Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയശോദ ബെൻ സഹതാപം...

യശോദ ബെൻ സഹതാപം അർഹിക്കുന്നില്ലെന്നോ? 

text_fields
bookmark_border
യശോദ ബെൻ സഹതാപം അർഹിക്കുന്നില്ലെന്നോ? 
cancel

മുത്തലാഖ് എന്ന വിവാഹമോചനരീതി നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രചാരണം നല്ലതുതന്നെ. പക്ഷേ, മുസ്ലിം വ്യക്തിനിയമത്തിൽ പുറത്തുനിന്നുള്ള ഇത്തരം കൈകടത്തൽ ശരിയല്ലെന്ന് ഏതാനും മുസ്ലിം പണ്ഡിതർ വിമർശനമുന്നയിച്ചിരിക്കുന്നു. ഗാർഹികപീഡനം നടക്കുേമ്പാൾ അതിൽ ആരെങ്കിലും ഇടപെട്ടാൽ അത് ആഭ്യന്തര കാര്യമാണെന്ന് ഒരു കുടുംബം വാദിക്കുന്നതിനു തുല്യമാണ് ഇൗ വിമർശനവും എന്ന് ഞാൻ കരുതുന്നു. മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ ഭർത്താക്കന്മാരുടെ ദാക്ഷിണ്യങ്ങൾക്കുമാത്രം വിട്ടുകൊടുക്കേണ്ട വിഷയമല്ല. ഹിന്ദുക്കളാകെട്ട മുസ്ലിംകളാകെട്ട ഇന്ത്യയിലെ പുരുഷാധികാര സമൂഹം സ്ത്രീജാതിയെ (ഗർഭസ്ഥ ശിശുക്കൾ ഉൾപ്പെടെ) കടുത്ത വിവേചനങ്ങൾക്കിടയാക്കുന്നു എന്നതാണ് ദൗർഭാഗ്യകരമായ യാഥാർഥ്യം. പെൺ ശിശുഹത്യ വർധിക്കുന്നു എന്ന വസ്തുതയിലേക്ക് വിരൽചൂണ്ടുന്നതാണ് രാജ്യത്തെ സ്ത്രീ-പുരുഷ അനുപാതത്തിലെ അന്തരം. 

ബംഗ്ലാദേശിൽ 1000 പുരുഷന്മാർക്ക് സമാന്തരമായി 977 സ്ത്രീകൾ ഉണ്ടായിരിക്കെ 1000/940 എന്നതാണ് ഇന്ത്യയിലെ അനുപാതം. ലൈംഗിക തൊഴിലാളികളാകാൻ കുട്ടികളിൽ സമ്മർദം ചെലുത്തൽ, ബാലഭിക്ഷാടനം എന്നീ രംഗങ്ങളിലും ഇന്ത്യയുടെ നില പരിതാപകരമാണ്. പെൺ ശിശുഹത്യ, ബാലപീഡനം തുടങ്ങിയ കടുത്ത സമസ്യകൾ നിലനിൽക്കെ അവയുടെ പരിഹാരം ആരായേണ്ടതിനുപകരം മുത്തലാഖിന് എന്തുകൊണ്ട് മുൻഗണനാ ലിസ്റ്റിൽ ഇടംലഭിച്ചു എന്നതാണ് ആശ്ചര്യമുളവാക്കുന്ന കാര്യം. 

മുസ്ലിം സ്ത്രീപ്രശ്നങ്ങളിൽ പ്രധാനമന്ത്രി ക്ക് ന്യായമായും അനുഭാവം പ്രകടിപ്പിക്കാം. തങ്ങളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കാൻ ഇതാദ്യമായി ഒരു പ്രധാനമന്ത്രിയും ഒരു പാർട്ടിയും വീറോടെ രംഗപ്രവേശം ചെയ്തതിൽ ഒരു വിഭാഗം മുസ്ലിം സ്ത്രീകൾ സന്തോഷിക്കുന്നുമുണ്ടാകാം.  മുസ്ലിം വനിതകളുടെ വിവാഹമോചന വിഷയത്തിൽ ഇത്രയേറെ വേദന അനുഭവിക്കുന്ന പ്രധാനമന്ത്രി, അഞ്ചു ദശകമായി വിരഹജീവിതം നയിക്കുന്ന യശോദ ബെൻ എന്ന തെൻറ ഭാര്യയുടെ നോവിൽ പേരിനുപോലും എന്തുകൊണ്ട് അനുതാപപ്രകടനം നടത്തുന്നില്ല? 

ഒൗപചാരികമായി വിവാഹമോചിത അല്ലെങ്കിലും അരനൂറ്റാണ്ടായി അവർ തനിച്ച് ജീവിക്കുന്നു. രാഷ്ട്ര സാരഥികൾ ആരോഗ്യകരമായ കുടുംബജീവിതം നയിക്കുന്നവരാകണമെന്ന് ശഠിക്കുന്നവരാണ് യു.എസ് പൗരന്മാർ. 

പൊതുജന സേവനത്തിനുവേണ്ടി ഗാർഹിക ജീവിതം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നരേന്ദ്ര മോദിയുടെ ന്യായീകരണം. വിവാഹത്തിനു തൊട്ടുപിറകെ അദ്ദേഹം ഹിമാലയത്തിൽ സന്യാസജീവിതം നയിക്കാൻ പോയിരിക്കാം. എന്നാൽ, തിരിച്ചെത്തിയ മോദി അമ്മാവെൻറ വ്യാപാര സംരംഭത്തിൽ പങ്കാളിയായി മാറി എന്ന യാഥാർഥ്യം ശേഷിക്കുന്നു. പൊതുജന സേവനാർഥം കുടുംബത്തെ ത്യജിച്ചു എന്ന അവകാശവാദം യശോദ ബെന്നിെൻറ വീക്ഷണത്തിൽ കുടുംബബാധ്യതകളിൽനിന്നുള്ള ഒളിച്ചോട്ടം മാത്രമാണ്. സാധാരണ മനുഷ്യരെപ്പോലെ വ്യക്തിപരമായ ദൗർബല്യങ്ങളിൽനിന്ന് താൻ മുക്തനല്ലെന്ന് നരേന്ദ്ര മോദി പല സന്ദർഭങ്ങളിലും തെളിയിക്കുന്നു. സ്വന്തം പേർ മുദ്രണം ചെയ്ത സുവർണനൂലിൽ തീർത്ത വസ്ത്രധാരണം, വിദേശപര്യടനത്തിലെ സെൽഫിഭ്രമം തുടങ്ങിയവ ഉദാഹരണം.

കുടുംബ പരിത്യാഗം അദ്ദേഹത്തിൽ അനാസക്തികൾ സൃഷ്ടിച്ചില്ലെന്ന് ഇത്തരം സംഭവങ്ങൾ സ്പഷ്ടമാക്കുന്നു. അതേസമയം, മോദിയുമൊത്തുള്ള ദാമ്പത്യജീവിതം യശോദ ബെൻ ഇപ്പോഴും സ്വപ്നംകാണുന്നു. അത്തരമൊരു സാഫല്യത്തിനുവേണ്ടി താൻ കാത്തിരിക്കയാണെന്നും അവർ പലപ്പോഴും വ്യക്തമാക്കുകയുമുണ്ടായി. ഇവിടെ യശോദ ബെൻ മാത്രമാണ് ത്യാഗം ചെയ്തിരിക്കുന്നത്. വിവാഹമോചിതക്കു തുല്യമായ ജീവിതം അവരിൽ അടിച്ചേൽപിക്കപ്പെട്ടിരിക്കുന്നു. ബാലനായിരിക്കെ വിവാഹം അടിച്ചേൽപിക്കപ്പെടുകയായിരുന്നു എന്ന വാദം മോദി ഉന്നയിച്ചേക്കാം. എന്നാൽ, അക്കാലെത്ത വിവാഹരീതി അതായിരുന്നു. ഇക്കാലത്തും മാതാപിതാക്കളുടെ മേൽകൈയിൽതന്നെയാണ് ഭൂരിപക്ഷം വിവാഹങ്ങളും. 

തെൻറ അവകാശങ്ങൾ ഏതെല്ലാം എന്നറിയാൻ വിവരാവകാശ ഹരജിപ്രകാരം അപേക്ഷ നൽകിയിരുന്നു യശോദ ബെൻ. എന്നാൽ, എല്ലാ വിവരങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടു. പേരിനോട് നരേന്ദ്ര മോദി എന്ന പേർ ചേർക്കാൻപോലും അവരെ അനുവദിച്ചില്ല. വിദേശത്തെ തെൻറ ബന്ധുക്കളെ സന്ദർശിക്കുന്നതിന് പാസ്പോർട്ട് എടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതുകൊണ്ടായിരുന്നു പാസ്പോർട്ട് അപേക്ഷ തള്ളിയത്. വിവാഹ സർട്ടിഫിക്കറ്റ് തയാറാക്കാനുള്ള കടമ മോദിയുടേതുകൂടിയായിരുന്നു. ഒരു സാധാരണ സ്ത്രീ എന്ന നിലയിലുള്ള അവകാശങ്ങൾപോലും യശോദക്കു നിഷേധിക്കപ്പെടുന്നതിൽ മോദിക്കും ബി.ജെ.പി വൃത്തങ്ങൾക്കും പരിഭവങ്ങളൊന്നുമില്ലെന്നോ? യശോദ ബെന്നിെൻറ ധർമസങ്കടങ്ങൾ ദൂരദർശനിൽ അവതരിപ്പിച്ച റിപ്പോർട്ടറെ അഹ്മദാബാദിൽനിന്ന് പോർട്ട് ബ്ലയറിലേക്ക് സ്ഥലംമാറ്റുകയായിരുന്നു അധികൃതർ. അവരെ സഹായിക്കാൻ ശ്രമിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥനും ശിക്ഷ ലഭിച്ചു. 

അനുതാപപ്രകടനം പ്രധാനമന്ത്രി സ്വഗൃഹത്തിൽനിന്ന് ആരംഭിക്കാൻ കാത്തിരിക്കുകയാണ് രാഷ്ട്രം. സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ് യശോദക്കൊപ്പം ജീവിക്കാൻ പ്രധാനമന്ത്രി തയാറാകണം. സ്വന്തം മാതാവിനെയും അദ്ദേഹം ആ കുടുംബത്തിലേക്ക് തിരിച്ചുവിളിക്കണം. സന്തുഷ്ടമായൊരു കുടുംബജീവിതം രാഷ്ട്രസാരഥിയുടെ പൊതുജീവിതത്തിന് ഉപദ്രവങ്ങളൊന്നും ഏൽപിക്കാനിടയില്ല. ഒരുപക്ഷേ, അത് അദ്ദേഹത്തിൽ കൂടുതൽ ആർദ്രതകൾ പകർന്നേക്കാം. 

യശോദ ബെന്നിനെ വീണ്ടെടുത്ത് പുതുദാമ്പത്യം ആരംഭിക്കണമെന്ന നിർദേശം ഉന്നയിക്കുന്നത് ഞാൻ മാത്രമല്ല. ചില സ്ത്രീസംഘടനകളും ഇതേ അഭ്യർഥനയുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. മുസ്ലിം വിവാഹമോചിതരോടുള്ള തെൻറ അനുഭാവം വ്യാജമാണെന്ന് പൊതുജനങ്ങൾ കരുതാതിരിക്കണമെങ്കിൽ ഇൗ അഭ്യർഥന അദ്ദേഹം പരിഗണിക്കേണ്ടിയിരിക്കുന്നു. താൻ പ്രഖ്യാപിക്കുന്ന ഉന്നത മൂല്യങ്ങൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കുന്ന സത്യസന്ധതയാണ് രാഷ്ട്രം അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്.

(മഗ്സസെ അവാർഡ് ജേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiyesoda ben
News Summary - yesoda ben didn't eligible for sympothy
Next Story