അമേരിക്ക കൽപിക്കുന്നു; ഇന്ത്യ വാക്കു മാറ്റുന്നു
text_fieldsഇറാനെതിരായ അമേരിക്കൻ നീക്കങ്ങൾ മറ്റു രാജ്യങ്ങളെക്കൊണ്ടും അംഗീകരിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിക്കു േമ്പാൾ അത് ഇന്ത്യക്കുകൂടി കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. ഇന്ത്യയുടെ വിദേശനയത്തെയും എണ്ണനയത്തെയും സാമ്പത ്തികമേഖലയെയും യു.എസിെൻറ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാക്കുന്ന രീതിയിലാണ് കാര്യങ്ങളിപ്പോൾ നീങ്ങുന്നത്. ഇറാെൻറ മുഖ്യവരുമാനമായ എണ്ണക്കച്ചവടത്തിനടക്കം വിപണി നിഷേധിച്ച് ട്രംപ് സർക്കാർ ആ രാജ്യത്തെ ഞെരുക്കുന്നത് ഏതെങ്കിലും അന്താരാഷ്ട്ര ധാരണയുടെ അടിസ്ഥാനത്തിലോ ആഗോളതാൽപര്യത്തിെൻറ പേരിലോ അല്ല; മറിച്ച്, പ്രസിഡൻറ ് ട്രംപിെൻറ അഹന്തയും ഉറ്റചങ്ങാതിയായ ഇസ്രായേലിെൻറ താൽപര്യങ്ങളുമാണ് ഇറാൻ ഉപരോധത്തിലേക്കു നയിച്ചത്.
അറബ് ലോകത്തെ ഇസ്രായേലിെൻറ പുതിയ സുഹൃത്തുക്കൾക്കും ഇൗ ഉപരോധത്തിൽ താൽപര്യമുണ്ട്. അതേസമയം, ചൈനയും ഇന്ത ്യയുമടക്കമുള്ള കുറെ രാജ്യങ്ങൾക്ക് ഇറാനുമായി പ്രശ്നങ്ങളില്ല, മാത്രമല്ല, ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണവാങ്ങുന്ന ചൈനയും സ്വന്തം ഉൗർജ ആവശ്യത്തിെൻറ പത്തിലൊന്ന് ഇപ്പോഴും ഇറാനിൽനിന്ന് എടുക്കുന്ന ഇന്ത്യയും ഇറാനെ സുഹൃത്തായിട്ടാണ് കാണുന്നത്. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും പ്രശ്നമില്ലെങ്കിലും അങ്ങാടിയിലെ ഗുണ്ടയെപ്പോലെ മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കുകയാണ് യു.എസ്. ഇടപാടുകളിൽ വിനിമയമാധ്യമം ഡോളറാണെന്നത് അവർക്ക് ബലംനൽകുന്ന ഒരു കാരണമാണ്. മറ്റുതരത്തിൽ സമ്മർദങ്ങൾ ചെലുത്താൻ യു.എസിന് ഇന്നുള്ള രാജ്യാന്തര സ്വാധീനമാണ് മറ്റൊരു ഘടകം. ഇറാനിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിൽ എട്ടു രാജ്യങ്ങൾക്ക് അമേരിക്ക ‘അനുവദിച്ച’ ഇളവിെൻറ കാലാവധി മേയ് ആദ്യം തീരുന്നതോടെ എല്ലാവരും പൂർണമായും ഇറാൻ എണ്ണ ഉപേക്ഷിക്കണമെന്നാണ് ട്രംപിെൻറ പുതിയ കൽപന. ഇതൊരു നെറികെട്ട സമീപനംതന്നെയാണ്. യു.എസിൽ പുതുതായി വളർന്നുവരുന്ന ‘ഷെയ്ൽ എണ്ണ’ കമ്പനികൾക്ക് ലാഭം കൊയ്യാനുള്ള അവസരം കൂടിയാകുമിത്. അതേസമയം ഇന്ത്യയിലും മറ്റുമാകെട്ട, എണ്ണവില ഇനിയും കൂടും. ഇത് നാട്ടിെൻറ ധനക്കമ്മിയെയും സാമ്പത്തിക ഭദ്രതയെയും പ്രതികൂലമായി ബാധിക്കും.
കൈയൂക്കിെൻറ ഭാഷയാണ് അമേരിക്ക സംസാരിക്കുന്നത്. ഇന്ത്യക്ക് ഇതുണ്ടാക്കാനിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഛബഹർ തുറമുഖത്തിലെ ഇന്ത്യയുടെ നിക്ഷേപത്തെ യു.എസ് ഉപരോധം ബാധിക്കില്ലെന്ന് ബന്ധപ്പെട്ടവർ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും പ്രയോഗതലത്തിൽ അത് അപ്രസക്തമാകാനാണ് സാധ്യത. കാരണം, അമേരിക്ക എന്തു പറഞ്ഞാലും അനുസരിക്കുക എന്ന നയത്തിലേക്ക് ഇന്ത്യ എത്തിയിരിക്കുന്നു. ഇറാനെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചപ്പോൾ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ വീറുറ്റ പ്രഖ്യാപനം ഇന്ത്യക്കാർ മറന്നിട്ടില്ല.
യു.എൻ ഉപരോധമല്ലാതെ യു.എസിെൻറ നയതീരുമാനങ്ങൾ നടപ്പാക്കാൻ ഇന്ത്യക്ക് ബാധ്യതയില്ലെന്നും ‘ഏകപക്ഷീയ ഉപരോധങ്ങളോ’ടു യോജിപ്പില്ലെന്നുമാണ് സുഷമ പറഞ്ഞിരുന്നത്. എന്നാൽ, ഇളവുകൾ തീർന്നതോടെ അമേരിക്ക മുട്ടുമടക്കാൻ പറയുേമ്പാഴേക്കും നാം നിലത്തിഴയുന്നോ എന്നാണ് ഇപ്പോൾ ചോദിക്കേണ്ടിവരുന്നത്. ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യ ഇറാനിൽനിന്നു വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടുമെന്ന് പറഞ്ഞതും ഇപ്പോൾ പാഴ്വാക്കാവുന്നു. ഇറാൻ എണ്ണ ഉടനടി നിർത്താനും പകരം ഉറവിടങ്ങൾ കണ്ടെത്താനുമാണ് ഇപ്പോൾ ഇന്ത്യയുടെ തീരുമാനം.
ഇതിനു നൽകുന്ന വില ഉൗർജസുരക്ഷക്കുണ്ടാകുന്ന ക്ഷതം മാത്രമല്ല, ഇറാൻ ഇന്ത്യയോടു പുലർത്തിയിരുന്ന സൗമനസ്യത്തിെൻറ നഷ്ടംകൂടിയാണ്. ശത്രുപക്ഷത്തു നിന്നാൽ, ഹോർമൂസ് കടലിടുക്കിലൂടെയുള്ള വ്യാപാരം വിലക്കുമെന്ന് അവർ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതാണ്. പ്രസിഡൻറ് ട്രംപിെൻറ തോന്നലുകൾക്കനുസരിച്ച് രാജ്യത്തിെൻറ നയം മാറ്റുന്നതിലെ നെറിയില്ലായ്മയും നിസ്സാരമല്ല. വഴങ്ങിക്കൊടുക്കാതെ പിടിച്ചുനിൽക്കാനാണ് ചൈനയുടെ തീരുമാനമെന്നാണ് അറിയുന്നത്. വാസ്തവത്തിൽ, യു.എസിെൻറ അഹന്തക്ക് തിരിച്ചടി നൽകാനും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനുമായി ഒരുമിച്ചുനിൽക്കാൻ മറ്റു രാജ്യങ്ങൾക്ക് കഴിയേണ്ടതായിരുന്നു. യു.എൻ എന്ന ജഡസംഘടനക്ക് ജീവൻ വീണ്ടെടുക്കാൻ അമേരിക്കൻ സമീപനം ഒരു നിമിത്തമാകേണ്ടതായിരുന്നു. ചൈന അടക്കമുള്ള ഏഷ്യൻരാജ്യങ്ങളും യൂറോപ്യൻ യൂനിയനും ചേർന്ന് േഡാളറിതര വിനിമയസമ്പ്രദായം ഉണ്ടാക്കിയാൽ യു.എസ് ഭീഷണികളുടെ മുനയൊടിക്കാമായിരുന്നു. ഇപ്പോഴും അത്തരം സാധ്യതകൾ അന്വേഷിക്കാവുന്നതാണ്; എങ്കിൽ യു.എസ് സൃഷ്ടിച്ച ഇൗ കൃത്രിമ പ്രതിസന്ധി ഇന്ത്യക്കും മറ്റും വലിയ നേട്ടമായി മാറാം.
ഇൗ പ്രതിസന്ധിക്ക് മറ്റൊരു ഗുണവശംകൂടിയുണ്ട്. ഉൗർജ ആവശ്യങ്ങൾക്ക് എണ്ണയെ അമിതമായി ആശ്രയിക്കുന്നതിനുപകരം ബദൽ ഉൗർജം കണ്ടെത്താൻ നാം നിർബന്ധിതരാകും എന്നതാണത്. കടുത്ത പരിസ്ഥിതിത്തകർച്ച സൃഷ്ടിച്ചതിൽ എണ്ണകേന്ദ്രീകൃത സമ്പദ്ഘടനകൾക്ക് വലിയ പങ്കുണ്ട്. ഇന്ന് ഇന്ത്യ സൗരോർജരംഗത്ത് കുതിച്ചുചാട്ടത്തിലാണ്. ചൈനക്കും യു.എസിനും പിന്നിലായി േലാകത്തെ സൗരോർജവിപണികളിൽ മൂന്നാംസ്ഥാനം നാം നേടിയിരിക്കുന്നു. ജനങ്ങളുടെയും വ്യവസായങ്ങളുടെയും ശ്രദ്ധ എണ്ണയിൽനിന്ന്് മറ്റ് ഉൗർജസ്രോതസ്സുകളിലേക്ക് തിരിയുേമ്പാൾ അത് ദീർഘകാലാടിസ്ഥാനത്തിൽ മലിനീകരണം കുറക്കുകയും പരിസ്ഥിതിക്ക് ഗുണകരമാവുകയും ചെയ്യും. പക്ഷേ, അപ്പോഴും നമ്മുടെ തീരുമാനങ്ങൾ വാഷിങ്ടണിൽനിന്നുള്ള തീട്ടൂരങ്ങളുടെ അനുബന്ധമായിട്ടല്ല വരേണ്ടത്-നമ്മുടെ സ്വന്തം തീരുമാനങ്ങളായിട്ടുതന്നെയാണ്. ഇറാൻ എണ്ണക്കുമേൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധം നമ്മുടെ പരമാധികാരത്തെ തൊട്ടുള്ള കളികൂടിയാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.