Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേരള കോൺഗ്രസിലെ...

കേരള കോൺഗ്രസിലെ പിളർപ്പ്

text_fields
bookmark_border
കേരള കോൺഗ്രസിലെ  പിളർപ്പ്
cancel
സംസ്ഥാന രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിലധികം നിറഞ്ഞുനിന്ന കേരള കോൺഗ്രസ് നേതാവ ും മുൻ മന്ത്രിയുമായ കെ.എം. മാണി ഇക്കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് വിടപറഞ്ഞ സന്ദർഭത്തിൽതന ്നെ, അദ്ദേഹത്തിെൻറ പാർട്ടി സമീപഭാവിയിൽ ഒരു പിളർപ്പിനെ അഭിമുഖീകരിക്കുമെന്ന് പ ലരും നിരീക്ഷിച്ചിരുന്നു. രണ്ടു മാസത്തിനിപ്പുറം അത് അക്ഷരാർഥത്തിൽ യാഥാർഥ്യമായിരിക്കുകയാണ്. മാണിയുടെ ഒഴിവിൽ, അദ്ദേഹം വഹിച്ചിരുന്ന ചെയർമാൻ പദവി ആർക്ക് എന്ന തർക്കമാണിപ്പോൾ പാർട്ടിയെ ഒരിക്കൽകൂടി നെടുകെ പിളർത്തിയിരിക്കുന്നത്. മാണിയുടെ മകനും രാജ്യസഭാംഗവുമായ ജോസ് കെ. മാണി, സംസ്ഥാന സമിതി അംഗങ്ങളുടെ സമാന്തര യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിച്ച് ചെയർമാൻ സ്ഥാനം പിടിച്ചെടുത്ത സാഹചര്യത്തിൽ, പ്രതിയോഗിയായ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനും സംഘത്തിനും ഇനി പാർട്ടി നേതൃത്വത്തിൽ തുടരണെമങ്കിൽ അനിവാര്യമായ നിയമപോരാട്ടമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. ജോസിെൻറ നിയമനം തൊടുപുഴ മുൻസിഫ് കോടതി റദ്ദാക്കിയിരിക്കുന്നു. പഴയ ‘ജോസഫ് ഗ്രൂപ്പി’നെ പുനരുജ്ജീവിപ്പിച്ച് പുതിയ പാർട്ടിയായി പ്രവർത്തിക്കുക എന്ന മറ്റൊരു വഴിയും ജോസഫിന് മുന്നിലുണ്ട്. അതെന്തായാലും, ഈ പിളർപ്പിൽ അസ്വാഭാവികതയോ അത്ഭുതമോ ഇല്ല. 56 വയസ്സ് പിന്നിട്ട ഈ പാർട്ടി ഇതിനകം 11 തവണയെങ്കിലും പിളർന്നതാണ്; എണ്ണിയാലൊടുങ്ങാത്ത മറ്റനേകം കുഞ്ഞു വിഭജനങ്ങൾ വേറെയുമുണ്ട്. 1964ൽ, കേരള കോൺഗ്രസ് എന്ന പേരിലാണ് പാർട്ടി രൂപവത്കരിച്ചതെങ്കിലും, ബ്രാക്കറ്റില്ലാതെ ആ പേരിൽ മാത്രമായി പാർട്ടി അറിയപ്പെട്ടത് ചുരുങ്ങിയ കാലം മാത്രമാണ്.

‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും’ ചെയ്യുന്ന പാർട്ടിയുടെ ഇപ്പോഴത്തെ പിളർപ്പും കേവല തുടർച്ച മാത്രം. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിനെച്ചൊല്ലി പാർട്ടിയിലുണ്ടായ കോലാഹലങ്ങൾ മുതൽ പിളർപ്പിെൻറ സൂചനയുണ്ടായിരുന്നു. ഒമ്പതു വർഷം മുമ്പ് ലയിച്ച മാണിയും ജോസഫും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ പരസ്യമായി പുറത്തുവന്ന സന്ദർഭമായിരുന്നു അത്. ജോസഫിന് കോട്ടയം സീറ്റ് നിഷേധിക്കപ്പെടുന്നതോടെതന്നെ പാർട്ടി പിളർന്നേക്കുമെന്ന് വാർത്ത പരന്നു. അതുണ്ടായില്ല. സീറ്റ് നിഷേധിക്കപ്പെട്ടതിെൻറ അതൃപ്തി പുറത്തുകാണിക്കാതെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിക്കുവേണ്ടി സജീവമായി രംഗത്തിറങ്ങി. അതിനിടെയാണ്, െക.എം. മാണിയുടെ ആകസ്മിക നിര്യാണം. മാണിക്കുശേഷം പാർട്ടിയെ ആരു നയിക്കണമെന്ന ചർച്ചയിൽ, സീനിയോറിറ്റിയുടെ പേരിൽ പി.ജെ. ജോസഫിെൻറയും മകൻ എന്ന ആനുകൂല്യത്തിൽ ജോസ് കെ. മാണിയുടെയും പേര് ഉയർന്നു. സ്വാഭാവികമായും പാർട്ടിയിൽ അതൊരു മത്സരത്തിന് വഴിവെച്ചു. നിയമസഭയിൽ മാണിയുെട സീറ്റ് ജോസഫ് പിടിച്ചെടുത്തപ്പോൾ, സംസ്ഥാന സമിതിയിലെ ഭൂരിപക്ഷാംഗങ്ങളുടെ പിന്തുണയിൽ പാർട്ടി ചെയർമാൻ സ്ഥാനം കൈയിലാക്കി തിരിച്ചടിച്ചു. പാർട്ടി ഭരണഘടന അനുസരിച്ച് ഇൗ തിരിച്ചടിക്ക് നിലനിൽപില്ലെന്ന് കണ്ടാണിപ്പോൾ ജോസഫ് വിഭാഗം ആ സ്ഥാനാരോഹണത്തിന് സ്റ്റേ വാങ്ങിയിരിക്കുന്നത്. ചെയർമാെൻറ അധികാരമുപയോഗിച്ച് ജോസഫിനെ നിയമസഭ കക്ഷി നേതാവ് എന്ന സ്ഥാനത്തുനിന്ന് തെറിപ്പിക്കുന്നതടക്കമുള്ള നടപടികളെ മുൻകൂട്ടി ചെറുക്കുന്നതിെൻറ ഭാഗമായിട്ടായിരിക്കാം അവർ കോടതിയെ സമീപിച്ചത്. പാർട്ടിയുടെ ചരിത്രത്തിൽ ഇത്തരം നിയമപോരാട്ടങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. അതിെൻറ ചുവടുപിടിച്ച് പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ സംഭവങ്ങളുമുണ്ട്.

ഇപ്പോഴത്തേതടക്കമുള്ള പിളർപ്പുകളും ലയനങ്ങളുമൊക്കെ രാഷ്ട്രീയപരമായ അഭിപ്രായഭിന്നതകളുടെയോ പ്രത്യയശാസ്ത്ര സംവാദങ്ങളുടെയോ പേരിലായിരുന്നില്ല; സംഭവിച്ചതത്രയും അധികാരത്തർക്കങ്ങൾ മാത്രമായിരുന്നു. ഫെഡറലിസത്തിെൻറ ആശയലോകത്ത് പ്രാദേശിക കക്ഷികളുടെ പ്രസക്തി ഊന്നിപ്പറഞ്ഞ് അധികാരകേന്ദ്രങ്ങളുടെ ഇടനാഴികളിൽ സ്ഥാനമുറപ്പിച്ച പാർട്ടിയാണ് കേരള കോൺഗ്രസ്. 1973ൽ ആലുവ പ്രമേയത്തിലൂടെ കേരള കോൺഗ്രസിെൻറ ലക്ഷ്യമായി കെ.എം. മാണി മുന്നോട്ടുവെച്ചത് സംസ്ഥാന സർക്കാറുകൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുന്ന ഭരണഘടന ഭേദഗതിയായിരുന്നു. എന്നാൽ, അതിനെ രാഷ്ട്രീയപരമായി പ്രാവർത്തികമാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നു മാത്രമല്ല, സാമ്പ്രദായിക കക്ഷികളെപ്പോലും തോൽപിക്കുംവിധം പ്രായോഗിക-പാർലമെൻററി രാഷ്ട്രീയത്തിെൻറ ചളിക്കുണ്ടിൽ കരകയറാനാകാത്തവിധം വീണുപോവുകയും ചെയ്തു. പിളർപ്പായാലും ലയനമായാലും, കമിഴ്ന്നുകിടന്നാൽ കാൽ പണം എന്നതാണ് പാർട്ടി മുന്നോട്ടുവെക്കുന്ന ‘അധ്വാനവർഗ സിദ്ധാന്തം’ എന്ന് പരിഹസിക്കപ്പെട്ടത് അങ്ങനെയാണ്. വലിച്ചാൽ ഏതറ്റംവരെയും വലിയുകയും വിട്ടാൽ പഴയ രൂപത്തിലാവുകയും ചെയ്യുന്ന റബർപോലെയാണ് കേരള കോൺഗ്രസിെൻറ മനസ്സാക്ഷിയെന്ന് കളിയാക്കപ്പെട്ട സന്ദർഭവും മറ്റൊന്നല്ല. ക്രൈസ്തവ സഭാനേതൃത്വത്തിന് പാർട്ടിയിലുള്ള സ്വാധീനം പരസ്യമായ രഹസ്യമാണല്ലോ. പക്ഷേ, ക്രിസ്ത്യൻ നൈതികതയുടെയും ആത്മീയതയുടെയും പക്ഷത്തു നിലയുറപ്പിക്കാൻ ഇന്നോളം ഈ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. പകരം, അഴിമതിയുടെയും സ്വജനപക്ഷപാതത്തിെൻറയും സംഘർഷത്തിെൻറയുമൊക്കെ ഇരുണ്ട വഴികളിൽ അധികാരമുറപ്പിക്കാനാണ് നേതാക്കൾ ശ്രമിച്ചത്. ഈ കസേരകളിക്ക് ഇക്കൂട്ടർക്ക് നമ്മുടെ മുന്നണിസംവിധാനങ്ങളും വലിയ പിന്തുണയും പ്രോത്സാഹനവും നൽകിയിട്ടുണ്ട് എന്ന വസ്തുതയും കാണാതിരുന്നുകൂടാ. പിളർന്നാലും ലയിച്ചാലും ഏതെങ്കിലുമൊരു മുന്നണിയിൽ സ്ഥാനമുറപ്പാണ്. സംസ്ഥാനത്തെ മൂന്നു മുന്നണികളിലും ഇപ്പോൾ കേരള കോൺഗ്രസിെൻറ ഫോസിലുകളുണ്ട്. പിളർന്ന രണ്ടു കക്ഷികളും ഒരേ മുന്നണിയിൽ പ്രവർത്തിച്ചതിനും നമ്മുടെ നാട് സാക്ഷിയാണ്. ഒരുപക്ഷേ, ഇത്തവണയും അത് ആവർത്തിച്ചേക്കാം. അല്ലെങ്കിൽ, ജോസഫ് വിഭാഗത്തിെൻറ മുന്നണിമാറ്റവും സംഭവിക്കാം. ഇരുകൂട്ടരും കേരള രാഷ്ട്രീയത്തിൽ തുടരുമെന്നതിൽ സംശയമില്ല. സഖ്യരൂപവത്കരണത്തിൽ മുഖ്യധാര പാർട്ടികൾക്ക് കൃത്യമായ നിലപാടുകളില്ലാത്തിടത്തോളം കാലം ഇത്തരം രാഷ്ട്രീയ അശ്ലീലങ്ങളെ പേറാനായിരിക്കും നമ്മുടെ വിധി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mmadhyamam editorial
News Summary - crisis in kerala congress-madhyamam-editorial
Next Story