വൃക്കകൾക്ക് കരുതലേകാം
text_fieldsനമ്മുടെ ആരോഗ്യത്തിന് വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതി നും വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ആഘാതം കുറക്കുന്നതിനുമാണ് ലോക വ ൃക്കദിനത്തിലൂടെ ലക്ഷ്യമിടുന്നത്. മാസങ്ങളോ വർഷങ്ങളോ ആയി വൃക്കകളുടെ പ്രവർത്തന ം തകരാറിലായിരിക്കുന്ന അവസ്ഥയാണ് േക്രാണിക് കിഡ്നി ഡിസീസ് (സി.കെ.ഡി). ലോകത്ത് 10ൽ ഒര ാൾക്ക് സി.കെ.ഡി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാഠിന്യം വ്യത്യാസപ്പെടാമെങ ്കിലും, സി.കെ.ഡി പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തതിനാൽ രോഗിക്ക് ആജീവനാന്ത പരിചരണം ആവശ്യമാണ്. വൃക്കദിനം ഇതിനാണ് ഉൗന്നൽ നൽകുന്നത്.
പണിയെടുക്കുന്നത് 24 മണിക്കൂർ
ശരീരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അവയവമാണ് വൃക്ക. ശരീരത്തിൽനിന്നും മാലിന്യം പുറന്തള്ളുക, ശരീരത്തിലെ ജലാംശത്തിെൻറയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുക, രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്ന എരിേത്രാ പോയിട്ടിൻ ഹോർമോൺ ഉൽപാദിപ്പിക്കുക, അസ്ഥികളുടെ ബലത്തിനാവശ്യമായ ജീവകം ഡി യെ സജീവമാക്കൽ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ വൃക്ക നിർവഹിക്കുന്നു. വൃക്കകൾ തകരാറിലാവുമ്പോൾ ഇതിനെയൊക്കെ ബാധിക്കുന്നു. സ്ഥായിയായ വൃക്കസ്തംഭനം പതുങ്ങിയ കൊലയാളിയെപ്പോലെയാണ്. കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ എല്ലാ പ്രായത്തിലുള്ളവർക്കും വൃക്കരോഗം കാണപ്പെടുന്നു.
രോഗം വരുന്ന വഴിയും ലക്ഷണങ്ങളും
65 മുതൽ 74 വയസ്സുവരെയുള്ള ആളുകളിൽ പുരുഷന്മാരിൽ അഞ്ചിലൊരാൾക്കും സ്ത്രീകളിൽ നാലിലൊരാൾക്കും വൃക്കരോഗമുണ്ട്്. 75 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 50 ശതമാനത്തിലധികം ആളുകളിലും എന്തെങ്കിലും തരത്തിൽ വൃക്ക അസുഖങ്ങൾ കാണപ്പെടുന്നു. രക്താതിമർദം നിയന്ത്രണവിധേയമല്ലാത്തവർ, പ്രമേഹരോഗികൾ, പാരമ്പര്യമായി വൃക്ക അസുഖമുള്ളവർ, പൊണ്ണത്തടിയുള്ളവർ, പുകവലിക്കുന്നവർ, 50 വയസ്സിനു മുകളിലുള്ളവർ എന്നിവരിലാണ് വൃക്കരോഗം വരാൻ കൂടുതൽ സാധ്യത. ഇതിൽ തന്നെ ജീവിതശൈലീരോഗങ്ങളായ പ്രമേഹവും രക്താതിമർദവുമാണ് പ്രധാന കാരണമായി പറയുന്നത്. തുടക്കത്തിൽതന്നെ വൃക്കരോഗം കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം, ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകില്ല.
ചില ആളുകളിൽ 90 ശതമാനം വൃക്കയുടെ പ്രവർത്തനം തകരാറിലാവുന്ന അവസ്ഥയിലാണ് അസ്വസ്ഥതയും ബുദ്ധിമുട്ടുകളുമൊക്കെ അനുഭവപ്പെട്ട്്് തുടങ്ങുക. കാലിൽ നീര്, ക്ഷീണം, കോച്ചിപ്പിടിത്തം, മൂത്രത്തിൽ ചുവപ്പ്, മൂത്രം പതയൽ, വിശപ്പില്ലായ്്മ എന്നിവയെല്ലാം ഈ ഘട്ടത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ്. എന്നാൽ, വൃക്കരോഗം തുടക്കത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ ഒരു പരിധിവരെ പ്രതിരോധിക്കാം. വൃക്കരോഗത്തിെൻറ പ്രാഥമിക പരിശോധനകൾ നടത്തുന്നതിലൂടെ ഇത് നേരത്തേ തിരിച്ചറിയാം.
നിയന്ത്രിക്കണം ജീവിതശൈലീരോഗങ്ങൾ
എഴുപതു ശതമാനത്തിലധികം വൃക്കരോഗങ്ങൾക്ക് കാരണം ജീവിതശൈലീരോഗങ്ങളാണ്. അതിനാൽ, വൃക്കരോഗം വരാതിരിക്കുന്നതിനായി അമിതരക്തസമ്മർദവും പ്രമേഹവും നിയന്ത്രിച്ച് നിർത്തുക, ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകടകളിൽനിന്ന് വേദനസംഹാരികളും മറ്റു മരുന്നുകളും ഉപയോഗിക്കാതിരിക്കുക, പുകവലി, ലഹരി മരുന്ന്, മദ്യം എന്നിവ ഒഴിവാക്കുക, ആരോഗ്യപൂർണമായ ഭക്ഷണം ശീലമാക്കുക, വ്യായാമം ചെയ്യുക, പാരമ്പര്യമായി കുടുംബത്തിൽ വൃക്കരോഗമുള്ളവരുണ്ടെങ്കിൽ ഇടക്ക് പരിശോധനകൾ നടത്തുക തുടങ്ങിയവ പാലിക്കേണ്ടതാണ്. എന്നാൽ, ആദ്യഘട്ടത്തനുശേഷമാണ് വൃക്കരോഗം കണ്ടെത്തുന്നതെങ്കിൽ കൂടി ഇപ്പോൾ ഡയാലിസിസ്, വൃക്കമാറ്റിവെക്കൽ എന്നിവയിലൂടെ ഒരു പരിധിവരെ ജീവിതം മുന്നോട്ടു നയിക്കാൻ സാധിക്കും.
ഡയാലിസിസും വൃക്കമാറ്റിവെക്കലും
വൃക്കകൾക്ക് തേയ്്മാനം വരുകയും പ്രവർത്തനം പത്തു ശതമാനത്തിൽ താഴെ എന്ന രീതിയിലേക്ക് ശാശ്വതമായി മാറുകയും ചെയ്യുന്ന അവസ്ഥയിലാണ് അവയവമാറ്റ ശസ്ത്രക്രിയയെക്കുറിച്ചും രക്തശുദ്ധീകരണം (ഡയാലിസിസ്) എന്ന ചികിത്സയെക്കുറിച്ചും ചിന്തിക്കേണ്ടിവരുന്നത്. രക്തശുദ്ധീകരണം ഒരു ജീവൻരക്ഷാ ഉപാധി എന്നതിലുപരി സഫലമായ ജീവിതം നയിക്കാൻ ഉതകുന്ന ചികിത്സപദ്ധതി എന്ന നിലയിലേക്ക് പലപ്പോഴും മാറാറുണ്ട്്.
എന്നാൽ, നിരന്തരമായി ഡയാലിസിസ് ചെയ്യേണ്ടിവരുന്നു എന്നതാണ് ഇതിെൻറ ന്യൂനതയായി കാണാവുന്നത്.
എന്നാൽ, വൃക്കമാറ്റിവെക്കലിന് അനുയോജ്യമായ ദാതാവിനെ കിട്ടുന്നതു വരെ ശാശ്വതമായി വൃക്ക പരാജയം സംഭവിച്ച രോഗികളിൽ ഡയാലിസിസ് ചെയ്യേണ്ടതായി വരുന്നു. എന്നാൽ, ഇവർക്ക് വൃക്കമാറ്റിവെക്കലാണ് അനുയോജ്യ ചികിത്സ. 65 വയസ്സിനു മുകളിലുള്ളവരെ സാധാരണ വൃക്കദാനത്തിന് പരിഗണിക്കാറില്ല. വൃക്കദാന ശസ്ത്രക്രിയയിൽ അപകടസാധ്യത വളരെ കുറവാണ്. ഇപ്പോൾ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ വൃക്കദാനം സാധ്യമായതിനാൽ ദാതാവിെൻറ ആശുപത്രിവാസവും വേദനയും മറ്റ് അസ്വസ്ഥകളും ഗണ്യമായി കുറക്കാൻ സാധിക്കും.
(ലേഖകൻ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ നെേഫ്രാളജി കൺസൾട്ടൻറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.