ഒന്നല്ല, ഒരായിരം ശാഹീൻ ബാഗുകൾ
text_fieldsനൂറ്റാണ്ടിലെ കൊടുംതണുപ്പിനെ അതിജീവിച്ചും അവഗണിച്ചും ഡൽഹിയിലെ ശാഹീൻ ബാഗിൽ ആയി രക്കണക്കിന് സ്ത്രീകൾ നടത്തിവരുന്ന രാപ്പകൽ സമരം അഞ്ചാഴ്ച പിന്നിടുകയാണ്. രാജ്യ ത്തെ മതത്തിെൻറ പേരിൽ ‘വിഭജിക്കാൻ’ പര്യാപ്തമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാ മിഅ മില്ലിയ്യ വിദ്യാർഥികൾ നടത്തിയ സമരത്തെ പൊലീസ് അതിക്രൂരമായി നേരിട്ട സാഹചര്യ ത്തിലാണ് ഏതാനും മുസ്ലിം വീട്ടമ്മമാർ നോയ്ഡ-കാളിന്ദി കുഞ്ച് ദേശീയപാതയിൽ കുത്തി യിരിപ്പ് സമരം ആരംഭിച്ചത്. തുടക്കത്തിൽ അധികൃതർ അവഗണിച്ച ആ സമരപ്പന്തലിലേക്ക് ഓരോ ദിവസവും ആളുകൾ, വിശേഷിച്ചും സ്ത്രീകൾ, ഒഴുകിത്തുടങ്ങിയതോടെ ഏതുവിധേനയും പ് രക്ഷോഭകരെ ഒഴിപ്പിക്കാൻ പലതവണ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ, ഈ പെൺപടയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അപ്പോഴൊക്കെയും അധികാരികൾക്ക് കീഴടങ്ങേണ്ടിവന്നു. ഒരു മാസത്തിനിപ്പുറം, രാജ്യവ്യാപകമായി നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമായി ശാഹീൻ ബാഗ് മാറിയിരിക്കുന്നു.
ഏതെങ്കിലും സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ പിന്തുണയില്ലാതെ തുടങ്ങിവെച്ച ഈ സഹനസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ മുതൽ വിദേശരാജ്യങ്ങളിൽനിന്നുള്ളവരടക്കം എത്തിക്കൊണ്ടിരിക്കുകയാണ്. കാലങ്ങളായി നാം കണ്ടുശീലിച്ച ‘ചട്ടപ്പടി സമരങ്ങളി’ൽനിന്ന് മാറി നവ ജനാധിപത്യത്തിെൻറ പുതിയ കാലത്തിന് ഉതകുംവിധം വേറിട്ടൊരു സമരഭൂമിയായി ശാഹീൻ ബാഗിനെ കാണാം. എല്ലാതരം വൈവിധ്യങ്ങളെയും അതിെൻറ അടിസ്ഥാന സ്വഭാവത്തിൽ സ്വീകരിച്ചു മുന്നേറുന്ന ശാഹീൻ ബാഗിൽ കലയും സംഗീതവുമെല്ലാം ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ കാവ്യാത്മകമായ മുദ്രാവാക്യങ്ങളായി പരിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്തിന്, പൗരത്വ നിയമത്തിനെതിരെ തുടങ്ങിവെച്ച സമരമിേപ്പാൾ, മോദി സർക്കാറിെൻറ മുഴുവൻ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കുമെതിരായ പ്രക്ഷോഭമായി വികസിച്ചിരിക്കുകയാണ്. സമാധാനപൂർവമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സമരമിപ്പോൾ രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നുവെന്നത് ശുഭകരമായ വാർത്തയാണ്. ചുരുങ്ങിയത് 16 ഇടങ്ങളിലെങ്കിലും ശാഹീൻ ബാഗ് മോഡൽ സമരപ്പന്തലുകൾ ഉയർന്നുകഴിഞ്ഞിരിക്കുന്നു; ഇനിയും പല സ്ഥലങ്ങളിലും അത് ആവർത്തിക്കുമെന്നും റിേപ്പാർട്ടുകൾ വരുന്നു.
മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിനു കീഴിൽ നമ്മുടെ സമൂഹം ഒരുതരം ഭയത്തിന് കീഴടങ്ങിയിരിക്കുന്നുവെന്നാണ് ഇവിടത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നിസ്സംഗതയെ വിശകലനം ചെയ്തുകൊണ്ട് പല ബുദ്ധിജീവികളും സിദ്ധാന്തിച്ചത്. നോട്ടുനിരോധനമടക്കം രാജ്യത്തെ മുഴുവൻ ആളുകളെയും ബാധിച്ച ഒരു വിഷയത്തിൽപോലും എന്തുകൊണ്ട് പ്രതിപക്ഷം തെരുവിലിറങ്ങിയില്ല എന്ന ചോദ്യത്തിനുത്തരവും ഈ ‘ഭയസിദ്ധാന്തം’തന്നെയായിരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ച അലീഗഢിലെയും ജാമിഅയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വിദ്യാർഥികളും ശാഹീൻ ബാഗിലെ സാധാരണക്കാരും പൊട്ടിച്ചെറിഞ്ഞിരിക്കുന്നത് ഈ സിദ്ധാന്തത്തെയാണ്. പൊലീസിെൻറ ലാത്തിയെയും ഭരണകൂടത്തിെൻറ ഹുങ്കിനെയും ഒരുപോലെ സധൈര്യം അവർ നേരിട്ടു.
അതുവഴി, പോരാട്ടത്തിെൻറയും സമരത്തിെൻറയും യുഗം അവസാനിച്ചിട്ടില്ലെന്നും ഭീതിയുടെയും നിസ്സംഗതയുടെയും കാലം കഴിഞ്ഞിരിക്കുന്നുവെന്നും രാജ്യത്തെ ബോധ്യപ്പെടുത്താനും അവർക്ക് സാധിച്ചു. പ്രാഥമികമായി അലീഗഢും ജാമിഅയും ശാഹീൻ ബാഗും നമ്മുടെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വഴികാട്ടുന്നത് ഇവിടെയാണ്. രാജ്യത്തെയാകെ വരിഞ്ഞുമുറുക്കിയ ഭീതിയിൽനിന്ന് കരകയറ്റുക എന്ന ചരിത്രപരമായ ദൗത്യമാണ് അവർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസംപോലും സിദ്ധിച്ചിട്ടില്ലാത്ത ശാഹീൻ ബാഗിലെ വനിതകൾ ‘ഹം കാഗസ് നഹീം ദിഖായേംഗെ’ (ഞങ്ങളൊരു രേഖയും കാണിക്കാൻ പോകുന്നില്ല) എന്ന് വിളിച്ചുപറയുേമ്പാൾ അതിന് കേരളത്തിലെയും പഞ്ചാബിലെയും നിയമസഭ പ്രമേയങ്ങളെക്കാൾ ശ്രദ്ധ ലഭിക്കുന്നതും ഇക്കാരണത്താലാണ്. അവഗണിച്ചൊഴിവാക്കാനോ അടിച്ചമർത്തി ഇല്ലാതാക്കാനോ കഴിയാത്തവിധം ശാഹീൻ ബാഗ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുേമ്പാൾ, പൗരത്വ നിയമത്തിനെതിരായ സമരങ്ങളുടെ ഭാവിയെന്തെന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണിത്.
പൗരത്വ നിയമത്തെ എതിർക്കുന്ന ചിലരെങ്കിലും ഈ സമരങ്ങളെ തുടക്കത്തിൽ ആശങ്കയോടെ വീക്ഷിച്ചിട്ടുണ്ടായിരുന്നു. പൗരത്വ നിയമത്തിെൻറ പ്രാഥമിക ഇരകളായ മുസ്ലിംകൾ അവരുടെ സ്വത്വം ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുേമ്പാൾ, അത് ഇതര വിശ്വാസ, ആശയധാരയിലുള്ളവരെ അകറ്റിനിർത്തില്ലേ എന്ന ചോദ്യം ആ സമയത്ത് പല കേന്ദ്രങ്ങളിൽനിന്നുയർന്നതാണ്. കാലങ്ങളായി ഇവിടെ പ്രചാരത്തിലുള്ള ‘രാഷ്ട്രീയശീലങ്ങളി’ൽനിന്ന് ഉയർന്നുവന്ന അത്തരം ആശങ്കകളൊക്കെയും ഇപ്പോൾ അസ്ഥാനത്താണെന്ന് പറയേണ്ടിവരും. ശാഹീൻ ബാഗിൽ മുസ്ലിംകളോട് ഹിന്ദു, സിഖ് മത വിശ്വാസികൾ എങ്ങനെയാണ് ഐക്യപ്പെടുന്നതെന്ന് ഇപ്പോൾ കാണുന്നുണ്ട്. ഭരണഘടനയുടെ അന്തസ്സത്ത എന്നു വിശേഷിപ്പിക്കാവുന്ന ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തിെൻറ തീർത്തും ക്രിയാത്മകമായൊരു ദൃശ്യാവിഷ്കാരംതന്നെയാണിത്.
ഈ സമരത്തോട് ഐക്യപ്പെട്ട് കാതങ്ങൾക്കകലെ തമിഴ്നാട്ടിൽ ബ്രാഹ്മണസ്ത്രീകൾ ‘സി.എ.എ വിരുദ്ധ കോലം’ വരച്ച് പ്രതിഷേധിക്കുന്നതിെൻറ രാഷ്ട്രീയവും ഇതോടൊപ്പം ചേർത്തുവെക്കേണ്ടതാണ്. തീർച്ചയായും, ഫാഷിസത്തിനെതിരായ സർഗാത്മകവും പ്രായോഗികവുമായ പ്രതിരോധത്തിെൻറ പേരായി ‘ശാഹീൻ ബാഗ്’ മാറിയിരിക്കുന്നു. യമുന നദിയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശമിപ്പോൾ വലിയൊരു വികാരമായി രാജ്യം മുഴുവൻ ഒഴുകിത്തുടങ്ങുേമ്പാൾ ശുഭപ്രതീക്ഷതന്നെയാണ്. നമുക്ക് കെട്ടിയുയർത്താം, ഒരായിരം ശാഹീൻ ബാഗുകൾ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.