Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചർച്ചക്കെടുക്കുന്നത് രാജ്യത്തിെൻറ ഭാവി
cancel

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഭരണകൂടം മതാടിസ്ഥാനത്തിെല സമൂഹവിഭജനത്തിന് ഒരുങ്ങുകയാണ്. രാജ്യത്തെ പൗരത്വത്തിനു മതം മാനദണ്ഡമാക്കുന്ന നിർണായക മാറ്റം വരുത്തി പൗരത്വ ഭേദഗതി ബിൽ വീണ്ടുമൊരിക്കൽകൂടി പാർലമെൻറിൽ അവതരിപ്പിച്ചു പാസാക്കാനിരിക്കുകയാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ. കഴിഞ്ഞതവണ അവതരിപ്പിച്ച ഇൗ ബിൽ സ്വന്തം സഖ്യകക്ഷികളുടെതന്നെ എതിർപ്പിനെ തുടർന്ന് പാസാകാതെ പോയി. ഇത്തവണ പാർട്ടിക്ക് ലഭിച്ച വൻ ഭൂരിപക്ഷത്തിെൻറ ബലത്തിൽ ബിൽ പാസാക്കിയെടുക്കാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. പുതിയ ബിൽ നിയമമാകുന്നതോടെ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്ന് മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗത്തിൽപെട്ടവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ച് അർഹത നേടാം. എന്നാൽ, മുസ്ലിംകൾക്ക് ഇൗ നിയമം ബാധകമല്ല. അഥവാ, ഇങ്ങനെയെത്തിയ മുസ്ലിംകളുണ്ടെങ്കിൽ അവർ നുഴഞ്ഞുകയറ്റക്കാരും ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഭാഷയിൽ ‘പാവങ്ങളുടെ ധാന്യം തിന്നുമുടിക്കുകയും തൊഴിൽ അപഹരിച്ചെടുക്കുകയും ചെയ്യുന്ന ചിതലുകളാ’യി തുടരും. ‘അവരെ തുടച്ചുനീക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമായിരിക്കും’.


രാജ്യം അതിഭീകരമായ സാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിക്കുകയും വറുതിയുടെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുകയും ചെയ്യുേമ്പാഴും അതിനിടയാക്കിയ സ്വയംകൃതാനർഥങ്ങൾ തിരുത്താനോ അതുവഴി എത്തിപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണാനോ ശ്രമിക്കുന്നതിനുപകരം വംശീയ അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കി രാജ്യത്ത് ശൈഥില്യവും അരാജകത്വവും വർധിപ്പിക്കാനും കൂടുതൽ മാരകമായ വിപത്തിലേക്ക് രാജ്യത്തെ തള്ളിയിടാനുമുള്ള ശ്രമത്തിലാണ് സംഘ്പരിവാർ സർക്കാർ എന്നു കരുതാതെ വയ്യ. ദുരിതക്കയത്തിൽനിന്ന് കരകയറാൻ ജനതയെ ഒരു ചരടിൽ ചേർത്തുപിടിച്ചുള്ള മുന്നേറ്റത്തിനാണ് രാഷ്്ട്ര, ഭരണതന്ത്രങ്ങളറിയുന്ന ആരും മിനക്കെടുക. എന്നാൽ, ചാണക്യെൻറയും കൗടില്യെൻറയുമൊക്കെ ചെല്ലപ്പേരിൽ അഭിരമിക്കുേമ്പാഴും രാഷ്ട്രീയത്തിെൻറയോ ഭരണത്തിെൻറയോ സാമാന്യമര്യാദ തീണ്ടാത്ത വംശീയതയുടെ ധ്രുവീകരണ പരീക്ഷണങ്ങളാണിപ്പോൾ മോദി-അമിത് ഷാ ദ്വയത്തിെൻറ ഭാരതഭരണത്തിൽ നടന്നുവരുന്നത്. വിപത്കരമായ വിഭജനത്തിെൻറ ഏതു െപാള്ളുന്ന ഭൂതത്തിൽ നിന്നാണോ ഇന്ത്യ എല്ലാം മറന്നൊരു തിരിച്ചുനടപ്പിനു മുതിരുന്നത്, അതേ ദുരന്തത്തിലേക്കുതന്നെ രാജ്യത്തെ വലിച്ചിഴക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രം ചെയ്യുന്നത്. കൊളോണിയൽ, സയണിസ്റ്റ് ഗൂഢാലോചനയിൽ ജൂതന്മാർ ആഗോള ജന്മഗേഹമായി ഇസ്രായേലിന് രൂപംകൊടുക്കുകയും അതിനകത്ത് തദ്ദേശീയരായ അറബ്, ഫലസ്തീൻ ജനതക്ക് ‘അപാർതൈറ്റ്’ എന്ന അയിത്താചരണം നടപ്പിൽ വരുത്തുകയും ചെയ്തതിന് സമാനമായി, ‘ഹിന്ദുക്കൾക്കൊരു സ്വരാജ്യം’ പണിയാൻ പോകുന്നതിെൻറ അർമാദമാണിപ്പോൾ സംഘ്പരിവാറിനെയും അവരുടെ സർക്കാറിനെയും നയിക്കുന്നവരിൽ ദൃശ്യമാകുന്നത്.

നിലവിലുള്ള 1955ലെ പൗരത്വനിയമമനുസരിച്ച് 12 വർഷമായി രാജ്യത്ത് താമസിച്ചുവരുന്ന വിദേശിക്ക് പൗരത്വത്തിന് അപേക്ഷിക്കാം. ഇതിൽ ഭേദഗതി വരുത്തി ആറുവർഷം രാജ്യത്തു തങ്ങിയ മൂന്ന് അയൽരാജ്യങ്ങളിൽനിന്നുള്ള അമുസ്ലിം വിദേശിക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ നിർദിഷ്ടനിയമം അനുമതി നൽകുന്നു. മതപരമായ പീഡനത്തിനിരയായി സ്വദേശം വിടേണ്ടിവന്നവരെന്ന ന്യായത്തിലാണ് ഇവർക്ക് പൗരത്വം നൽകുന്നത്. ഇൗ രാജ്യങ്ങളിൽനിന്നെത്തുന്ന മുസ്ലിംകൾക്ക് ഇതു ബാധകമാവില്ല. മാത്രമല്ല, അത്തരക്കാർക്ക് ഇപ്പോൾ നൽകിവരുന്ന ഒാവർസീസ് സിറ്റിസൺസ് ഒാഫ് ഇന്ത്യ (ഒ.സി.െഎ) പദവി രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിച്ചാൽ ഉടൻ റദ്ദാക്കാനുള്ള വകുപ്പും ഭേദഗതിയിലുണ്ട്. തൊട്ടയൽക്കാരായ ശ്രീലങ്കയിൽനിന്നെത്തുന്ന തമിഴരെയോ, മ്യാന്മറിൽനിന്നെത്തുന്ന റോഹിങ്ക്യകളെയോ നിയമം രക്ഷിക്കില്ല. രാജ്യത്ത് രണ്ടുകോടി ബംഗ്ലാദേശി അഭയാർഥികളുണ്ടെന്നാണ് കേന്ദ്രത്തിെൻറ 2016 ലെ കണക്ക്. അഫ്ഗാനിൽനിന്ന് 13,000ഉം പാകിസ്താനിൽനിന്ന് 10,000 ൽ താഴെ അനധികൃതരുണ്ട്. ഇതിനുപുറമെ മ്യാന്മറിൽനിന്ന് 40,000 റോഹിങ്ക്യകളും അര മുതൽ ഒന്നുവരെ ലക്ഷം ചിൻ ക്രൈസ്തവരുമുണ്ട്. രണ്ടുവിഭാഗങ്ങളും പുതിയ നിയമത്തിെൻറ പരിധിയിലില്ല. ഒപ്പം ഭേദഗതി ബില്ലിൽ ആശങ്കയുയർത്തിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.

ഇന്ത്യക്കാർക്ക് പൗരത്വാവകാശവും മത, വംശ, ജാതി, ലിംഗ, ജന്മസ്ഥല ഭേദമെന്യേ നിയമത്തിനു മുന്നിൽ സർവർക്കും സമത്വവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ അഞ്ച്, 10, 14, 15 വകുപ്പുകൾക്ക് വിരുദ്ധമാണ് സർക്കാറിെൻറ നീക്കം. ഭരണഘടനയുടെ 11ാം വകുപ്പ് പൗരത്വവിഷയത്തിൽ പാർലമെൻറിന് നിയമം പാസാക്കാൻ അനുമതി നൽകുേമ്പാഴും അത് മൗലികാവകാശങ്ങളുടെ ധ്വംസനമായി മാറരുതെന്ന 13ാം വകുപ്പ് പരിഗണിച്ചായിരിക്കണം. മതേതര, ജനാധിപത്യ മൂല്യങ്ങളുടെ അടിത്തറയിലുള്ള ഭരണഘടനയെ രൂപംകൊണ്ട നാൾ മുതൽ എതിർത്തുപോന്നവർ ഭരണത്തിൽ നില ഭദ്രമാക്കിയതുമുതൽ ഭരണഘടനയെ മറികടന്നും വംശീയവിവേചനത്തിെൻറ പുതു രാഷ്ട്രക്രമം കെട്ടിപ്പടുക്കാനുള്ള തിടുക്കത്തിലാണ് ഇത്തരം ‘പരിഷ്കരണങ്ങളു’മായി വരുന്നത്. രാജ്യത്തെ വീണ്ടും വിഭജനത്തിലേക്കു നയിക്കുന്ന നീക്കത്തെ ഇൗ വിധം ഗൗരവപൂർവം നോക്കിക്കാണാൻ പ്രതിപക്ഷത്തിന്, അവർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്, മതേതരത്വവും ജനാധിപത്യവും ഉദ്ഘോഷിക്കുന്ന രാഷ്ട്രീയകക്ഷികൾക്ക് സാധിക്കുന്നുണ്ടോ എന്ന് പൗരത്വഭേദഗതി ബിൽ പാർലമെൻറിൽ ചർച്ചക്കെടുക്കുന്ന ഇന്നുമുതൽ അറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialCitizenship Amendment Act
News Summary - CITIZENSHIP AMENDMENT BILL-malayalam editorial
Next Story