Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപഴിക്കേണ്ടത്...

പഴിക്കേണ്ടത് സമരത്തെയോ ഭരണത്തെയോ?

text_fields
bookmark_border
editorial
cancel

സമരവും പ്രക്ഷോഭവുമൊക്കെയുള്ള മുഴുസമയ രാഷ്ട്രീയത്തിെൻറയും അതിപ്രസര രാഷ്ട്രീയത്തിെൻറയും കാലം കഴിഞ്ഞെന്നും ഭരണകക്ഷിയായാലും പ്രതിപക്ഷത്താണെങ്കിലും ജനങ്ങളെ സഹായിക്കാനെത്തുന്നുണ്ടോ എന്നതാണ് പരമപ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്ര പ്രക്ഷോഭം നടത്തി, എത്ര സമരമുന്നണിയുണ്ടാക്കി, എത്രതവണ ജയിൽ വരിച്ചു എന്നതൊക്കെ രാഷ്ട്രീയ വളർച്ചക്കുതകിയിരുന്നത് രണ്ടു പതിറ്റാണ്ടു പഴകിയ കഥയാണെന്നും അദ്ദേഹം ഒാർമിപ്പിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ന്യൂഡൽഹിയിൽ പാർലമെൻറിലെയും സംസ്ഥാന നിയമസഭകളിലെയും ജനപ്രതിനിധികളുടെ ദേശീയ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ബോധനം. രാജ്യത്തെ ഏറെ പിന്നാക്കംനിൽക്കുന്ന 115 ജില്ലകളെ സമുദ്ധരിക്കുന്നതുമായി ബന്ധപ്പെട്ടുകൂടിയായിരുന്നു ‘നമ്മൾ വികസനത്തിന്’ എന്ന ശീർഷകത്തിൽ നടന്ന ദ്വിദിന സമ്മേളനം. ദൈനംദിന തനിരാഷ്ട്രീയത്തോട് നിഷേധാത്മകമായിരിക്കണം സമീപനം എന്നു തെര്യപ്പെടുത്തുന്ന മോദി പോസിറ്റിവ് ചിന്തക്ക് ആഹ്വാനം ചെയ്യുന്നുമുണ്ട്. പിന്നാക്ക ജില്ലകളെ ഇനി പിന്നാക്കം എന്നല്ല, ‘വികസനകാംക്ഷി ജില്ലകൾ’ എന്നു വിളിക്കണമെന്ന നിർദേശം ഉദാഹരണം. സാമൂഹികനീതിയെന്നാൽ ഒരു വിഭാഗത്തിെൻറ സാമൂഹികസ്ഥിതിയുമായി ബന്ധപ്പെട്ടതാണെന്ന ധാരണയും അദ്ദേഹം പൊളിച്ചെഴുതുന്നു. ഒരു ഗ്രാമത്തിൽ വൈദ്യുതിയെത്തിയിട്ടും അയൽഗ്രാമം ഇരുട്ടിലാെണങ്കിൽ അത് സാമൂഹികനീതിയല്ല. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസവും എല്ലാ വീട്ടിലും വൈദ്യുതിവെളിച്ചവും ലഭിക്കുന്നതാണ് സാമൂഹികനീതി എന്നാണ് പ്രധാനമന്ത്രി അവതരിപ്പിക്കുന്ന കാഴ്ചപ്പാട്. ഇതിലൂടെ പിന്നാക്ക-മുന്നാക്ക, ജാതി ഉച്ചനീചത്വങ്ങളുടെ പേരിലുള്ള സാമൂഹികസംഘാടനം ഒഴിവാക്കാനാകുമെന്നാണ് അദ്ദേഹത്തിെൻറ കണക്കുകൂട്ടൽ. 

തീവ്രദേശീയതയുടെയും അതിരുകവിഞ്ഞ സ്വദേശിഭ്രമത്തിെൻറയും ധ്രുവീകരണരാഷ്ട്രീയം കളിച്ച് അധികാരം സമഗ്രാധിപത്യമാക്കി മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് ഭരണത്തിൽ സ്വന്തവും സ്വതന്ത്രവുമായി നിലപാടില്ലെന്നും തനി മുതലാളിത്ത സാമ്രാജ്യത്വ ഭരണരീതിയുടെ അനുകർത്താക്കളായി മാറുകയല്ലാതെ അവർക്കു വേറെ വഴിയില്ലെന്നും വ്യക്തമാക്കുന്നതാണ് മോദിയുടെ ‘അരാഷ്ട്രീയ’ പ്രസംഗം. അതുവഴി രാജ്യം കടന്നുവന്ന വഴികളെ പരിഹസിക്കുക മാത്രമല്ല, വർത്തമാന യാഥാർഥ്യങ്ങൾക്കുനേരെ കണ്ണടക്കുകകൂടി ചെയ്യുന്നുണ്ട് അദ്ദേഹം. വസ്തുതകൾ അറിയാതെയല്ല അദ്ദേഹം പറയുന്നതെന്ന് അതേ പ്രസംഗത്തിെൻറ തുടർന്നുള്ള ഭാഗങ്ങൾ തെളിയിക്കുന്നുണ്ട്. വിഭവക്കുറവോ, ബജറ്റിൽ വകയിരുത്തലുകളില്ലാത്തതോ ഒന്നുമല്ല, പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാത്ത, പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രവർത്തനങ്ങളില്ലാത്ത പിടിപ്പുകെട്ട ഭരണമാണ് പിന്നാക്കാവസ്ഥക്കു കാരണം. ജില്ല ഭരണകൂടത്തിന് 27നും 30നും ഇടക്ക് പ്രായമുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരെയാണ് ആവശ്യമെന്നും എന്നാൽ ഭൂരിഭാഗം ജില്ലകളിലും 40-45 പ്രായമുള്ള ഇരുത്തംവന്ന ഉദ്യോഗസ്ഥർക്ക് വ്യക്തിഗത താൽപര്യമല്ലാതെ മറ്റൊന്നുമില്ലെന്നുമൊക്കെ അദ്ദേഹംതന്നെ പറയുന്നുണ്ട്. അപ്പോൾ തെൻറ വരുതിയിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനു പകരം ജനത്തിനുനേരെ വായ്ത്താരിയുതിർക്കുകയാണ് പ്രധാനമന്ത്രി. പ്രസംഗവും സ്റ്റേജ് ഷോയുമൊക്കെ ഗംഭീരമാക്കാനുള്ള പിന്നണിപ്രവർത്തകരും ഉപദേശകരും ധാരാളമായുള്ള  നരേന്ദ്ര മോദിക്ക് ഭരണനിർവഹണമെന്ന ഒരൊറ്റ കാര്യത്തിലേ വിദഗ്ധരുടെയും വിഭവത്തിെൻറയും ദാരിദ്ര്യമുള്ളൂവെന്ന് ഇത്രയും കാലത്തെ ഭരണം തെളിയിക്കുന്നു. ഇൗ പരാജയമാണ് രാജ്യത്തിെൻറ പല ഭാഗത്തും ഭരണവിരുദ്ധ സമരം വിളിച്ചുവരുത്തുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്ന ഗവൺമെൻറുകളുടെ കഴിവുകേടുകൾക്കെതിരെ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളാണ് പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കുന്നത്. 

പ്രധാനമന്ത്രിയുടെ ഇൗ പ്രഭാഷണത്തിെൻറ നാലു നാൾ മുമ്പാണ് മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് പതിനായിരക്കണക്കിനു കർഷകർ കാൽനടയായി സമരജാഥയായി മുംബൈ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. സി.പി.എമ്മിെൻറ കർഷകസംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇൗ ലോങ്മാർച്ചിന് മുംബൈയിലേക്കുള്ള 200 കിലോമീറ്റർ വഴിയിലുടനീളം വർധിച്ച ജനപിന്തുണയാണ് ലഭിച്ചത്. ഇന്നെല മുംബൈയിലെത്തി ബജറ്റ് സമ്മേളനം നടന്നുവരുന്ന മഹാരാഷ്ട്ര അസംബ്ലി വളയാനെത്തുേമ്പാഴേക്കും ആ മഹാപ്രക്ഷോഭം ബി.ജെ.പിയല്ലാത്ത മുഴുവൻ സംഘടനകളും ഏറ്റെടുത്തുകഴിഞ്ഞിരുന്നു. കാരണം മറ്റൊന്നുമല്ല, മഹാരാഷ്ട്രയിൽ കൃഷിനശിച്ച് ആത്മഹത്യയിൽ അഭയം തേടുന്നവരുടെ എണ്ണം കൂടിവരുേമ്പാഴും അവരെ തിരിഞ്ഞുനോക്കാൻ ഭരണകൂടം തയാറായിട്ടില്ല. കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് കഴിഞ്ഞ വർഷം നൽകിയ ഉറപ്പ് പാലിക്കുക, വിളകൾക്ക് ഉൽപാദനച്ചെലവിെൻറ ഒന്നര ഇരട്ടി താങ്ങുവില അനുവദിക്കുക, 2006ലെ വനാവകാശ നിയമപ്രകാരം ആദിവാസികൾക്കു ഭൂമി നൽകുക, കോർപറേറ്റുകൾക്ക് വനഭൂമി പതിച്ചുനൽകാതിരിക്കുക, കൃഷി നശിച്ചവർക്ക് 40,000 രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്. രണ്ടു വർഷം മുമ്പ് നാസിക്കിൽ രണ്ടു രാവും പകലും കർഷകർ നഗരം സ്തംഭിപ്പിക്കുകയും ആദിവാസി മന്ത്രിയുടെ വീട് വളയുകയും കഴിഞ്ഞ വർഷം വിദർഭയിലും ഒൗറംഗാബാദിലും പ്രക്ഷോഭം വ്യാപിപ്പിക്കുകയും ചെയ്തപ്പോഴാണ് ഗതിമുട്ടിയ സർക്കാർ വാഗ്ദാനങ്ങൾ നൽകി സമരം തീർപ്പാക്കിയത്. അത് ലംഘിച്ചതിനെതിരെക്കൂടിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം. ആത്മഹത്യയല്ല, സമരമാണ് മാർഗം എന്ന മുദ്രാവാക്യവുമായി ഒരു നാടൊന്നടങ്കം അതിൽ അണിചേരുകയാണ്. പ്രക്ഷോഭങ്ങളുടെ കാലം കഴിഞ്ഞെന്ന വീരസ്യം കുറിച്ചുകൊടുത്ത പ്രധാനമന്ത്രിയുടെ പ്രസംഗമെഴുത്തുകാർ പക്ഷേ,  ബി.ജെ.പി സംസ്ഥാനങ്ങളിൽ ശക്തിപ്രാപിക്കുന്ന പ്രതിഷേധങ്ങൾ പരാമർശിക്കാനിടയില്ല. എന്നാൽ, പ്രസംഗവേദിക്കപ്പുറമാണ് ലോകമെന്ന് സ്വയംസേവകനായി സമരപാത താണ്ടി വന്നെന്നു ഭാവിക്കുന്ന പ്രധാനമന്ത്രി അറിയാതെ പോകരുതല്ലോ. അഥവാ, അദ്ദേഹം അതറിയാതെ നടിച്ചാലും ഭരണം പിടിപ്പുകേടിൽ തുടരുവോളം സമരംതന്നെ ജീവിതം എന്ന ജനനിശ്ചയത്തിനു മുന്നിൽ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിക്കു മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു; നേരത്തേ ഗുജറാത്തിലെയും രാജസ്ഥാനിലെയും ഹരിയാനയിലെയും തെൻറ സമശീർഷെരപ്പോലെതന്നെ. അതുകൊണ്ട് പഴിക്കേണ്ടത് സമരത്തെയോ തെൻറയും സ്വന്തക്കാരുടെയും ഭരണത്തെയോ എന്നു പ്രധാനമന്ത്രിതന്നെ തീരുമാനിക്കെട്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleprotestmalayalam news
News Summary - Administration and Protest - Article
Next Story