Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2020 2:15 AM GMT Updated On
date_range 15 May 2020 2:17 AM GMTഉത്തേജന പാക്കേജ് പര്യാപ്തമോ?
text_fieldsbookmark_border
രാജ്യം ഇപ്പോൾ ആവശ്യപ്പെടുന്നത് സാമൂഹികവും സാമ്പത്തികവുമായ വീണ്ടെടുപ്പാണ്. അത്രമേൽ ആഴത്തിലാണ് ഓരോ വ്യക്തിയുടെയും ജീവതവഴികളിൽ കോവിഡ്-19 എന്ന മഹാമാരി ഏൽപിച്ച പരിക്ക്. താളംതെറ്റിയ പൗരജീവിതത്തെ പുനർനിർമിക്കാനും വ്യാപാര, വ്യവസായമേഖലക്ക് ഉത്തേജനം നൽകാനുമുള്ള പദ്ധതികൾ അടിയന്തരമായി രൂപപ്പെടുത്തണമെന്ന സമ്മർദം രാജ്യത്തിെൻറ എല്ലാ കോണുകളിൽനിന്നും ശക്തമായി ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിർഭര ഇന്ത്യ’ പദ്ധതി പ്രഖ്യാപിച്ചത്. അതിെൻറ വിശദാംശങ്ങൾ ഘട്ടംഘട്ടമായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ സ്വാശ്രയ ഇന്ത്യ പാക്കേജ് എത്രമാത്രം പര്യാപ്തമാെണന്ന് ഇപ്പോൾ വിശകലനം ചെയ്യാനാവില്ല. രാജ്യം കോവിഡിനുമുേമ്പ ഗുരുതര സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയായിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കിയതിലെ താളപ്പിഴകൾ, കോർപറേറ്റ് ദാസ്യം തുടങ്ങി കേന്ദ്രസർക്കാറിെൻറ സാമ്പത്തികാസൂത്രണ പിഴവുകളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചത്. ഇൗ ആഘാതത്തിനുമേലാണ് കോവിഡ് വന്നുപതിച്ചത്. കേന്ദ്രത്തിെൻറ പുതിയ പാക്കേജ് തകർന്നുകിടക്കുന്ന സാമ്പത്തിക, സാമൂഹിക മേഖലകൾക്ക് ഉത്തേജകമാകുമോ എന്ന ചോദ്യത്തിന് സാമ്പത്തിക, സാമൂഹിക വിദഗ്ധർ നൽകുന്ന ഉത്തരം സമ്മിശ്രമാണ്.
ജി.ഡി.പിയുടെ പത്തു ശതമാനമാണ് പാക്കേജ് എന്നത് സമ്പദ്ഘടനക്ക് ഉന്മേഷം പകരും. വിവിധ മേഖലകളിലുള്ളവർക്ക് വായ്പകൾ സുലഭമാക്കി പണലഭ്യത ഉറപ്പുവരുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കർഷകർ മുതൽ ചെറുകിട കമ്പനികൾക്കുവരെ വിവിധതരം വായ്പകളാണ് ഇതുവരെ വിശദീകരിച്ച പദ്ധതിയുടെ മർമം. തീർച്ചയായും, ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ പൊതുവെ സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും പണലഭ്യത ഉറപ്പാെണന്നു ബോധ്യപ്പെടുത്താനും സഹായിച്ചേക്കും. ചെറുകിട സംരംഭക നിർവചനത്തിൽ വരുത്തിയ മാറ്റം നിക്ഷേപം ആകർഷിക്കാനും വായ്പകൾ സുഗമമാക്കാനും പ്രയോജനപ്പെടും. ശമ്പളേതര വിഭാഗക്കാരുടെ ടി.ഡി.എസിൽ നൽകിയ 25 ശതമാനം ഇളവ് പണലഭ്യത മെച്ചപ്പെടാൻ സഹായിക്കും. ഇ.പി.എഫ് വിഹിതം വരുന്ന മൂന്നുമാസത്തേക്ക് 10 ശതമാനമാക്കി കുറക്കുന്നത് 6.5 ലക്ഷം സ്ഥാപനങ്ങൾക്കും 4.3 കോടി ജീവനക്കാർക്കും താൽക്കാലിക ആശ്വാസമാകും. അന്തർസംസ്ഥാന തൊഴിലാളികൾക്കുള്ള നഗരകേന്ദ്രീകൃത ഭവന, ഭക്ഷ്യപദ്ധതികൾ എത്രത്തോളം പ്രായോഗികമാെണന്ന് ഉറപ്പിക്കാനാകുക കോവിഡാനന്തരം മാത്രമാണ്.
ഉത്തേജനമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വായ്പകളിൽ ഭൂരിപക്ഷവും പലിശ ഇളവുകളില്ലാത്തവയാണ്. മൊറട്ടോറിയത്തോടുകൂടിയ വായ്പകൾ സംരംഭകർക്ക് പെെട്ടന്നുള്ള പണക്ഷാമം മറികടക്കാൻ സഹായകരമായേക്കുമെങ്കിലും മൊറട്ടോറിയം കാലത്തെ പലിശയും നൽകേണ്ടതിനാൽ സാമ്പത്തികബാധ്യതയുടെ കാര്യത്തിൽ വലിയ പ്രയോജനം ലഭിക്കില്ല. വൻകിടക്കാരുടെ െകാള്ള കാരണം പ്രതിസന്ധി നേരിടുന്ന ബാങ്കുകൾ ഈടില്ലാത്ത പദ്ധതികൾ ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്. വായ്പ ഉറപ്പുവരുത്തുന്ന പ്രായോഗികമാർഗങ്ങളില്ലെങ്കിൽ പാക്കേജുകളിൽ ഭൂരിഭാഗവും ഏട്ടിലെ പശുവായി പരിണമിക്കാനാണ് സാധ്യത. ഗ്രാമീണകർഷകരെയും വഴിയോര കച്ചവടക്കാരെയും ചെറുകിട സംരംഭകെരയും രക്ഷപ്പെടുത്താനുള്ള ശരിയായ വഴി നിർണിത കാലംവരെ പലിശയിളവോ പലിശരഹിത വായ്പകളോ നൽകാനുള്ള തീരുമാനമായിരുന്നു. എന്നാൽ മാത്രമേ, വായ്പകൾ സംരംഭകർക്ക് ശരിയായ വിധത്തിൽ ഉപകാരപ്പെടൂ. നമ്മുടെ മുഖ്യമന്ത്രിയടക്കം അതാവശ്യപ്പെടുന്നുണ്ടെങ്കിലും അത്തരമൊരാശയം നടപ്പാക്കാൻ കേന്ദ്രത്തിന് താൽപര്യമില്ലെന്നാണ് രണ്ടുദിവസത്തെയും ധനമന്ത്രിയുടെ വാർത്തസമ്മേളനങ്ങൾ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്തിനുമുന്നിൽ സമർപ്പിച്ച പാക്കേജുകൾ രാജ്യം നേരിടുന്ന ബഹുതലസ്പർശിയായ പ്രതിസന്ധിയെ സമഗ്രമായി അഭിമുഖീകരിക്കാനും സ്വാശ്രയ ഇന്ത്യയെ കെട്ടിപ്പടുക്കാനും പ്രാപ്തമല്ലെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. ഭരണപരമായ ചെലവുകൾ പുനഃക്രമീകരിച്ച് സാധാരണക്കാരുടെ കൈയിൽ കൂടുതൽ പണം എത്തിക്കുന്നതിന് ധനമന്ത്രി അവതരിപ്പിച്ച പദ്ധതിയിൽ അധികമൊന്നുമില്ലെന്നാണ് അവരുടെ നിരീക്ഷണം. പ്രഖ്യാപിത പദ്ധതികൾക്ക് പണം എവിടെനിന്ന് വരുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നില്ല. പി.എം. െകയേഴ്സിൽ ഉണ്ടെന്നു പറയപ്പെടുന്ന കോടികൾ എങ്ങനെ ചെലവഴിക്കുമെന്ന ഒരു സൂചനയും രണ്ടുദിവസത്തെ പ്രഖ്യാപനങ്ങളിലും കൃത്യമല്ല. തൊഴിൽ നഷ്ടപ്പെട്ടവർക്ക് വായ്പകൊണ്ടു മാത്രം എഴുന്നേറ്റുനിൽക്കാനാകില്ല. നഗരങ്ങളിൽ തൊഴിലില്ലാത്തവർക്ക് ഒരുമാസമായി മൂന്നുനേരത്തെ ഭക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം, പട്ടിണി സഹിക്കാനാകാതെ കാൽനടയായി ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകുകയും അപകടങ്ങളിൽ മരിക്കുകയും ചെയ്യുന്ന പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ റദ്ദുചെയ്യുകയാണ്. ജി.എസ്.ടി, നോട്ട് നിരോധനം പോലെയുള്ള സാമ്പത്തിക പരിവർത്തനങ്ങൾ പ്രയോഗവത്കരിച്ചതിൽ സംഭവിച്ച പരാജയങ്ങൾ ‘ആത്മനിർഭര ഇന്ത്യ’യിലും ആവർത്തിക്കുമോ എന്ന ആശങ്ക കനക്കാൻ ഇത്തരം വ്യാജ പ്രസ്താവനകൾ ഇടനൽകുന്നു. കൂടാതെ, സാമ്പത്തികഭദ്രതയുടെ അടിവേര് സാമൂഹിക നിർഭയത്വത്തിലാെണന്ന പ്രാഥമികപാഠം പലപ്പോഴും മറന്നുപോകുന്ന സർക്കാറാണ് കേന്ദ്രത്തിലുള്ളത്. പിഴവുകൾ തിരുത്തപ്പെടുകയും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന സ്വാശ്രയഭാരതത്തിനുള്ള മികച്ച പദ്ധതികൾ തുടരുന്ന പ്രഖ്യാപനങ്ങളിൽ ഉണ്ടാകുമെന്നു പ്രത്യാശിക്കാം.
ജി.ഡി.പിയുടെ പത്തു ശതമാനമാണ് പാക്കേജ് എന്നത് സമ്പദ്ഘടനക്ക് ഉന്മേഷം പകരും. വിവിധ മേഖലകളിലുള്ളവർക്ക് വായ്പകൾ സുലഭമാക്കി പണലഭ്യത ഉറപ്പുവരുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കർഷകർ മുതൽ ചെറുകിട കമ്പനികൾക്കുവരെ വിവിധതരം വായ്പകളാണ് ഇതുവരെ വിശദീകരിച്ച പദ്ധതിയുടെ മർമം. തീർച്ചയായും, ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ പൊതുവെ സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും പണലഭ്യത ഉറപ്പാെണന്നു ബോധ്യപ്പെടുത്താനും സഹായിച്ചേക്കും. ചെറുകിട സംരംഭക നിർവചനത്തിൽ വരുത്തിയ മാറ്റം നിക്ഷേപം ആകർഷിക്കാനും വായ്പകൾ സുഗമമാക്കാനും പ്രയോജനപ്പെടും. ശമ്പളേതര വിഭാഗക്കാരുടെ ടി.ഡി.എസിൽ നൽകിയ 25 ശതമാനം ഇളവ് പണലഭ്യത മെച്ചപ്പെടാൻ സഹായിക്കും. ഇ.പി.എഫ് വിഹിതം വരുന്ന മൂന്നുമാസത്തേക്ക് 10 ശതമാനമാക്കി കുറക്കുന്നത് 6.5 ലക്ഷം സ്ഥാപനങ്ങൾക്കും 4.3 കോടി ജീവനക്കാർക്കും താൽക്കാലിക ആശ്വാസമാകും. അന്തർസംസ്ഥാന തൊഴിലാളികൾക്കുള്ള നഗരകേന്ദ്രീകൃത ഭവന, ഭക്ഷ്യപദ്ധതികൾ എത്രത്തോളം പ്രായോഗികമാെണന്ന് ഉറപ്പിക്കാനാകുക കോവിഡാനന്തരം മാത്രമാണ്.
ഉത്തേജനമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വായ്പകളിൽ ഭൂരിപക്ഷവും പലിശ ഇളവുകളില്ലാത്തവയാണ്. മൊറട്ടോറിയത്തോടുകൂടിയ വായ്പകൾ സംരംഭകർക്ക് പെെട്ടന്നുള്ള പണക്ഷാമം മറികടക്കാൻ സഹായകരമായേക്കുമെങ്കിലും മൊറട്ടോറിയം കാലത്തെ പലിശയും നൽകേണ്ടതിനാൽ സാമ്പത്തികബാധ്യതയുടെ കാര്യത്തിൽ വലിയ പ്രയോജനം ലഭിക്കില്ല. വൻകിടക്കാരുടെ െകാള്ള കാരണം പ്രതിസന്ധി നേരിടുന്ന ബാങ്കുകൾ ഈടില്ലാത്ത പദ്ധതികൾ ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്. വായ്പ ഉറപ്പുവരുത്തുന്ന പ്രായോഗികമാർഗങ്ങളില്ലെങ്കിൽ പാക്കേജുകളിൽ ഭൂരിഭാഗവും ഏട്ടിലെ പശുവായി പരിണമിക്കാനാണ് സാധ്യത. ഗ്രാമീണകർഷകരെയും വഴിയോര കച്ചവടക്കാരെയും ചെറുകിട സംരംഭകെരയും രക്ഷപ്പെടുത്താനുള്ള ശരിയായ വഴി നിർണിത കാലംവരെ പലിശയിളവോ പലിശരഹിത വായ്പകളോ നൽകാനുള്ള തീരുമാനമായിരുന്നു. എന്നാൽ മാത്രമേ, വായ്പകൾ സംരംഭകർക്ക് ശരിയായ വിധത്തിൽ ഉപകാരപ്പെടൂ. നമ്മുടെ മുഖ്യമന്ത്രിയടക്കം അതാവശ്യപ്പെടുന്നുണ്ടെങ്കിലും അത്തരമൊരാശയം നടപ്പാക്കാൻ കേന്ദ്രത്തിന് താൽപര്യമില്ലെന്നാണ് രണ്ടുദിവസത്തെയും ധനമന്ത്രിയുടെ വാർത്തസമ്മേളനങ്ങൾ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്തിനുമുന്നിൽ സമർപ്പിച്ച പാക്കേജുകൾ രാജ്യം നേരിടുന്ന ബഹുതലസ്പർശിയായ പ്രതിസന്ധിയെ സമഗ്രമായി അഭിമുഖീകരിക്കാനും സ്വാശ്രയ ഇന്ത്യയെ കെട്ടിപ്പടുക്കാനും പ്രാപ്തമല്ലെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. ഭരണപരമായ ചെലവുകൾ പുനഃക്രമീകരിച്ച് സാധാരണക്കാരുടെ കൈയിൽ കൂടുതൽ പണം എത്തിക്കുന്നതിന് ധനമന്ത്രി അവതരിപ്പിച്ച പദ്ധതിയിൽ അധികമൊന്നുമില്ലെന്നാണ് അവരുടെ നിരീക്ഷണം. പ്രഖ്യാപിത പദ്ധതികൾക്ക് പണം എവിടെനിന്ന് വരുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നില്ല. പി.എം. െകയേഴ്സിൽ ഉണ്ടെന്നു പറയപ്പെടുന്ന കോടികൾ എങ്ങനെ ചെലവഴിക്കുമെന്ന ഒരു സൂചനയും രണ്ടുദിവസത്തെ പ്രഖ്യാപനങ്ങളിലും കൃത്യമല്ല. തൊഴിൽ നഷ്ടപ്പെട്ടവർക്ക് വായ്പകൊണ്ടു മാത്രം എഴുന്നേറ്റുനിൽക്കാനാകില്ല. നഗരങ്ങളിൽ തൊഴിലില്ലാത്തവർക്ക് ഒരുമാസമായി മൂന്നുനേരത്തെ ഭക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം, പട്ടിണി സഹിക്കാനാകാതെ കാൽനടയായി ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകുകയും അപകടങ്ങളിൽ മരിക്കുകയും ചെയ്യുന്ന പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ റദ്ദുചെയ്യുകയാണ്. ജി.എസ്.ടി, നോട്ട് നിരോധനം പോലെയുള്ള സാമ്പത്തിക പരിവർത്തനങ്ങൾ പ്രയോഗവത്കരിച്ചതിൽ സംഭവിച്ച പരാജയങ്ങൾ ‘ആത്മനിർഭര ഇന്ത്യ’യിലും ആവർത്തിക്കുമോ എന്ന ആശങ്ക കനക്കാൻ ഇത്തരം വ്യാജ പ്രസ്താവനകൾ ഇടനൽകുന്നു. കൂടാതെ, സാമ്പത്തികഭദ്രതയുടെ അടിവേര് സാമൂഹിക നിർഭയത്വത്തിലാെണന്ന പ്രാഥമികപാഠം പലപ്പോഴും മറന്നുപോകുന്ന സർക്കാറാണ് കേന്ദ്രത്തിലുള്ളത്. പിഴവുകൾ തിരുത്തപ്പെടുകയും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന സ്വാശ്രയഭാരതത്തിനുള്ള മികച്ച പദ്ധതികൾ തുടരുന്ന പ്രഖ്യാപനങ്ങളിൽ ഉണ്ടാകുമെന്നു പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story