തോക്കിൻമുനയിലെ അമേരിക്ക
text_fieldsേലാകത്ത് ആരെയും എന്തിനെയും എങ്ങനെയും ശരിപ്പെടുത്തിക്കളയാം എന്ന അഹന്തയുമായി മുക്രയിട്ടുനടക്കുന്ന ലോക പൊലീസാണ് അമേരിക്ക. ഇൗയടുത്ത് സംഘർഷങ്ങൾക്കെതിരെ സമാധാനത്തിെൻറ ലോകം കെട്ടിപ്പടുക്കാനായി രൂപംകൊണ്ട െഎക്യരാഷ്ട്രസഭയുടെ വേദിയിൽപോലും ഉത്തര കൊറിയക്കെതിരെ യുദ്ധവെറിയുടെ വീറുറ്റ പ്രകടനമാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കാഴ്ചവെച്ചത്. എന്നാൽ, വിദേശരാജ്യങ്ങളെ കൊമ്പുകുലുക്കി പേടിപ്പിക്കാനും കടന്നുകയറി നശിപ്പിക്കാനും മനസ്സാക്ഷിക്കുത്തോ കൈയറപ്പോ ലവലേശമില്ലാത്ത അമേരിക്ക പക്ഷേ, സ്വന്തം പൗരന്മാരെ കൊന്നുതിന്നുന്ന അകത്തെ ചെറുതോക്കുകളെ നേരിടാനാകാതെ വിഷമിക്കുന്നത് വിധിവൈപരീത്യമാവാം. എന്നാൽ, നാൾ നീളെ ചെല്ലുന്തോറും അകത്തെ തോക്കിൽനിന്നു തീക്കളി കൂടിവരുകയാണ്. അതിെൻറ ഏറ്റവും നിന്ദ്യമായ സംഭവമാണ് കഴിഞ്ഞ ദിവസം ലാസ് വേഗസിലെ മൺടാലെ ബേയ് എന്ന ക്ലബിലുണ്ടായത്. ഗണ്ണും ഗിത്താറും ഒന്നിച്ചു വിറ്റഴിക്കുന്ന അമേരിക്കയിൽ ഡാൻസ് പാർട്ടി ആഘോഷിക്കുന്നവർക്കിടയിലേക്ക് വെടിയുതിർത്താണ് സ്റ്റീഫൻ പാഡക് എന്ന 64കാരൻ വയോധികൻ 59 പേരെ കൊന്നുതള്ളിയതും 527 പേരെ പരിക്കേൽപിച്ചതും.
കൊലയാളി പെെട്ടന്നൊരു പ്രകോപനത്തിലോ ലഹരിയിൽ ഉന്മത്തനായോ ചെയ്ത പാതകമല്ല ഇതെന്നും കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൂട്ടക്കൊലയാണെന്നുമാണ് അന്വേഷണത്തിൽനിന്നു പുറത്തുവന്ന പ്രാഥമിക വിവരം. കൊലയാളി ഭീകരസംഘടനയായ െഎ.എസിെൻറ ആളാണെന്നു പ്രചരിച്ചത് അമേരിക്കൻ അധികൃതർതന്നെ നിഷേധിച്ചിട്ടുണ്ട്. വിശ്രുത പാശ്ചാത്യ നിരീക്ഷകൻ തോമസ് എൽ. ഫ്രീഡ്മാൻ വ്യക്തമാക്കിയതുപോലെ കൃത്യംചെയ്തത് മുസ്ലിം നാമധാരിയായിരുന്നെങ്കിൽ ‘‘കോൺഗ്രസ് സമ്മേളിച്ച് അത്യന്തം നിന്ദ്യമായ ഭീകരാക്രമണത്തിനെതിരെ ചർച്ചചെയ്്ത് പ്രമേയം പാസാക്കും. ഭീകരതയെ പിഴുതെറിയാനുള്ള പുതിയ നിയമത്തിന് രൂപംകൊടുക്കും. സിറിയയിലെയും മറ്റു വിദേശരാജ്യങ്ങളിലെയുമൊക്കെ അവസാനത്തെ ഭീകരവാദിയെയും പിടികൂടാൻ ആണും പെണ്ണും ത്യാഗം ചെയ്യാനുള്ള ആഹ്വാനമുയരും. ക്രൂസ് മിസൈൽ, എഫ്-15, 22, 35, യു-2 ഇനം ബോംബറുകളും യുദ്ധവിമാനങ്ങളുമൊക്കെ വിന്യസിക്കുന്നതിൽ വ്യാപൃതരായേനെ’’. എന്നാൽ, പാതകി അകത്തുനിന്നുതന്നെയാണെന്നു വന്നതോടെ ഇൗ പുകിലുകൾക്കൊന്നും പോകാൻ യു.എസ് പ്രസിഡൻറ് മിനക്കെട്ടിട്ടില്ല. അതിൽ ഭരണത്തിലോ പ്രതിപക്ഷത്തോ ഉള്ളയാരും പ്രതിഷേധമുയർത്തിയിട്ടുമില്ല. എന്നാൽ, അമേരിക്ക അസ്വസ്ഥമാണ്. പുറത്തെ ശത്രുക്കളെ നേരിടാൻ ഏതറ്റം വരെയും പോകാൻ തയാറുള്ള വൻശക്തി രാജ്യത്തിന് അകത്തെ പാതകികളെ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഇനിയും ഒരു തിട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 2016 ജൂണിൽ 49 പേരുടെ ദാരുണമരണത്തിനിടയാക്കിയ ഫ്ലോറിഡ ഒർലാൻഡോയിലെ നിശാക്ലബിെല വെടിവെപ്പിെൻറ ഞെട്ടലിൽനിന്നു മുക്തമായിവരുംമുേമ്പയാണ് 23 റൈഫിളുകളുമായി ഹോട്ടലിൽ കയറിക്കൂടി പഴുതടച്ച ആസൂത്രണവുമായി ആക്രമി താണ്ഡവമാടിയിരിക്കുന്നത്.
തോക്ക് സംസ്കാരത്തിെൻറ കാര്യത്തിൽ സ്വയംകൃത നിയമങ്ങളുടെ വേലിക്കെട്ടിനകത്ത് കുരുങ്ങിക്കിടപ്പാണ് അമേരിക്ക. 1789ലെ ഭരണഘടന ഭേദഗതിയനുസരിച്ച് സ്വതന്ത്ര രാഷ്ട്രത്തിെൻറ സുരക്ഷക്കൊപ്പമാണ് ആയുധം കൈവശം വെക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനെക്കുറിച്ച് ഒാർമിപ്പിക്കുന്നത്. ദേശീയ റൈഫിൾസ് അസോസിയേഷൻ തോക്ക് ഉയർത്താനുള്ള അവകാശത്തിനുവേണ്ടി ശബ്ദിക്കുന്നതും ഇൗ ഭരണഘടനാപരമായ അവകാശം ചൂണ്ടിക്കാട്ടിയാണ്. ഇൗ അവകാശം നിർലോഭമായി ആയുധനിർമാണക്കമ്പനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. 100 അമേരിക്കൻ പൗരന്മാർക്ക് 89 തോക്കുകളുണ്ട്. എന്നാൽ, അതിന് അമേരിക്ക ഒടുക്കേണ്ടിവരുന്ന വിലയോ? പ്രതിദിനം ശരാശരി 93 അമേരിക്കക്കാർ തോക്ക് അതിക്രമങ്ങൾക്ക് ഇരയായി കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2000 മുതൽ അമേരിക്കയിൽ പൊലീസ്, നിയമപാലകസംവിധാനവുമായി ഏറ്റുമുട്ടലുണ്ടായി കൊല്ലപ്പെട്ടവരുടെ എണ്ണം 15,983 വരും. അതേസമയം, സമൂഹസുരക്ഷക്കുവേണ്ടി തോക്കേന്താൻ നൽകിയ ഇൗ അവകാശം വ്യക്തികൾക്ക് യഥേഷ്ടം ആയുധം കൈവശംവെക്കാനും പ്രയോഗിക്കാനുമുള്ള പഴുതല്ലെന്ന വിശദീകരണം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുതന്നെ 1876 നും 1939നുമിടയിൽ നാലു വട്ടമുണ്ടായെങ്കിലും ആ വ്യാഖ്യാനങ്ങൾ അന്നന്നത്തെ വിധികളിലൊതുങ്ങുകയാണ് െചയ്തത്. 2013ൽ സാൻഡിഹുക് എലമെൻററി സ്കൂളിൽ 20 കുട്ടികളെ ഇരുപതുകാരൻ കൂട്ടക്കൊല ചെയ്ത പശ്ചാത്തലത്തിൽ തോക്കുനിയന്ത്രണത്തിന് നിയമം നിർമിക്കാൻ അന്നത്തെ പ്രസിഡൻറ് ബറാക് ഒബാമ ഒരുങ്ങിയപ്പോൾ ആയുധനിർമാണക്കമ്പനികളുടെയും ഡെമോക്രാറ്റിക്-റിപ്പബ്ലിക് കക്ഷികൾ കഴിച്ചാൽ ‘മൂന്നാമത് രാഷ്ട്രീയകക്ഷി’യായി എണ്ണപ്പെടുന്ന ദേശീയ റൈഫിൾസ് അസോസിയേഷെൻറയും ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവാങ്ങേണ്ടിവന്നു. അതിനുശേഷം അമേരിക്കയിൽ നടക്കുന്ന 1500ാമത്തെ കൂട്ട വെടിവെപ്പാണ് ലാസ് വേഗസിലേത്; ഇൗ വർഷത്തെ മാത്രം 273ാമത്തെയും. 15 വട്ടം ഇത്തരത്തിലുള്ള നിയന്ത്രണനിയമത്തിന് ഒരുങ്ങിയപ്പോഴും നഖശിഖാന്തം എതിർത്തു തോൽപിച്ചത് എൻ.ആർ.എയുടെ ലോബിയിങ്ങിൽപെട്ട ജനപ്രതിനിധികൾതന്നെയാണ്. തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകളുടെ എണ്ണം വർധിച്ചപ്പോൾ അസോസിയേഷൻ മുന്നോട്ടുവെച്ച നിർദേശം ക്രൂരമായ തമാശയാണ്-തോക്കുകൊലകൾക്ക് മറുപടി പറയാൻ കൂടുതൽ പേർക്ക് തോക്കുപയോഗത്തിന് അനുമതി കൊടുക്കുക. ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തോക്കുകാരുടെ വക്താവായി രംഗത്തുണ്ടായിരുന്നു. എന്നാൽ, ഞായറാഴ്ച ദുരന്തത്തെ അപലപിച്ച ട്രംപ് അതിനെ പൈശാചികവൃത്തിയായാണ് വിശേഷിപ്പിച്ചത്.
ദുരന്തം അമേരിക്കക്കാരുടെ കണ്ണുതുറപ്പിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ തോക്കിെൻറ കാര്യത്തിൽ തീർത്തും അല്ല എന്നാവും മറുപടി. കഴിഞ്ഞ 20 വർഷത്തിനിടെ തോക്ക് നിയന്ത്രണത്തേക്കാൾ തോക്ക് കൈവശംവെക്കാനുള്ള അവകാശത്തിനുവേണ്ടി പ്രചാരം നടത്തുകയാണ് അമേരിക്കയിലെ തീക്കളിക്കാർ. രാജ്യത്ത് ഒരാൾക്ക് ഒന്നെന്ന കണക്കിൽ 310 ദശലക്ഷം തോക്കുകളുണ്ടത്രെ. തോക്ക് ഒരു സ്റ്റാറ്റസ് സിംബലും വ്യക്തിസ്വാതന്ത്ര്യത്തിെൻറ അടയാളവുമാണ്. അത്തരത്തിലൊരു പ്രതീകവത്കരണത്തിൽ ആയുധക്കമ്പനികൾ വിജയിച്ചെന്നാണ് ഭീതിദമാംവിധം പെരുകുന്ന അപകടങ്ങൾ തെളിയിക്കുന്നത്. തോക്ക് താഴെ വെക്കുന്നത് സ്വാതന്ത്ര്യം അടിയറ വെക്കുന്നതിനു തുല്യമായി കരുതുന്നിടത്തോളം സാമാന്യബോധം നഷ്ടപ്പെട്ട ജനം അത് നെഞ്ചോടു േചർത്തുപിടിക്കും. സ്വന്തക്കാരുടെ നെഞ്ചിലേക്ക് അന്യോന്യം ചൂണ്ടുന്ന തോക്കിെൻറ മുൾമുനയിൽനിന്ന് അമേരിക്കയെ രക്ഷിക്കാൻ മറ്റാർക്കും കഴിയില്ല; അമേരിക്കക്കാർക്കല്ലാതെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.