Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകോവിഡും...

കോവിഡും ഭക്ഷ്യപ്രതിസന്ധിയും

text_fields
bookmark_border
കോവിഡും ഭക്ഷ്യപ്രതിസന്ധിയും
cancel

കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോ ക്ഡൗണിെൻറ ഒന്നാം ഘട്ടം ഇന്ന് അവസാനിക്കുേമ്പാൾ ശുഭപ്രതീക്ഷക്ക് വകനൽകുന്നതും അല്ലാത്തതുമായ ഒേട്ടറെ വാർത്തകൾ നമുക്ക് മുന്നിലുണ്ട്. കേരളമടക്കം ഏതാനും സംസ്ഥാ നങ്ങൾ ലോക്ഡൗൺ സാഹചര്യങ്ങളെ കൃത്യമായും വ്യവസ്ഥാപിതമായും ഉപയോഗപ്പെടുത്തി മഹാമാരിയെ വലിയൊരളവിൽ നിയന്ത്രണവിധേയമാക്കിയതാണ് ആശ്വാസകരമായ വാർത്തകളിലൊന്ന്. ചില ഹോട്സ്പോട്ടുകൾ ഒഴിച്ചുനിർത്തിയാൽ, രാജ്യത്തിെൻറ മൊത്തം അവസ്ഥയും മോശമല്ല; 21 ദിവസത്തെ ലോക്ഡൗണിലൂടെ പ്രതീക്ഷിത കോവിഡ് നിരക്കിനേക്കാൾ 14 ശതമാനം കുറവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നത് ചെറിയ കാര്യമല്ല. ആ അർഥത്തിൽ, ലോക്ഡൗൺ ഇന്ത്യക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ, വേണ്ടത്ര ആസൂത്രണമോ മുൻകരുതലുകളോ ഇല്ലാതെ നടപ്പാക്കിയതുകൊണ്ട് ചില സങ്കീർണതകളും സംജാതമായി. ലോക്ഡൗണിെൻറ ഒന്നാം ദിനം മുതൽ തന്നെ, ഡൽഹിയിൽനിന്ന് അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് ഒഴുകുന്നതിെൻറ കാഴ്ചയായിരുന്നു അതിലൊന്ന്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആ ജനലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടേതാടെ ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതായതോടെയാണല്ലൊ നൂറുകണക്കിന് കിലോമീറ്റർ നടന്നും സൈക്കിൾ ചവിട്ടിയുമെല്ലാം അവർ നാടണയാൻ ശ്രമിച്ചത്. ആ കൂട്ടപ്പലായനങ്ങളുടെ രണ്ടാം ഘട്ടത്തിൽ, ഒരു നേരത്തെ ഭക്ഷണത്തിനായുള്ള സംഘർഷങ്ങളുടെ റിപ്പോർട്ടുകളും വന്നു തുടങ്ങിയിരിക്കുന്നു. ഡൽഹിയിൽ യമുന നദിക്കരയിലെ ‘അഭയാർഥി ടെൻറുകളി’ലൊന്നിൽനിന്ന് ഒരു വേയാധികൻ മാധ്യമങ്ങളോട് പറഞ്ഞത്, ‘‘ആ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിനു മുേമ്പ ഞങ്ങൾ പട്ടിണി കിടന്നു ചാവും’’ എന്നാണ്. അപ്പോഴും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് തികഞ്ഞ ആത്മവിശ്വാസമാണ്: ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ട്; ഒമ്പതുമാസത്തേക്ക് ഒന്നും പേടിക്കാനില്ലത്രെ.

കേന്ദ്രമന്ത്രിയുടെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ല. നമ്മുടെ രാജ്യത്തിെൻറ ഭക്ഷ്യോൽപാദനത്തിെൻറയും ഉപഭോഗത്തിെൻറയും കണക്കുകൾ പരിേശാധിക്കുേമ്പാൾ ഒമ്പതു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ കൈയിലുണ്ടാകാനുള്ള സാധ്യതയേറെയാണ്. എന്നിട്ടും ലോക്ഡൗണിെൻറ ഒന്നാം ആഴ്ചയിൽ തന്നെ ആളുകൾ ഭക്ഷണത്തിനായി തെരുവിലിറങ്ങി തുടങ്ങിയിരിക്കുന്നു! കൊറോണ വൈറസ് ബാധയെ കേവലമൊരു ആരോഗ്യ അടിയന്തരാവസ്ഥമാത്രമായി കണ്ടതിെൻറ ഫലമാണിതെന്ന് പറയേണ്ടിവരും. 21 ദിവസത്തേക്ക് രാജ്യം സമ്പൂർണമായി അടച്ചിടുേമ്പാൾ പാലിക്കേണ്ട സാമാന്യമര്യാദകൾ ഭരണകൂടം മറന്നുപോയി. ആഹാരമടക്കമുള്ള മനുഷ്യെൻറ അടിസ്ഥാനാവശ്യങ്ങളൊക്കെയും പൂർണമായും അവഗണിച്ച് ഒരു രാത്രിയിൽ പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ടപ്പോഴേ വിവരമുള്ളവർ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതാണ്. ലോക്ഡൗണിലൂടെ വൈറസ് പ്രതിരോധം മാത്രമല്ല സാധ്യമാവുക. ഒരു നാടിനെ സാമ്പത്തികവും സാമൂഹികവുമായി ഞെരുക്കത്തിലാക്കാനും അതിന് ശേഷിയുണ്ട്. ഇൗ അപകടത്തെ അധികാരികൾ ഗൗനിക്കാത്തതിന് കനത്ത വിലനൽകേണ്ടി വന്നിരിക്കയാണ് രാജ്യത്തെ ദരിദ്രജനകോടികൾ. ഇപ്പോൾതന്നെ കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത് 81 കോടി ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യം എത്തിക്കുമെന്നാണ്. 130 കോടിയിലധികം ജനങ്ങൾ താമസിക്കുന്ന ഇൗ രാജ്യത്ത് വലിയൊരു ശതമാനം ആളുകളും പൊതുവിതരണ സംവിധാനത്തിെൻറ ഭാഗമല്ല എന്നുകൂടിയാണ് ഇപ്പറഞ്ഞതിനർഥം. ആധാർ, റേഷൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളൊന്നുമില്ലാത്ത ആളുകളാണ് ‘ലോക്ഡൗൺ അഭയാർഥി’കളിൽ ഭൂരിഭാഗവും എന്ന വസ്തുതകൂടി ഇതോടൊപ്പം കൂട്ടിവായിക്കുേമ്പാഴാണ് ഭക്ഷ്യപ്രതിസന്ധിയുടെ ആഴം നമുക്ക് മനസ്സിലാവുക.

ലോക്ഡൗൺ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ സംബന്ധിച്ച് പുറത്തുവന്ന ചില പഠനങ്ങൾകൂടി ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. കഴിഞ്ഞദിവസം ഒാക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ടാണ് അതിലൊന്ന്. കോവിഡ് പ്രതിസന്ധിമൂലം ലോകത്ത് 50 കോടി ജനങ്ങളെങ്കിലും കൊടിയ ദാരിദ്ര്യത്തിലേക്ക് കൂപ്പുകൂത്തുമെന്നാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ ഉദ്ധരിച്ച് പ്രസ്തുത റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇൗ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള വിവിധ സാമ്പത്തിക ഉത്തേജന പദ്ധതികളും ഒാക്സ്ഫാം നിർദേശിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ എൻ.ജി.ഒ ആയ ‘ജൻ സഹസ്’ നടത്തിയ മറ്റൊരു പഠനം ഒാക്സ്ഫാമിെൻറ കണ്ടെത്തലുകളെ സാധൂകരിക്കുന്നു. കെട്ടിട നിർമാണ തൊഴിലാളികളുടെ ഇടയിൽ നടത്തിയ സർവേയിൽനിന്നും മനസ്സിലായത്, രാജ്യത്തെ 90 ശതമാനം പേർക്കും ആഴ്ചകളായി വരുമാനമില്ല എന്നാണ്. ഇൗ തൊഴിലാളികളിൽ 94 ശതമാനം പേർക്കും കൃത്യമായ രേഖകളില്ലാത്തതിനാൽ അവർക്ക് ആശ്വാസധനം കിട്ടാനും സാധ്യതയില്ല. ഇങ്ങനെ ഏകദേശം അഞ്ചര കോടി ജനങ്ങൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. മറ്റു മേഖലകളിലെ തൊഴിലാളികളുടെ സ്ഥിതികൂടി പരിഗണിച്ചാൽ രാജ്യം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. ഇൗ കുരുക്കിൽനിന്ന് പുറത്തുകടക്കാൻ സമഗ്രമായൊരു ഉത്തേജന പദ്ധതി ഇനിയും കേന്ദ്രഭരണകൂടം പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി സംസാരിച്ച മുഖ്യമന്ത്രിമാരിൽ പലരും ഇൗ ആശങ്ക ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് ആവശ്യപ്പെടുകയുണ്ടായി. വാസ്തവത്തിൽ, കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങൾ ഇൗ പ്രതിസന്ധിയെ അതിജീവിക്കുന്നത് സ്വന്തംവരുമാനം ഉപയോഗിച്ചാണ്. സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കാര്യമായ ഇടിവ് സംഭവിച്ച സാഹചര്യത്തിൽ അത് തുടർന്നുകൊണ്ടുപോവുക എന്നത് ശ്രമകരമായിരിക്കും. അതിനാൽ, സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെയുള്ള ആശ്വാസപദ്ധതികളാണ് ലോക്ഡൗണിെൻറ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുേമ്പാൾ കേന്ദ്രത്തിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത്. ഇനിയും വാചാടോപങ്ങളിൽ പിടിച്ചുനിൽക്കാമെന്നാണെങ്കിൽ, അത് ഭക്ഷ്യസംഘർഷങ്ങളുടെയും പട്ടിണി മരണങ്ങളുടെയും തുടർക്കഥകളിലേക്കായിരിക്കും രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam newsOpinion Newscovid 19food crisis
News Summary - covid 19 and food crisis -opinion news
Next Story