ചേർത്തുനിർത്താം യാതനാഭരിതരെ
text_fieldsഈ വർഷത്തെ ലോക പാലിയേറ്റിവ് ദിനം ശനിയാഴ്ച ആചരിക്കുകയാണ്. ‘കഷ്ടപ്പെടുന്നവരെ അവഗണിക്കരുത്’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിെൻറ സന്ദേശം. ദിനാചരണത്തോടനുബന്ധിച്ച് ലോകമെങ്ങും ബോധവത്കരണപ്രവർത്തനങ്ങളും വിവിധ പ്രചാരണപരിപാടികളും നടന്നുവരുന്നു. നിലവിലെ ചികിത്സരീതികളോടൊപ്പം പാലിയേറ്റിവ് പരിചരണംകൂടി ചേരുേമ്പാഴാണ് സമഗ്രമായ ആരോഗ്യപരിരക്ഷ എന്ന ആശയം ഫലവത്താകുന്നത്. നിലവിലുള്ള ആരോഗ്യസംവിധാനത്തോടൊപ്പം പാലിയേറ്റിവ് പരിചരണവും കൂടി ചേർന്നുള്ള രീതി നടപ്പാക്കിയത് ലോകത്ത് 20 രാജ്യങ്ങൾ മാത്രമാണ്. പ്രതിവർഷം നാല് കോടി ജനങ്ങൾ പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവരാണെന്നാണ് കണക്ക്. ഇതിൽ പകുതിപേരും ജീവിതാന്ത്യം കാത്ത് കഴിയുന്ന രോഗികളാണ്. പാലിയേറ്റിവ് പരിചരണം ആവശ്യമുള്ള ഒരാൾക്കും അത് നിഷേധിക്കപ്പെട്ടുകൂടാ എന്നത് അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കേണ്ടതുണ്ട്. ലോകവ്യാപകമായി ഗവൺമെൻറുകളും സന്നദ്ധസംഘടനകളും ഇത് യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. പാലിയേറ്റിവ് ദിനാചരണം ഇത്തരം ശ്രമങ്ങൾക്ക് വേഗം പകരുന്നു.
പാലിയേറ്റിവ് പരിചരണം രോഗിയുടെ വേദനകുറച്ച് അവസ്ഥ മെച്ചപ്പെടുത്തുന്നതോടൊപ്പം സാമ്പത്തികരംഗത്തും രോഗികൾക്ക് ആശ്വാസം പകരുന്നതാണ്. പാലിയേറ്റിവ് പരിചരണം നടത്തുന്ന സന്നദ്ധസംഘടനകൾ പലപ്പോഴും ചികിത്സാചെലവും മറ്റ് കുടുംബചെലവുകളും ഉൾപ്പെടെ കുടുംബത്തിെൻറ മൊത്തത്തിലുള്ള ആവശ്യങ്ങൾ ഏറ്റെടുക്കുന്നതിലൂടെയാണിത് സാധ്യമാകുന്നത്. ഇൻറർനാഷനൽ നാർക്കോട്ടിക് കൺട്രോൾ ബോർഡിെൻറ കണക്കുകൾപ്രകാരം ലോകത്തെ അർഹരായ 75 ശതമാനം പേർക്കും നിയന്ത്രിത വേദനസംഹാരികൾ ലഭ്യമല്ല. ഇതിെൻറ ഫലമായി ലക്ഷക്കണക്കിന് മനുഷ്യർക്ക് ഒഴിവാക്കാനാവുന്ന വേദന സഹിച്ച് ജീവിതം തള്ളിനീക്കേണ്ടിവരുന്നു. ലോകത്ത് ഓരോ വർഷവും 180 ലക്ഷം രോഗികൾ ഒഴിവാക്കാനാവുമായിരുന്ന വേദനയോടെ മരിക്കുന്നുവെന്നാണ് കണക്കുകൾ. ഇത് ഒരിക്കലും അനുവദിക്കാനിടവരരുത്. ഈ പ്രതിസന്ധി മറികടക്കുന്നതിനും വേദനസംഹാരികൾ ആവശ്യമുള്ളവർക്ക് ലഭ്യമാക്കാനാവശ്യമായ സംവിധാനങ്ങളൊരുക്കാൻ ലോകരാജ്യങ്ങളെ മുന്നോട്ടുവരുത്തുന്നതിനും ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടിയിരിക്കുന്നു.
പാലിയേറ്റിവ് പരിചരണത്തെ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, പാലിയേറ്റിവ് പരിചരണമെന്നത് നിസ്സഹായനായ ഒരു രോഗിക്ക് ലഭിക്കേണ്ട അടിസ്ഥാനമനുഷ്യാവകാശമാണ്. രോഗം നിമിത്തമുള്ള ശാരീരികവേദനക്കപ്പുറം രോഗിയും അവെൻറ കുടുംബവും സഹിക്കുന്ന മാനസികവും സാമ്പത്തികവുമായ സമ്മർദങ്ങൾ ലഘൂകരിച്ച് സുനിശ്ചിതമായ മരണത്തെ പുൽകുംവരെ അന്തസ്സോടെ ജീവിക്കാൻ രോഗിയെ പര്യാപ്തമാക്കുക എന്നതാണ് ഇന്ന് സാന്ത്വന പരിചരണം ലക്ഷ്യമാക്കുന്നത്.
കേരള മാതൃക
ആരോഗ്യരംഗത്തെ കേരള മോഡൽ ലോകപ്രസിദ്ധമാണല്ലോ. പാലിയേറ്റിവ് കെയർ രംഗത്തും കേരള മാതൃക ലോകം അംഗീകരിച്ചിട്ടുണ്ട്. സമൂഹനന്മക്കായുള്ള പ്രവർത്തനങ്ങളിൽ ജനകീയകൂട്ടായ്മയെന്നത് കേരളത്തിെൻറ ഒരു രീതിയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ആരംഭിക്കുമ്പോൾ പാലിയേറ്റിവ് എന്ന പദം കേരളത്തിന് സുപരിചിതമായിരുന്നില്ല. പിന്നീട് പാലിയേറ്റിവ് പ്രവർത്തനം ദേശീയതലത്തിലേക്ക് വ്യാപിച്ചു. 1994ൽ ഇന്ത്യൻ അസോസിയേഷൻ ഫോർ പാലിയേറ്റിവ് കെയർ (ഐ.എ.പി.സി) രൂപം കൊണ്ടു. ഇന്ന് രാജ്യത്തുടനീളം പാലിയേറ്റിവ് കെയർ സംവിധാനങ്ങൾ ആശുപത്രികൾ കേന്ദ്രീകരിച്ചും സന്നദ്ധസംഘടനകൾ മുഖേനയും വിജയകരമായി നടന്നുവരുന്നു. സന്നദ്ധ സംഘടനകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെയുള്ള കേരള മോഡൽ പാലിയേറ്റിവ് കെയർ രീതി വിവിധരാജ്യങ്ങളിൽ നടപ്പാക്കുന്നതിനുള്ള ഏജൻസിയായി കോഴിക്കോട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനെ (ഐ.പി.എം) ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുണ്ട്.
അർബുദം പോലുള്ള മാരകരോഗത്തിെൻറ പിടിയിലാകുന്നതോടെ രോഗിയുടെ കുടുംബം അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. കുടുംബനാഥനാണെങ്കിൽ അതോടെ ജോലിക്ക് പോകാൻ കഴിയാതെ വരുകയും കുടുംബത്തിെൻറ വരുമാനം നിലക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ താങ്ങും തണലും നന്നായി ആവശ്യം വരുന്ന അവസ്ഥയാണിത്. കുടുംബാംഗങ്ങളിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ ഇത് ലഭിക്കാതെ വരുമ്പോൾ പാലിയേറ്റിവ് പ്രവർത്തകരുടെ ഇടപെടലാണ് പലപ്പോഴും രോഗിയുടെ പ്രയാസങ്ങൾ കുറക്കാൻ സഹായകമാകുന്നത്. ഇത് പാലിയേറ്റിവ് പ്രവർത്തനത്തിെൻറ പ്രസക്തി വർധിപ്പിക്കുന്നു. സന്നദ്ധപ്രവർത്തകരുടെ ഇടപെടൽ മൂലം ആശുപത്രികളുടെ അമിതമായ ചൂഷണങ്ങളിൽ നിന്ന് ഒരുപരിധിവരെ രോഗികൾക്ക് മോചനം സാധ്യമാകുന്നുണ്ട്. സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുടെ ഏകോപനം പാലിയേറ്റിവ് മേഖലയിൽ ഇന്ന് കാണാൻ കഴിയും. സർക്കാർ സംവിധാനങ്ങളുടെ പോരായ്മ ഇതിലൂടെ പരിഹരിക്കപ്പെടുന്നു.
(തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി കൺവീനറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.