ജനവിജ്ഞാനം സർവധനാൽ പ്രധാനം
text_fieldsജനവിജ്ഞാനം രൂപപ്പെട്ടത് ആൾക്കാരുടെ ഒത്തൊരുമിച്ചുള്ള ജീവിതത്തിലൂടെയാണ്. തത്ത്വങ്ങളും പ്രയോഗങ്ങളും പ്രചരിപ്പിച്ചതും പരിപാലിച്ചതും തുറന്നലോകത്തിലൂടെ വീണും വാണും കാട്ടിയും കൂട്ടിയും തച്ചും തേച്ചും കൊളുത്തിയും തിരുത്തിയും ആണ്. അതുകൊണ്ടാണ് ജനവിജ്ഞാനമല കാലത്തിലൂടെ കടന്ന് മാലോകരുടെ മുന്നിൽ തലകുനിക്കാതെ നിൽക്കുന്നത്. ജനവിജ്ഞാനത്തെ േഫാക്ലോർ എന്ന പദമായി മലയാളത്തിൽ പ്രചരിപ്പിക്കുന്നത് കൊളോണിയൽബാധ പിടിപെട്ട പണ്ഡിതരാണ്. ഇന്ന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വസ്തുക്കളുടെയും പേരുകൾക്ക് വളരെയധികം പ്രാധാന്യമുള്ള അന്തരീക്ഷമാണ് ഇന്ത്യയിൽ. ബലിമൃഗങ്ങൾക്ക് യജ്ഞപശുവെന്ന് പറയാറുണ്ട്. ഇന്ന് അതുപോലും പറയാൻ പറ്റുമോയെന്ന് സംശയമാണ്. പേര് പോരിനും രാഗങ്ങൾക്കും വഴിവെക്കുന്ന പ്രതിഭാസമാണ്. മാതൃഭാഷക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന വേളയിൽ ‘ഫോക്ലോർ’ എന്തിന് ‘പരദേശി’യായി നിൽക്കണം. നമ്മുടെ തൊട്ടയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ ‘നാട്ടുപുറവിയൽ’ എന്നും കർണാടകയിൽ ‘ജാനപദമെന്നും’ ഫോക്ലോറിന് തദ്ദേശഭാഷാപദമായിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ദത്തശേഖരണം നടത്തി എഴുപതോളം ജനവിജ്ഞാനകൃതികൾ രചിച്ച ഡോ. എം.വി. വിഷ്ണുനമ്പൂതിരി ‘‘നാടൻ വിജ്ഞാനീയം’’ എന്ന പദം വ്യാപകമായി ഉപയോഗിച്ചിരുന്നു. ‘കളിയാട്ടം’ എന്ന ആദ്യകാല നാടൻ വിജ്ഞാനീയ ഗ്രന്ഥം രചിച്ച സി.എം.എസ് ചന്തേര ജനവിജ്ഞാനചരിത്രം നിരത്തി ‘സംഘവഴക്കം’ എന്ന പദമാണ് ഫോക്ലോറിന് മലയാളത്തിൽ ഒൗചിത്യമെന്ന് സമർഥിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടിന് മുമ്പുതന്നെ കണ്ണൂരിലെ ഒരു പ്രൗഢസദസ്സിൽ വെച്ച് ഫോക്ലോറിന് തനതായ ഒരു മലയാളപദം കണ്ടെത്തണെമന്ന് എം.പി. വീരേന്ദ്രകുമാർ ഫോക്ലോർ പണ്ഡിതരോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രഫ. എം.എൻ. വിജയൻ ‘ജനകല’യെന്നാണ് ഫോക്േലാർ എന്ന പദത്തിന് മലയാളപദമായി പ്രയോഗിച്ചത്. ജനവിജ്ഞാനത്തിന് ശക്തമായ ഒരിന്ത്യൻ രീതിശാസ്ത്രം വേണമെന്നും അത് പ്രാകൃതഭാഷാസാഹിത്യവുമായി ബന്ധപ്പെടുത്തിയാവണമെന്നും വാദിച്ച ജി. ഭാർഗവൻ പിള്ളയും ഫോക്ലോർ എന്ന പദം മലയാളത്തിൽ പ്രയോഗിക്കുന്നതിനെ എതിർത്തിരുന്നു.
വിക്ടോറിയൻയുഗത്തിലെ ബ്രിട്ടീഷ് എഴുത്തുകാരനായ വില്യം ജെ. തോംസ്, ജനപഴമാപഠനത്തെ ഫോക്ലോർ എന്ന പദം കൊണ്ട് വിനിമയം ചെയ്യാമെന്ന് 1846 ആഗസ്റ്റ് 22ന് ‘അഥീനിയം’ മാസികക്കെഴുതിയ ഒരു കത്തിെൻറ ബലത്തിലാണ് ഇൗ പദം പ്രശസ്തമായത്. ആളുവില കല്ലുവില എന്ന ചൊല്ല് വളരെ പ്രസക്തമാണ്. 1876 മേയ് ഒന്നിന് ‘ഇന്ത്യയുടെ ചക്രവർത്തിനി’ എന്ന സ്ഥാനപ്പേര് വിക്ടോറിയ രാജ്ഞി സ്വീകരിച്ചതോടുകൂടി ബ്രിട്ടീഷ് പ്രജയെന്ന ബോധം ഇന്ത്യക്കാരിൽ ഒന്നുകൂടി ഉറപ്പിക്കാൻ വെള്ളക്കാർക്ക് കഴിഞ്ഞു. ഇക്കാലയളവിൽ പുതിയ നാമകരണത്തിലൂടെ ഉൗർജം ആർജിച്ച ജനവിജ്ഞാനം എന്ന വിഷയത്തെ മണ്ഡലവൃത്തിയിലൂടെ പടർത്താൻ പാശ്ചാത്യർ പരിശ്രമിച്ചു. ജനങ്ങളുടെ മനോഹിതം മനസ്സിലാക്കാൻ അതത് നാട്ടിലെ വാമൊഴിവഴക്കങ്ങൾ ശേഖരിക്കുകയെന്ന ധർമമാണ് ഇവർ ആദ്യം നിർവഹിച്ചത്. ‘യഥാ രാജ തഥാ പ്രജ’ എന്ന ന്യായത്തിൽ വെള്ളക്കാരെ അനുകരിച്ച് തദ്ദേശീയരും ഇറങ്ങിപ്പുറപ്പെട്ടു. ഇൗ അലയടിയുടെ അടിമത്താംശം പണ്ഡിതസ്മൃതികളിൽ ഉള്ളതുകൊണ്ടും ഫോർഡ് ഫൗണ്ടേഷൻ പോലുള്ള പാശ്ചാത്യ ദല്ലാൾസംഘങ്ങളുടെ അപ്പക്കഷണങ്ങൾ ഇന്ത്യയുടെ പലഭാഗത്തും എത്തിയത് കൊണ്ടും അത് തരാക്കാനുള്ള തത്രപ്പാടുകൊണ്ടും അനുകരണത്തിൽ ഇവർ പെട്ടുപോയതായിരിക്കാം.
ഇത്തരം വല്യേട്ടൻ സംഘങ്ങൾ ജനവിജ്ഞാനരൂപങ്ങളുടെ അന്തഃസത്ത ചോർത്തിക്കളയുകയും അവ ഉൽപാദിപ്പിക്കുന്ന പ്രയോഗക്ഷമതയെ വന്ധ്യംകരിക്കുകയുമാണ് ചെയ്തത്. കേമ്പാളത്തിനനുസൃതമായ ദൃശ്യശ്രാവ്യബിംബങ്ങൾ അപഹരിച്ചുകൊണ്ടുപോകാനാണ് ഇന്ത്യൻ പണ്ഡിതരെ ഇവർ കൂട്ടുപിടിച്ചത്. യഥാർഥ അനുഷ്ഠാനകലാരൂപങ്ങൾ ജനഹൃദയങ്ങളിൽ വികസിപ്പിച്ചെടുത്ത പച്ചമനുഷ്യരെ അധഃസ്ഥിതാവസ്ഥയിൽ നിർത്തിക്കൊണ്ട് ഒരു പണ്ഡിതന്യൂനപക്ഷം ജനവിജ്ഞാനത്തെ അവരുടെ സൗകര്യത്തിനുവേണ്ടി ഉപയോഗിക്കുകയാണുണ്ടായത്. ഇതെല്ലാം കൊളോണിയൽ ആധിപത്യം ശക്തമാക്കാൻ വേണ്ടി എരിതീയിൽ എണ്ണയൊഴിക്കുന്ന പണിയായി പരിണമിച്ചു. അതുകൊണ്ട് ഇന്ത്യയുടെ ജനവിജ്ഞാനഅടയാളങ്ങൾ പാശ്ചാത്യരുടെ കൈയിൽ ഇന്ന് വർക്കത്തോടെ നിലകൊള്ളുന്നുണ്ട്.
പ്രശസ്തനായ ഒരു ജനവിജ്ഞാനപണ്ഡിതൻ തെൻറ ഗവേഷണ പ്രബന്ധരചനക്കായി ‘കളിയാട്ടം സിനിമാപ്രശസ്തനായ’ ഒരു തെയ്യം കലാകാരനിൽനിന്ന് ദത്തശേഖരണം നടത്തുകയുണ്ടായി. ബിരുദം കരസ്ഥമാക്കിയതിനുശേഷം പ്രസ്തുതപണ്ഡിതൻ ഉദാരമതിയായി ദാതാക്കളായ കലാകാരന്മാെരയെല്ലാം വിളിച്ചുകൂട്ടി ഒരു സെമിനാർ നടത്തി. സാധാരണക്കാരിൽനിന്ന് ശേഖരിച്ച ദത്തങ്ങളാണെങ്കിലും പണ്ഡിതമൂശയിലൂടെ പുറത്തുവന്ന ‘ബൗദ്ധിക ഉൽപന്നം’ ദാതാക്കൾക്ക് ദഹിക്കുന്നുണ്ടോ എന്ന അേന്വഷണമാണ് നടത്തിയത്. ഇത്തരത്തിലൊരു സംവാദം നടാടെയാണെന്ന് ഉദ്ഘോഷിക്കപ്പെട്ടു. സ്തുതിയും ചർച്ചയും ഗംഭീരമായി കഴിഞ്ഞു. എല്ലാവരും പിരിഞ്ഞതിനുശേഷം ‘കളിയാട്ടം’ കലാകാരന്മാർ സ്വകാര്യമായി പറഞ്ഞു: ‘‘ഞങ്ങളെ കുഞ്ഞളെക്കണ്ടാൽ എവിടെ വെച്ചായാലും ഏതുവേഷത്തിലായാലും ഏതു ഭാഷസംസാരിച്ചാലും ഞങ്ങൾ തിരിച്ചറിയും. അതിന് പഠിപ്പും പൊടിപ്പും ഒന്നും വേണ്ട’’. എത്രയോ ഗവേഷണപ്രബന്ധങ്ങൾ തയാറാക്കാനുള്ള മരുന്നും മന്ത്രവും തന്ത്രവും അനുഭവജ്ഞാനത്തിലൂടെ സ്വായത്തമാക്കിയ ഇൗ കലാകാരൻ ജന്മിമാരുടെ പോയത്തം കേട്ടപോലെ നിസ്സംഗനായി ഇതും കേട്ടു. ജനവിജ്ഞാനരംഗത്തെ ഇത്തരം നിശ്ശബ്ദപണ്ഡിതന്മാരുടെ അറിവുകളെ പരിരക്ഷിക്കുകയും അവയെ സാമൂഹികപുരോഗതിക്കുവേണ്ടി ക്രിയാത്മകമായി പരിവർത്തിെച്ചടുക്കുകയും ചെയ്യാനുള്ള ശ്രമമാണ് ജനവിജ്ഞാനപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത്.
എല്ലാ വിജ്ഞാനശാഖകളുടെയും ഉറവിടം ജനവിജ്ഞാനമാണ്. അതുകൊണ്ട് മാതൃഭാഷയോളം തന്നെ പരിഗണന ഇൗ വിഷയത്തിനും കൊടുക്കേണ്ടതാണ്. കൊച്ചുകൊച്ച് പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരമുണ്ടാക്കാൻ ഇതിന് കഴിയും. മാലിന്യമുക്തകേരളവും സ്വച്ഛഭാരതവും കെട്ടിപ്പടുക്കാൻ പരിസ്ഥിതിെയയും പരിസരങ്ങളെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യാപകമായ പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ വീർപ്പുമുട്ടുന്ന ജനതക്ക് ചുറ്റുവട്ടത്തുള്ള ജൈവവസ്തുക്കളെക്കൊണ്ട് ഒരുപാട് ആശ്വാസം നൽകാൻ കഴിയും. പല്ല് തേക്കാൻ ഉമിക്കരിേയാ തേങ്ങക്കുലഞെേട്ടാ വേപ്പിൻകേമ്പാ മാവിെൻറയിലയോ ഉപയോഗിച്ചാൽ പ്ലാസ്റ്റിക് ബ്രഷും ട്യൂബും ഒഴിവാക്കാം. നാവുവടിക്ക് ഏറ്റവും നല്ലത് ചീന്തിയ മാവിലയോ ഇൗർക്കിലോ ചീന്തിയ വേപ്പിൻചില്ലിക്കേമ്പാ ആണ്. സൗരോർജത്തിൽ നിന്ന് കരുത്താർജിച്ച കളത്തിൽ നിന്നുള്ള കളിയും നീന്തലും ശരീരത്തിന് ഉന്മേഷം നൽകും. പാത്രം വൃത്തിയാക്കാൻ ചകിരിയും വെണ്ണീറും അത്യുത്തമം. ദേഹത്ത് പുരട്ടുന്ന ഭസ്മം ഉണ്ടാക്കുന്നതിന് ഒരു പ്രക്രിയതന്നെയുണ്ട്. വീട്ടിൽ കറിക്ക് കൊണ്ടുവന്ന വെള്ളരിക്കയുടെ വട്ടിയെടുത്ത് അരച്ച് ഫേഷ്യൽക്രീം ഉണ്ടാക്കാം. പാഴ്വസ്തു ഒട്ടും ഉണ്ടാകില്ല. ഇളവെൻറ തോടും വട്ടിയും ചെറുതായരിഞ്ഞ് ഉപ്പും മഞ്ഞളും പുരട്ടി വെള്ളമില്ലാതെ വേവിച്ച് വാങ്ങുേമ്പാൾ വെളിച്ചെണ്ണ സ്വൽപം തൂകിയാൽ അസ്സൽ മിഴുക്കുപുരട്ടിയാകും. കുമ്പളങ്ങയുെട േതാട് കൊണ്ടാട്ടവും വട്ടി ജ്യൂസുമാക്കി കഴിക്കാം. ചക്കക്കുരുവിനെ പൊതിഞ്ഞിരിക്കുന്ന പോണ്ടി വെള്ളത്തിലിട്ട് വെച്ച് പുളിപ്പിച്ച് പുളിങ്കറിയുണ്ടാക്കാം. ഇങ്ങനെ ൈജവപാഴ്വസ്തുക്കളെ ക്രിയാത്മകമായി മാറ്റാൻ ഒേട്ടറെ വിദ്യകൾ ജനവിജ്ഞാനത്തിെൻറ പക്കലുണ്ട്. നാട്ടുവൈദ്യത്തിെൻറ സാന്നിധ്യം കീശെയയും ശരീരകോശെത്തയും സംരക്ഷിക്കും. രാപ്പനിക്ക് അരയാൽമൊട്ട് പാൽകഷായം വെച്ചുകഴിച്ചാൽ മതി. ചെറിയ കുട്ടികളുടെ മൂത്രത്തിൽകാണുന്ന വെളുത്ത ഉൗറലിന് വെള്ള ചെമ്പരത്തിമൊട്ടിെൻറ പാൽകഷായം രോഗശാന്തി നൽകും. ടോൺസലസിന് കൂവാംകുറുന്തലനീരും പുഴുക്കടിക്ക് വെളിച്ചെണ്ണയും ഗുണകരം. ഇത്തരം ജനവിജ്ഞാനപ്രയോഗത്തിലൂടെ അനാവശ്യമരുന്ന് കഴിച്ചുള്ള ആപത്ത് ഒഴിവാക്കാം; അലച്ചിൽ ഒഴിവാക്കാം.
ഇതൊക്കെ നിത്യജീവിതത്തിൽ പ്രയോഗിക്കണമെങ്കിൽ നിലവിലുള്ള തലമുറക്കും വരുംതലമുറക്കും ജനവിജ്ഞാനബോധം നൽേകണ്ടതുണ്ട്. ഇത് അടിസ്ഥാനവിദ്യാഭ്യാസത്തോടൊപ്പം പരിശീലിപ്പിച്ച് കൊണ്ടുവരേണ്ടതാണ്. അതിനാൽ ജനവിജ്ഞാനനിപുണരെ പ്രൈമറി സ്കൂൾ തലംമുതൽ അതിഥി അധ്യാപകരായി കൊണ്ടുവന്ന് കഥകളും പാട്ടുകളും കൈവേലകളും ചൊല്ലുകളും സൊറകളും പഠിപ്പിക്കണം. സ്കൂൾപഠനപദ്ധതിയിൽ ജനവിജ്ഞാനം ഒരു പാഠ്യവിഷയമായി ഉൾപ്പെടുത്തണം. ബിരുദതലങ്ങളിൽ പ്രാദേശികകലാരൂപങ്ങളും പാചകങ്ങളും സാേങ്കതികവിദ്യകളും നാടൻ തത്ത്വശാസ്ത്രങ്ങളും തുടങ്ങി ജീവിതത്തിെൻറ എല്ലാതുറകളിലുമുള്ള ജൈവവിഷയങ്ങൾ പഠിപ്പിക്കേണ്ടതാണ്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന എല്ലാ പദാർഥങ്ങെളയും കലകെളയും നൈപുണ്യങ്ങെളയും ഭാവിയിൽ പഠിക്കേണ്ടവർക്കായി കാത്തുസൂക്ഷിക്കാൻ പഞ്ചായത്തുകൾ തോറും ൈപതൃകമ്യൂസിയവും ആർെക്കെവും ഉണ്ടാക്കേണ്ടതാണ്. ജനവിജ്ഞാനം സ്വകാര്യസ്വത്തല്ല. മറിച്ച് ജനങ്ങൾ കൂട്ടമായി ഉൽപാദിപ്പിച്ച ജ്ഞാനപദ്ധതിയാണ്. ജനവിജ്ഞാനഗുരുക്കന്മാരായി മുതിർന്നവരെ നിയോഗിക്കുേമ്പാൾ പഴയതെല്ലാം അമൂല്യമാണെന്ന അറിവ് പകരാൻ കഴിയുന്നു. ഇന്ന് വയസ്സാകുന്ന, അധികാരം നഷ്ടപ്പെടുന്ന, അവശതയനുഭവിക്കുന്ന എല്ലാവർക്കും ഒത്തൊരുമയോടെ സ്നേഹവും ദുഃഖവും ആകുലതകളും വ്യാകുലതകളും പങ്കുവെച്ച് ഒരൊറ്റക്കൂരക്ക് കീഴിൽ കഴിയാനുള്ള ഉൾക്കാഴ്ച ജനവിജ്ഞാനം പകരും. അതുകൊണ്ട് ജനവിജ്ഞാനം സർവധനാൽ പ്രധാനമാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.