Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

വിനാശകരമായ വിവാദം

text_fields
bookmark_border
madhyamam
cancel

ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കെപ്പട്ടശേഷം 16 ലോക്സ ഭ തെരഞ്ഞെടുപ്പുകൾ പിന്നിട്ടു. 17ാമത് തെരഞ്ഞെടുപ്പാണ് ഏപ്രി ൽ-മേയ് മാസങ്ങളിലായി നടക്കാൻ പോകുന്നത്. കഴിഞ്ഞ 16 തെര ഞ്ഞെടുപ്പ് പ്രചാരണങ്ങളിലും വിഷയമാവാതിരുന്നതാണ് ന മ്മുടെ രാജ്യരക്ഷ സംവിധാനം, വിശിഷ്യാ സൈന്യം. രാജ്യത്തിെൻറ കാവൽഭടന്മാരെ അവരുടെ യഥാർഥ ദൗത്യം നിർവഹിക്കാൻ വിട്ട് മറ്റെല്ലാ കാര്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ഭരണപക്ഷ-പ്രതിപക്ഷ ഭേദം കൂടാതെ ഇലക്ഷൻ പ്രചാരണങ്ങളിൽ വിമർശന പ്രതിവിമർശനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഉയർത്താറുണ്ടായിരുന്നത്. ഇത്തവണ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ആ ദിശയിലുള്ള വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നത് പ്രതിരോധത്തെക്കുറിച്ചും സൈന്യത്തെക്കുറിച്ചും ഏറ്റവും കൂടുതൽ വാചാലരാവാറുള്ള തീവ്ര ദേശീയവാദികളാണെന്നുള്ളതാണ് ശ്രേദ്ധയം. ഇലക്ഷൻ ആസന്നമായ സന്ദർഭത്തിൽ ജമ്മു-കശ്മീരിലെ പുൽവാമയിൽ സുരക്ഷ സൈനികരുടെ നേരെ നടന്ന ഭീകരാക്രമണംതന്നെ നിരവധി ദുരൂഹതകൾ അവശേഷിപ്പിച്ചിരിക്കെ, ഭീകരതയുടെ അടിവേരറുക്കാൻ പാകിസ്താൻ കേന്ദ്രമായുള്ള ജയ്ശെ മുഹമ്മദ് എന്ന തീവ്രവാദി സംഘടനയുടെ ആസ്ഥാനം ആക്രമിച്ചു തകർക്കാനായി ഇന്ത്യൻ വ്യോമസേന നടത്തിയ ഒാപറേഷൻ വൻ വിജയമായിരുന്നുവെന്നാണ് സർക്കാർ ജനങ്ങളോട് പറഞ്ഞത്. ജനങ്ങൾ അതിനെ സഹർഷം സ്വാഗതം ചെയ്തതുമാണ്.

ഇന്ത്യയുടെ സമാധാനം തകർക്കാൻ പ്രതിജ്ഞാബദ്ധരായ ഭീകരർ പാക് സർക്കാറുകളുടെയും സൈന്യത്തിെൻറയും സംഘടനകളുടെയും ഒത്താശകളോടെ നിലനിൽക്കുകയും നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സൗഹൃദാന്തരീക്ഷത്തിലെ ചർച്ചകൾകൊണ്ട് അതവസാനിപ്പിക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ട ഇന്ത്യ ആത്യന്തികമായി സ്വീകരിച്ച സൈനിക നടപടി എന്നനിലയിൽ 12 മിറാഷ് വിമാനങ്ങൾ പെങ്കടുത്ത ബാലാേകാട്ട് ഒാപറേഷനെ രാജ്യം പിന്താങ്ങി. ആരുമതിനെ ചോദ്യംചെയ്യുകയോ വിമർശിക്കുകയോ ചെയ്തില്ല. ഒരു ജീവാപായംപോലുമില്ലാതെ സുരക്ഷിതരായി തിരിച്ചെത്തിയ നമ്മുടെ വീരജവാന്മാരെ സർവരും കക്ഷിഭേദമന്യേ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ രാഷ്ട്രം സുരക്ഷിതമാണെന്ന അവകാശവാദത്തിന് ഇൗ സൈനിക നടപടിയെ സംഘ്പരിവാറും ഭരണനേതൃത്വവും ഉപയോഗിച്ചതോടെ സ്ഥിതി മാറി. ന്യൂഡൽഹിയിൽ ചേർന്ന 21 പ്രതിപക്ഷകക്ഷികളുടെ സംഗമത്തിന് സൈനിക വിജയത്തെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നതിെൻറ സാംഗത്യത്തെ ശക്തമായി ചോദ്യംചെയ്യേണ്ടിവന്നു.

മാത്രമല്ല, ബാലാകോട്ട് വ്യോമാക്രമണത്തിൽ 300^350 ഭീകരർ വധിക്കപ്പെെട്ടന്ന ആധികാരികമല്ലാത്ത വാർത്ത ഭരണപക്ഷം പ്രചാരണത്തിന് ഉപയോഗിച്ചപ്പോൾ വീണ്ടും പ്രശ്നത്തെ രാഷ്്ട്രീയവത്കരിക്കുകയാണെന്ന ആക്ഷേപമുയരാനിടയാക്കി. ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്നും ഒരാസ്ഥാനവും തകർക്കപ്പെട്ടിട്ടില്ലെന്നും ഏതോ കാട്ടിലാണ് ഇന്ത്യൻ വിമാനങ്ങൾ ആയിരം കിേലാഗ്രാം ബോംബ് കൊണ്ടുപോയി ഇട്ടതെന്നും പാകിസ്താൻ ലോകസമക്ഷം വാദിക്കുന്ന സാഹചര്യവും ഉടലെടുത്തു. ഇതിന് കൃത്യമായി മറുപടി നൽകാൻ നമ്മുടെ പ്രധാനമന്ത്രിക്കോ വിദേശകാര്യ വകുപ്പിനോ ഇതുവരെ സാധിച്ചിട്ടില്ല. നേരത്തേ മാധ്യമങ്ങളെ കണ്ട മൂന്ന് സൈനിക വിഭാഗങ്ങളുടെ ഉന്നത ഉേദ്യാഗസ്ഥരും കഴിഞ്ഞദിവസം വാർത്തസമ്മേളനം നടത്തിയ വ്യോമസേന മേധാവിയും അക്കാര്യം വിശദീകരിേക്കണ്ട ചുമതല തങ്ങൾക്കല്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തതാണ്. ഇതിൽനിന്ന് പാകിസ്താൻ മുതലെടുപ്പ് തുടരവെയാണ് പ്രധാനമന്ത്രി സാക്ഷാൽ നേരന്ദ്ര മോദി റഫാൽ വിമാനങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ വ്യോമസേന ഒാപേറഷെൻറ ഫലങ്ങൾ വ്യത്യസ്തമാേയനെ എന്ന് പാർട്ടി പരിപാടിയിൽ പരസ്യമായി പറയുന്നത്.

പ്രധാനമന്ത്രിതന്നെ വ്യോമാക്രമണത്തിെൻറ ഫലപ്രാപ്തിയെ ചോദ്യംചെയ്യുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്് എന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടുേമ്പാൾ, തെൻറ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിലേക്ക് പ്രധാനമന്ത്രി സൈന്യത്തെ വലിച്ചിഴക്കുകയാണെന്ന് ബിഹാറിലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ തേജസ്വി കുറ്റപ്പെടുത്തുന്നു. ജമ്മു^കശ്മീരിൽ ജവാന്മാരുടെ മൃത്യുവിനെ രാഷ്ട്രീയവത്കരിക്കുകയാണ് മോദിയെന്ന് ബി.എസ്.പി നേതാവ് മായാവതിയും ആരോപിക്കുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉന്നയിച്ചിട്ടുണ്ട് തുല്യമായ ആരോപണം. േകന്ദ്രമന്ത്രി അഹ്ലുവാലിയയുടേതാകെട്ട പതിപക്ഷ ആരോപണങ്ങൾക്ക് ശക്തിപകരുന്നതും. വിവാദം കത്തിപ്പടരവെ ബാലാകോട്ട് സൈനികാക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടുവെന്ന കണക്കുമായി ബി.ജെ.പി യോഗത്തിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ അരങ്ങേറിയതാണ് ഒടുവിലത്തെ സംഭവം. ഇൗ കണക്ക് എവിടന്ന് കിട്ടി എന്നാണ് പ്രതിപക്ഷത്തിെൻറ ചോദ്യം.

ചുരുക്കത്തിൽ തീർത്തും അനുചിതവും അനവസരത്തിലുമുള്ളതാണ് സൈനിക നടപടിയെക്കുറിച്ച വിവാദം. ഇൗ വിവാദങ്ങളിൽനിന്നും മാധ്യമയുദ്ധത്തിൽനിന്നും പരമാവധി മുതലെടുക്കാൻ പാകിസ്താൻ രംഗത്തുള്ളപ്പോഴാണ് വോട്ട് മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള വാക്ശരങ്ങൾ. ഇൗയൊരു പതനത്തിൽ സംഭവഗതികൾ എത്തിനിൽക്കെ ഇനിയെങ്കിലും ലോകത്തെയും രാജ്യത്തെയും ബോധ്യപ്പെടുത്താനുതകുന്ന കണക്കുകളുമായി സർക്കാർ രംഗത്തുവരണം. പാർട്ടി നേതാക്കളോ രാഷ്ട്രീയക്കാരോ അണികളെ തൃപ്തരാക്കാൻ ഉന്നയിക്കുന്ന അവകാശവാദങ്ങൾ വെളുക്കാൻ തേച്ചത് പാണ്ടാക്കുകയേ ചെയ്യൂ. ഇന്ത്യയുടെ അതിർത്തി കാക്കേണ്ട സൈനികരെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കാനുള്ള വിവേകവും സംയമനവും എല്ലാവരും പാലിക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiPulwama Attackbalakot attackLok Sabha Electon 2019
News Summary - controversies before election-editorial
Next Story