Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅടിയന്തരാവസ്ഥ:...

അടിയന്തരാവസ്ഥ: പ്രഖ്യാപിതവും അപ്രഖ്യാപിതവും

text_fields
bookmark_border
അടിയന്തരാവസ്ഥ: പ്രഖ്യാപിതവും അപ്രഖ്യാപിതവും
cancel

1975 ജൂൺ 25ന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിെൻറ 43ാം വാർഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. പതിവുപോലെ അടിയന്തരാവസ്ഥയിൽ നിരോധിക്കപ്പെട്ട ആർ.എസ്.എസും അതിെൻറ രാഷ്ട്രീയ മുഖമായ ബി.ജെ.പിയുമാണ് അതിനെതിരായ അമർഷവും പ്രതിഷേധവും പ്രകടിപ്പിക്കാൻ ഇൗയവസരം ഉപയോഗിച്ചത്. അതിെൻറ ഭാഗമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി സമൂഹമാധ്യമങ്ങളിലെഴുതിയ കുറിപ്പിൽ ഇന്ദിര ഗാന്ധിയെ നാസി ജർമനിയിലെ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറോടാണ് ഉപമിച്ചത്. രണ്ടുപേരും ജനാധിപത്യത്തെ ഏകാധിപത്യമാക്കാൻ ഭരണഘടനയെ ഉപയോഗിച്ചതായി കുറ്റപ്പെടുത്തിയ ജെയ്റ്റ്ലി ഇന്ദിര ഹിറ്റ്ലറിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയെ കുടുംബാധിപത്യ രാജ്യമാക്കാൻ ശ്രമിച്ചുവെന്നു ചൂണ്ടിക്കാട്ടി. താനടക്കമുള്ള പ്രതിപക്ഷനേതാക്കളെയും എം.പിമാരെയും ജയിലിലടച്ച് പാർലമെൻറിൽ തെൻറ പാർട്ടിക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയ ഇന്ദിര ഗാന്ധി താനിച്ഛിക്കുന്നവിധം ഭരണഘടന ഭേദഗതി ചെയ്തതായും െജയ്റ്റ്ലി ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചു. 

നരേന്ദ്ര മോദിയുടെ ഹിന്ദുത്വ സർക്കാറിൽ നിർണായക പദവി വഹിക്കുന്ന അരുൺ ജെയ്റ്റ്ലി അടിയന്തരാവസ്ഥയെപ്പറ്റി രേഖപ്പെടുത്തിയ കാര്യങ്ങളിൽ വാസ്തവമില്ലെന്നോ എല്ലാം കേവലമായ ആരോപണങ്ങളാണെന്നോ പറയാൻ കോൺഗ്രസുകാർക്കുപോലും സാധിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തിെൻറ നേരെ കടന്നാക്രമണം തന്നെയാണ് അടിയന്തരാവസ്ഥയിൽ നടന്നത്. മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെട്ടു. കോൺഗ്രസും സഖ്യകക്ഷികളും ഒഴിച്ചുള്ള പാർട്ടികളുടെ നേതാക്കളെ തടവിലാക്കി. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി. ജയപ്രകാശ് നാരായണിെൻറ ജനകീയ പ്രക്ഷോഭത്തിൽ സജീവ പങ്കുവഹിച്ച ആർ.എസ്.എസിനോടൊപ്പം ഒരുവിധ പ്രക്ഷോഭവുമായും ഒരു ബന്ധവുമില്ലാതിരുന്ന ജമാഅത്തെ ഇസ്ലാമിയെക്കൂടി നിരോധിച്ചു. ഇന്ദിരയുടെ മകൻ സഞ്ജയ് കരിമ്പിൻതോട്ടത്തിൽ കയറിയ ആനയെപ്പോലെ സ്വൈരജീവിതം താറുമാറാക്കി. തുർക്കുമാൻ ഗേറ്റിലെ പതിനായിരങ്ങളെ ആവാസകേന്ദ്രങ്ങളിൽനിന്ന് ആട്ടിത്തെളിച്ചു. നിർബന്ധ വന്ധ്യംകരണം നടപ്പാക്കി. കോൺഗ്രസുകാർക്കൊഴിച്ച് മറ്റാർക്കും മിണ്ടാനോ ചലിക്കാനോ സാധ്യമല്ലാത്ത ഭീതിദമായ സാഹചര്യം. 

42ാം ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്തതോടെ രാജ്യം മുഴുവൻ തെൻറ പിടിയിലൊതുങ്ങി എന്ന ഉറച്ച വിശ്വാസത്തിലാണ് 1977 മാർച്ചിൽ ഇന്ദിര ഗാന്ധി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നേതാക്കൾ മുഴുവൻ ജയിലിലായിരിക്കെ പ്രതിപക്ഷത്തെ ആരു നയിക്കാൻ? ശിഥില പ്രതിപക്ഷത്തിന് അല്ലെങ്കിലും എന്തു ചെയ്യാനാവും? പേക്ഷ, കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റി. നാലു പ്രധാന പ്രതിപക്ഷപാർട്ടികൾ ഒന്നായി; ജനത പാർട്ടി പിറവിയെടുത്തു. നേതാക്കൾ ജയിലിലിരുന്ന് ഇലക്ഷൻ കാമ്പയിൻ നയിച്ചു. നിരക്ഷരരും സാധാരണക്കാരുമായ ജനം അടിയന്തരാവസ്ഥക്കെതിരെ വിധിയെഴുതി; ഇന്ദിര അധികാരഭ്രഷ്ടയായി. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു. സംഘടനകളുടെ നിരോധനം നീക്കി. ജനത സർക്കാർ 42ാം ഭരണഘടനാ ഭേദഗതി റദ്ദാക്കി. ഇന്ത്യ മഹാരാജ്യം സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും തിരിച്ചുവന്നു.

എന്നാൽ, രണ്ടു വർഷം നീണ്ട അടിയന്തരാവസ്ഥയുടെ ഏറ്റവും വിനാശകരമായ പ്രത്യാഘാതം രാജ്യത്തിലെ ഏറ്റവും കടുത്ത ഫാഷിസ്റ്റ് പ്രസ്ഥാനമായ ആർ.എസ്.എസിെൻറ അസാമാന്യ വളർച്ചക്ക് അത് കളമൊരുക്കിയതാണ്. ജനാധിപത്യ പുനഃസ്ഥാപനത്തിന് വഴിതെളിയിച്ച ജനത പാർട്ടി സർക്കാറിൽ പങ്കാളികളായ എ.ബി. വാജ്പേയിയും എൽ.കെ. അദ്വാനിയും അതിനെ അട്ടിമറിക്കുന്നതിൽ വിജയിച്ചതോടെ ഭാരതീയ ജനസംഘം ഭാരതീയ ജനത പാർട്ടിയായി പരകായപ്രവേശം നടത്തി, തുടർന്നുള്ള ആസൂത്രിത നീക്കങ്ങളിലൂടെ ഏറ്റവും ശക്തമായ പാർട്ടിയായി ബി.ജെ.പി മാറുന്നതിനും കോൺഗ്രസിെൻറ തകർച്ചയിൽനിന്ന് മുതലെടുത്ത് വൻ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെയും ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും അധികാരം പിടിച്ചെടുക്കുന്നതിനും രാജ്യം സാക്ഷ്യംവഹിച്ചു. മതേതര പാർട്ടികളുടെ ഛിദ്രതയിൽനിന്ന് മാത്രമല്ല, അഴിമതിക്കെതിരായ ജനരോഷത്തിൽനിന്നും മുതലെടുക്കാനും സർവോപരി കോർപറേറ്റ് ഭീമന്മാരുടെ പൂർണസഹകരണം ഉറപ്പാക്കാനും സാധിച്ച ആർ.എസ്.എസ്-ബി.ജെ.പി സർക്കാർ അധികാരത്തിെൻറ അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കെ 130 കോടി ജനങ്ങൾ അഭിമുഖീകരിക്കുന്ന ചോദ്യം ഇതാണ്: ഇന്ദിര ഗാന്ധിയുടെ പ്രഖ്യാപിത അടിയന്തരാവസ്ഥയോ നരേന്ദ്ര മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ കൂടുതൽ ആപൽക്കരം? 

അടിയന്തരാവസ്ഥേയക്കാൾ കൂടുതൽ അപകടകരമാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് തുറന്നുപറഞ്ഞിരിക്കുന്നത് ബി.ജെ.പിയിൽനിന്ന് രാജിവെച്ച് സ്വന്തം പാർട്ടി രൂപവത്കരിക്കാനൊരുങ്ങുന്ന രാജസ്ഥാനിലെ മുതിർന്ന േനതാവ് ഘൻശ്യാം തിവാരിയാണ്. ജനങ്ങൾ അഭൂതപൂർവമായ ഭീതിയിലാണ്. ഭരണഘടന സ്ഥാപനങ്ങൾ മുഴുവൻ തീവ്രഹിന്ദുത്വ ശക്തികളുടെ പിടിയിലമർന്നതോടെ മതന്യൂനപക്ഷങ്ങൾക്കും ദലിതർക്കും മതേതര ബുദ്ധിജീവികൾക്കും മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യസ്നേഹികൾക്കാകെയും സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. അധികാരനഷ്ടം ഭയപ്പെട്ട ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയത് ഒരർഥത്തിൽ സ്വന്തം ഭാവിയെക്കുറിച്ച ആശങ്കയിൽനിന്നായിരുന്നു.

ഏകാധിപത്യപരമായ നടപടികളെടുത്തപ്പോഴും സമഗ്രാധിപത്യമോ സഹസ്രാബ്ദങ്ങൾ മുമ്പുള്ള സംസ്കാരത്തിെൻറ പുനർനിർമിതിയോ അവരുടെ അജണ്ടയിലുണ്ടായിരുന്നില്ല. ജനങ്ങളുടെ ഭക്ഷണശീലങ്ങളിലോ വിദ്യാഭ്യാസത്തിലോ അവർ ഇടപെട്ടില്ല. കറൻസി റദ്ദാക്കിയില്ല, പരിധിക്കപ്പുറം കോർപറേറ്റുകൾക്ക് വഴങ്ങിയില്ല. ജുഡീഷ്യറിയെ അട്ടിമറിക്കാൻ ശ്രമിച്ചുമില്ല. അവർ ഹിറ്റ്ലർക്ക് തുല്യയുമായിരുന്നില്ല. നേരെ വിപരീതമാണ് മോദി ഭരണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹിറ്റ്ലറാണ് മോദിയുടെ റോൾ മോഡൽ. എന്നിരിക്കെ, അടിയന്തരാവസ്ഥയെ മഹാദുരന്തമായി ചിത്രീകരിക്കാൻ സംഘ്പരിവാറിന് ധാർമികമായ അവകാശമില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെയാണ് പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ അപകടകരവും വിനാശകരവും. രണ്ടും നിരാകരിക്കുന്നവരാണ് വിവേകശാലികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam Editorial1975 EmergencyEmergency AnniversaryIndia News
News Summary - Anniversary of 1975 Emergency in india -Malayalam Editorial
Next Story