Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightലോക്സഭ സീറ്റല്ല, ...

ലോക്സഭ സീറ്റല്ല, രാജ്യരക്ഷയാണ് പ്രധാനം

text_fields
bookmark_border
editorial
cancel

പാകിസ്താനിലെ ഭീകരവാദി താവളങ്ങളെ ലക്ഷ്യംവെച്ച് ഇന്ത്യൻ സേന നടത്തിയ ആക്രമണവും തുട ർന്നുണ്ടായ സംഭവവികാസങ്ങളും ലോകമെങ്ങും സാകൂതം നിരീക്ഷിക്കുകയാണ്. ഇന്ത്യയെ ലക്ഷ്യംവെച്ച് പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രവാദസംഘടനകളെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കാൻ നമ്മുടെ ഇടപെടൽ കാരണമായിട്ടുണ്ട്. തീവ്രവാദശക്തികളെ താലോലിക്കുന്ന പാക് സമീപനത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിെൻറ യോജിച്ച ശബ്ദം ഉയർത്തിക്കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലാണ് ഡൽഹിയിലും വിവിധ ലോക തലസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ഇന്ത്യൻ നയതന്ത്ര വിദഗ്ധർ. ഇക്കാര്യത്തിൽ ശ്രദ്ധേയമായ മുൻകൈകൾ നേടാനും ഇന്ത്യൻ പരിശ്രമങ്ങൾക്ക് സാധിക്കുകയുണ്ടായി. സമയത്തിെൻറ ഗൗരവം മനസ്സിലാക്കി, പൊതുവായ രാജ്യതാൽപര്യത്തിനായി നിലകൊള്ളുന്നതിൽ വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളും ശ്രദ്ധവെക്കുകയുണ്ടായി. കുടിലമായ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള നിലപാടുകൾക്കു പകരം രാജ്യതാൽപര്യത്തിന് മുൻഗണന കൊടുക്കുന്ന സമീപനമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചത്. പുൽവാമ ആക്രമണത്തിനുശേഷമുള്ള ഓരോ സന്ദർഭത്തിലും ഈ ഐക്യബോധം പ്രകടമായിരുന്നു. അത്തരമൊരു ഏകതാബോധത്തെ ശക്തിപ്പെടുത്തേണ്ടതിെൻറയും കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതിെൻറയും പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടത്തിെൻറതും ഭരണകക്ഷിയുടേതുമാണ്. എന്നാൽ, ആ ഏകതയെ ദുർബലപ്പെടുത്തുന്ന സമീപനമാണ് ഭരണകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് ഖേദകരമാണ്.

പാകിസ്താൻ ഭീകരവാദതാവളങ്ങൾക്കുനേരെ നമ്മുടെ സേന നടത്തിയ ആക്രമണം രാജ്യത്ത് വീണ്ടും മോദിതരംഗമുണ്ടാക്കുമെന്നാണ് മുതിർന്ന ബി.ജെ.പി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ ബുധനാഴ്ച പ്രസ്താവിച്ചത്. കർണാടകയിൽ ചുരുങ്ങിയത് 22 സീറ്റെങ്കിലും നേടാൻ ഇത് കാരണമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തിെൻറ സുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട ഒരു കാര്യത്തെ എത്രമാത്രം സങ്കുചിത മനസ്സോടെയാണ് ബി.ജെ.പി കാണുന്നത് എന്നതിെൻറ മികച്ച തെളിവാണിത്. യെദിയൂരപ്പയുടെ പ്രസ്താവന ബി.ജെ.പിയുടെ യഥാർഥ മനസ്സിലിരിപ്പ് പുറത്തുകൊണ്ടുവരുന്നതാണ്. ഈ പ്രസ്താവന മുൻനിർത്തി അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യയെ വിലയിടിക്കാനുള്ള പരിശ്രമങ്ങൾ പാകിസ്താൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. പാകിസ്താൻ ഭരണകക്ഷിയായ തഹ്രീകെ ഇൻസാഫിെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽതന്നെ യെദിയൂരപ്പയുടെ പ്രസംഗം ഉദ്ധരിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാൻ ഇന്ത്യയിലെ ഭരണകക്ഷി നടത്തുന്ന ഏർപ്പാടുകൾ മാത്രമാണിതെന്ന് സാർവദേശീയ സമൂഹത്തിനു മുന്നിൽ പ്രചാരണം നടത്താനുള്ള ആയുധം നാംതന്നെ ഇട്ടുകൊടുത്തതിന് തുല്യമായിരിക്കുകയാണ് ബി.ജെ.പി നേതാവിെൻറ ഈ പ്രസ്താവന.

ഭീകരവാദത്തിനെതിരായ നമ്മുടെ നടപടികൾ രാഷ്ട്രീയവത്കരിക്കാൻ ബി.ജെ.പിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ കക്ഷികൾ ഇതിനകം ആരോപിച്ചുകഴിഞ്ഞു. രാജ്യത്തിെൻറ ഒരു വൈമാനികൻ പാകിസ്താെൻറ പിടിയിലായിരിക്കെ, അദ്ദേഹത്തിെൻറ മോചനവുമായി ബന്ധപ്പെട്ട് രാജ്യത്തോട് എന്തെങ്കിലും പറയുന്നതിനുമുമ്പ് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എന്ന വിമർശനം അവർ ഉന്നയിച്ചുകഴിഞ്ഞു. അതിർത്തിയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് പൊതുവായി അഭിസംബോധന ചെയ്യാൻ അദ്ദേഹം ഇതുവരെ സമയം കണ്ടെത്തിയിട്ടില്ല. എന്നാൽ, ‘ലോകത്തെ ഏറ്റവും വലിയ വിഡിയോ കോൺഫറൻസ്’ എന്നു വിശേഷിപ്പിക്കപ്പെട്ട പാർട്ടി പ്രവർത്തകരുടെ വിഡിയോ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. പ്രതിപക്ഷകക്ഷികൾപോലും പാർട്ടി റാലികളും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും ഉപേക്ഷിച്ചപ്പോഴാണ് നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഈ നടപടിയുണ്ടായിരിക്കുന്നത്. ഈ നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പ്രതിപക്ഷകക്ഷികൾ രംഗത്തുവന്നിരിക്കുന്നത്. പുൽവാമക്കുശേഷം രൂപപ്പെട്ട ഐക്യബോധത്തിന് പരിക്കേൽപിക്കുന്നതാണ് ഈ ആരോപണ പ്രത്യാരോപണങ്ങൾ.

ന്യായവും നിയമാനുസൃതവുമായ ലക്ഷ്യങ്ങൾ മുന്നിൽവെച്ച് നമ്മുടെ സേന നടത്തിയ ധീരമായ നീക്കങ്ങൾ രാജ്യത്താകമാനം സൃഷ്ടിച്ച ഉണർവും ആവേശവും നിലനിർത്തേണ്ട ബാധ്യത എല്ലാവർക്കുമുണ്ട്. ആ ഉണർവിനെ ഭ്രാന്തമായ യുദ്ധജ്വരമാക്കി മാറ്റി, അതുവെച്ച് ആരെങ്കിലും രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെങ്കിൽ അതിനെയും തുറന്നുകാണിക്കേണ്ടതുണ്ട്. ആ അർഥത്തിൽ നോക്കുമ്പോൾ ഉത്തരവാദിത്തബോധത്തോടെയാണ് പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും പൊതുസമൂഹവും പെരുമാറിയിരിക്കുന്നതെന്ന് കാണാവുന്നതാണ്. ആ ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ശത്രുവുമായി മുഖാമുഖം നിൽക്കുമ്പോൾ ഐക്യത്തിൽ വിള്ളലുണ്ടാക്കുന്ന സമീപനം ആരും സ്വീകരിക്കരുത്. അന്തിമമായി സമാധാനം പുലരണമെന്നതാണ് നമ്മുടെ നിലപാടുകളുടെ അടിസ്ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsloksabha election 2019IAF Air AttackCountry's Security
News Summary - Country's Security Is Important - Article
Next Story