എന്നിട്ടും ദേശീയ ദുരന്തമല്ല
text_fieldsപരിഭ്രാന്തമാണ് കേരളം. സംസ്ഥാനം മൊത്തം വിറച്ചും വിറങ്ങലിച്ചും നിൽക്കുന്നു. കേരളത്തിലെ ഉറ്റവരെക്കുറിച്ച കടുത്ത ഉത്കണ്ഠയിലാണ് മറുനാട്ടിലെ മലയാളികൾ. പ്രളയം സൃഷ്ടിച്ച അതിരൂക്ഷമായ കെടുതിയുടെ വലുപ്പം കൂടുതൽ തെളിച്ചുവരുകയാണ്. അടിയന്തരമായി വേണ്ട രക്ഷാപ്രവർത്തനത്തിൽ മാത്രമാണ് ഇന്നത്തെ ശ്രദ്ധ. അതുതന്നെ വൈകിപ്പോകുന്ന നിസ്സഹായാവസ്ഥയുടെ അലമുറയാണ് എങ്ങും കേൾക്കുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങുേമ്പാൾ കേരളം നേരിടേണ്ടിവരുന്നത് ദുരന്തത്തിെൻറ മറ്റൊരു മുഖമായിരിക്കും. അതിനെല്ലാമിടയിൽ മാനസികവും ശാരീരികവും സാമ്പത്തികവുമായി മലയാളി തകർന്നു നിൽക്കുന്നു.
സർക്കാറിെൻറ പ്രാഥമിക കണക്കനുസരിച്ച് നഷ്ടം 20,000 കോടി രൂപയാണ്. മരണസംഖ്യ പെരുകിക്കൊണ്ടിരിക്കുന്നു. മൂന്നു ലക്ഷത്തോളം പേരാണ് രണ്ടായിരത്തിൽപരം വരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഒാരോ ദിവസവും ഒഴിപ്പിച്ചു മാറ്റുന്നത് പതിനായിരങ്ങളെയാണ്. ഇതിനു മുെമ്പാരിക്കലും കാണാത്തവിധം രൂക്ഷമായ പ്രകൃതിക്ഷോഭത്തിെൻറ പിടിയിലാണ് കേരളത്തിലെ എല്ലാ ജില്ലകളും. ഒാഖി മുതൽ തുടങ്ങിയ കെടുതി ഇതിനകം സംസ്ഥാനത്തെ എത്തിച്ചിരിക്കുന്ന ദുരവസ്ഥ ഭീകരമാണ്. എല്ലാം നശിപ്പിച്ച വെള്ളപ്പൊക്കത്തിൽനിന്ന് കരകയറാൻ എത്ര കാലം വേണ്ടിവരുമെന്നതിെൻറ ചിത്രം, വെള്ളം ഇറങ്ങിയശേഷം മാത്രമാണ് മനസ്സിലാക്കാൻ കഴിയുക.
കേരളത്തിലെ സ്ഥിതി മറ്റു സംസ്ഥാനങ്ങളിലുള്ളവരെയും അന്താരാഷ്ട്ര തലത്തിലും നടുക്കം സൃഷ്ടിക്കുന്നുവെങ്കിലും, ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന മുറവിളികൾക്കു മുന്നിൽ കേന്ദ്രസർക്കാർ മുഖംതിരിച്ചു നിൽക്കുന്നു. ഇത് ദേശീയ ദുരന്തമല്ലെങ്കിൽ പിന്നെ മറ്റെന്താണ്? അങ്ങനെ പ്രഖ്യാപിക്കാൻ കേന്ദ്രം എന്തുകൊണ്ടു മടിക്കുന്നു? ദുരന്തമെന്ന് കേന്ദ്രം പ്രഖ്യാപിച്ചാൽ കേരളത്തിന് എന്തുഗുണം? ചോദ്യങ്ങൾ ബാക്കി. ദേശീയ ദുരന്തമെന്ന് പ്രഖ്യാപിക്കുന്നത് കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രിയുടെ വിവേചനാധികാരമാണ്. അങ്ങനെയൊരു പ്രഖ്യാപനം നടത്തുന്നതുകൊണ്ട് കേന്ദ്രത്തിന് സംഭവിക്കുന്ന നഷ്ടവും കേരളത്തിന് ലഭിക്കുന്ന നേട്ടവും വ്യക്തമായി വരച്ചിടാൻ കഴിയില്ല. എന്നാൽ, ഇൗ ദുരന്തത്തിൽനിന്ന് കേരളെത്ത കരകയറ്റുന്നതിൽ കേന്ദ്രത്തിനുള്ള ബാധ്യതയും ഉത്തരവാദിത്തവും അതുവഴി വർധിക്കും. അതുതന്നെയാണ് ഇൗ ആവശ്യത്തോടു പുറംതിരിഞ്ഞു നിൽക്കാൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിക്കുന്നത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കുേമ്പാൾ കേന്ദ്രത്തിൽനിന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ദുരന്ത മേഖലയിലേക്ക് സഹായങ്ങൾ എത്തണം. സഹായ നിബന്ധനകളിൽ ഇളവുചെയ്യാൻ കേന്ദ്രം നിർബന്ധിതമാവും. സാമ്പത്തിക സഹായം, രക്ഷാ ദുരിതാശ്വാസ പ്രവർത്തനത്തിലെ ഇടപെടൽ, സേനാ വിന്യാസം എന്നിവയൊക്കെ വർധിക്കും. കേരളം മുമ്പുണ്ടായിട്ടില്ലാത്ത ദുരന്തമാണ് നേരിടുന്നതെങ്കിലും ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ, ബിഹാർ, ഒഡിഷ തുടങ്ങി കടുത്ത പ്രകൃതിക്ഷോഭം നേരിടുന്നതും നേരിട്ടതുമായ സംസ്ഥാനങ്ങൾ പലതുണ്ട്. കേരളത്തിനു നൽകുന്ന സഹായം മാനദണ്ഡമാക്കി ഇൗ സംസ്ഥാനങ്ങളിൽനിന്ന് പുതിയ ആവശ്യങ്ങൾ ഉയർന്നുവന്നെന്നിരിക്കും. അവിടങ്ങളിൽ നേരെത്ത ഉണ്ടായ പ്രകൃതിക്ഷോഭങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയാറായിരുന്നില്ല എന്ന പശ്ചാത്തലവുമുണ്ട്. കെടുതി നേരിടുന്ന സംസ്ഥാനങ്ങളെ സഹായിക്കുന്നതിൽ കേന്ദ്രം വരച്ചിടുന്ന അതിർവരമ്പ് അതിൽ വ്യക്തം. അതുകൊണ്ടുതന്നെ, കേരളത്തിലെത്തി പ്രധാനമന്ത്രിയും അതിനു മുമ്പ് ആഭ്യന്തര മന്ത്രിയും അതിനും മുമ്പ് ആഭ്യന്തര സഹമന്ത്രിയും കേന്ദ്രസംഘവുമൊക്കെ വന്നു മടങ്ങിയെങ്കിലും ദേശീയ ദുരന്തമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കുക വയ്യ.
രക്ഷാപ്രവർത്തനം പൂർണമായി സൈന്യത്തിനു വിട്ടുകൊടുക്കണമെന്ന മുറവിളികളും നടപ്പാക്കാൻ ഇടയില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. യഥാർഥത്തിൽ അത് അപ്രായോഗികമാണെന്നും മുൻകാലങ്ങളിൽ ദുരന്തവിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിേൻറതാണ് ഘട്ടം, ആേരാപണ പ്രത്യാരോപണങ്ങളുടേതല്ല. ഉത്തരവാദിത്തം ആര് ഏറ്റെടുക്കണമെന്നതുമല്ല വിഷയം. കേന്ദ്രവും സംസ്ഥാനവും സന്നദ്ധ പ്രവർത്തകരും ജനങ്ങളുമെല്ലാം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച് ആൾനാശത്തിെൻറയും കഷ്ടപ്പാടിെൻറയും രൂക്ഷത കുറക്കുകയെന്ന പ്രാഥമികമായ ഉത്തരവാദിത്തമാണ് ഇപ്പോൾ ആവശ്യം. എല്ലാവരുടെയും പരസ്പര സഹകരണമാണ് പ്രധാനം. എല്ലാ ചുമതലയും പൂർണമായി സൈന്യത്തെ ഏൽപിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാനത്തിനു പിൻവലിഞ്ഞു നിൽക്കാനാവില്ല. ആവശ്യപ്പെട്ട സൈനിക സഹായം കേന്ദ്രം നൽകുന്നില്ലെന്ന പരാതി സംസ്ഥാന സർക്കാർ ഉയർത്തിയിട്ടുമില്ല.
സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെയും പ്രാദേശിക കൂട്ടായ്മകളുടെയുമെല്ലാം സഹകരണത്തോടെ, സൈന്യത്തിെൻറ കൈത്താങ്ങിൽ ജനങ്ങളെ രക്ഷിച്ചെടുക്കുക എന്നതാണ് പ്രധാനം. സൈന്യം പൂർണ ചുമതല ഏറ്റെടുത്താൽപോലും സംസ്ഥാന സർക്കാറിെൻറയും പ്രാദേശിക തലത്തിലുമുള്ള സഹകരണം കിട്ടാതെ ഫലപ്രദമായി മുന്നോട്ടു നീങ്ങാനാവില്ല. യഥാർഥത്തിൽ വേണ്ടത് സൈന്യത്തിെൻറയും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ഫലപ്രദമായ ഏകോപനമാണ്. മഹാപ്രളയത്തിനു മുന്നിൽ മടിച്ചുനിൽക്കുകയോ, ഉത്തരവാദിത്തത്തിെൻറ ഭാണ്ഡം തട്ടിക്കളിക്കുകയോ ചെയ്യാതെ, സംസ്ഥാനത്തെ ഉദ്യോഗസ്ഥ നേതൃത്വം അരയും തലയും മുറുക്കി രംഗത്തിറങ്ങിയോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കിട്ടിയ സൈന്യത്തിെൻറയും സന്നാഹങ്ങളുടെയും ഫലപ്രദമായ വിന്യാസത്തിൽ അത്തരത്തിൽ പാളിച്ച വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത്തരം ദുരന്ത വേളകൾ കൈകാര്യം ചെയ്ത അനുഭവപരിചയം ഇല്ലാത്തതും രക്ഷാപ്രവർത്തനങ്ങെള സാരമായി ബാധിച്ചു.
സൈനിക പിന്തുണ നൽകുേമ്പാൾ തന്നെ, സാമ്പത്തികമായ പിന്തുണയുടെ കാര്യത്തിൽ കേന്ദ്രം പിശുക്കു കാണിക്കുന്നതാണ് യഥാർഥത്തിൽ ശരിയായ വിവേചനം. 20,000 കോടി രൂപയുടെ കെടുതിയുടെ കണക്കുകൾ സംസ്ഥാനം നിരത്തുേമ്പാൾ, മൂന്നു ഗഡുവായി 700 കോടി രൂപയുടെ സഹായ വാഗ്ദാനമാണ് ഇതിനകം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയിട്ടുള്ളത്. യഥാർഥത്തിൽ അത് നക്കാപ്പിച്ചയാണ്. കേരളത്തിന് കൂടുതൽ സാമ്പത്തിക സഹായം കിട്ടിയേ തീരൂ. കൂടുതൽ പണം കേരളത്തിന് നൽകേണ്ടതുണ്ടെന്ന്, ഏതു മാനദണ്ഡം വെച്ചു നോക്കിയാലും മനസ്സിലാക്കാവുന്നതേയുള്ളൂ. ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം സംസ്ഥാനത്തിന് ആവശ്യമായ ഘട്ടത്തിലെ ഇൗ മുഖംതിരിക്കലിനു നീതീകരണമില്ല. കേരളം നേരിടുന്ന പ്രതിസന്ധിയെ സഹാനുഭൂതിയോടെ നോക്കിക്കാണാൻ കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ മനസ്സ് സമ്മതിക്കുന്നില്ലെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് മോദിസർക്കാറിെൻറ ഇൗ നിലപാട്.
പ്രകൃതിക്ഷോഭത്തിൽ അമർന്ന കേരളത്തിെൻറ ചിത്രമെന്താണ്? അത് അങ്ങേയറ്റം ദയനീയമാണ്. വീടും പറമ്പും കച്ചവടവും കൃഷിയും വ്യവസായവുമെല്ലാം പ്രളയം തകർത്തു കളഞ്ഞിരിക്കുന്നു. വെള്ളപ്പൊക്കത്തിൽനിന്ന് ഒരുവിധം രക്ഷപെട്ട് ഇൗറനോടെ, ഉടുതുണിക്ക് മറുതുണിയില്ലാതെ നിൽക്കുന്ന ഒാരോ മലയാളിയും അതേച്ചൊല്ലി കരയുന്നുണ്ട്. റോഡും പാലവും വൈദ്യുതി സംവിധാനങ്ങളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ തകർന്നുേപായിരിക്കുന്നു. പ്രവാസിപ്പണത്തിെൻറ പച്ച മാത്രമാണ് കേരളത്തിന് ഇന്ന് ബാക്കിയുള്ളത്. ഇൗ സ്ഥിതിയിൽനിന്ന് കരകയറാൻ എത്ര മാസങ്ങൾ മലയാളിക്കു വേണം? വീടും കക്കൂസും കിണറും പൈപ്പുവെള്ളവുമെല്ലാം കൂട്ടിക്കലർത്തിയിരിക്കുകയാണ് പ്രളയം. വെള്ളമിറങ്ങുേമ്പാൾ പകർച്ചവ്യാധി മുതൽ പലതും ഭയക്കണം. അതൊക്കെയും അതിജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട പ്രതിസന്ധികൾ.
പതിനായിരങ്ങൾ ഒറ്റ രാത്രികൊണ്ട് മരിക്കുമെന്ന നിലവിളിയോടെയല്ല ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും പ്രളയ പ്രതിസന്ധിയെ നേരിടാൻ. വേണ്ടത് സംയമനവും ജാഗ്രതയുമാണ്; പരിഭ്രാന്തി സൃഷ്ടിക്കലല്ല. തീ തിന്നു കഴിയുന്നവരെ ആധിയുടെ തീക്കുണ്ഡത്തിലേക്ക് എടുത്തെറിയാതെ, പ്രവർത്തിക്കാനുള്ള മണിക്കൂറുകളിൽ ഉൗർജം സമാഹരിച്ച് ഒാരോ ജീവനും രക്ഷിക്കാൻ കുതിക്കേണ്ട സന്ദർഭമാണിത്. പ്രകൃതിക്ഷോഭത്തിെൻറ കെടുതി നേരിട്ട നാടുകൾ കേരളത്തോട് വിളിച്ചു പറയുന്നത് അതാണ്. വിശകലനങ്ങൾക്ക് നമുക്കേറെ സമയം ബാക്കിയുണ്ട്. രക്ഷാപ്രവർത്തനത്തിെൻറ ഇൗ ഘട്ടത്തിലെ പരിമിതമായ മണിക്കൂറുകളും വിഭവങ്ങളും പാഴാകുന്നില്ലെന്നാണ് ഉറപ്പാക്കേണ്ടത്. കുട്ടനാട്ടിലും ചെങ്ങന്നൂരിലും ആലുവയിലും ശ്വാസത്തിനും കൈത്താങ്ങിനും അന്നത്തിനും വിഷമിക്കുന്നവർ എത്ര?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.