ആന്ധ്രയിലെ അങ്കപ്പോര്
text_fieldsആന്ധ്രപ്രദേശിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള പോര് ഒടുവിൽ സംസ്ഥാനത്തിെൻറ മൊത്തം ക്രമസമാധാന പ്രശ് നമായി മാറിയിരിക്കുന്നു. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസും മുഖ്യപ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയും ചേരിതി രിഞ്ഞു നടത്തിവരുന്ന ഏറ്റുമുട്ടലുകളും സംഘട്ടനങ്ങളും രാഷ്ട്രീയ വടംവലിക്കപ്പുറം കടന്നിരിക്കുകയാണ്. ആന്ധ്ര വിഭജനത്തിനുശേഷം സംസ്ഥാനത്തെ പുനഃസൃഷ്ടിക്കാനുള്ള യത്നത്തിൽ ഏർപ്പെടേണ്ട മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയു ടെയും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറയും മുഖ്യ അജണ്ടയിപ്പോൾ ഏതുവിധേനയും സംസ്ഥാനത്ത് രാഷ്ട്ര ീയമേധാവിത്വം സ്ഥാപിച്ച് എതിരാളിയെ നിലംപരിശാക്കുകയാണ്.
ഒപ്പത്തിനൊപ്പം കൊണ്ടും കൊടുത്തും അന്യോന്യം തോറ്റുകൊടുക്കാത്ത ഇൗ പോരിൽ വിലയൊടുക്കേണ്ടി വരുന്നത് ശൈശവദശയിലുള്ള ഒരു സംസ്ഥാനവും ജനങ്ങളുമാണ്. ഏറ്റവുമൊടുവിൽ ഭരണകക്ഷിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ തെലുഗുദേശം ‘ചലോ അത്മാകൂർ’ റാലി പ്രഖ്യാപിച്ചതിനു പിന്നാലെ ബുധനാഴ്ച ചന്ദ്രബാബു നായിഡുവിനെ വീട്ടുതടങ്കലിലാക്കി. മകൻ നാരാ ലോഗേഷിനെയും വീട്ടിൽ പൂട്ടിയെങ്കിലും പിന്നീട് വിട്ടയച്ചു. പാർട്ടിയുടെ നേതാക്കൾ കരുതൽ തടവിലാണ്. സംസ്ഥാനത്ത് ജഗൻമോഹൻ റെഡ്ഡി അധികാരത്തിലേറിയ ശേഷം ഭരണകക്ഷിക്കാർ അഴിച്ചുവിട്ട അക്രമത്തിൽ പത്തു ടി.ഡി.പി പ്രവർത്തകർ കൊല്ലപ്പെട്ടതായും ഡസൻകണക്കിനാളുകൾക്ക് പരിക്കേറ്റതായും നായിഡുവും പാർട്ടിയും ആരോപിക്കുന്നു.
ഗ്രാമങ്ങളിൽ പലയിടത്തും അക്രമം പെരുകിയതോടെ ജീവിതം ദുസ്സഹമായതിനാൽ ‘ഇരകൾ’ ഗുണ്ടൂർ ജില്ലയിലെ പളനാഡു മേഖലയിലെ അത്മാകൂറിൽ തമ്പടിച്ചു അഭയം പ്രാപിച്ചിരിക്കുകയാണ്. ജഗൻ പാർട്ടിയുടെ അതിക്രമത്തിനെതിരെ അവിടേക്ക് ബഹുജന പ്രതിഷേധ മാർച്ച് നടത്താനായിരുന്നു നായിഡുവിെൻറ പരിപാടി. പിറകെ ജഗനും അങ്ങോട്ട് മാർച്ച് പ്രഖ്യാപിച്ചതോടെ സംഘർഷം തടയാൻ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നേതാക്കളെ തടവിലിടുകയുമായിരുന്നു.
രാഷ്ട്രീയമര്യാദയുടെയും സഭ്യതയുടെയും എല്ലാ അതിരും ലംഘിച്ച അനാരോഗ്യകരമായ കുടുംബമത്സരമാണ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ആന്ധ്രയിൽ നടന്നുവരുന്നത്. ചന്ദ്രബാബു നായിഡുവും വൈ.എസ്. രാജശേഖര റെഡ്ഡിയും തമ്മിലുള്ള മത്സരം ഇപ്പോൾ അദ്ദേഹത്തിെൻറ മകനുമായി തുടരുന്നു. പ്രായം എഴുപതിലെത്തിയ നായിഡുവാകെട്ട, ജഗനേക്കാൾ പത്തുവയസ്സ് ഇളപ്പമുള്ള മകനെയിറക്കി അങ്കം അടുത്ത തലമുറയിലേക്കു വ്യാപിപ്പിക്കാനുള്ള നിശ്ചയത്തിലാണ്. കോൺഗ്രസ് വഴിയായിരുന്നു നായിഡുവിെൻറയും റെഡ്ഡിയുടെയും രാഷ്ട്രീയ രംഗപ്രവേശം.
1978 ൽ ഇരുവരും നിയമസഭയിലേക്കു മത്സരിച്ചു ജയിച്ചതും ടി. അഞ്ജയ്യ മന്ത്രിസഭയിൽ ജൂനിയർ മന്ത്രിമാരായതും ഒന്നിച്ച്. എന്നാൽ, ഏറെ കഴിയും മുമ്പ് ശ്വശുരൻകൂടിയായ അന്നത്തെ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിെൻറ ക്ഷണപ്രകാരം നായിഡു കളംമാറി തെലുഗുദേശത്തിലെത്തി. ആയിടക്കു തന്നെ വൈ.എസ്.ആർ ആന്ധ്രയിലെ കോൺഗ്രസിെൻറ അമരത്തുമെത്തി. അതിൽ പിന്നെ ഇരുവരും പ്രതിയോഗികളായി മാറി. നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായി. മൈക്രോസോഫ്റ്റ് പോലെയുള്ള ഭീമന്മാരെ ഹൈദരാബാദിൽ കൊണ്ടുവന്ന് അന്താരാഷ്ട്ര െഎ.ടി ഭൂപടത്തിലെ ശ്രദ്ധേയ ഇടമായ സൈബറാബാദാക്കി മാറ്റിയ നായിഡു ‘സി.ഇ.ഒ’ മുഖ്യമന്ത്രിയായി പേരെടുത്തു. ഒപ്പം, ദേശീയരാഷ്ട്രീയത്തിൽ കിങ്മേക്കറായും തിളങ്ങി.
രാഷ്ട്രീയഭാഗ്യം എവിടെ തെളിയുന്നുവോ, അങ്ങോട്ട് ചായാൻ മടിയേതുമില്ലാത്ത അദ്ദേഹം കോൺഗ്രസ്, ബി.ജെ.പി മുന്നണികളുടെ സ്പോൺസറായി മാറിമാറി വേഷം കെട്ടിയിട്ടുണ്ട്. അതിനിടെ, വൈ.എസ്.ആർ പാർലമെൻറിൽ പത്താണ്ട് പൂർത്തിയാക്കി വീണ്ടും സംസ്ഥാനത്ത് നായിഡുവിെൻറ പ്രതിപക്ഷനേതാവായി 1999ൽ അവതരിച്ചു. വ്യവസ്ഥാപിത പ്രവർത്തനത്തിലൂടെ വൈ.എസ്.ആർ 2004 ലെ തെരഞ്ഞെടുപ്പിൽ പ്രതിയോഗിയെ മലർത്തിയടിച്ചു മുഖ്യമന്ത്രിപദത്തിലേറി. അതിൽ പിന്നീട് നായിഡു-റെഡ്ഡി പോര് മുറുകി. അത് റെഡ്ഡിയുടെ മരണശേഷം ജഗനുമായും നായിഡു തുടർന്നു. കോൺഗ്രസിൽ നിന്നു തെറ്റിപ്പിരിഞ്ഞു സ്വന്തം പാർട്ടി രൂപവത്കരിച്ച ജഗനെ കോൺഗ്രസ് സഹായത്തോടെ അഴിമതിക്കേസിൽ അഴിക്കുള്ളിലാക്കി.
അന്നു ജയിലിലെടുത്ത പ്രതികാരപ്രതിജ്ഞ അധികാരമേറിയ ശേഷം നടപ്പാക്കിത്തുടങ്ങുകയാണ് ജഗൻ. നായിഡുവിെൻറ പരിഷ്കരണയജ്ഞങ്ങളും വികസനപദ്ധതികളും വരെ റദ്ദാക്കി. തന്നെ അഴിമതിയിൽ കുടുക്കിയ നായിഡുവിെന മോദിയുമായുള്ള നല്ല ബന്ധത്തിെൻറ ബലത്തിൽ കുടുക്കാനും നോക്കിവരുന്നു. ഏറ്റവും അധികകാലം സംസ്ഥാന മുഖ്യമന്ത്രിയായ നേതാവിനെ വിജയവാഡ വിമാനത്താവളത്തിൽ ‘ഉരിഞ്ഞ പരിശോധന’ക്ക് വിധേയനാക്കി. മാവോവാദി ആക്രമണത്തെ തുടർന്ന് നൽകിയ ഇസഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കി. അതിനു പിറകെയാണിപ്പോൾ വീട്ടുതടങ്കലിന് വിധേയനാക്കിയിരിക്കുന്നത്. കൂട്ടിലടച്ച നേതാവിെൻറ വീടിനടുത്തുകൂടെ കോൺവോയ് സഞ്ചാരം തരപ്പെടുത്തിയാണ് ജഗൻ അരിശം തീർത്തത്.
നേതാക്കൾ തമ്മിലുള്ള പോര് അണികളിലേക്ക് വ്യാപിച്ചതോടെ സംസ്ഥാനം സംഘർഷഭരിതമായി. ജഗൻ ഭരണത്തിലിരുന്ന കഴിഞ്ഞ 112 ദിനങ്ങളിൽ 565 അക്രമസംഭവങ്ങളും 10 കൊലപാതകങ്ങളും 201 ആക്രമണങ്ങളും നടന്നുവെന്നാണ് നായിഡുവിെൻറ ആരോപണം. അതിൽ പ്രതിഷേധിച്ചാണ് 120 പട്ടികജാതി കുടുംബങ്ങൾ അത്മാകൂറിൽ ക്യാമ്പു കെട്ടി കഴിഞ്ഞത്. കഴിഞ്ഞ ദിവസം പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ച് അവരെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചയച്ചു. ഏതായാലും കണ്ണിനു കണ്ണ് എന്ന രീതിയിൽ കടുത്ത പകയോടെ ഭരണകക്ഷിയും പ്രതിപക്ഷവും ബലാബലത്തിനൊരുങ്ങുന്നതോടെ വികസനത്തിൽ മുന്നോട്ടായാനുള്ള ആന്ധ്രയുടെ ശ്രമത്തിനാണ് ഉടക്കുവീഴുന്നത്. ദേശം മുടിച്ചും വാശി വാഴണമെന്നു ഇരുപക്ഷവും ഉറച്ചാൽ പുതിയ സംസ്ഥാനം പിറവിയിൽനിന്നു കിതക്കുകയേയുള്ളൂ. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.