Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാഷ്ലെസ്...

കാഷ്ലെസ് കാലത്തെ  ബാങ്ക്കൊള്ള

text_fields
bookmark_border
കാഷ്ലെസ് കാലത്തെ  ബാങ്ക്കൊള്ള
cancel

രാജ്യത്ത് 500, 1000 നോട്ടുകൾ അസാധുവാക്കിയിട്ട് ആറ് മാസം പിന്നിെട്ടങ്കിലും അതിെൻറ ആഘാതത്തിൽനിന്ന് സാധാരണക്കാർ ഇനിയും മുക്തരായിട്ടില്ലെന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. താരതമ്യേന സാമ്പത്തിക സുസ്ഥിരത കൈവരിച്ചുവെന്ന് കരുതുന്ന കേരളംപോലും ഇതിന് അപവാദമല്ലെന്ന്, നോട്ട് നിരോധനത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സി.പി. ചന്ദ്രശേഖരൻ കമ്മിറ്റി റിപ്പോർട്ടും വ്യക്തമാക്കുന്നു. തൊഴിൽ, സഹകരണം, ടൂറിസം തുടങ്ങിയ മേഖലകളിലും സർക്കാർ വരുമാനത്തിലും വൻതിരിച്ചടിയാണുണ്ടായത്. ഇേപ്പാഴത്തെ തിരിച്ചടി തുടക്കം മാത്രമാണെന്നും ദേശീയ, സംസ്ഥാനതലങ്ങളിൽ സാമ്പത്തികവളർച്ച നിരക്ക് കുറഞ്ഞുവരുന്നത് ഭാവിയിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പ് നൽകിയാണ് പ്രസ്തുത റിപ്പോർട്ട് ഉപസംഹരിക്കുന്നത്. രാജ്യത്ത് കള്ളപ്പണത്തിെൻറ ഒഴുക്ക് തടയുക, സർക്കാറിെൻറ സാമ്പത്തിക ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കാൻ മുഴുവൻ പൗരന്മാരെയും ബാങ്കിങ് സംവിധാനത്തിെൻറ ഭാഗമാക്കി ‘കാഷ്ലെസ് ഇക്കോണമി’ നടപ്പാക്കുക തുടങ്ങിയവയൊക്കെയായിരുന്നു നോട്ട് അസാധുവാക്കലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ന്യായം. ‘സാമ്പത്തിക പരിഷ്കരണം’ മൂലമുണ്ടാകുന്ന പ്രയാസങ്ങൾ താൽക്കാലികമാണെന്നും രാജ്യത്തിനുവേണ്ടി 50 ദിവസമെങ്കിലും അത് സഹിക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. ദിവസം 180 പിന്നിട്ടിട്ടും പഴയതിൽനിന്ന് ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, പുതിയ ചൂഷണമേഖലകൾക്ക് അത് വഴിവെക്കുകയും ചെയ്തിരിക്കുകയാണ്. ബാങ്കിങ് മേഖലയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പകൽകൊള്ളയെയും ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. 

എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റഡ് ബാങ്കുകളുടെ ലയനത്തോടെ ഏഷ്യയിലെതന്നെ ഭീമൻ പണമിടപാട് സ്ഥാപനങ്ങളിലൊന്നായി മാറിയ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ) ഉപഭോക്താവിനെ പലരീതിയിൽ ചൂഷണം ചെയ്യുന്നത് ഇതിനകംതന്നെ ചർച്ചയായിട്ടുണ്ട്. ജൂൺ ഒന്നുമുതൽ ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സർവിസ് ചാർജ് ഇൗടാക്കാനുള്ള കഴിഞ്ഞദിവസത്തെ തീരുമാനമാണ് ഇതിൽ അവസാനത്തേത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തവന്നതോടെ വൻ പ്രതിഷേധമാണുണ്ടായത്. എസ്.ബി.െഎ ബഹിഷ്കരണാഹ്വാനങ്ങൾ നവ സമൂഹ മാധ്യമങ്ങളിലൂടെയും പടർന്നതോടെ അധികൃതർക്ക് തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നു. മാത്രമല്ല, കൂടുതൽ ഇളവുകൾ നൽകാനും അവർ നിർബന്ധിതരായി.  ഇൗ പിന്മാറ്റം സ്വാഗതാർഹമാണെങ്കിലും ബാങ്ക്ചൂഷണത്തിെൻറ കരിനിഴൽ അവിടെത്തന്നെ നിൽക്കുന്നുണ്ടെന്ന് വേണം മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കാൻ. പണം പിൻവലിക്കാൻ എ.ടി.എം മെഷീനുകൾ പ്രേയാജനപ്പെടുത്തണമെന്നായിരുന്നു എല്ലാ ബാങ്കുകളുടെയും ഇതുവരെയുള്ള നയം. എളുപ്പത്തിൽ ഇടപാട് നടത്താമെന്നതും ബാങ്കുകളിലെ തിരക്ക് കുറക്കാമെന്നതുമായ ഗുണവശം ചൂണ്ടിക്കാട്ടിയാണ് എ.ടി.എമ്മിലേക്ക് ബാങ്കർമാർ ആളെക്കൂട്ടിയത്. ഇൗ നയത്തിൽ ആകൃഷ്ടരായ ജനങ്ങൾ എ.ടി.എം വ്യാപകമായി ശീലിച്ചുതുടങ്ങിയേപ്പാഴാണ് അധികൃതർ ചൂഷണത്തിന് പുതിയ മാർഗം തുറന്നിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. പണം പിൻവലിക്കുന്നതിനുള്ള സർവിസ് ചാർജ് പിൻവലിച്ചെങ്കിലും മുൻ സർക്കുലറിലെ മറ്റു കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഒരു പരിധിയിൽ കൂടുതൽ മുഷിഞ്ഞ നോട്ടുകൾ മാറ്റിയെടുക്കുന്നതിന് പ്രത്യേക ചാർജ് ഇൗടാക്കാനുള്ള നീക്കമാണ് അതിലൊന്ന്. 500 രൂപയുടെ 25 മുഷിഞ്ഞ നോട്ടുകൾ മാറ്റിയെടുക്കാൻ ഒരാൾക്ക് ഇനി സേവനനികുതി ഉൾപ്പെടെ ഏകദേശം 60 രൂപയോളം ചെലവാകും. ചെക്ക്ബുക്കിനും സർവിസ് ചാർജ് വരുന്നുണ്ടത്രെ.

ഏപ്രിൽ ഒന്നിന് ബാങ്ക് ലയനത്തോടെ, നിശ്ചിതതുക മിനിമം ബാലൻസ് ഉപഭോക്താവിെൻറ  അക്കൗണ്ടിലുണ്ടായിരിക്കണമെന്ന് എസ്.ബി.െഎ നിഷ്കർഷിച്ചിരുന്നു. െമട്രോ നഗരങ്ങളിൽ 5000, സാധാരണ നഗരങ്ങളിൽ 3000, ഗ്രാമങ്ങളിൽ 1000 എന്നിങ്ങനെയാണ് ഇൗ തുക കണക്കാക്കിയത്. ഇതിൽ കുറവ് വന്നാൽ പിഴ ഇൗടാക്കും.  ഇതൊക്കെ സാധാരണക്കാരനായ ഇടപാടുകാരനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബാങ്ക് ഇടപാടുകൾ സൃഷ്ടിക്കുന്ന സങ്കീർണതകൾ ഒഴിവാക്കാൻ ഒരാൾ അക്കൗണ്ട്തന്നെ ക്ലോസ്    ചെയ്യാൻ തീരുമാനിച്ചാലും രക്ഷയില്ലാത്ത സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. കാരണം, അതിനും കൊടുക്കണം സർവിസ് ചാർജ്. ഇത് പകൽകൊള്ളയല്ലാതെ മറ്റെന്താണ്?

നോട്ട് നിരോധനത്തിനുശേഷം ഇഴഞ്ഞുനീങ്ങുന്ന നമ്മുടെ സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയായിരിക്കും എസ്.ബി.െഎയുടെ ഇൗ പോക്ക്.  37 ലക്ഷം കോടിയിലധികം ആസ്തിയുള്ള ഇൗ ബാങ്കിന് 50 കോടിയിൽപരം ഉപഭോക്താക്കളാണുള്ളത്. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരുമാണ്. നിലവിൽ പണഞെരുക്കം അനുഭവിക്കുന്ന ഇൗ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇവർ. നേരത്തേ, ചില പുതുതലമുറ ബാങ്കുകളിൽ കണ്ടിരുന്ന  ചൂഷണവഴികളിലൂടെയാണ് മുൻനിര പൊതുമേഖല ബാങ്കായ എസ്.ബി.െഎയും സഞ്ചരിക്കുന്നത്. മാത്രമല്ല, എസ്.ബി.െഎയുടെ നയംമാറ്റം നവതലമുറ ബാങ്കുകൾക്ക് പുതിയതരം കൊള്ളകൾക്ക് ആത്മവിശ്വാസം പകരുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ബാങ്കിങ് മേഖലയോട് സഹകരിക്കാനും സർവ ഇടപാടുകളും  കാഷ്ലെസിലേക്ക് മാറ്റാനും നിരന്തരം നമ്മോട് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി ഇൗ വഞ്ചന കണ്ടില്ലെന്ന് നടിക്കരുത്. ബാങ്കിങ്, ഡിജിറ്റൽ പണമിടപാടുകൾക്ക് അതിേൻറതായ ഗുണവശങ്ങളുണ്ടെങ്കിലും കാര്യങ്ങൾ സുതാര്യമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമാണെങ്കിൽ വിപരീതഫലമാണുണ്ടാക്കുക. അതിനാൽ, ബാങ്കുകളുടെ പകൽകൊള്ളക്ക് അടിയന്തര നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ നോട്ട് നിരോധനത്തിെൻറ പടുകുഴിയിൽതന്നെ ഇൗ രാജ്യം തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - bank robes cashless people
Next Story