Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാര്യത്തിലേക്ക് കടക്കണം, ഇനിയെങ്കിലും
cancel

പ്രതിസന്ധികാലം ആവശ്യപ്പെടുന്നത് ശക്തമായ നേതൃത്വമാണ്. ശരിയായ ആസൂത്രണവും കൃത്യമായ നിർവഹണവുമാണ് നല്ല നേതൃത്വത്തിെൻറ ലക്ഷ ണം. കാലിപ്പാത്രങ്ങൾ കൂടുതൽ ഒച്ചയുണ്ടാക്കുമെന്നതുപോലെ പ്രകടനപ രത ധാരാളമുള്ള നേതൃത്വങ്ങൾ കാര്യശേഷിയിൽ പിന്നിലാകും. ന്യൂസിലൻഡിൽ, സ്വന്തം കൈക്കുഞ്ഞിനെ പരിപാലിക്കെ തന്നെ, ഒരു ഭീകരാക്രമണവും ഒരു അഗ്നിപർവത സ്ഫോടനവും ഇപ്പോൾ കോവിഡും ജസിന്ത ആർഡേൻ എന്ന വനിത പ്രധാനമന്ത്രി ഫലപ്രദമായി നേരിടുന്നത് ബഹളമുണ്ടാക്കിക്കൊണ്ടല്ല. അതേസമയം, ധാരാളമായി വാചകമടിക്കാറുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കോവിഡിന് മുന്നിൽ പരാജയപ്പെടുന്നതും നാം കാണുന്നു. വായ്ത്താരിയും കാര്യശേഷിയും തമ്മിൽ വേർതിരിക്കുന്ന അരിപ്പയാണ് പ്രതിസന്ധികൾ. ഇന്ത്യയിൽ മാധ്യമങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മൂന്ന് ഇടപെടലുകൾ കഴിഞ്ഞപ്പോൾ നാട് നിരാശയിലാണ്. കിണ്ണം കൊട്ടിയും വിളക്കണച്ച് മെഴുകുതിരി തെളിച്ചുമൊക്കെ നേതാവിനെ പ്രത്യക്ഷരം അനുസരിക്കുന്ന നാട്ടിൽ, ഏറ്റവും മുൻഗണന കിട്ടേണ്ട മേഖലകൾ അവഗണിക്കപ്പെട്ടിരിക്കുന്നു. സുരക്ഷവസ്ത്രം (പി.പി.ഇ) ആവശ്യത്തിനില്ല. രോഗ പരിശോധന അത്യാവശ്യത്തിലുമെത്രയോ കുറച്ചാണ് നടക്കുന്നത്. വരാൻ പോകുന്ന പി.പി.ഇ ക്ഷാമത്തെപ്പറ്റി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ജനത കർഫ്യൂവിന് മോദി ആഹ്വാനം ചെയ്തപ്പോഴും പി.പി.ഇയും അതുണ്ടാക്കുന്ന വസ്തുക്കളും കയറ്റിയയക്കുകയായിരുന്നു നമ്മൾ. കർഫ്യൂ ആഹ്വാനം കഴിഞ്ഞാണ് ആരോ പറഞ്ഞ് ഇക്കാര്യം ശ്രദ്ധിക്കുന്നതും കയറ്റുമതി നിരോധിക്കുന്നതും. കൈയുറ, മുഖംമൂടി, ഗൗൺ (മൂടുവസ്ത്രം), മെഡിക്കൽ മാസ്കുകൾ തുടങ്ങിയവക്ക് ഇപ്പോഴും ക്ഷാമമുണ്ട്. നിർമാണ കാര്യത്തിൽ എച്ച്.എൽ.എൽ എന്ന സ്ഥാപനത്തിനുള്ള കുത്തകാവകാശവും പ്രശ്നമാണ്. ആരോഗ്യ പ്രവർത്തകർ പറയുന്നത് ഇനിയങ്ങോട്ട് പ്രതിദിനം അഞ്ചു ലക്ഷത്തിലേറെ ഗൗൺ വേണ്ടി വന്നേക്കുമെന്നാണ്. പക്ഷേ, എച്ച്.എൽ.എൽ മേയ്വരെയുള്ള കാലത്തേക്ക് മൊത്തം ഓർഡർ ചെയ്തത് ഏഴര ലക്ഷം മാത്രമത്രെ. വിളക്കണച്ച് വൈദ്യുതി വിതരണത്തിന് തടസ്സമുണ്ടായാൽ ആരോഗ്യ രംഗത്തടക്കം അവശ്യപ്രവർത്തനങ്ങൾക്കാണ് പ്രയാസം ഉണ്ടാവുക. പി.പി.ഇ പോലെ തന്നെ മുൻഗണനയിൽ വരേണ്ടതാണ് രോഗപരിശോധന വ്യാപകമാക്കുക എന്നത്. രോഗലക്ഷണമുള്ളവരെയും അല്ലാത്തവരെയും പരിശോധിച്ചാണ് ചില രാജ്യങ്ങൾ രോഗപ്പകർച്ച കുറച്ചത്. ദക്ഷിണ കൊറിയയിലും യു.എസിലും ആദ്യ കോവിഡ് മരണമുണ്ടായത് ജനുവരി 20നായിരുന്നു. രണ്ടുമാസംകൊണ്ട് യു.എസിൽ കോവിഡ് ബാധ കൊറിയയിലേതിനെക്കാൾ 9,000ത്തിലധികം കൂടുതലായി. വ്യാപകമായ പരിശോധനയും തുടർനടപടികളുമെടുത്ത് കൊറിയ കാര്യശേഷി തെളിയിക്കുേമ്പാൾ യു.എസിൽ ട്രംപ് മാധ്യമങ്ങളോട് വാചകമടിക്കുകയായിരുന്നു എന്നതാണ് കാരണം. ഇന്ത്യയിൽ ഏപ്രിലിൽപോലും നാം കേൾക്കുന്നു, മുംബൈ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ജവാന്മാർക്ക് രോഗം സ്ഥിരീകരിച്ചെന്ന്. മുൻകൂർ പരിശോധന നടക്കാത്തതുതന്നെ ഒരു കാരണം. ഏപ്രിൽ രണ്ടിനുവരെ ഇന്ത്യയിലൊട്ടാകെ നടന്നത് 45,000 ടെസ്റ്റ് മാത്രമാണ്.


ജനങ്ങളുടെ ആത്മവീര്യവും ഐക്യബോധവും ഉലയാതെ നോക്കേണ്ടത് ആവശ്യം തന്നെ. അതിന് പാത്രം മുട്ടലും ദീപോത്സവവും ഉതകുമെങ്കിൽ ആകട്ടെ. എന്നാൽ, അതിനൊക്കെ പ്രസക്തി ഉണ്ടാകുന്നത് കൂടുതൽ അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്തു കഴിഞ്ഞിട്ടാണ്. പൊതുജീവിതം അനിവാര്യമായി തടയപ്പെടുേമ്പാൾ ഭക്ഷണവും വെള്ളവും മരുന്നും സുരക്ഷിത താമസവും ഉറപ്പുവരുത്തലാണ് ഭരണകൂടത്തിെൻറ ആദ്യ ചുമതല. അത് നടക്കാതെ ലോക്ഡൗൺ പ്രഖ്യാപിച്ചതിെൻറ ദുരന്തമാണ് മഹാപലായനം. 16 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് മൂന്നു ദിവസത്തെ സാവകാശം നൽകിക്കൊണ്ടാണ്; അഞ്ചരക്കോടി ജനങ്ങൾ മാത്രമുള്ള ദക്ഷിണാഫ്രിക്കയിലും രണ്ടു ദിവസത്തെ സമയം നൽകി. 130 കോടി മനുഷ്യരുള്ള ഇന്ത്യയിലാകട്ടെ, മൂന്നു മണിക്കൂർ നേരം മാത്രമാണ് നൽകിയത്. അതും, ഓഫിസും കടകളുമെല്ലാം പൂട്ടിയ ശേഷം. സർക്കാർ ശ്രദ്ധിക്കുന്നത് ആരുടെ താൽപര്യമാണെന്ന് കാണാൻ മറ്റൊരു താരതമ്യം കൂടിയുണ്ട്: തെൻറ സമൂഹമാധ്യമ അക്കൗണ്ടുകൾ വനിതദിനം പ്രമാണിച്ച് വനിതകൾക്ക് വിട്ടുകൊടുക്കുമെന്ന് മോദി അറിയിച്ചത് അഞ്ചു ദിവസം നേരത്തേയാണ്. കിണ്ണംകൊട്ടൽ പരിപാടിക്കും കൊടുത്തു നാലു ദിവസത്തെ മുൻകൂർ സമയം. ഞായറാഴ്ചത്തെ ദീപം തെളിക്കലിന് രണ്ടു ദിവസത്തെ മുന്നറിയിപ്പുണ്ടായിരുന്നല്ലോ. അതേസമയം, 21 ദിവസത്തെ അടച്ചുപൂട്ടൽ ഏറക്കുറെ തൽക്ഷണ ഉത്തരവായാണ് വന്നത്. ലോക്ഡൗണിെൻറ ഉദ്ദേശ്യം സാമൂഹിക അകൽച്ച കൈവരുത്തലാണെങ്കിലും ആദ്യദിവസങ്ങളിൽ ഫലം വിപരീതമായത് നേതൃതലത്തിൽ കൂടിയാലോചന ഇല്ലാതിരുന്നതിനാലാവണം. വിളക്കു തെളിക്കൽ ആഹ്വാനത്തിലും ഈ ആലോചനക്കുറവ് വ്യക്തമായി. കോവിഡിനെതിരെ ഇറക്കുന്ന ‘സിറ്റിസൺ ആപ്’ ടെക്നോളജി സംബന്ധിച്ച സമിതിയിൽ ഒറ്റ ഡോക്ടറില്ല; ഉള്ളത് കുറെ ഉദ്യോഗസ്ഥർ.


കൊട്ടിപ്പാടലും തിരിതെളിക്കലും ആത്മവീര്യം കൂട്ടണമെങ്കിൽ, അതിനാഹ്വാനം ചെയ്ത നേതൃത്വത്തെക്കുറിച്ച് ആത്മവിശ്വാസം ജനങ്ങൾക്കുണ്ടാകണം. ജനങ്ങളുടെ ഉത്കണ്ഠകൾ അറിയുന്ന, അവർക്ക് സങ്കടങ്ങൾ പറയാവുന്ന നേതൃത്വം വേണം. പ്രതിസന്ധി വേളയിൽ മൂന്നു ഗുണങ്ങൾ നേതൃത്വത്തിൽ കാണേണ്ടതുണ്ട്. കാര്യശേഷി തെളിയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുക, അത്യാവശ്യങ്ങൾ ലഭ്യമാക്കി സുരക്ഷിതത്വ ബോധം പകരുക, നീതി ബോധവും ഐക്യബോധവും പുലർത്തി ജനവിശ്വാസം ആർജിക്കുക എന്നിവയാണീ ഗുണങ്ങൾ. എൻ.ഡി.എ സർക്കാറിനും നരേന്ദ്ര മോദിക്കും നേതൃശേഷി തെളിയിക്കാൻ കിട്ടിയ മികച്ച അവസരമാണ് കോവിഡ് 19 കാലം. എന്നാൽ, ഏതാനും നാടകീയ ചേഷ്ടകൾക്കപ്പുറത്ത് ഫലപ്രദമായ നടപടികളെടുക്കുന്ന കാര്യത്തിൽ ഇതുവരെയുള്ള പ്രവർത്തനം നിരാശപ്പെടുത്തുന്നതാണ്. പാത്രം കൊട്ടാനും തിരിതെളിക്കാനുമൊക്കെ പറയുേമ്പാൾ അനുസരിക്കുന്ന പാവങ്ങൾ ഇതിലേറെ അർഹിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam Editorialcovid 19
News Summary - covid 19 epidemic-madhyamam editorial
Next Story