Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇനി വേറൊരു...

ഇനി വേറൊരു ഇന്ത്യ

text_fields
bookmark_border
editorial-23
cancel

‘നാഥുറാം വിനായക് ഗോദ്സെ ഒരു ദേശഭക്തനായിരുന്നു, ഇപ്പോഴും അങ്ങനെ യാണ്, ഭാവിയിലും അങ്ങനെയായിരിക്കും’– രാഷ്ട്രപിതാവായ മഹാത്്മാ ഗാന്ധി യെ വെടിവെച്ചുകൊന്ന ഗോദ്െസയെ കുറിച്ച് ഇങ്ങനെ പറഞ്ഞത് സാധ്വി പ്രജ്ഞസി ങ് ഠാകൂറാണ്. അവർ ഇനിമുതൽ ഗാന്ധിയുടെ ചിത്രം തൂങ്ങുന്ന ഇന്ത്യൻ പാർലമെ ൻറിലെ അംഗമായിരിക്കും. നമ്മുടെ രാജ്യം മറ്റൊന്നായി മാറിക്കൊണ്ടിരിക്കുന്നുവെന്നതിെൻറ പ്രകടമായ സൂചകമാണിത്. പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലങ്ങൾ പുറത്തുവരുമ്പോൾ, ഈ സ്വഭാവത്തിലുള്ള അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും ഇത് എന്ന ആശങ്കക്ക് അടിവരയിടുന്ന തരത്തിലാണ് കാര്യങ്ങൾ. ഇതെഴുതുമ്പോൾ 351 സീറ്റുകളിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ വിജയമുറപ്പിച്ചിരിക്കുന്നു. ബി.ജെ.പിക്ക് ഒറ്റക്കെടുത്താൽ 302 സീറ്റുകൾ സ്വന്തമായുണ്ട്. അതായത്, ഘടകകക്ഷികളുടെ പിന്തുണയില്ലാതെതന്നെ സുരക്ഷിതമായ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കാനുള്ള ശേഷി ബി.ജെ.പിക്കുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനടുത്ത് എൻ.ഡി.എ എത്തിക്കഴിഞ്ഞിരിക്കുന്നു. യു.പി.എയിലോ എൻ.ഡി.എയിലോ ഭാഗമല്ലാത്ത മറ്റു പാർട്ടികളെ കൂടെനിർത്താൻ അധികാരത്തിലുള്ള ഒരു പാർട്ടിക്ക് എളുപ്പം കഴിയും. അങ്ങനെയെങ്കിൽ, അടുത്ത ഒന്നര വർഷത്തിനിടയിൽ രാജ്യസഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം സംഘടിപ്പിക്കാനും തങ്ങളുദ്ദേശിക്കുന്ന തരത്തിൽ ഭരണഘടന ഭേദഗതികൾ വരുത്താനും ബി.ജെ.പിക്ക് സാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോവുകയാണ്. ബി.ജെ.പി നേതാവായ സാക്ഷി മഹാരാജ് പറഞ്ഞതുപോലെ ഇത് ഈ മട്ടിലുള്ള അവസാനത്തെ തെരഞ്ഞെടുപ്പായെങ്കിൽ അത്ഭുതപ്പെടാനില്ല. അങ്ങനെ സ്വാതന്ത്ര്യം നേടി 100 വർഷം തികക്കുന്നതിനുമുമ്പ് ഇന്ത്യ മറ്റൊരു ഇന്ത്യയായി മാറുന്ന കാഴ്ചയാണ് നമുക്കുമുന്നിൽ.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ ഭരണത്തിെൻറ മികവുകൊണ്ടാണ് ഇത്ര ഗംഭീരമായ വിജയം എന്ന് അനുമാനിക്കാൻ കഴിയില്ല. നോട്ടുനിരോധനം, ജി.എസ്.ടി, പെേട്രാളിയം വിലവർധന എന്നിങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ട് മാത്രം സൃഷ്ടിച്ച നടപടികൾകൊണ്ടു നിറഞ്ഞതായിരുന്നു മോദി ഭരണക്കാലം. പക്ഷേ, ഇങ്ങനെയൊക്കെയായിട്ടും ഗംഭീരമായ വിജയം ബി.ജെ.പിക്കുണ്ടായിട്ടുണ്ടെങ്കിൽ അതിെൻറ കാരണങ്ങൾ വിശകലനം ചെയ്യേണ്ടതാണ്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളെയെല്ലാം മറക്കുകയും മറപ്പിക്കുകയും ചെയ്യുന്ന തരത്തിൽ തീവ്രദേശീയതയുടെയും ഹിന്ദു ധ്രുവീകരണത്തിെൻറയും ഓളം സൃഷ്ടിക്കുന്നതിൽ ബി.ജെ.പി വിജയിച്ചു എന്നതാണ് ശരി. പുൽവാമ ഭീകരാക്രമണം, തുടർന്ന് പാകിസ്താൻ വ്യോമാതിർത്തി ലംഘിച്ച് നടത്തിയ മിന്നലാക്രമണം എന്നിവയെ മുൻനിർത്തി തീവ്ര ദേശീയവികാരം ജ്വലിപ്പിക്കുന്നതിൽ ബി.ജെ.പി മിടുക്കുകാണിച്ചു. പാകിസ്താൻ എന്ന ശത്രുവിനെ മുൻനിർത്തി, രാജ്യം വലിയ അപകടത്തിലാണെന്നും കരുത്തുള്ള നേതാവിനെയാണ് ഈ സന്ദർഭത്തിൽ ആവശ്യമെന്നുമുള്ള ബോധം മാധ്യമങ്ങളുടെ നിർലോഭമായ സഹായത്തോടെ സൃഷ്ടിക്കുകയായിരുന്നു അവർ. ഹിന്ദി ഹൃദയഭൂമിയിൽ ഇത്തരം ആശയങ്ങൾക്ക് എളുപ്പം സ്വീകാര്യത ലഭിക്കുമെന്നത് സ്വാഭാവികം. ഹിന്ദി ബെൽറ്റിന് പുറത്ത് ബംഗാളിലും കർണാടകയിലും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നതാണ് അത്ഭുതകരമായിട്ടുള്ളത്.

പരശ്ശതം ആൾക്കൂട്ട കൊലപാതകങ്ങൾ, ഗോരക്ഷ ഗുണ്ടാ ആക്രമണങ്ങൾ, മറുശബ്ദങ്ങളെ അടിച്ചമർത്തുന്ന അസഹിഷ്ണുത എന്നിവയാൽ മുഖരിതമായിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തെ മോദിക്കാലം. ഇത്രയേറെ വിമർശനവും പരിഹാസവും ഏറ്റുവാങ്ങിയ മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയിൽ വേറെയുണ്ടാവില്ല. അങ്ങനെയൊക്കെയായിട്ടും അദ്ദേഹം പൂർവാധികം ശക്തിയോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നുവെങ്കിൽ മേൽപറഞ്ഞ കാര്യങ്ങളെല്ലാം പൂർവാധികം ശക്തിയോടെ തുടരുമെന്നുതന്നെയാണ് ആശങ്കിക്കേണ്ടത്. നമ്മുടെ രാജ്യം കൂടുതൽ വിഭജിതമായ അവസ്ഥയിൽ ഇനിയും തുടരുമെന്നതായിരിക്കും ഫലം. ശക്തനായ നേതാവിെൻറ നേതൃത്വത്തിൽ പുറമേക്ക് നെഞ്ചുവിരിച്ചുനിൽക്കുന്ന, എന്നാൽ അകമേ ദുർബലമായ ഒരു രാജ്യമായി നമ്മുടെ പ്രിയ നാട് മാറും.

മറ്റൊരർഥത്തിൽ ഇത് സ്വാഭാവികമായ ഒരു അനിവാര്യതയാണ്. തീവ്രദേശീയതയുടെ വളർച്ചാ വഴികളെ തിരിച്ചറിയുന്നതിലും തടയുന്നതിലും മതേതര കക്ഷികൾക്കുണ്ടായ പരാജയമാണ് ഇത്തരമൊരു അവസ്ഥയിൽ കാര്യങ്ങളെ എത്തിച്ചത്. ആത്യന്തിക ദേശീയവാദത്തിെൻറ അപകടങ്ങളെക്കുറിച്ചോ സമുദായ ധ്രുവീകരണത്തെക്കുറിച്ചോ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കാൻ പോലും അവർക്ക് സാധിച്ചില്ല. കൊച്ചുകൊച്ചു താൽപര്യങ്ങളുടെ പേരിൽ പ്രതിപക്ഷ ഐക്യം പലപ്പോഴും തകർന്നടിയുകയായിരുന്നു. കഴിഞ്ഞതു കഴിഞ്ഞു. അതേക്കുറിച്ച് വിലപിച്ചിട്ട് കാര്യമില്ല. രാജ്യം തമോഗർത്തങ്ങളിൽ പെട്ടുപോകാതിരിക്കാനുള്ള ജാഗ്രതയാണ് ഇനിയാവശ്യം. അത് രാഷ്ട്രീയ പാർട്ടികളുടെ മാത്രം ഉത്തരവാദിത്തമല്ല. മുഴുവൻ ജനാധിപത്യ, പുരോഗമനപ്രസ്ഥാനങ്ങളും മുന്നോട്ടുവന്ന് കനത്ത ജനാധിപത്യ ജാഗ്രത പുലർത്തുക എന്നുള്ളതാണ് ഇനിയങ്ങോട്ടുള്ള കടമ. അങ്ങനെ നമ്മുടെ രാജ്യം കൂടുതൽ പ്രഭയുള്ളതായി മാറട്ടെ എന്ന് പ്രാർഥിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsBJPLok Sabha Victory
News Summary - Another India - Article
Next Story