Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ് പ്രതിരോധവും വാർത്താ സ്വാതന്ത്ര്യവും
cancel
ഇന്നലെ ലോക പത്രസ്വാതന്ത്ര്യദിനം കടന്നുപോയത്, ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം അതിവേഗം ഇടിയുന്നതിെൻറ കണക്കുകളുമായിട്ടാണ്. സർക്കാറിെൻറ അമിത നിയന്ത്രണവും അടിച്ചമർത്തലും മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സമാകുന്നു എന്ന് അന്താരാഷ്ട്ര പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) ചൂണ്ടിക്കാട്ടുന്നു. ‘ഫ്രീഡം ഹൗസ്’ എന്ന യു.എസ് എൻ.ജി.ഒയും ഇന്ത്യയിൽ സ്വാതന്ത്ര്യം ഇടിയുന്നതിെൻറ കണക്ക് നിരത്തുന്നുണ്ട്. ഇന്ത്യയുടെ സ്കോർ, മുമ്പില്ലാത്ത തോതിൽ നാലുപോയൻറ് ഇടിഞ്ഞ് 71 ആയിരിക്കുന്നു. വൻ ജനായത്തരാജ്യങ്ങളായ 25 നാടുകളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ഇടിവ് ഇന്ത്യയിലാണത്രെ. പൊതുവായ സ്വാതന്ത്ര്യത്തിേൻറതെന്നപോലെ മാധ്യമസ്വാതന്ത്ര്യത്തിെൻറ നിലവാരവും തകരുന്നതിെൻറ വേറെ കണക്കുകളുമുണ്ട്. കമ്മിറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് ജേണലിസ്റ്റ്സ് (സി.പി.ജെ) എന്ന അന്താരാഷ്ട്ര സംഘടന കശ്മീരിലെ മാധ്യമനിയന്ത്രണത്തെ പ്രത്യേകം എടുത്തുകാട്ടുന്നു. ആഗോളതലത്തിൽ മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഭരണകൂടങ്ങളും മറ്റും നടത്തുന്ന കടന്നുകയറ്റങ്ങൾ നിരീക്ഷിക്കുന്ന റിപ്പോർട്ടേഴ്സ് സാൻസ് ഫ്രൊണ്ടേഴ്സ് (ആർ.എസ്.എഫ്) 180 രാജ്യങ്ങളിലെ അവസ്ഥ പഠിച്ച് വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്താറുണ്ട്. ഇക്കൊല്ലത്തെ പത്രസ്വാതന്ത്ര്യ റിപ്പോർട്ടനുസരിച്ച് ഇന്ത്യയുടെ നില തുടർച്ചയായ അഞ്ചാം വർഷവും ഇടിഞ്ഞിരിക്കുന്നു. നരേന്ദ്രമോദി സർക്കാർ സ്ഥാനമേറ്റ ശേഷമാണ് ഈ കുത്തനെയുള്ള വീഴ്ച. 2016ൽ 133ാം സ്ഥാനത്തായിരുന്ന നമ്മൾ 2020ൽ 142ാം സ്ഥാനത്തെത്തി നിൽക്കുന്നു. രാജ്യാന്തര പത്രങ്ങളും മാധ്യമ നിരീക്ഷകരുമെല്ലാം ഏറക്കുറെ ഒരേ സ്വരത്തിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യക്ഷയം ചൂണ്ടിക്കാട്ടുന്നത്. ഇവിടത്തെ പൊതുവായ ജനാധിപത്യത്തകർച്ചയുടെ പ്രതിഫലനമെന്ന നിലക്കുകൂടിയാണ് ഈ അപചയം വിലയിരുത്തപ്പെടുന്നത്. ഭരണകൂടത്തിെൻറ സഹജമായ ജനാധിപത്യ വിരുദ്ധത കോവിഡ് മഹാമാരിയുടെ ഈ കാലത്ത് കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

വിയോജിപ്പുള്ളവരുടെ വായമൂടിയും വിധേയ മാധ്യമങ്ങളെ കൂട്ടുപിടിച്ചും സർക്കാറിെൻറ പിടിപ്പുകേട് മറച്ചുവെക്കാനുള്ള ശ്രമങ്ങളെപ്പറ്റി ഐ.പി.ഐ പറയുന്നുണ്ട്. കോവിഡ് സംബന്ധമായി സർക്കാറിെൻറ ഭാഷ്യം മാത്രം റിപ്പോർട്ട് ചെയ്യിക്കാൻ സുപ്രീംകോടതി വഴി നടത്തിയ ശ്രമം പൂർണമായി വിജയിക്കാതെ പോവുകയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് പ്രധാനമന്ത്രി കുറെ മാധ്യമങ്ങളുടെ ഉടമസ്ഥരെ വിളിച്ച് കോവിഡ് കാലത്ത് നല്ല വാർത്തകൾ കൊടുക്കാൻ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടതും വെറുെതയല്ല. ഇതിനു പുറമെ, സ്വതന്ത്രമായ  റിപ്പോർട്ടിങ്ങിനെ നേർക്കുേനരെ തടയുകയും ശിക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഐ.പി.ഐ ഡെപ്യൂട്ടി ഡയറക്ടർ സ്കോട്ട് ഗ്രിഫൻ പറഞ്ഞപോലെ, ‘‘പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അവശ്യ പങ്കാളിയാണ്. ജനങ്ങളെ യഥാർഥവിവരങ്ങൾ അറിയിക്കാൻ ജേണലിസ്റ്റുകൾക്ക് കഴിയുന്നു എന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ അധികൃതർ തയാറാകണം.’’ പക്ഷേ, ലോക്ഡൗൺ കാലത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി അകലം പാലിക്കൽ ചട്ടം ലംഘിച്ച കാര്യം ചൂണ്ടിക്കാട്ടിയതിന് ‘ദ വയർ’ എഡിറ്റർ സിദ്ധാർഥ വരദരാജനെതിരെ കേസെടുത്തു. ആവശ്യമായ മുന്നറിവ് നൽകാതെ, മാധ്യമങ്ങളെപ്പോലും  വിശ്വാസത്തിലെടുക്കാതെ പ്രധാനമന്ത്രി പെട്ടെന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ വിവരണാതീതമായ കഷ്ടപ്പാടാണ് പാവപ്പെട്ട ജനങ്ങൾ നേരിട്ടത്. എന്നാൽ, ഈ കഷ്ടപ്പാടുകളെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നവർ വേട്ടയാടപ്പെടുകയാണ്. വരുമാനമില്ലാത്തവർക്ക് പണമെത്തിക്കേണ്ടതിനെപ്പറ്റി ചർച്ച നടത്തിയതിനാണത്രെ ബംഗളൂരുവിലെ ‘പബ്ലിക് ടി.വി’ക്കെതിരെ സർക്കാർ നടപടിയെടുത്തത്. സർക്കാറിനെതിരായ വാർത്തകളുടെ പേരിൽ കേസുകളെടുക്കുന്ന പ്രവണത വിവിധ സംസ്ഥാനങ്ങളിലുമുണ്ട്. യുക്തിഹീനമായ ക്വാറൻറീൻ രീതി ട്വിറ്റർ വഴി അധികൃത ശ്രദ്ധയിൽപെടുത്തിയതിന് അന്തമാനിൽ പത്രപ്രവർത്തകനായ സുബൈർ അഹ്മദിനെ അറസ്റ്റ് ചെയ്തു. കശ്മീരിലാകട്ടെ ഇത്തരം അടിച്ചമർത്തൽ എല്ലാ ജനാധിപത്യ-മനുഷ്യാവകാശ സീമകളും ലംഘിക്കുന്നു. മസറത് സഹ്റ എന്ന ഫോട്ടോ ജേണലിസ്റ്റിനും പീർസാദ ആശിഖ് എന്ന പത്രലേഖകനുമെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തിരിക്കുന്നത് ഒടുവിലത്തെ ഉദാഹരണം. മഹാമാരി ഉള്ളപ്പോൾ പ്രത്യേകിച്ചും, നേർവാർത്ത തടയാനുള്ള ശ്രമം എത്രത്തോളം ആപൽക്കരമാണെന്നതിന് ചൈനയിലടക്കം ധാരാളം ഉദാഹരണങ്ങളുണ്ടല്ലോ.

ഇന്ത്യയിൽ സുതാര്യത ഒട്ടുമില്ലാത്ത ലോക്ഡൗൺ വിപരീതഫലമുണ്ടാക്കി എന്നതാണ് വസ്തുത. രാജ്യത്തൊട്ടാകെ സർക്കാർ നടപടികൾമൂലം മരിച്ചവരുടെ കണക്ക് ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ എടുക്കുന്നുണ്ട്. അനാസൂത്രിത ലോക്ഡൗൺ കാരണം പട്ടിണികിടന്നും ദീർഘദൂരം നടന്ന ക്ഷീണംകൊണ്ടും ആത്മഹത്യചെയ്തും ചുരുങ്ങിയത് മുന്നൂറിൽപരം പേർ മരിച്ചിട്ടുണ്ട്. ശ്രദ്ധയിൽപെടാത്ത മരണങ്ങൾ ഇതിലുമെത്രയോ കൂടുതൽ വരും. ലോക്ഡൗണിലെ പാളിച്ചക്ക് പുറമെ, അത് പിൻവലിക്കാനുള്ള തന്ത്രം (എക്സിറ്റ് സ്ട്രാറ്റജി) കേന്ദ്രസർക്കാറിനുണ്ടോ എന്നത് ഇന്നും സംശയമാണ്. ലോക്ഡൗൺ കാലത്ത് പരമാവധി രോഗനിർണയ പരിശോധനകൾ നടക്കുക എന്നത് അത് പിൻവലിക്കുന്ന ഘട്ടത്തിലേക്ക് അത്യാവശ്യമാണെങ്കിലും ഇന്ത്യയിൽ ടെസ്റ്റ് നന്നേ കുറവാണ്. സർക്കാറിനെ തിരുത്താനും ജനങ്ങളെ ബോധവത്കരിക്കാനും സ്വതന്ത്ര മാധ്യമങ്ങൾ വേണം. എന്നാൽ, ഇന്ത്യയിൽ കോവിഡുപോലും മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ഒഴികഴിവായാണ് അധികൃതർ എടുക്കുന്നത്. ‘ഭീതിയോ പ്രീണനമോ കൂടാതുള്ള മാധ്യമ പ്രവർത്തനം’ എന്നതാണ് ഇക്കൊല്ലത്തെ പത്രസ്വാതന്ത്ര്യദിനത്തിെൻറ മുദ്രാവാക്യം. പക്ഷേ, അതിലേക്കുള്ള അകലം ഏറിവരുകയാണിവിടെ. ‘‘അഭിമാനിയായ ഇന്ത്യൻ പൗരനെന്ന നിലക്ക് എെൻറ തലകുനിക്കുന്നു’’ എന്ന് അമർത്യ സെൻ പരിതപിച്ചത് ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam Editorialcovid 19Freedom of the press
News Summary - Covid resistance and Freedom of the press-madhyamam editorial
Next Story