Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദേശീയ...

ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിെൻറ കാറ്റ്

text_fields
bookmark_border
editorial
cancel

നാലു ലോക്സഭ മണ്ഡലങ്ങളിലേക്കും ചെങ്ങന്നൂർ  ഉൾപ്പെടെ 11 നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുന്നണിക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. പലയിടത്തും സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. രണ്ടു ലോക്സഭ സീറ്റടക്കം അഞ്ചു മണ്ഡലങ്ങൾ എൻ.ഡി.എയിൽനിന്ന് പ്രതിപക്ഷ സഖ്യം പിടിച്ചെടുത്തു. മൊത്തം 15 മണ്ഡലങ്ങളിൽ 12ഉം ബി.ജെ.പി വിരുദ്ധ പക്ഷം നേടി. ഉത്തർപ്രദേശിലെ കൈരാന ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയെ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥി തോൽപിച്ചപ്പോൾ മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ മണ്ഡലം  ബി.ജെ.പിയിൽനിന്ന് എൻ.സി.പി പിടിച്ചെടുത്തു. ൈകരാന, യു.പിയിൽ ബി.ജെ.പിക്ക് തുടർച്ചയായി നഷ്ടമാകുന്ന മൂന്നാമത്തെ ലോക്സഭ സീറ്റാണ്.

നേരേത്ത ഗോരഖ്പുരിലും ഫൂൽപുരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തോറ്റിരുന്നു. ബി.ജെ.പിയുടെ എം.പി മരിച്ചതോടെ ഒഴിവുവന്ന കൈരാനയിൽ അദ്ദേഹത്തിെൻറ മകൾ മൃഗങ്ക സിങ്ങിനെയാണ് പാർട്ടി മത്സരിപ്പിച്ചത്. എന്നാൽ, ആർ.എൽ.ഡിയുടെ തബസ്സും ഹസൻ അവരെ നല്ല ഭൂരിപക്ഷത്തിനുതന്നെ തോൽപിച്ചു. ഇതുവരെ ബി.ജെ.പി ജയിച്ചുവന്നത് പ്രതിപക്ഷവോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ടായിരുന്നെന്നും പ്രതിപക്ഷത്തെ െഎക്യം ബി.ജെ.പിയെ തുരത്താൻ പര്യാപ്തമാണെന്നും ബോധ്യപ്പെടുത്തുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ബഹുജൻ സമാജ് പാർട്ടി, സമാജ്വാദി പാർട്ടി, ആർ.എൽ.ഡി, കോൺഗ്രസ് തുടങ്ങിയവ ഒരുമിച്ചുനിന്നതും ബി.ജെ.പി ദുർഭരണത്തോടുള്ള ജനങ്ങളുടെ വെറുപ്പും പുതിയ സാധ്യതകൾ തുറക്കാൻ സഹായിച്ചു. ഇത് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായി കാണാൻ പ്രതിപക്ഷപാർട്ടികൾക്ക് കഴിഞ്ഞാൽ എൻ.ഡി.എക്ക് ഭരണം നഷ്ടമാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

മുദ്രാവാക്യങ്ങളും മത-ജാതി വികാരങ്ങളും മാത്രം നല്ല ഭരണത്തിന് മതിയാകില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവരുന്നു എന്നതാണ് മറ്റൊരു നല്ല സൂചന. കൈരാന തന്നെ നല്ല ഉദാഹരണം. ഇവിടെനിന്ന് ഹിന്ദുക്കൾ കൂട്ടമായി പലായനം ചെയ്യാൻ നിർബന്ധിതരായി എന്ന മട്ടിലുള്ള പ്രചാരണങ്ങൾ വർഗീയ ധ്രുവീകരണത്തിന് ഇടവരുത്തിയിരുന്നു; എന്നാൽ, അത്തരം വ്യാജ പ്രചാരണങ്ങൾ വോട്ടർമാർ ഇക്കുറി തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വിഭാഗീയ രാഷ്ട്രീയം ഉത്തർപ്രദേശിലെ ജനങ്ങൾ തള്ളിക്കളയാൻ തുടങ്ങിയിരിക്കുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രിമാർ പ്രചാരണത്തിനെത്തുന്ന കീഴ്വഴക്കമില്ല. എന്നാൽ, നരേന്ദ്ര മോദി അതും അവഗണിച്ച് ഉത്തർപ്രദേശിൽ തമ്പടിച്ചു. പരസ്യ പ്രചാരണം അവസാനിച്ചിട്ടും കൈരാനയുടെ തൊട്ടടുത്ത ബാഘ്പട്ടിൽ ചെന്ന് ‘അനൗപചാരിക’ പ്രചാരണം വരെ അേദ്ദഹം നടത്തി. ഇതെല്ലാം അവഗണിച്ചാണ് വോട്ടർമാർ ബി.ജെ.പിയെ തോൽപിച്ചത്. പുതിയ ഒരു രാഷ്ട്രീയ അവബോധത്തിെൻറ ലക്ഷണമാണിതെല്ലാം. നിർണായക സംസ്ഥാനമായ യു.പിയിലടക്കം ഇത് കാണുന്നു. വർഗീയത പറഞ്ഞ് മയക്കിക്കിടത്താൻ പറ്റാത്ത, അടിസ്ഥാന ജീവിതോപാധികൾ സർക്കാറിൽനിന്ന് ചോദിച്ചുവാങ്ങാൻ കെൽപുള്ള ഒരു പുതിയ തലമുറകൂടി വരുന്നതോടെ ആരോഗ്യകരമായ രാഷ്ട്രീയ മത്സരത്തിന് ഇന്ത്യൻ ജനാധിപത്യം പാകമായിക്കൂടായ്കയില്ല. 

ബി.ജെ.പി പക്ഷത്തിേനറ്റ തിരിച്ചടികൾ മാത്രമല്ല, അവ ഏൽപിച്ച സംസ്ഥാനങ്ങളും േദശീയ രാഷ്ട്രീയത്തിൽ പ്രസക്തി ഏറെയുള്ളവയാണ്. ‘മോദിതരംഗ’വും ബി.ജെ.പിയുടെ അജയ്യതയും പഴയകഥയാകുന്നു എന്ന സൂചന ഇൗ തെരഞ്ഞെടുപ്പ് ഫലങ്ങളിലുണ്ട്. ബി.ജെ.പിയുടെ മാനംകാത്തു എന്നു പറയാവുന്ന മഹാരാഷ്ട്രയിലെ പാൽഘറിൽപ്പോലും കനത്ത ക്ഷീണമാണ് ആ പാർട്ടിക്കുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ഫഡ്നാവിസ് വിശ്രമമില്ലാതെ പ്രചാരണരംഗത്ത് നിന്നിട്ടും 2,30,000ത്തിൽനിന്ന് 20,000ത്തിലേക്ക് ഭൂരിപക്ഷം കൂപ്പുകുത്തി. 2014ലെ ബി.ജെ.പി വിജയത്തിനുശേഷം തുടർന്നുള്ള വർഷങ്ങളിലെ തെരഞ്ഞെടുപ്പുകൾ കാറ്റുമാറി വീശുന്നതിെൻറ ലക്ഷണങ്ങൾ കാണിക്കുന്നതായി നിരീക്ഷകർ പറയുന്നു. ഇൗ കാലത്ത് നടന്ന 17 അസംബ്ലി തെരഞ്ഞെടുപ്പുകളിലെ പ്രവണതവെച്ച് നോക്കിയാൽ ബി.ജെ.പിക്ക് ലോക്സഭ സീറ്റുകളിൽ വൻതോതിൽ ജനസമ്മതി ഇടിഞ്ഞിട്ടുണ്ട്. 2014ൽ 282 സീറ്റ് നേടിയ ആ പാർട്ടിക്ക് ഇപ്പോഴത്തെ അസംബ്ലി സീറ്റ് ഫലങ്ങൾപ്രകാരം 233 സീറ്റിെൻറ ബലമേ ഇന്നുള്ളൂ. ഇക്കൊല്ലമിനി രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് അസംബ്ലികളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ലോക്സഭ ഇലക്ഷന് മുമ്പത്തെ ഇൗ കടമ്പയും പാർട്ടിക്ക് എളുപ്പമാകില്ല. 

ജനങ്ങൾ ഭൂരിപക്ഷവും ബി.ജെ.പി പക്ഷത്തെ അനുകൂലിക്കുന്നവരല്ല എന്നത് 2014ൽതന്നെ വ്യക്തമായതാണ്. മറുപക്ഷത്തെ അനൈക്യമാണ് അവരെ വിജയിപ്പിച്ചുപോന്നത്. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ മുന്നേറ്റവും ബി.ജെ.പി ഭരണത്തിലുള്ള മടുപ്പും പ്രതിപക്ഷങ്ങൾക്കിടയിലെ െഎക്യപ്രതീക്ഷയും ബി.ജെ.പിയെ ഭയപ്പെടുത്തുന്ന ഘടകങ്ങളാണ്. സി.ബി.െഎയെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കെള വിരട്ടാനും അന്വേഷണവും  കേസുകളും തുടങ്ങാനും അവർ തയാറാകുന്നു എന്നതും ഇൗ ഭീതിയുടെ തെളിവാണ്. രാഷ്ട്രീയത്തിൽ മര്യാദക്കും മാന്യതക്കും വലിയ സ്ഥാനമൊന്നും കൽപിക്കാത്ത സാഹചര്യത്തിൽ വൃത്തികെട്ട കളികൾ വരെ ഇനി പ്രതീക്ഷിക്കാം. ഏതായാലും ജനഹിതം എന്തെന്ന് ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പുകളിൽ കാണാനുണ്ട്. അതിനെ അർഥപൂർണമായി സാക്ഷാത്കരിക്കാൻ പ്രതിപക്ഷകക്ഷികൾ തയാറാവുകയേ ഇനി വേണ്ടൂ. ആ ദിശയിലുള്ള ചെറിയ ചുവടുകൾപോലും വലിയ ഫലം സൃഷ്ടിക്കുമെന്ന് ഉപതെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. വോട്ടുരംഗത്ത് എഴുതിത്തള്ളപ്പെട്ടിരുന്ന ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും തങ്ങളുടെ സാന്നിധ്യം വീണ്ടും അറിയിക്കാൻ തുടങ്ങിയതും അതിൽനിന്ന് വായിച്ചെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election resultmalayalam EditorialChengannur By Election
News Summary - Chengannur By Election Result -Malayalam Editorial
Next Story