നിയമസഭ തെരഞ്ഞെടുപ്പുകൾ: പ്രതിപക്ഷത്തിന്റെ പദ്ധതിയെന്ത്?
text_fieldsഹരിയാന, മഹാരാഷ്ട്ര സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടക്കു കയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രണ്ടു തെരഞ്ഞെടുപ്പുകൾക്കും സവിശേഷ രാഷ്ട്രീയ പ ്രാധാന്യമുണ്ട്. നമ്മുടെ പരമ്പരാഗത ജനാധിപത്യ സമ്പ്രദായങ്ങൾക്കുമേൽ ഏകാധിപത്യത്ത ിെൻറ കരിനിഴൽ വീണ രാഷ്ട്രീയ സാഹചര്യമാണിത്. ഞൊടിയിട നേരം കൊണ്ട് ഒരു സംസ്ഥാനത്തെ ര ണ്ടു കഷണമാക്കി രണ്ടിനെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതുപോലും പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പ്രകമ്പനവുമുണ്ടാക്കാത്ത തരത്തിൽ മരവിപ്പ് ബാധിച്ച അവസ്ഥയിലാണ് ദേശീയ രാഷ്ട്രീയ സാഹചര്യം.
ഇത്രയും മരവിപ്പ് ബാധിച്ച പ്രതിപക്ഷം നമ്മുടെ രാഷ്ട്രീയ അനുഭവത്തിൽ അത്യപൂർവമാണ്. കോൺഗ്രസ്മുക്ത ഭാരതം എന്നതാണ് ബി.ജെ.പിയുടെ പദ്ധതിയെന്ന് അതിെൻറ അധ്യക്ഷൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ പ്രമുഖ കക്ഷിയെ രാഷ്ട്രീയമായി ഇല്ലാതാക്കുകയെന്ന ഭരണകക്ഷിയുടെ സ്വപ്നമെന്ന നിലയിൽ അതിൽ വലിയ കുഴപ്പമൊന്നുമില്ല. പക്ഷേ, പ്രതിപക്ഷം എന്നത് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പേരല്ല. അത് ജനാധിപത്യത്തെ നിലനിർത്താനാവശ്യമായ അനിവാര്യ ഘടകമാണ്. പ്രതിപക്ഷം ഇല്ലാതാവുക എന്നു വന്നുകഴിഞ്ഞാൽ ജനാധിപത്യം ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഉയർന്നെഴുന്നേൽക്കാൻ കഴിയാത്തവിധമുള്ള ഗർത്തത്തിൽ നമ്മുടെ രാഷ്ട്രം പതിക്കുകയായിരിക്കും അതിലൂടെ സംഭവിക്കുക.
ഹരിയാനയും മഹാരാഷ്ട്രയും ബി.ജെ.പിയാണ് ഭരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ ആദ്യമായി സഖ്യകക്ഷിയായ ശിവസേനയെ പിന്തള്ളി ബി.ജെ.പി മുന്നിലെത്തുന്നതും അവരുടെ മുഖ്യമന്ത്രി അധികാരത്തിലെത്തുന്നതും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ്. ഹിന്ദു വർഗീയതയും മറാത്ത വംശീയതയും സമം ചാലിച്ച രാഷ്ട്രീയ പ്രസ്ഥാനമായ ശിവസേനക്ക് ഇപ്പോൾ പണ്ടത്തെ വീറില്ല. അധികാരവും ആർ.എസ്.എസിെൻറ തൃണമൂല സാന്നിധ്യവും ഉപയോഗിച്ച് തങ്ങളുടെ അടിത്തറ വികസിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.
അതേസമയം, ശിവസേനക്കും ബി.ജെ.പിക്കുമിടയിലുള്ള രാഷ്ട്രീയ അസ്വസ്ഥതകൾ രാഷ്ട്രീയമായി മുതലെടുക്കാൻ പ്രതിപക്ഷത്തുള്ള കോൺഗ്രസിനോ എൻ.സി.പിക്കോ കഴിഞ്ഞിട്ടുമില്ല. ആകെയുള്ള 288 സീറ്റുകളിൽ 125 സീറ്റുകളിൽ വീതം മത്സരിക്കാൻ എൻ.സി.പിയും കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ള 38 സീറ്റുകൾ തങ്ങളോടൊപ്പം നിൽക്കുന്ന ചെറു കക്ഷികൾക്ക് നൽകുകയും ചെയ്യും. ആദ്യവട്ടത്തിൽ കുഴപ്പമില്ലാതെ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ഇതേ കോൺഗ്രസ്-എൻ.സി.പി സഖ്യം തന്നെയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വെറും അഞ്ചു സീറ്റിൽ ഒതുങ്ങിയത് എന്നത് മറക്കരുത്. സംസ്ഥാനത്ത് ചില പ്രത്യേക മേഖലകളിൽ സാന്നിധ്യമുള്ള മഹാരാഷ്ട്ര നവനിർമാൺ സേന, പ്രകാശ് അംബേദ്കറുടെ ബാരിപ ബഹുജൻ മഹാസംഘ് തുടങ്ങിയ കക്ഷികൾ അവരുടെ മുന്നണിയിലില്ല.
പ്രകാശ് അംബേദ്കറുടെ പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസും ചേർന്ന് വഞ്ചിത് ബഹുജൻ അഖാഡി എന്ന മുന്നണിയുണ്ടാക്കിയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഈ ബാനറിലാണ് മജ്ലിസ് സ്ഥാനാർഥിയായ ഇംതിയാസ് ജലീൽ ഔറംഗാബാദിൽനിന്ന് ജയിക്കുന്നത്. അര ഡസനോളം ലോക്സഭ സീറ്റുകൾ കോൺഗ്രസിന് നഷ്ടപ്പെടാനിടയാക്കിയത് ഈ സഖ്യത്തിെൻറ സാന്നിധ്യമാണ്. പക്ഷേ, ഈ നിയമസഭ തെരഞ്ഞെടുപ്പിൽ മജ്ലിസ്-പ്രകാശ് അംബേദ്കർ സഖ്യം പഴയതുപോലെ ഉണ്ടാവുമോ എന്നതിന് ഇപ്പോഴും നിശ്ചയമായിട്ടില്ല. പക്ഷേ, ഇരു പാർട്ടിയും കോൺഗ്രസ് സഖ്യത്തിലുണ്ടാവില്ല എന്നത് വ്യക്തമായി കഴിഞ്ഞു. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യനിരയെ ദുർബലപ്പെടുത്തുന്ന അവസ്ഥയാണിത്. ഹരിയാനയിലും ശക്തമായ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തിയെടുക്കുന്നതിൽ കോൺഗ്രസിന് വിജയിക്കാനായിട്ടില്ല.
നിലവിലെ രാഷ്ട്രീയസാഹചര്യം പരിഗണിക്കുമ്പോൾ എത്രയും വിട്ടുവീഴ്ച ചെയ്തും വിശാലമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടേ മതിയാവൂ എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം, പ്രത്യേകിച്ച് ഉത്തർ പ്രദേശിലെ ഫലം അക്കാര്യം അടിവരയിടുന്നുണ്ട്. ഐക്യം എന്നത് പാർട്ടികൾ തമ്മിലുള്ള സാങ്കേതികമായ ബന്ധങ്ങൾ എന്നതിൽനിന്ന് മാറി വലിയ സാമൂഹിക മുന്നേറ്റമായി മാറേണ്ട സാഹചര്യമാണ്. എന്നാൽ, അതിെൻറ ഗൗരവാവസ്ഥ മനസ്സിലാക്കി പെരുമാറുന്നതിൽ പ്രതിപക്ഷം പരാജയപ്പെടുന്നുവെന്നുതന്നെയാണ് മഹാരാഷ്ട്രയിൽനിന്നും ഹരിയാനയിൽനിന്നുമുള്ള വാർത്തകൾ തെളിയിക്കുന്നത്. എൻഫോഴ്സ്മെൻറ്, സി.ബി.ഐ കേസുകളിലൂടെ പ്രതിപക്ഷ നേതൃനിരയിലെ പലരെയും വിരട്ടി നിർത്തി അവരുടെ ആത്മവിശ്വാസം തകർക്കാനും ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അസ്വസ്ഥതയുള്ളവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും എന്നത് വാസ്തവമാണ്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. പക്ഷേ, അപ്പോഴും ജനങ്ങളുടെ അസംതൃപ്തിയെ സമാഹരിക്കാനും രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനും പ്രതിപക്ഷത്തിന് സാധിക്കുന്നില്ല എന്നത് വലിയ ദുരന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.