മാലദ്വീപിലെ ഭരണപ്രതിസന്ധി
text_fieldsദക്ഷിണേഷ്യയിലെ കൊച്ചു ദ്വീപുരാജ്യമായ മാലദ്വീപിൽ രാജ്യത്തെ ഭരണകൂടവും പരമോന്നത കോടതിയും മുഖാമുഖം നിൽക്കുകയാണിപ്പോൾ. അഴിമതി മുതൽ ഭീകരത വരെ കുറ്റം ചുമത്തി ജയിലിലടച്ച മുൻപ്രസിഡൻറ് മുഹമ്മദ് നശീദ് അടക്കമുള്ള എട്ടു പ്രതിപക്ഷനേതാക്കളുടെ ശിക്ഷ റദ്ദാക്കി തുറന്നുവിടാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രാഷ്്്ട്രീയ വൈരനിര്യാതനത്തിനായി ജുഡീഷ്യറിയെ കൂട്ടുപിടിച്ചു നടത്തിയ കളികളായിരുന്നു മുൻപ്രസിഡൻറിെൻറയും ഇതര നേതാക്കളുടെയും ശിക്ഷയിലേക്കു നയിച്ചതെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തൽ. അതോടൊപ്പം പ്രതിപക്ഷനിരയിലേക്ക് പിന്തുണ കൈമാറിയതിനെ തുടർന്ന് അയോഗ്യത കൽപിച്ച് മാറ്റിനിർത്തപ്പെട്ട 12 പാർലമെൻറ് അംഗങ്ങളുടെ കേസ് തള്ളിയ കോടതി അവരുടെ അംഗത്വം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ 85 അംഗ പാർലമെൻറിൽ അബ്ദുല്ല യമീൻ ഭരണകൂടത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ നിൽക്കക്കള്ളിയില്ലാതായ യമീൻ ഗവൺമെൻറ് പൊലീസിനെയും ഒൗദ്യോഗികസംവിധാനങ്ങളെയും ഉപയോഗിച്ച് എല്ലാ അടവുകളും പുറത്തെടുക്കുകയാണ്. സുപ്രീംകോടതി ഉത്തരവോടെ 13 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ വിദേശചികിത്സക്ക് പോയി ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയ മുൻപ്രസിഡൻറ് നശീദ് അടക്കമുള്ളവരെ സ്വതന്ത്രരാക്കേണ്ടതാണ്. എന്നാൽ, ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി അംഗീകരിക്കാൻ നിലവിലെ ഭരണകൂടം തയാറായിട്ടില്ല. അംഗത്വത്തിന് നിയമസാധുത ലഭിച്ച അംഗങ്ങൾ പാർലമെൻറിൽ കടക്കുന്നത് തടയാൻ പൊലീസിെൻറയും സൈന്യത്തിെൻറയും സഹായത്തോടെ പാർലമെൻറ് അടച്ച് സീൽ വെക്കുകയും ചെയ്തിരിക്കുന്നു. കൊച്ചു ദ്വീപുരാജ്യത്തിെൻറ തലസ്ഥാനത്ത് പൊലീസും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിെൻറ വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. എല്ലാം കൂടി തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്രത്തിലെയും അറബിക്കടലിലെയും ഇൗ ദ്വീപിൽ രാഷ്ട്രീയകാലുഷ്യം രൂക്ഷമാകുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
30 വർഷത്തെ മഅ്മൂൻ അബ്ദുൽ ഖയ്യൂമിെൻറ കുടുംബവാഴ്ചക്കുശേഷം രാജ്യത്തെ ജനാധിപത്യക്രമത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിലാണ് പത്തുവർഷം മുമ്പ് തെരഞ്ഞെടുപ്പിൽ നശീദ് ജയിച്ചതും മാലദ്വീപിൽ പുതിയ യുഗപ്പിറവിക്കു തുടക്കമായതും. എന്നാൽ, ജനാധിപത്യക്രമത്തിൽ പാർലമെൻറിെൻറ ആദ്യ ഉൗഴം അവസാനിച്ച് രണ്ടാമത്തേതിലേക്കു പ്രവേശിക്കുേമ്പാൾ തന്നെ പഴയ ഏകാധിപത്യ കുടുംബവാഴ്ചയുടെ തിരിച്ചുവരവിെൻറ ലക്ഷണങ്ങൾ പ്രകടമായിരുന്നു. 2013ലെ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ നശീദ് മുന്നിലെത്തിയപ്പോൾ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് യമീൻ കേവലമായൊരു ഭൂരിപക്ഷം ഒപ്പിച്ചെടുക്കുകയായിരുന്നുവെന്ന് വോെട്ടടുപ്പിെൻറ കണക്കുകൾ നിരത്തി അന്നേ ആരോപണമുണ്ടായിരുന്നു. തുടർന്ന് അധികാരമേറിയ മുൻ പ്രസിഡൻറ് മഅ്മൂൻ അബ്ദുൽ ഖയ്യൂമിെൻറ അർധസഹോദരൻ കൂടിയായ യമീൻ രാഷ്ട്രീയപ്രതിയോഗികളെ അമർച്ച ചെയ്യാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതാണ് കണ്ടത്. അഴിമതി, വിശ്വാസവഞ്ചന മുതൽ ഭീകരവാദ പ്രവർത്തനത്തിനു പിന്തുണ വരെ ആരോപിച്ചാണ് നശീദ് അടക്കമുള്ളവർക്കെതിരെ കേസും ശിക്ഷയുമായി നീങ്ങിയത്. ആരോപണങ്ങൾ ഗുരുതരമായിരുന്നുവെങ്കിലും അതിെൻറ നിജസ്ഥിതിയിൽ അന്താരാഷ്ട്രസമൂഹവും പൗരാവകാശ സാമൂഹിക സംഘടനകളുമൊക്കെ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ, കോടതിയുടെ പിന്തുണയോടെ അന്ന് പ്രസിഡൻറ് മുന്നോട്ടുപോകുകയായിരുന്നു. അതേ കോടതിയാണ് ഇപ്പോൾ ഭരണകൂടത്തിെൻറ ചെയ്തികൾ നിക്ഷിപ്ത രാഷ്ട്രീയതാൽപര്യം വെച്ചായിരുന്നുവെന്നും വസ്തുസ്ഥിതി വെളിച്ചത്തിൽ ആരോപണങ്ങൾ അന്വേഷിക്കാനോ കുറ്റം ചുമത്താനോ കഴിഞ്ഞിട്ടില്ലെന്നും കണ്ടെത്തിയിരിക്കുന്നത്. കോടതിയുടെ ഉത്തരവ് പ്രസിഡൻറ് അംഗീകരിക്കാതിരിക്കുന്നത് ഭരണ രാഷ്ട്രീയപ്രതിസന്ധിക്കിടയാക്കുമെന്നും കോടതിയുടെ മുന്നറിയിപ്പുണ്ട്.
അതേസമയം, പ്രസിഡൻറിെന ഇംപീച്ച് ചെയ്ത് പുറത്താക്കാനുള്ള ശ്രമമാണിതെന്നാണ് യമീൻ പക്ഷത്തിെൻറ ആരോപണം. അറ്റോണി ജനറൽ തന്നെയാണ് ഇൗ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറിനെ വാഴിക്കാനും പുറത്താക്കാനുമുള്ള അധികാരം പാർലമെൻറിനാണെന്നും നിയമവിരുദ്ധരായ ഒരു പറ്റം ചേർന്ന് അതിനാണ് ശ്രമം നടത്തിവരുന്നതെന്നുമാണ് പ്രസിഡൻറിെൻറ ആരോപണം. എന്നാൽ, ഭൂരിപക്ഷം ഇല്ലാതായതോടെ ധാർമികബലം നഷ്ടപ്പെട്ട യമീൻ ഭരണകൂടം എത്രയും വേഗം സ്ഥാനമൊഴിയണമെന്നും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ ജഡ്ജിമാരെയും മറ്റും കേസിൽ കുരുക്കുമെന്നു ഭീഷണിപ്പെടുത്തി ജനാധിപത്യത്തെ ഗളഹസ്തം ചെയ്യാനുള്ള നീക്കമാണ് നടത്തുന്നതെന്നുമാണ് അവരുടെ ആരോപണം. എന്നാൽ, പാർലെമൻറിൽ പിന്തുണ നഷ്ടപ്പെട്ട ഭരണകൂടത്തിനെതിരെ അവിശ്വാസ വോെട്ടടുപ്പിനാണ് നശീദും പാർട്ടിയും ശ്രമിക്കുന്നത്. അതിന് അവസരമൊരുക്കാതിരിക്കാനുള്ള ശ്രമമാണ് നിലവിലെ ഭരണകൂടം നടത്തിവരുന്നത്.
ജനാധിപത്യാവകാശങ്ങൾ വകവെച്ചുകൊടുക്കുന്നതിെൻറ ഭാഗമായി കോടതി വിധി അംഗീകരിക്കുകയാണ് യമീൻ ഭരണകൂടം ചെയ്യേണ്ടത് എന്നാണ് ഇന്ത്യയടക്കമുള്ള അയൽക്കാരുടെയും മേഖലയിലും പുറത്തുമുള്ള വൻശക്തികളുടെയുമൊക്കെ അഭിപ്രായം. േകാമൺവെൽത്ത് രാഷ്ട്രസംഘടനയും ഇൗ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. അതിനു വഴങ്ങാതെ കോടതിവിധി അംഗീകരിക്കുമെന്ന് പ്രസ്താവനയിറക്കിയ പൊലീസ് ഒാഫിസർമാരെ പുറത്താക്കിയും ജുഡീഷ്യൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെൻറ് മേധാവിയുടെ വീട്ടിൽ റെയിഡ് നടത്തിയും സ്വതന്ത്ര ടി.വി സ്റ്റേഷൻ പൂട്ടിച്ചും മുന്നോട്ടുപോകുകയാണ് പ്രസിഡൻറ് യമീൻ. എന്നാൽ, ജനാധിപത്യത്തിനുവേണ്ടി അകത്തും പുറത്തും മുറവിളിയുയരുേമ്പാൾ, മുമ്പു പാട്ടിലാക്കിയിരുന്ന ജുഡീഷ്യറി തനിക്കെതിരെ തിരിയുന്ന സാഹചര്യത്തിൽ ഏറെയൊന്നും അദ്ദേഹത്തിനു മുന്നോട്ടുേപാകാനാവില്ല. അതു മനസ്സിലാക്കി കോടതിവിധി മാനിച്ചുകൊണ്ടുള്ള പരിഹാരത്തിന് എത്രവേഗം പ്രസിഡൻറ് വഴങ്ങുന്നുവോ അത്രവേഗം മാലദ്വീപ് എന്ന കൊച്ചു രാജ്യവും ജനതയും വലിയ ദുരിതത്തിൽനിന്നു രക്ഷപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.