‘ന്യായ്’ വാഗ്ദാനവും ഇന്ത്യൻ യാഥാർഥ്യങ്ങളും
text_fieldsലോകരാഷ്ട്രങ്ങൾക്കിടയിൽ എണ്ണംപറഞ്ഞ സാമ്പത്തികശക്തിയായി ഇ ന്ത്യ മാറിയിട്ടുണ്ടെങ്കിലും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെയ ും അടുക്കളയിൽ ഇേപ്പാഴും വിശപ്പും ദാരിദ്ര്യവുമൊക്കെതന്നെയാണ് പു കഞ്ഞുകൊണ്ടിരിക്കുന്നതെന്നാണ് വിവിധ കണക്കുകൾ നമ്മെ നിരന്തരം ഒാ ർമപ്പെടുത്തുന്നത്. കഴിഞ്ഞവർഷത്തെ ആഗോള വിശപ്പുസൂചികയിൽ ഇന ്ത്യ നൂറാം സ്ഥാനത്താണ്. ആഭ്യന്തരയുദ്ധവും വംശീയ കലാപവും അഭയാർഥി പ ്രതിസന്ധിയുെമാക്കെ അഭിമുഖീകരിക്കുന്ന രാജ്യങ്ങളിലേതിനേക്കാൾ ഇന്ത്യയുടെ സ്ഥിതി മോശമാണെന്ന് പ്രസ്തുത റിപ്പോർട്ട് വിവരിക്കു ന്നുണ്ട്.
‘ലോക ദാരിദ്ര്യ ഘടികാര’ സൂചിക പ്രകാരം (2019 മാർച്ച്), നൈജീരിയയ ും കോംഗോയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ജീവിക്കുന്ന ത് ഇന്ത്യയിലാണത്രെ. ലോകബാങ്കിെൻറ മറ്റൊരു കണക്കനുസരിച്ച്, ഇന്ത്യയിലെ 58 ശതമാനം ജനങ്ങളുടെയും പ്രതിദിനവരുമാനം 200 രൂപയിൽ താഴെയാണ്. 2012ൽ കേന്ദ്രസർക്കാർ നിയമിച്ച രംഗരാജൻ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ 29 ശതമാനം പേരും ദാരിദ്ര്യരേഖക്ക് താഴെയാണെന്നാണ് പറയുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പ്, ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ ഇവിടത്തെ ദരിദ്രജനകോടികൾ 22 ശതമാനമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇൗ റിപ്പോർട്ടുകളെയെല്ലാം മുഖവിലയ്ക്കെടുത്താൽ, രാജ്യത്തെ അഞ്ചിലൊന്ന് ജനവിഭാഗങ്ങളും കടുത്ത ദാരിദ്ര്യത്തിെൻറ പിടിയിലാണെന്ന് വിലയിരുത്തേണ്ടി വരും.
അടിസ്ഥാന ജീവിതാവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാത്തവിധം നരകിച്ചുകൊണ്ടിരിക്കുന്ന ഇൗ ജനവിഭാഗത്തെ ദാരിദ്ര്യത്തിെൻറ പടുകുഴിയിൽനിന്ന് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിവിധ പദ്ധതികളിലൂടെ മുമ്പ് ആവിഷ്കരിക്കപ്പെട്ടിരുന്നുവെങ്കിലും പലകാരണങ്ങളാൽ അവയൊന്നും വേണ്ടത്ര വിജയം കണ്ടില്ല. ഇപ്പോൾ വീണ്ടും അത്തരമൊരു പദ്ധതി മുന്നോട്ടുവെച്ച് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുേമ്പാൾ, കേവലമായ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോക്കപ്പുറം അത് ചർച്ച അർഹിക്കുന്നുണ്ട്.
ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് ഒാരോ പൗരനും മിനിമം വരുമാനം ഉറപ്പുനൽകുന്ന പദ്ധതിയാണ് (ന്യൂൻതം ആയ് യോജന-ന്യായ്) കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പാർട്ടി പ്രകടനപത്രികയിലെ മുഖ്യഇനമായി അവതരിപ്പിച്ചത്. ജനസംഖ്യയുടെ 20 ശതമാനം വരുന്ന 25 കോടി ജനങ്ങൾക്ക് (അഞ്ചുകോടി കുടുംബങ്ങൾക്ക്) പ്രതിവർഷം 72,000 രൂപ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ‘ന്യായ്’. കോൺഗ്രസ് ഡാറ്റ അനലറ്റിക്സ് ഡിപ്പാർട്മെൻറിെൻറ കണക്കുപ്രകാരം, ഇന്ത്യയിലെ ഏതാണ്ടെല്ലാ കുടുംബങ്ങൾക്കും 4000-6000 രൂപ പ്രതിമാസ വരുമാനമുണ്ട്. ഇത് 12,000 ആയി ഉയർത്തുകയാണ് ലക്ഷ്യം.
ഒരു കുടുംബത്തിെൻറ പ്രതിമാസ വരുമാനം 8000 രൂപയാണെങ്കിൽ അവർക്ക് 4000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നർഥം. 3.6 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ പ്രകടനപത്രികക്കൊപ്പം പുറത്തുവിടുമെന്ന് അറിയിച്ച രാഹുൽ, ‘ന്യായ്’ രാജ്യത്തെ ദരിദ്രമുക്താക്കുമെന്നും അവകാശപ്പെട്ടു. അതേസമയം, ബി.ജെ.പി അടക്കമുള്ള പാർട്ടികളും ഏതാനും സാമ്പത്തിക, ആസൂത്രണ വിദഗ്ധരും ഇതിനെ കേവലമായ ‘തെരഞ്ഞെടുപ്പ് വാഗ്ദാന’മായും ഉേട്ടാപ്യൻ ആശയമായുമൊക്കെ അവതരിപ്പിക്കുകയും ചെയ്തു. അതെന്തായാലും ഒരു ആശയമെന്ന നിലയിൽ ‘ന്യായ്’ പ്രസക്തമെന്ന് കരുതാൻ തന്നെയാണ് ന്യായം.
അപ്രായോഗികമെന്ന് പലരും വിധിയെഴുതിയ തൊഴിലുറപ്പ് പദ്ധതിയെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ വിജയിപ്പിച്ചെടുത്ത ചരിത്രം നമ്മുടെ മുന്നിലുള്ളപ്പോൾ, തൽക്കാലം രാഹുലിെൻറ വാക്കുകളെ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. ഹിന്ദി ഹൃദയഭൂമിയിൽ ഇൗയിടെ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലേറിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചതും കാണാതിരിക്കാനാവില്ല. മാത്രമല്ല, ആധുനിക മാർക്സ് എന്നാണ് അദ്ദേഹത്തെ ‘ദ ഇക്കണോമിസ്റ്റ്’ വിശേഷപ്പിച്ച തോമസ് പിക്കറ്റിയെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ ‘ന്യായ്’ പദ്ധതിക്ക് പിന്നിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
അല്ലെങ്കിലും പൗരന്മാർക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതികൾ ലോകത്ത് പുതിയതൊന്നുമല്ല. ഇപ്പോൾ തന്നെ 20 ലധികം രാജ്യങ്ങളിൽ അത് വിജയകരമായി നടപ്പാക്കി വരുന്നു. ആ ശ്രേണിയിലേക്ക് ഇന്ത്യ കടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ആശയ-പ്രയോഗ തലങ്ങളിൽ ‘ന്യായ്’ പദ്ധതിയെ അനുകൂലിക്കുേമ്പാഴും ഇന്ത്യയിലെ ദാരിദ്ര്യത്തെ സംബന്ധിച്ച ഒട്ടനവധി ചോദ്യങ്ങൾ പിന്നെയും ബാക്കിയാകുന്നുണ്ട്. മിനിമം വരുമാനം ഉറപ്പാക്കിയുള്ള ഒരു പദ്ധതിയിലൂടെ മാത്രമായി രാജ്യത്തെ ദാരിദ്ര്യമുക്തമാക്കാൻ കഴിയുമോ എന്നതാണ് അതിലൊന്ന്. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന മാതൃ, ശിശു മരണങ്ങളടക്കം ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ മിനിമം വരുമാനം മാത്രം മതിയാകില്ല.
വലിയ സാമ്പത്തികവളർച്ച കൈവരിച്ചിട്ടും കോടിക്കണക്കിനാളുകൾ ഇവിെട ദാരിദ്ര്യരേഖക്ക് താഴെയാണ് എന്ന യാഥാർഥ്യവും കൂടി പരിഗണിക്കുേമ്പാൾ ദാരിദ്ര്യനിർമാർജനത്തിന് വേറെയും നയപരിപാടികൾ ആവിഷ്കരിക്കേണ്ടി വരും. സാമ്പത്തിക അസമത്വമാണ് രാജ്യത്തെ ഇത്തരമൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചതെന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. ഇന്ത്യയിൽ സമ്പത്തിെൻറ പകുതിയും കൈയടക്കിവെച്ചിരിക്കുന്നത് കേവലം ഒരു ശതമാനം ആളുകളാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, 60 ശതമാനം പേർക്കും ആകെ ലഭിച്ചുകൊണ്ടിരിക്കുന്നത് 4.5 ശതമാനം സമ്പത്ത് മാത്രമാണ്. നവലിബറൽ നയങ്ങളിൽ അധിഷ്ഠിതമായി മുൻ കോൺഗ്രസ് സർക്കാറുകളടക്കം നടത്തിയ കോർപറേറ്റ് സേവയുടെ തിക്തഫലമാണ് ഇൗ അന്തരം.
യഥാർഥത്തിൽ, ദാരിദ്ര്യനിർമാർജനമാണ് ലക്ഷ്യമെങ്കിൽ ഇൗ സാമ്പത്തിക അസമത്വത്തെ ഇല്ലാതാക്കാനുള്ള നടപടികൾകൂടി തെരെഞ്ഞടുപ്പ് പ്രകടനപത്രികയിൽ ഉണ്ടാകേണ്ടതുണ്ട്. അതിന് രാഹുൽ ധൈര്യം കാണിച്ചാൽ, തെൻറ പാർട്ടിയുടെ ഭൂതകാല ചെയ്തികളോടുള്ള പ്രായശ്ചിത്തം കൂടിയാകും അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.