അർബുദ കേരളം
text_fieldsമികവിെൻറ രംഗങ്ങളിലെല്ലാം ദേശീയതലത്തിൽ മുന്നിട്ടുനിൽക്കുന്ന കേരളം അർബുദ രോഗി കളുടെ എണ്ണത്തിൽ ദേശീയതലത്തിൽ ഒന്നാമെതത്തിയത് നിർഭാഗ്യകരമാണെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ വാരാദ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ത്രിതല കാൻസർ സെൻറർ ഉദ്ഘാടനം ചെയ്യവെ ചൂണ്ടിക്കാട്ടിയത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ചികിത്സ സൗകര്യങ്ങളിലും ദീർഘായുസ്സിലുമെല്ലാം ഇന്ത്യയിലെ നമ്പർ വൺ സ്റ്റേറ്റായിരുന്നിട്ടും കേരളത്തിൽ ഒാരോ വർഷവും അരലക്ഷം അർബുദ േരാഗികൾ പുതുതായി ഉണ്ടായിരിക്കുന്നുവെന്ന വസ്തുത ശക്തവും സമഗ്രവുമായ പ്രതിരോധ പ്രവർത്തനങ്ങളുടെ അത്യാവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു. ലക്ഷം കേരളീയരിൽ 161 പുരുഷന്മാരും 165 സ്ത്രീകളും കാൻസർ രോഗികളാണെന്നാണ് കണക്ക്. 2012 മുതൽ മൂന്നു വർഷക്കാലത്ത് മാത്രം തിരുവനന്തപുരത്തെ റീജനൽ കാൻസർ സെൻററിൽ 43,630 പേർ ചികിത്സ തേടിയെത്തുകയുണ്ടായി. ഒാരോ വർഷവും രോഗികളുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. അത്യാധുനിക ചികിത്സ സൗകര്യങ്ങൾ സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരിക്കെത്തന്നെയാണിത്. ആർ.സി.സിയിൽ അഭയംതേടിയ രോഗികളിലധികവും സ്തനാബുർദം ബാധിച്ചവരാണ്- 6260 േപർ. അർബുദബാധിതരുടെ എണ്ണം കുറക്കാൻ സർക്കാറും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുമെല്ലാം കാര്യമായി പണിയെടുക്കുന്നുണ്ടെങ്കിലും 2026 ആവുേമ്പാഴേക്ക് കേരളത്തിൽ ഒരു ദിവസം 180 എന്ന കണക്കിൽ കാൻസർ രോഗികളുെട സംഖ്യ പെരുകുമെന്നാണ് പ്രസിദ്ധ കാൻസർ രോഗ വിദഗ്ധൻ ഡോ. പി. ഗംഗാധരൻ മുന്നറിയിപ്പ് നൽകുന്നത്. ഇൗ മാരകരോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിലും കേരളമാണ് രണ്ടാമത്; ഒന്നാമത് മിസോറമും. മരിച്ചില്ലെങ്കിലും അർബുദം ഹേതുവായി 73.5 സ്ത്രീകൾക്കും 103.4 ശതമാനം പുരുഷന്മാർക്കും അംഗവൈകല്യം സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മലയാളികൾ ഏറ്റവുമധികം ഭയപ്പെടുന്ന രോഗം കാൻസറാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നത് ശരിയാണ്. എങ്കിലും വേദനയും യാതനയും നിരന്തരം അനുഭവിക്കേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ചാണ് ജനങ്ങളുടെ ആശങ്ക. സാന്ത്വന ചികിത്സഫലപ്രദമായി സംസ്ഥാനമൊട്ടുക്കും വ്യാപിച്ചുവരുന്നത് ആശ്വാസകരമാണെങ്കിലും ന്യായമായ ആശങ്കക്ക് അത് ഏറെയൊന്നും പരിഹാരമാകുന്നില്ല.
എന്തുകൊണ്ട് കാൻസർ എന്ന് കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധ കുത്തിവെപ്പുകൾ കണ്ടെത്താനോ ഒൗഷധങ്ങൾ നിർമിക്കാനോ വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്ക് ഇപ്പോഴും സാധ്യമായിട്ടില്ലെങ്കിലും ആ രംഗത്ത്, ത്വരിതഗതിയിലുള്ള പ്രവർത്തനങ്ങൾ തുടരുന്നത് പ്രതീക്ഷക്ക് വകനൽകുന്നതാണ്. പക്ഷേ, വൈദ്യശാസ്ത്രം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെ പിന്നിലാക്കുന്നതാണ് നടേ സൂചിപ്പിച്ചപോലെ കേരളത്തെ പിടിയിലൊതുക്കിക്കൊണ്ട് അർബുദ രോഗത്തിെൻറ വ്യാപനം. അതിനുള്ള കാരണങ്ങളിലൊന്ന് വിദഗ്ധർ നിരന്തരം ചൂണ്ടിക്കാട്ടുന്നപോലെ മലയാളിയുടെ ജീവിതശൈലിയിൽ സംഭവിച്ചുകഴിഞ്ഞ മാറ്റം തന്നെയാണ്. അമിതവും അശാസ്ത്രീയവുമായ ഭക്ഷണംമൂലം ഉണ്ടാവുന്ന ദുർേമദസ്സ് ഇളംപ്രായത്തിേല അർബുദ രോഗികളാകുന്നവരുടെ എണ്ണം വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ധമതം. പ്രതിവർഷം ആഗോളതലത്തിൽ കാൻസർ രോഗം പിടിപെടുന്ന കുട്ടികളുടെ സംഖ്യ രണ്ടരലക്ഷം വരും; അതിൽ 40,000വും ഇന്ത്യക്കാരാണ്. രുചിക്കും അഡിക്ഷനും വേണ്ടി മധുരപലഹാര നിർമാതാക്കൾ േചർക്കുന്ന പലതരം മാരകചേരുവകൾ നമ്മുടെ ഇളംജീവിതങ്ങളെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താൻ സമയം വൈകി. പൊതുവെത്തന്നെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് കയറ്റിവിടുന്ന മത്സ്യത്തിലും പച്ചക്കറികളിലും എത്ര അളവിൽ, എത്ര ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉളവാക്കുന്ന രാസവസ്തുക്കളാണ് േചർക്കുന്നതെന്ന് ഇപ്പോഴും തിട്ടപ്പെടുത്താനായിട്ടില്ല. ലഭിച്ചിടത്തോളം വിവരങ്ങൾ വെച്ച് അത് തടയാൻ സർക്കാറുകൾക്ക് കഴിഞ്ഞിട്ടുമില്ല.
ഇടക്കാലത്ത് സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടികളെടുത്തിട്ടുണ്ടെങ്കിലും ആവശ്യത്തിെൻറ അടുത്തൊന്നും അതെത്തിയിട്ടില്ല. വെളിച്ചെണ്ണ എന്ന ലേബലിൽ കേരളത്തിലെ മാർക്കറ്റുകളിൽ ലഭിക്കുന്നത് കൊപ്ര ആട്ടിയെടുക്കുന്ന എണ്ണയേ അല്ല എന്നതാണവസ്ഥ. ഇതോട് ചേർത്തുവായിേക്കണ്ടതാണ് ഇതര സംസ്ഥാനതൊഴിലാളികളിലൂടെയും അല്ലാതെയും പ്രവഹിക്കുന്ന പുകയില ഉൽപന്നങ്ങൾ. സ്കൂൾ കുട്ടികൾ വരെ അപകടകരമായ ഇത്തരം ഉൽപന്നങ്ങളുടെ അടിമകളായി മാറുന്നത് നാം നിസ്സഹായരായി നോക്കിനിൽക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് വൻപരിസ്ഥിതി നാശത്തിന് കാരണമാകുന്ന കീടനാശിനി പ്രയോഗങ്ങൾ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ തോട്ടം മേഖലകളിലെ കളനാശിനികളാണ് വില്ലൻ എന്ന് കണ്ടെത്തിയിട്ടുണ്ട്. കിഴക്കൻ കേരളത്തിൽ 50ശതമാനത്തിലധികം പേരും അർബുദരോഗ ഭീഷണിയിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ, പ്രളയാനന്തരം കേരളത്തിെൻറ പുനർനിർമാണ പ്രക്രിയയിലേക്ക് സർക്കാറും ജനങ്ങളും പ്രവേശിച്ചിരിക്കെ നമ്മുടെ അജണ്ടയിൽ ഒന്നാമതായി സ്ഥലംപിടിക്കേണ്ടതാണ് കാൻസർ രോഗവർധനയിൽ നിർഭാഗ്യവശാൽ സംസ്ഥാനം കൈവരിച്ചിരിക്കുന്ന പ്രഥമസ്ഥാനം. ശക്തമായ ബോധവത്കരണത്തിലൂടെയും ഫലപ്രദമായ പ്രതിരോധപ്രവർത്തനങ്ങളിലൂടെയും അർബുദമുക്തി കൈവരിക്കാൻ പരമാവധി യത്നിക്കുന്നതോടൊപ്പം ശാസ്ത്രീയ ചികിത്സരംഗത്ത് പരിഷ്കൃതലോകം കൈവരിച്ച നേട്ടങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കാനും അത് പരമാവധി ചെലവ് കുറഞ്ഞതാക്കാനും സർക്കാറും ജനങ്ങളും മനസ്സിരുത്തിയേ തീരൂ. കണക്കുകളനുസരിച്ച് ആറുമാസത്തിനിടെ കണ്ടെത്തുന്ന രക്താർബുദ കേസുകളിൽ 89ശതമാനവും ഒരു വർഷത്തിനിടെ കണ്ടെത്തുന്ന കേസുകളിൽ 79 ശതമാനവും ചികിത്സിച്ചു മാറ്റാൻ കഴിയുമെന്ന് വിദഗ്ധർ വെളിപ്പെടുത്തുേമ്പാൾ രോഗചികിത്സയിൽ ലോക നിലവാരം കൈവരിച്ച കേരളം പിന്നിലാവാൻ ന്യായങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.