മരണമുനമ്പുകൾക്ക് മോദിയോട് പറയാനുള്ളത്
text_fieldsലണ്ടനിലെ ഇംപീരിയൽ കോളജ് സർവകലാശാലയിലെ ഗവേഷകർ, അമേരിക്കയില െ കോവിഡ് വ്യാപനത്തിെൻറ തീവ്രതയെക്കുറിച്ച് മുന്നറിയിപ്പ് നൽക ിയത് മാർച്ച് ആറിനാണ്. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗ ങ്ങൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ രാജ്യത്തെ 81 ശതമാനം ആളുകളെങ്കിലും രോഗ ബാധിതരാകുമെന്നാണ് ആ ശാസ്ത്രജ്ഞർ കണക്കാക്കിയത്. അമേരിക്കയിൽ മാത്രം മരണം ദശലക്ഷത്തിലെത്തിയേക്കാമെന്നും പഠന റിേപ്പാർട്ടിലുണ്ടായിരുന്നു. വിഷയത്തിെൻറ ഗൗരവം പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ധരിപ്പിച്ചിട്ടും ആദ്യഘട്ടത്തിൽ അദ്ദേഹം അതെല്ലാം അവഗണിക്കുകയായിരുന്നുവെന്നു മാത്രമല്ല, അത്തരം റിപ്പോർട്ടുകളെെയല്ലാം പുച്ഛത്തോടെ തള്ളുകയും ചെയ്തു. പോയവർഷം അമേരിക്കയിൽ 37,000 പേർ ഫ്ലൂ ബാധിച്ചു മരിച്ചില്ലേ, ആ സമയത്ത് ലോക്ഡൗൺ ഒന്നും ഉണ്ടായില്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിെൻറ യുക്തി. ‘ചൈനീസ് വൈറസാ’യ കൊറോണയും വന്ന വഴിയേ പോയ്ക്കൊള്ളുമെന്ന് മാധ്യമങ്ങൾക്കു മുന്നിൽ തുറന്നടിക്കാനും അദ്ദേഹത്തിന് മടിയൊന്നുമുണ്ടായിരുന്നില്ല. ആ സമയം, മുന്നൂറിൽ താഴെ ആളുകൾക്കേ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നുള്ളൂ; 11 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. നാലാഴ്ചക്കിപ്പുറം അവിടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ലോകത്തിപ്പോൾ ഏറ്റവും കൂടുതൽ െകാറോണ ബാധിതരുള്ള രാജ്യമായി മാറിയിരിക്കുന്നു അമേരിക്ക. രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്; മരണസംഖ്യ പതിനായിരത്തിലേക്കും. നാലായിരത്തോളം പേർക്ക് ജീവൻ നഷ്ടമായ ന്യൂയോർക് സ്റ്റേറ്റ് അക്ഷരാർഥത്തിലൊരു മരണമുനമ്പായിരിക്കുന്നു. സാധ്യമായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങൾക്കുമുന്നിൽ യാചിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി.
ഏറ്റവും മികച്ച ആേരാഗ്യ സുരക്ഷാസംവിധാനങ്ങളുള്ള രാജ്യങ്ങളിലൊന്നായ അമേരിക്കക്ക് ചികിത്സസൗകര്യങ്ങളുടെ കുറവോ ഫണ്ടിങ്ങിെൻറ അപര്യാപ്തതയോ ഒന്നുമല്ല ഇപ്പോൾ വിനയായിട്ടുള്ളത്. വൈദ്യശാസ്ത്ര ഗവേഷണമേഖലയിൽ മറ്റാേരക്കാളും മുന്നിലാണ് അവർ. കഴിഞ്ഞ മുപ്പതു വർഷത്തിനിടെ, ആരോഗ്യമേഖലയിെല നൂതന കണ്ടുപിടിത്തങ്ങളിൽ 90 ശതമാനവും അമേരിക്കയുടെ സംഭാവനയായിരുന്നു. എന്നിട്ടും ഇൗ നിർണായക ഘട്ടം തരണംചെയ്യാൻ ചൈന പോെലാരു ‘ശത്രുരാജ്യ’ത്തിെൻറ സഹായം തേടാൻ ട്രംപിനെ പ്രേരിപ്പിച്ചുവെങ്കിൽ സാഹചര്യം എത്രമേൽ സങ്കീർണമാണെന്ന് ഉൗഹിക്കാവുന്നതേയള്ളൂ. ട്രംപിെൻറതന്നെ ആരോഗ്യ ഉപദേശകരുടെ കണക്കുപ്രകാരം, വൈറസിനെ പ്രതിരോധിക്കാനായില്ലെങ്കിൽ മരണം രണ്ടര ലക്ഷം കവിയുമെന്നാണ്. അങ്ങനെയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചാൽ അമേരിക്കയിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളൊന്നും മതിയാകാതെ വരും. ഇപ്പോൾ തന്നെ, ന്യൂയോർക്കിലേക്ക് മുക്കാൽ ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകരെയാണ് അധികമായി വിന്യസിച്ചിരിക്കുന്നത്. അവിടേക്ക് ഇനിയും 17,000 വെൻറിലേറ്ററുകളും ആവശ്യമുണ്ട്. ലോക ജനസംഖ്യയിൽ പകുതി പേരും പൂർണമായോ ഭാഗികമായോ ലോക്ഡൗണിൽ കഴിയുേമ്പാഴും അതിെൻറ പ്രത്യാഘാതങ്ങളെ ആദ്യഘട്ടത്തിൽ ട്രംപ് അവഗണിച്ചതാണ് അമേരിക്കക്ക് തിരിച്ചടിയായിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന ദശലക്ഷക്കണക്കിനാളുകളെ പരിശോധിച്ച് വൈറസിനെ ഭൂഖണ്ഡത്തിൽനിന്ന് അകറ്റാൻ വിപുലമായ ഒരു പദ്ധതിയും ഇപ്പോഴും അദ്ദേഹത്തിെൻറ കൈവശമില്ല. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളെ ആദ്യമേ അദ്ദേഹം അവഗണിക്കുകയും ചെയ്തു. അതിൽ ഒരത്ഭുതവുമില്ല. കാരണം, അമേരിക്കയിൽ ഇത്രയും വലിയ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുേമ്പാഴും അദ്ദേഹം അതിലെല്ലാം സന്ദേഹമാണ് പുലർത്തിയത്. ശാസ്ത്ര വിരുദ്ധ പ്രചാരകരുടെ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് എക്കാലത്തും ഉൗർജം പകർന്നതാണ് അദ്ദേഹത്തിെൻറ ചരിത്രം. അറിയപ്പെടുന്ന വാക്സിൻ വിരുദ്ധൻകൂടിയായ ട്രംപ് ഇപ്പോൾ കൊറോണക്കെതിരെ എത്രയും െപെട്ടന്ന് വാക്സിൻ വികസിപ്പിക്കൂവെന്നാണ് ഗവേഷകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദൈവദത്തമായ അറിവുകളുടെ വെളിച്ചത്തിൽ മനുഷ്യൻ വികസിപ്പിച്ചെടുത്ത ശാസ്ത്ര-സാേങ്കതികസൗകര്യങ്ങളെ അവഗണിച്ച് ഒരു ഭരണാധികാരി അന്ധവിശ്വാസങ്ങളുടെയും മൂഢധാരണകളുടെയും പിറകെ പോയതാണ് ന്യൂയോർക്കിനെ ഇൗ വിധമൊരു മരണമുനമ്പാക്കി മാറ്റിയത്. ശാസ്ത്രജ്ഞാനത്തേക്കാൾ അദ്ദേഹത്തെ നയിച്ചത് സ്വന്തം വിശ്വാസത്തിലധിഷ്ഠിതമായ മുൻവിധികളായിരുന്നു. വാസ്തവത്തിൽ, ഇൗയൊരു പ്രതിസന്ധി നമ്മുടെ രാജ്യത്തുമില്ലേ? ട്രംപിനെപ്പോലെതന്നെ കേവല വാചാടോപങ്ങൾക്കപ്പുറം, കോവിഡ് പ്രതിരോധത്തിനായി സമഗ്രമായൊരു പദ്ധതി മോദിയുടെ കൈവശവുമില്ല. അമേരിക്കയിൽ ദശലക്ഷം പേരിൽ 5400 പേരെ ടെസ്റ്റിന് വിധേയമാക്കുേമ്പാൾ ഇന്ത്യയിൽ അത് 66 ആണ്. രോഗനിർണയത്തിെൻറ കാര്യത്തിൽപോലും നാം ഏറെ പിന്നിലാണെന്നർഥം. അഥവാ, ഇപ്പോൾ രാജ്യത്തെ ഏതാനും മേഖലകളിൽമാത്രം അപകടം വിതച്ചിരിക്കുന്ന കോവിഡ്-19, വലിയ തോതിൽ സാമൂഹികവ്യാപനത്തിലേക്ക് കടന്നാൽ അതിനെ തടയിടാനുള്ള മാർഗങ്ങളില്ലെന്നാണ് മനസ്സിലാക്കേണ്ടത്.
ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നത് ചിലയിടങ്ങളിലെങ്കിലും സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ദിവസങ്ങൾ അതിനിർണായകമാണെന്നുമാണ്. ഇൗ ഘട്ടത്തിൽ പ്രതിരോധമാർഗമായി ലോക്ഡൗൺ മാത്രം മതിയാകില്ല; കൃത്യമായ ആരോഗ്യ സുരക്ഷാസംവിധാനങ്ങൾതന്നെ വേണം. നിർഭാഗ്യവശാൽ, കേരളമടക്കം ഏതാനും സംസ്ഥാനങ്ങെള മാറ്റിനിർത്തിയാൽ മറ്റിടങ്ങളിൽനിന്നെല്ലാം അസൗകര്യങ്ങളുടെ കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇൗ നിസ്സംഗത വൈറസിെൻറ സമൂഹവ്യാപനത്തെ വേഗത്തിലാക്കും. ട്രംപിനു സമാനമായി മോദി സർക്കാറും ആധുനികശാസ്ത്രത്തെ കൈവെടിഞ്ഞ് സ്വന്തം പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന ‘ശാസ്ത്ര’ത്തെ പുൽകുന്നതും കോവിഡ് പ്രതിരോധത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. ഗോമൂത്രത്തിനും ചാണകത്തിനും യോഗക്കുമൊക്കെ കോവിഡ് ചികിത്സയിൽ മുൻഗണന ലഭിക്കുേമ്പാൾ അത് ന്യൂയോർക് മോഡൽ മരണമുനമ്പുകൾ സൃഷ്ടിക്കാനേ ഉപകരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.