പഴയത് പകർത്തിയെഴുതി ബി.ജെ.പി
text_fields‘ഒരു വട്ടം കൂടി മോദിസർക്കാർ’ എന്ന മുദ്രാവാക്യവുമായി രണ്ടാമൂഴം ഉന്നംവെച്ചിറങ്ങിയ ബി. ജെ.പി തിങ്കളാഴ്ച പ്രകടനപത്രിക പുറത്തിറക്കി. അടുത്തവർഷത്തോടെ കർഷകർക്ക് ഇരട്ടി വ രുമാനം, 2020ഒാടെ എല്ലാവർക്കും പാർപ്പിടം, 2024ൽ എല്ലാവർക്കും കുടിവെള്ളം, 2022ഒാടെ എല്ലാ പഞ്ചായ ത്തുകളെയും ബന്ധിപ്പിച്ച് അതിവേഗ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക്, വിദ്യാഭ്യാസ, ആരേ ാഗ്യ കേന്ദ്രങ്ങളെയും മാർക്കറ്റുകളെയും ബന്ധിപ്പിക്കുന്ന സമഗ്ര റോഡ് വികസന പദ്ധതി എന്നിങ്ങനെ വികസനത്തിെൻറയും രാഷ്ട്രസുരക്ഷയുടെയും എല്ലാ ചേരുവകളും ചേർത്തുള്ള താണ് ‘സുനിശ്ചിത ഭാരതം, സുശക്ത ഭാരതം’ എന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്ന 45 പേജ് ‘സങ്ക ൽപ് പത്ര’. ‘രാഷ്ട്രം ഒന്നാമത്’ എന്നു തുടങ്ങുന്ന പത്രിക ഭീകരതക്കുനേരെ പൂജ്യം സഹിഷ്ണുതയും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടി പ്രതിരോധശേഷിയുടെ വർധനയും വാഗ്ദാനം ചെയ്യുന്നു.
അയോധ്യയിലെ രാമക്ഷേത്രനിർമാണത്തിന് ഭരണഘടന പരിധിക്കുള്ളിൽനിന്ന് എല്ലാ ശ്രമവും നടത്തുമെന്നും ശബരിമല വിഷയത്തിൽ വിശ്വാസവും ആചാരവും സംബന്ധിച്ച എല്ലാം സുപ്രീംകോടതിയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും ഏക സിവിൽ കോഡിനു ശ്രമം നടത്തുമെന്നും ഉറപ്പുനൽകുന്നു. രാഷ്ട്രത്തിെൻറ 75ാം വാർഷികത്തിൽ വികസനത്തിൽ നാഴികക്കല്ലാകുന്ന 75 പദ്ധതികളും ഇടം പിടിച്ചിട്ടുണ്ട്.
നിരവധി ക്ഷേമപദ്ധതികളുടെ കോൺഗ്രസ് വാഗ്ദാനത്തിനു പിറകെ അതിനെ മറികടക്കാനുള്ള ഉപായങ്ങൾകൂടി ആരായുന്നതാണ് ബി.ജെ.പി പ്രകടനപത്രിക. എന്നാൽ, പ്രതിപക്ഷ അവതരണംപോലെ അത്ര ആയാസരഹിതമോ ആത്മാർഥമോ ആവില്ല നിലവിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി ഭരണത്തുടർച്ച തേടി ജനത്തിനു മുന്നിലെത്തിക്കുന്ന പ്രകടനപത്രിക. ഇതിനു സമാനമായ മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളുമായി 2014ൽ ബി.ജെ.പി പ്രകടനപത്രികയിറക്കുേമ്പാൾ രണ്ട് ഉൗഴത്തിലെ ദുർഭരണം വഴി ജനത്തെ പൊറുതിമുട്ടിക്കുകയും അഴിമതിയിലൂടെ അവരെ വെറുപ്പിക്കുകയും ചെയ്ത മൻമോഹൻ സിങ്ങിെൻറ കോൺഗ്രസായിരുന്നു രാജ്യത്ത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പ്രയോഗതലത്തിലെത്തിക്കാൻ എന്തു ചെയ്തു എന്ന, അതുവരെയുള്ള പ്രകടനം മുന്നിൽവെച്ചുള്ള ജനകീയ വിചാരണക്കു മുന്നിലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ അന്ന് അടിപതറി നിലംപതിച്ചത്.
കോൺഗ്രസ് പ്രകടനപത്രികയെ അസംഭവ്യമായ കപോലകൽപിതങ്ങൾ എന്നു പരിഹസിച്ചുതള്ളുകയായിരുന്നു ബി.ജെ.പി. എന്നാൽ, ഭരണത്തിൽ വട്ടപ്പൂജ്യമായിരിക്കുകയും മുൻ കോൺഗ്രസ് സർക്കാറിനെ ബഹുദൂരം പിറകിലാക്കുന്ന ദുർഭരണക്കാഴ്ചകളും കെടുതികളും ജനം കണ്ടും കൊണ്ടും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുേമ്പാഴാണ് നിലവിലെ ഭരണത്തെ സ്വയം പുകഴ്ത്തിയും അതിെൻറ തുടർച്ചക്കായി പുതിയ വാഗ്ദാനങ്ങൾ ചൊരിഞ്ഞും ബി.ജെ.പി രംഗത്തുവരുന്നത്. സംഘ്പരിവാർ കേഡറുകൾക്ക് സമാശ്വാസം പകരാം എന്നതിൽകവിഞ്ഞ പ്രയോജനമൊന്നും അതുകൊണ്ടില്ല എന്ന് കഴിഞ്ഞതിെൻറ ആവർത്തനപത്രികയെന്നു വിളിക്കാവുന്ന ‘സങ്കൽപ് പത്ര’ സ്വയം സാക്ഷ്യപ്പെടുത്തുന്നു.
അയോധ്യയിലെ രാമക്ഷേത്രനിർമാണം, ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കൽ, ഏക സിവിൽ കോഡ് എന്നീ സംഘ്പരിവാർ സംഘടനയുടെ ഉൗർജവാഹിനിയായ മൂന്നു വാഗ്ദാനങ്ങളും 2014ൽ അന്ന് പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന നരേന്ദ്ര മോദി പുറത്തിറക്കിയ 52 പേജ് പ്രകടനപത്രികയിലുമുണ്ടായിരുന്നു. സദ്ഭരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവുമാണ് അന്നും ഉയർത്തിപ്പിടിച്ചത്. ‘ഏക ഭാരതം, മികച്ച ഭാരതം-എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികാസം’ ആയിരുന്നു മുദ്രാവാക്യം. ‘‘എന്തിനുംപോന്ന നരേന്ദ്ര മോദി എന്ന കരുത്തനായ നേതാവിെൻറ നേതൃത്വത്തിൽ ഇൗ രാജ്യത്തെ ഞങ്ങൾ മഹത്തായ രാജ്യമാക്കി മാറ്റു’’െമന്നാണ് അന്ന് മുൻനിര നേതാവായിരുന്ന മുരളി മനോഹർ ജോഷി പ്രഖ്യാപിച്ചത്.
എന്നാൽ, അന്നു വീരസ്യംപറഞ്ഞ എം.എം. ജോഷിയെ എന്നപോലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഒട്ടു മിക്കതും അട്ടത്തെറിഞ്ഞ് അദാനിയുടെയും അംബാനിയുടെയും ചുവടൊപ്പിച്ചും അവരുടെ മൂടുതാങ്ങിയുമുള്ള സ്വേച്ഛാഭരണമാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം മോദി കാഴ്ചവെച്ചത്. കള്ളപ്പണവും ഭീകരവാദവും തടയാനും സാമ്പത്തികരംഗം ശുദ്ധീകരിക്കാനുമെന്ന പേരിൽ കൊണ്ടുവന്ന നോട്ടുനിരോധനം മാത്രം മതി മോദിഭരണം രാജ്യത്തെ കുളംതോണ്ടിയതിന് ഉദാഹരണമായി. നിരോധനത്തിെൻറ പ്രഖ്യാപിതലക്ഷ്യം ഒന്നുപോലും നേടാനായില്ലെന്നല്ല, രാജ്യത്തെ ബഹുകാതം പിറേകാട്ടുവലിക്കുകയും ചെയ്തു. ജി.ഡി.പിയിൽ ഒന്നര ശതമാനം പിറകോട്ടുപോയ ഇന്ത്യക്ക് അതുമാത്രം ഉണ്ടാക്കിയ നഷ്ടം രണ്ടേകാൽ ലക്ഷം കോടിയാണ്.
നോട്ടുനിരോധനം രാജ്യത്ത് 15 ലക്ഷം തൊഴിലുകൾ ഇല്ലാതാക്കി. ആയിരക്കണക്കിന് ചെറുകിട വ്യവസായങ്ങൾ പൂട്ടി. 15 കോടി ദിവസക്കൂലിക്കാർക്ക് ഉപജീവനം മുടങ്ങി. മറുഭാഗത്ത് നോട്ടുനിരോധനം നടപ്പാക്കുന്നതിനു മുൻവർഷം 387 പേർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെെട്ടങ്കിൽ നിരോധനം വന്ന 2016ൽ അത് 467, 2017ൽ 465 എന്നിങ്ങനെ വർധിച്ചു. ഉറി മുതൽ പുൽവാമ വരെയുള്ള ഭീകരാക്രമണങ്ങൾ നടന്നു. തങ്ങളുടെ സമ്പാദ്യം പുതിയ നോട്ടുകളായിക്കിട്ടാൻ ബാങ്കിനു മുന്നിൽ ക്യൂനിന്ന് 105 പേരാണ് മരിച്ചത്. അന്ന് 50 ദിനംകൊണ്ട് എല്ലാം ശരിയാക്കാം, ഇല്ലെങ്കിൽ എന്നെ ശരിയാക്കിക്കോളൂ എന്നു പറഞ്ഞ പ്രധാനമന്ത്രി പിന്നെ വാക്കുമാറ്റി ഡിജിറ്റൽ വിനിമയത്തിെൻറ കാർഡുമായിറങ്ങി. അതും വഷളായി. ഒടുവിൽ ഭരണത്തിലെ പാളിച്ചകൾ മോദിതന്നെ സ്വയം തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹത്തിെൻറ അടുത്തകാലത്തെ ചുവടുമാറ്റങ്ങൾ വ്യക്തമാക്കുന്നു.
കോൺഗ്രസ് 60 കൊല്ലംകൊണ്ട് നേടിയത് 60 മാസംകൊണ്ട് നേടിത്തരാം എന്ന് 2014ൽ വാക്കുപറഞ്ഞ് ഭരണത്തിലേറിയ മോദി, 70 കൊല്ലംകൊണ്ട് കോൺഗ്രസിന് പൂർത്തീകരിക്കാനാകാത്തത് വെറും അഞ്ചു കൊല്ലംകൊണ്ട് എനിക്കെങ്ങനെ ചെയ്യാനാവും എന്നാണ് കഴിഞ്ഞയാഴ്ച ബിഹാറിലെ പ്രചാരണയോഗത്തിൽ കൈമലർത്തിയത്. ഇങ്ങനെ എല്ലാം പൊളിഞ്ഞിട്ടും പൊള്ളയായ തള്ളുകളുമായി പഴയ പത്രിക പുതിയ താളിലേക്കു പകർത്തിയെഴുതുകയാണ് ബി.ജെ.പി. കഴിഞ്ഞ തവണ മോദി ടീമും മുൻനേതാക്കളുമൊക്കെ നിറഞ്ഞുനിന്നിരുന്നിടത്ത് പുതിയ പത്രികയിൽ അങ്ങുന്നിങ്ങോളം മോദിയെ നിറച്ച് ഭാവി ഏകാധിപത്യഭരണത്തിെൻറ സൂചനയും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.