രാഷ്ട്രസുരക്ഷയും വിൽപനക്കോ?
text_fieldsകോൺഗ്രസിലെ അഴിമതിയെ പരിഹസിച്ചുകൊണ്ട് പൊതുജനസമക്ഷം നിരന്തരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിപ്പറയാറുള്ളതാണ് കുടുംബമില്ലാത്തതിനാൽ അധികാരത്തിെൻറ ഇടനാഴികൾ വിശുദ്ധമായതാണ് തെൻറ സർക്കാരെന്ന്. പ്രധാനമന്ത്രിക്ക് കുടുംബമിെല്ലങ്കിലും അദ്ദേഹത്തിെൻറ ഏറ്റവും വേണ്ടപ്പെട്ടവർക്ക് മക്കളും മരുമക്കളുമുണ്ടെന്നും അവർ കേന്ദ്രത്തിലെ അധികാരമുപയോഗിച്ച് സമർഥമായി രാജ്യരഹസ്യങ്ങൾവരെ വിറ്റുകാശാക്കുകയാെണന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ‘ദ വയർ’ എന്ന ഓൺലൈൻ പോർട്ടൽ പുറത്തുകൊണ്ടുവരുന്ന വിവരങ്ങൾ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ മകൻ ശൗര്യ ഡോവലും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവും മുഖ്യനടത്തിപ്പുകാരായിരിക്കുകയും പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, വ്യാപാര-വ്യവസായ മന്ത്രി സുരേഷ് പ്രഭു, േവ്യാമയാന സഹമന്ത്രി ജയന്ത് സിൻഹ, വിദേശ കാര്യ സഹമന്ത്രി എം.ജെ. അക്ബർ തുടങ്ങിയവർ ഡയറക്ടർമാരുമായ ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘടനക്ക് വിദേശ ആയുധ, വിമാന കമ്പനികളിൽനിന്ന് ധനസഹായം ലഭിക്കുന്നുവെന്നാണ് ‘ദ വയർ’ പുറത്തുവിട്ടിരിക്കുന്ന വിവരം.
അജിത് ഡോവൽ സ്ഥാപകരിലൊരാളായ വിവേകാനന്ദ ഫൗണ്ടേഷനെപ്പോലെ ഇന്ത്യ ഫൗണ്ടേഷനും ബി.ജെ.പിക്കാവശ്യമായ നയരൂപവത്കരണ പ്രവൃത്തികളും അന്തർേദശീയ ലോബിയിങ്ങും നിർവഹിക്കുന്ന സംഘ്പരിവാർ അനുഗ്രഹാശിസ്സുകളുള്ള സംഘമാണ്. മാത്രമല്ല അവരെത്തിച്ചേരുന്ന നിഗമനങ്ങളും നിലപാടുകളും രാജ്യത്തിെൻറ നയങ്ങളായി മാറുന്നുവെന്നതാണ് വാസ്തവം. കേന്ദ്ര സർക്കാരിെൻറ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയങ്ങൾ രൂപവത്കരിക്കുന്നതിൽ നിർണായക സ്വാധീനമുള്ള ഒരു ഗവേഷണ സ്ഥാപനത്തിെൻറ സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കുന്നതിന് ധനസഹായം നൽകുന്നത് വിദേശ ആയുധ കമ്പനികളും വിമാന കമ്പനികളുമെന്നത് ഗുരുതരമായ അഴിമതിയാരോപണം മാത്രമല്ല. രാജ്യത്തിെൻറ പ്രതിരോധ വ്യവസായ മേഖലകളിൽ വിദേശ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന അത്യധികം അപകടകരമായ ഡീപ് സ്റ്റേറ്റ് രാജ്യത്തിെൻറ ഭാവിയെ നിർണയിക്കുന്നുവെന്ന് ഇത് തെളിയിക്കുകയും ചെയ്യുന്നു. സമഗ്രമായ അന്വേഷണത്തിന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സർക്കാർ ഇത്രയും ഗൗരവതരമായ ആരോപണത്തിനോട് പ്രതികരിക്കാൻ വൈമനസ്യം കാണിക്കുകയാണ്.
പ്രതിരോധമന്ത്രിയും േവ്യാമയാന സഹമന്ത്രിയും ഡയറക്ടർമാരായ ഫൗണ്ടേഷന് പണം നൽകുന്നത് യു.പി.എ ഭരണകാലത്ത് ആരോപണ വിധേയരാകുകയും സി.ബി.ഐ അന്വേഷണം നേരിടുകയും ചെയ്യുന്ന ബോയിങ് വിമാനകമ്പനിയും വിവാദ ഇസ്രായേൽ ആയുധ കച്ചവട സ്ഥാപനങ്ങളുമെന്നത് അത്ര യാദൃച്ഛികമല്ല. കഴിഞ്ഞ മേയ് മാസത്തിലാണ് 70,000 കോടി രൂപയുടെ സാമ്പത്തിക ഇടപാടിൽ ബോയിങ് കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തിെൻറ അതിർത്തികൾ സാങ്കേതിക വൈദഗ്ധ്യമുള്ളതാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന സെമിനാറിെൻറ സ്പോൺസർ ഇസ്രായേൽ കമ്പനിയാണ്. ഇസ്രായേൽ മാതൃകയിൽ കശ്മീരിലെ ഇന്ത്യയുടെ അതിർത്തികളിൽ മതിലുകൾ സ്ഥാപിക്കാനുള്ള ആലോചനകൾ മുറുകുമ്പോഴാണ് അത്തരം വ്യവസായത്തിൽ മുതലിറക്കിയ കമ്പനി പ്രതിരോധ മന്ത്രിയും ദേശ സുരക്ഷാ മേധാവിയുടെ മകനും നേതൃത്വം വഹിക്കുന്ന ഫൗണ്ടേഷെൻറ സഹകാരികളാകുന്നത്.
രാജ്യസുരക്ഷ പദ്ധതികൾ രൂപപ്പെടുന്നത് രാജ്യതാൽപര്യങ്ങളേക്കാളുപരി കമ്പനികളുടെയും അവരെ സഹായിക്കുന്ന അധികാര ഇടനാഴികളിലെ സൂത്രശാലികളായ പുത്രകളത്രാദികളുടെയും ധനാഗമന മോഹങ്ങളാെണന്ന് അടിവരയിടുകയാണ് ദ വയർ പുറത്തുവിട്ട വിവരങ്ങൾ. അജിത് ഡോവലിെൻറ പുത്രൻ ശൗര്യ ഡോവലിെൻറ ഇതര സാമ്പത്തിക ബന്ധങ്ങളും അന്വേഷണ വിധേയമാക്കേണ്ടവയാണ്. ശൗര്യയുടെ സിയസ് കാപ്പിറ്റൽ എന്ന കമ്പനി ഏഷ്യൻ വികസ്വര രാജ്യങ്ങളിൽ വിദേശ സമ്പന്ന രാജ്യങ്ങളുടെ മൂലധന നിക്ഷേപങ്ങൾക്കായി പ്രവർത്തിക്കുന്ന വിദേശ കമ്പനിയായ ജെമിനിയിൽ കഴിഞ്ഞ വർഷം ലയിപ്പിച്ചതിലും ഏറെ ദുരൂഹതകളുണ്ട്. ഇതോടൊപ്പം, നാലു മന്ത്രിമാർ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഫൗണ്ടേഷൻ വിദേശ ധനസഹായം സ്വീകരിക്കുന്നത് വിദേശ നിയന്ത്രണ ചട്ടത്തിലെ മൂന്നാം വകുപ്പിെൻറ ലംഘനമാെണന്ന നിയമപ്രശ്നവും വിദേശ നാണയം സ്വീകരിക്കാനുള്ള രജിസ്ട്രേഷൻ നടപടികളിലെ അവിഹിത ഇടപെടലുകൾ നടന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ആരോപണ വിധേയരായ വിദേശ കമ്പനിയിൽനിന്ന് ധനസമാഹരണം നടത്തിയതുമാത്രമല്ല, അവർ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പരിപാടികളും ഫൗണ്ടേഷെൻറ സാമ്പത്തിക സ്രോതസ്സുകളും അങ്ങേയറ്റം അതാര്യവും സംശയാസ്പദവുമാണ്. രാജ്യത്തേക്ക് വരുന്ന വിദേശ മൂലധനത്തെ ‘വ്യവസ്ഥാപിതമായി സ്വാധീനിക്കാനുള്ള’ അധികാരമാണ് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യം വെക്കുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്. അവരിലൂടെ ദീർഘകാലത്തേക്കുതന്നെ രാജ്യസുരക്ഷ, വ്യവസായ മൂലധന നിക്ഷേപങ്ങൾ എന്നിവയിലെ സംഘ് താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും കരുതപ്പെടുന്നു. അതോടൊപ്പം വിഹിതമായും അവിഹിതമായും ലഭ്യമാകുന്ന പണവും. രാജ്യസ്നേഹത്തെ കുറിച്ച് ദിനംപ്രതി വീമ്പിളക്കുകയും പ്രതിയോഗികളെ മുഴുവൻ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നവർ രാജ്യസുരക്ഷയെ മുറിച്ച് വിൽപനക്കു വെക്കുന്ന വിചിത്രമായ കാഴ്ചയാണ് ‘ദ വയറി’െൻറ വാർത്ത പുറത്തെത്തിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന മുഴുവൻ പ്രമുഖരുമുൾപ്പെട്ട ഈ കേസിെൻറ നിജസ്ഥിതിയറിയാൻ ആരുടെ അന്വേഷണമാണ് ആവശ്യപ്പെടാനാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.