഷൻ പ്രക്രിയക്ക് പുറത്താണെന്ന പഠന റിപ്പോർട്ടാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇൗ 15 ശതമാനത്തിൽ മൂന്നു കോടിയും മുസ്ലിംകളാണ്. 20 കോടി ദലിത് വോട്ടർമാരിൽ നാല് കോടിയും സമ്മതിദാനാവകാശ പട്ടികക്ക് പുറത്താണ്.

ജനസംഖ്യയുടെ പകുതിവരുന്ന വനിതകളിൽ 2.1 കോടിക്കും വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഹൈദരാബാദിലെ റേ ലാബ്സ് നടത്തിയ ശാസ്ത്രീയ പഠനത്തിൽ പുറത്തുവന്നിരിക്കുന്ന വിവരം. ഏറ്റവുമൊടുവിൽ അസമിൽ 1.2 ലക്ഷം പേർക്ക് വോട്ടില്ല എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവാദ വിധേയമായ പൗരത്വ പട്ടികയിൽ ‘സംശയാസ്പദം’ എന്ന് അടയാളപ്പെടുത്തപ്പെട്ടവരാണിവർ. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടവകാശം ഇവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. രാജ്യത്തിെൻറ ഭരണം എങ്ങനെയും പിടിച്ചടക്കണമെന്നും പിടിച്ചടക്കിയ അധികാരം എവ്വിധവും നിലനിർത്തണമെന്നും ദൃഢനിശ്ചയം ചെയ്ത വലതുപക്ഷ കക്ഷികളും അവരുടെ ചൊൽപ്പടിയിൽ നിൽക്കുന്ന ഉദ്യോഗസ്ഥരുമാണ് ഇൗ കള്ളക്കളിയുടെ പിന്നിൽ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അതേയവസരത്തിൽ മതനിരേപക്ഷ ജനാധിപത്യത്തിെൻറ പേരിൽ ആണയിടുന്ന പാർട്ടികളൊന്നും ഇൗ ആസൂത്രിത നീക്കങ്ങൾക്കെതിരെ യഥാസമയം ജാഗ്രത പുലർത്തുന്നുമില്ല. ഏറ്റവും ചുരുങ്ങിയത്, ന്യൂനപക്ഷ പിന്നാക്ക ദുർബല വിഭാഗങ്ങൾ അതിജീവനത്തിനുവേണ്ടി തങ്ങളുടെ പിന്നിൽ അണിനിരക്കണമെന്നും തങ്ങൾക്ക് വോട്ടു ചെയ്യണമെന്നും നിരന്തരം ആവശ്യപ്പെടുന്നവർ, തങ്ങൾക്ക് വോട്ടു ചെയ്യാൻ സാധ്യതയുള്ളവരെ വോേട്ടഴ്സ് ലിസ്റ്റിൽ ചേർക്കാനുള്ള നടപടികളെങ്കിലും സ്വീകരിക്കേണ്ടതല്ലേ?

നമ്മുടെ ജനാധിപത്യത്തിെൻറ അപചയം വിളിച്ചോതുന്ന മറ്റൊരു മഹാഭീഷണിയാണ് കള്ളപ്പണത്തിെൻറയും കള്ളപ്പണക്കാരുടെയും അനിഷേധ്യാധിപത്യം. ലോക്സഭ സ്ഥാനാർഥിക്ക് പ്രചാരണങ്ങൾക്കായി പരമാവധി ചെലവഴിക്കാവുന്ന തുക 70 ലക്ഷമായി തെരഞ്ഞെടുപ്പ് കമീഷൻ നിജപ്പെടുത്തിയിരിക്കെ അതിെൻറ അഞ്ചും പത്തും ഇരട്ടി തുകയല്ല യഥാർഥത്തിൽ ചെലവഴിക്കപ്പെടുന്നത്. കണക്കിൽ പെടുന്ന സംഖ്യയല്ല ഇതെന്നത് വ്യക്തം. സ്ഥാനാർഥിത്വം പിടിെച്ചടുക്കാനും മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസിനും പാവപ്പെട്ടവരുടെ വോട്ട് വിലക്കെടുക്കാനുമായി കോടികളാണ് മറയുന്നത്. ആ സംഖ്യയത്രയും ജയിച്ചുകയറിയാൽ മുതലാക്കാമെന്ന അനുഭവ സത്യമാണവർക്ക് പ്രചോദനം. അഴിമതി തഴച്ചുവളരുന്നതിനും ശതകോടീശ്വരന്മാർ ഭരണം ഫലത്തിൽ പിടിച്ചെടുക്കുന്നതിനും മറ്റു കാരണങ്ങൾ അന്വേഷിേക്കണ്ടതുണ്ടോ? യു.പി.എ ഭരണത്തിലെ അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ ജനകീയ സമരത്തിെൻറ ഗുണഭോക്താക്കളായി രംഗപ്രവേശം ചെയ്ത എൻ.ഡി.എ അധികാരമേറ്റാൽ ഉടൻ അഴിമതി തുടച്ചുനീക്കുമെന്നും വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം രാജ്യത്തെത്തിക്കുമെന്നും വാഗ്ദാനം ചെയ്തത് ആരും മറന്നിട്ടില്ല. പിന്നീടെന്ത് സംഭവിച്ചുവെന്നും രാജ്യം നോക്കിക്കണ്ടു. അഞ്ചു വർഷങ്ങൾക്കുശേഷം വീണ്ടും ജനവിധി തേടുേമ്പാൾ മോദി-അമിത് ഷാ കൂട്ടുകെട്ട് പാർട്ടികളെയും വ്യക്തികളെയും കൂറുമാറ്റാൻ ഉപയോഗിക്കുന്ന ഗൂഢതന്ത്രങ്ങളുടെ അന്തർധാരയെന്തെന്നും ഒരുവക വകതിരിവുള്ളവർക്കെല്ലാം തിരിച്ചറിയാവുന്നതേയുള്ളൂ. കോൺഗ്രസിൽനിന്നും ഇതര പാർട്ടികളിൽനിന്നും ഉന്നതരെയും സ്വാധീനമുള്ളവരെയും പുറത്തുചാടിക്കാൻ സ്വീകരിക്കുന്ന അവിഹിത മാർഗങ്ങൾ ഒെട്ടാക്കെ പരസ്യമാണ്. പണവും പദവികളും കേസുകളിൽനിന്നുള്ള മോചനവുമൊക്കെയാണ് കൂറുമാറ്റക്കാർക്ക് പൊടുന്നനെ നരേന്ദ്ര മോദി ചൗക്കീദാറെന്ന ബോധോദയമുണ്ടാക്കുന്നത്.

തീവ്ര വലതുപക്ഷ സമഗ്രാധിപത്യത്തിലേക്കുള്ള കുതിച്ചുപോക്കിന് തടയിടണമെന്ന് യഥാർഥ രാജ്യസ്നേഹികൾ ആഗ്രഹിക്കുന്നുവെങ്കിൽ, ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന പ്രവണതകളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപിച്ചേ മതിയാവൂ. ഇന്ത്യൻ പൗരന്മാരുടെയെല്ലാം പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും വോട്ടവകാശം നിർഭയമായും സ്വതന്ത്രമായും ഉപയോഗിക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കാനും കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ ഹൈജാക് ചെയ്യുന്നതിനെതിരെ ജാഗരൂകരാവാനും ഏറെ വൈകിയാണെങ്കിലും നന്മേച്ഛുക്കൾ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. അതോടൊപ്പം പ്രധാനമാണ് ആയാറാം ഗയാറാമുമാരെ മൂലക്കിരുത്തുക എന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsLok Sabha Electon 2019
News Summary - Democracy - Article
Next Story