Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൗരബോധത്തിനു...

പൗരബോധത്തിനു പകരം പൗരബോധം മാത്രം

text_fields
bookmark_border
പൗരബോധത്തിനു പകരം പൗരബോധം മാത്രം
cancel

ജാഗ്രത കൈവിടാതെയും എന്നാൽ, പരിഭ്രാന്തിക്കിരയാവാതെയും കോവിഡ് -19 എന്ന കൊറോണ വൈറ സിനെ നേരിടണമെന്ന് സർക്കാറും ഭിഷഗ്വരന്മാരും മാധ്യമങ്ങളുമെല്ലാം നിരന്തരം ഉദ്ബോ ധിപ്പിച്ചുകൊണ്ടിരിക്കുേമ്പാഴും ലോകമാകെ സംഭ്രമജനകമാംവിധം വൈറസ് പടരുകതന്ന െയാണ്. ഇതെഴുതുേമ്പാൾ 145 രാജ്യങ്ങളിലായി ദശലക്ഷങ്ങളാണ് രോഗികളായിത്തീർന്നിരിക്ക ുന്നത്. അവരിൽ 7000ത്തിൽപരം ഹതഭാഗ്യർക്ക് ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞു. 130 കോടി ജനങ്ങൾ അധിവസിക്കുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ പതിനഞ്ച് സംസ്ഥാനങ്ങളിൽ ഇതിനകം കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും താരതമ്യേന നിസ്സാരമാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണമെന്ന് തോന്നാം. പക്ഷേ, ഏതു നിമിഷവും കണക്കുകൂട്ടൽ പിഴക്കാം എന്ന് ഒാർത്തേ തീരൂ. രോഗപ്രതിരോധത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന കേരളത്തിൽ 24 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, 12,000ത്തിലധികം പേർ നിതാന്ത നിരീക്ഷണത്തിലാണ്. വൈറസ് ബാധയുടെ ആദ്യഘട്ടത്തെ വിജയകരമായി തരണംചെയ്ത സംസ്ഥാനം രണ്ടാംഘട്ടത്തിൽ ഉത്കണ്ഠക്ക് ഇടം നൽകുന്ന പരുവത്തിലാണ് എത്തിനിൽക്കുന്നത്. കൂടുതൽ ജില്ലകളിൽ കൂടുതൽ മനുഷ്യരിൽ രോഗബാധ സംശയിക്കപ്പെട്ടവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വർധന തടയപ്പെടാതെ പോയാൽ 2.35 ലക്ഷം ഐ.സി.യു ബെഡുകളെങ്കിലും സജ്ജമാക്കേണ്ടിവരുമെന്നാണ് ഐ.എം.എ കൊച്ചി ശാഖ പ്രസിഡൻറ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനയച്ച പൊതുതാൽപര്യ കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പ്രബുദ്ധ കേരളത്തിൽ സർക്കാറിെൻറ കാര്യക്ഷമമായ ഇടപെടൽമൂലവും ഡോക്ടർമാരും ആശുപത്രികളും ജീവനക്കാരും അവസരത്തിനൊത്തുയരുന്ന പരിതഃസ്ഥിതിയിലും ‘നിപ’യെന്ന അതിമാരക വ്യാധിയെ ഫലപ്രദമായി പ്രതിരോധിച്ച അനുഭവത്തിെൻറ വെളിച്ചത്തിൽ ഐ.എം.എ ആശങ്കിക്കുന്നത്ര കോവിഡ്- 19 കേരളത്തിൽ താണ്ഡവമാടുകയില്ലെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം, പ്രാർഥിക്കാം. എന്നാലും അതിജാഗ്രതയോടെ സർക്കാറും സന്നദ്ധ സംഘടനകളും സ്വകാര്യ ചികിത്സാലയങ്ങളും ജനങ്ങൾ പൊതുവെയും പ്രവർത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു വിപത്തിെൻറ ആഴവും വ്യാപ്തിയും കുറക്കൽ. തദ്വിഷയകമായി അക്ഷന്തവ്യമായ വീഴ്ചകൾ സംഭവിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് ഒന്നുരണ്ട് ദിവസങ്ങളിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അരങ്ങേറിയ സ്വീകരണ കോമാളിത്തമാണ് ഒന്ന്. സ്വീകരിക്കാനെന്ന പേരിൽ വിലക്കും വ്യവസ്ഥയും അതിലംഘിച്ച് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ജനപക്ഷത്തുനിന്നുള്ള കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് അയാളെ കസ്റ്റഡിയിലെടുക്കുകയും ചിലരുടെ പേരിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യം ഒഴിവാക്കപ്പെടാൻ മതിയായ കരുതൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് വ്യക്തമാണ്. ഉംറ തീർഥാടനം കഴിഞ്ഞ് മക്കയിൽനിന്ന് മടങ്ങിയ ഒരുസംഘം ഭക്തർ പൊന്നാനിയിലെ പള്ളിയിൽ സമ്മേളിച്ച് കൂട്ടുപ്രാർഥന നടത്തിയതാണ് രണ്ടാമത്തെ സംഭവം. ഇവരാരും ഈ ലോകത്തും കാലത്തുമല്ലേ ജീവിക്കുന്നതെന്ന് ചോദിച്ചുപോകാവുന്ന വിധം മോശമാണീ പ്രദർശനം.

നാനാവിധ മാധ്യമങ്ങളിലൂടെ അധികൃതരും ചികിത്സ വിദഗ്ധരും നിരന്തരം മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നിട്ടും വിദേശത്തുനിന്ന് വരുന്നവരെ സ്വീകരിക്കാനും അവരോട് അലക്ഷ്യമായി സഹവസിക്കാനും ചിലർക്കൊരു വൈമനസ്യവുമില്ല. തെൻറയും കുടുംബങ്ങളുടെയും ബന്ധുക്കളുടെയുമെല്ലാം സുരക്ഷക്കും സമൂഹത്തിെൻറ മൊത്തം രോഗപ്രതിരോധത്തിനും വേണ്ടിയാണ് കരുതൽ നടപടികളെന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നില്ല. അതിനാൽ, പ്രബുദ്ധ സാക്ഷരകേരളത്തിന് ആദ്യമായി വേണ്ടത് ചികിത്സയോ മരുന്നോ അല്ല, സാമാന്യ പൗരബോധമാണെന്ന് പറയേണ്ടിവരുന്നു. സ്വരക്ഷക്കും സമൂഹത്തിെൻറ സുരക്ഷക്കും അനുപേക്ഷ്യമാണെന്ന് ബോധ്യപ്പെട്ട നിയമങ്ങളോ വിലക്കുകളോ ആണെങ്കിലും ശരി അത് ലംഘിക്കുന്നതിലും മറികടക്കുന്നതിലുമാണ് ചിലരുടെ മിടുക്ക്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും ശൗചാലയങ്ങൾ വൃത്തിഹീനമാക്കുന്നതും ജലവിതരണ സംവിധാനങ്ങൾ തകർക്കുന്നതും മാലിന്യങ്ങൾ ജലസ്രോതസ്സുകളിലും പൊതുവഴികളിലും നിക്ഷേപിക്കുന്നതുമെല്ലാം സാമർഥ്യമായി ഗണിക്കുന്നവരെക്കുറിച്ച് എത്ര കുറച്ച് പറയുന്നുവോ അത്രയും നല്ലത്. അതിനാൽ, വികസനത്തെയും പുരോഗതിയെയും കുറിച്ച് എത്ര വാചാലരായാലും പൗരബോധത്തിെൻറ ബാലപാഠം നാമിനിയും പഠിച്ചിട്ടുവേണം എന്നു പറയാതെവയ്യ. പിന്നിട്ട മഹാപ്രളയകാലത്തെ അസൂയാർഹവും മാതൃകാപരവുമായ പ്രകടനം കാഴ്ചവെച്ചവരാണ് മലയാളികൾ. ഇപ്പോൾ മഹാമാരി വന്നപ്പോൾ ചിലരെങ്കിലും അതൊക്കെ മറന്ന രീതിയിൽ പെരുമാറുന്നതെന്തുകൊണ്ട് എന്ന് ആലോചിക്കണം.

എല്ലാവിധ സംഗമങ്ങൾക്കും കൂടിച്ചേരലുകൾക്കും വിലക്കേർപ്പെടുത്തിയ ഈ സന്ദിഗ്ധഘട്ടത്തിൽ ബിവറേജസ് കോർപറേഷെൻറ മദ്യശാലകളിൽ മാത്രം അനന്തമായി നീളുന്ന ക്യൂവിന് അനുവാദം നൽകിയതെന്തേ? മറ്റെല്ലാ പരിപാടികളും മുടങ്ങിയിരിക്കെ മലയാളികൾക്ക് ലഹരി അകത്താക്കാൻ സൗകര്യം െചയ്യാതിരിക്കുന്നത് ന്യായമല്ലെന്ന് സർക്കാർ കരുതിയതുകൊണ്ടാണോ? അതോ എക്സൈസ് നികുതിയിനത്തിൽ ലഭിക്കുന്ന കോടികൾ ഏതാനും ദിവസങ്ങൾപോലും കൈവിടാനാവില്ലെന്ന ശാഠ്യം കൊണ്ടോ? അങ്ങനെയെങ്കിൽ, ഇതുമൂലം പടരാനിടയുള്ള കൊേറാണ വൈറസിെൻറ പ്രതിരോധത്തിനും ചികിത്സക്കും വേണ്ടിവരുന്ന ഭീമൻസംഖ്യകൾ സർക്കാർ കണക്കുകൂട്ടി നോക്കിയോ? ചുരുങ്ങിയപക്ഷം, വിദേശ മദ്യഷാപ്പുകൾക്കു മുന്നിലെ ജനക്കൂട്ടത്തെ നിർബാധം തുറന്നുകിടക്കുന്ന ബാറുകളിലേക്ക് തിരിച്ചുവിട്ടെങ്കിലും വൈറസ് വ്യാപന സാധ്യതക്ക് തടയിടുന്നതല്ലേ ഭേദമെന്ന് എക്സൈസ് മന്ത്രി ആലോചിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam newsmalayalam Editorialcorona virus
News Summary - covid 19 citizenship -editorial
Next Story