Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിവര വ്യാപാരി

വിവര വ്യാപാരി

text_fields
bookmark_border
വിവര വ്യാപാരി
cancel

കേംബ്രിജിൽനിന്ന് കാലിഫോർണിയയിലേക്ക് ഇമ്മട്ടിലൊരു പണി വിമാനംകേറി വരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. വിവരവിപ്ലവകാലത്തെ സെലിബ്രിറ്റിക്ക് ഇനിയങ്ങോട്ട് കോടതി വ്യവഹാര യോഗമെന്നാണ് അൽഗോരിതം ഗണിച്ച് സൈബർ ജ്യോതിഷികൾ പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ പരിശോധിക്കുമ്പോൾ കാര്യങ്ങളുടെ പോക്ക് അങ്ങോട്ടുതന്നെയാണ്. അത്രക്കും മോശമാണ് അവസ്ഥ. സാക്ഷാൽ ട്രംപുപോലും കൈയൊഴിഞ്ഞുവെന്നാണ് കേട്ടത്. ഒന്നാലോചിച്ചാൽ, സുക്കറണ്ണൻ എന്ന് മലയാളികൾ സ്നേഹത്തോടെയും ആരാധനയോടെയും വിളിക്കുന്ന മാർക്ക് സക്കർബർഗിനെ കുറ്റപ്പെടുത്താനാകുമോ? തെൻറ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് എന്ന വൻവൃക്ഷത്തിലേക്ക് ചില ഇത്തിൾകണ്ണി ആപ്പുകളെ വളരാൻ അുനവദിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. ആ ആപ്പുകൾ നമ്മൾ ഉപയോക്താക്കൾക്ക് പല വിനോദങ്ങളും പകർന്നു. ’നിങ്ങൾ അടുത്ത ജന്മത്തിൽ ആരായിരിക്കും?’ ‘നിങ്ങളോട് ഒരിക്കലും കള്ളം പറയാത്ത സുഹൃത്ത്’ തുടങ്ങിയ തലക്കെട്ടിൽ നമുക്ക് മുന്നിൽ വരുന്ന വിൻഡോകളാണ് ആ ഇത്തികൾകണ്ണികൾ. അത്തരമൊരു ഇത്തിൾകണ്ണിയായിരുന്നു കേംബ്രിജ് അനലിറ്റിക. സംഗതി ട്രംപിെൻറ സ്വന്തക്കാർ ബ്രിട്ടനിൽവെച്ച് ഉണ്ടാക്കിയതാണ്. ഉപയോക്താവിെൻറ ഡിജിറ്റൽ വ്യക്തിത്വം അളക്കാൻ ശേഷിയുണ്ടെന്ന അവകാശവാദത്തോടെയാണ് ഫേസ്ബുക്കിൽ മൊട്ടിട്ടത്. അതങ്ങ് വളർന്ന് അഞ്ച് കോടി അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരണം കൊഴിപ്പിച്ചു  ട്രംപ് പ്രസിഡൻറായി എന്നാണ് കഥ. ഉപയോക്താക്കളുടെ വിവരങ്ങൾ മനസ്സിലാക്കി അവരുടെ വാളിലേക്ക് തങ്ങൾക്ക് അനുകൂലമായ വാർത്തകളും പോസ്റ്ററുകളും നൽകുന്ന തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു അത്.  ഈ  ആപ് ബ്രിട്ടനിൽ നടന്ന െബ്രക്സിറ്റ് ഹിതപരിശോധനയിലും ഇറങ്ങിക്കളിച്ചുവെത്ര. ഇങ്ങനെ ഒന്നും രണ്ടും തെരഞ്ഞെടുപ്പിലല്ല, നൂറെണ്ണത്തിലാണ് ‘ഇത്തിൾകണ്ണി പ്രഭാവം’ ദൃശ്യമായത്.  താൻ ഇതൊന്നും അറിഞ്ഞില്ലെന്ന് ആദ്യം പറഞ്ഞുനോക്കിയെങ്കിലും സക്കർബർഗിന് പിന്നീട് മാപ്പുപറയാതെ തരമില്ലെന്നായി. പക്ഷേ, ഇപ്പോൾ മാപ്പുപറയുകയും ഇത്തരം ഇത്തിൾകണ്ണികളെ തെൻറ ചെലവിൽ ഇനി അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടും ആളുകളുടെ അമർഷം അടങ്ങുന്നില്ല. സെനറ്റിൽ നേരിട്ടുവന്ന് കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് സ്വന്തം രാജ്യത്തുനിന്നുള്ള തീട്ടൂരം. സമയംപോലെ ബ്രിട്ടീഷ് പാർലമെൻറിലും സക്കർ തെൻറ നിരപരാധിത്വം തെളിയിക്കേണ്ടിവരും. പറഞ്ഞുകേട്ടത് ശരിയാണെങ്കിൽ, ഈ വകയിൽ അദ്ദേഹത്തിന് ഇന്ത്യൻ പാർലമെൻറിെൻറ സെൻട്രൽ ഹാളും കാണാം. നമ്മുടെ ഭരണകക്ഷിയും ഈ കളിയിൽ പങ്കെടുത്ത് ചില തെരഞ്ഞെടുപ്പിലൊക്കെ നേട്ടമുണ്ടാക്കിയിട്ടുണ്ടെത്ര.

ഇത്തിൾകണ്ണി ആപ്ലിക്കേഷനുകൾ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ വേണ്ടപ്പെട്ടവർക്ക് നൽകിയതിന് പാവം സുക്കറണ്ണൻ എന്തുപിഴച്ചുവെന്നാണ് ആരാധകരുടെ ചോദ്യം. സക്കർതന്നെയാണ് ഇതിന് ഉത്തരം പറയേണ്ടതെന്ന് സ്പേസ് എക്സ് മേധാവി ഇലോൻ മസ്കിനെപ്പോലുള്ളവർ പറയുമ്പോൾ അത് രണ്ട് കോടീശ്വരന്മാർ തമ്മിലുള്ള കലഹമായി കാണാനാകില്ല. നോക്കൂ, ഫേസ്ബുക്കിൽ ഉപയോക്താവ് നൽകിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. അപ്പോൾ ഫേസ്ബുക്ക് തന്നെ നേരിട്ട് വല്ല ഇടപാടുകളും നടത്തിയോ? ഇനി ഈ ആപ്പും ഫേസ്ബുക്കും തമ്മിൽ നാം അറിയാത്ത വേറെയെന്തെങ്കിലും ധാരണയുണ്ടോ? ഒന്നിനും വ്യക്തതയില്ലാത്ത സ്ഥിതിക്ക് സൈബർ ലോകത്ത് പുതിയ ഒരു കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്: ഡിലീറ്റ്ഫേസ്ബുക്ക്. ഇനി ഫേസ്ബുക്ക്  ഉപയോഗിക്കില്ലെന്ന് ഉപയോക്താക്കൾ പ്രതിജ്ഞ എടുക്കുന്ന കാമ്പയിൻ. പ്രമാദമായ പല ഫേസ്ബുക്ക് പേജുകളും ഈ കാമ്പയിനിെൻറ ഭാഗമായി മണിക്കൂറുകൾക്കകം തന്നെ അപ്രത്യക്ഷമായിരിക്കുന്നു. സക്കർബർഗ് യുഗത്തിന് വിരാമമാകുകയാണോ?

പണ്ടേ വിവര വ്യാപാരത്തിലാണ് താൽപര്യം. ഡാറ്റയാണ് ലോകത്തിലെ ഏറ്റവും വലിയ മൂലധനമെന്ന് സ്കൂൾ കാലത്തുതന്നെ തിരിച്ചറിഞ്ഞയാൾ. ഹൈസ്കൂൾ കാലത്ത് കൂട്ടുകാർ കമ്പ്യൂട്ടർ ഗെയിമിൽ മുഴുകിയിരിക്കുമ്പോൾ അത്തരം കളികൾക്കുള്ള േപ്രാഗ്രാം മെനയുന്നതിലായിരുന്നു സക്കറിന് താൽപര്യം. വീട്ടിലെയും മാതാപിതാക്കളുടെ ഒാഫിസിലെയും കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിച്ചത് കുഞ്ഞു സക്കറായിരുന്നു. അന്നതിന് ഒരു പേരുമിട്ടു: സുക്നെറ്റ്. സുക്നെറ്റിൽ തുടങ്ങിയ പരീക്ഷണങ്ങളാണ് ബിരുദകാലത്തിനുശേഷം ഫേസ്ബുക്കിലെത്തിച്ചത്. ഹാർവഡിലെ കൂട്ടുകാരുടെ ഡയറക്ടറി എന്ന നിലയിൽ ആരംഭിച്ച സംരംഭമാണ് പിന്നീട് നമ്മുടെ ജീവിതശീലത്തിെൻറ ഭാഗമായ ഫേസ്ബുക്ക് ആയി പരിണമിച്ചത്. 2004ൽ ഫേസ്ബുക്ക് ആരംഭിച്ചതു മുതൽതന്നെ വിവാദങ്ങളും കൂടെയുണ്ട്. ഫേസ്ബുക് ആരുടെ ആശയം എന്ന വിവാദം തൊട്ട് തുടങ്ങുന്നു ആ കോലാഹലങ്ങൾ. അത് പലവിധത്തിൽ പല സമയത്ത് ലോകത്തിെൻറ പല ഭാഗങ്ങളിൽ ആവർത്തിച്ചു. ഫേസ്ബുക്ക് ഉടമസ്ഥത സംബന്ധിച്ച് സാവറിൻ നൽകിയ കേസും പരസ്യവരുമാനത്തെക്കുറിച്ച് പോൾ സെഗ്ലിയയുമായി നടത്തിയ തർക്കവുമെല്ലാം ഉദാഹരണങ്ങൾ. പ്രവാചകൻ മുഹമ്മദിെൻറ ചിത്രം വര മത്സരം നടത്തിയതിന് പാകിസ്താനിൽ മറ്റൊരു കേസുമുണ്ട്. ഈ കേസുകൾക്കിടയിൽ കച്ചവടത്തിൽ ചുവടുപിഴച്ചിട്ടുമുണ്ട്. ഗ്രാമീണ ഇന്ത്യയിൽ എല്ലാവർക്കും ഇൻറർനെറ്റ് സേവനം എന്ന പേരിൽ തുടങ്ങിയ ഇൻറർനെറ്റ് ഡോട്ട് ഓർഗ് എന്ന പ്രസ്ഥാനത്തെ രാജ്യത്തെ സൈബർ പോരാളികൾ ഓടിച്ചുവിട്ടത് ഓർമയില്ലെ. രാജ്യത്തെ ഇൻറർനെറ്റ് സേവനങ്ങളുടെ കുത്തക കൈയടക്കാനും അതുവഴി നെറ്റ് സമത്വം തന്നെ ഇല്ലാതാക്കാനുമുള്ള സക്കറിെൻറ വലിയ ബുദ്ധിയെ ഫേസ്ബുക്ക് വാളിലൂടെ തന്നെ ഇന്ത്യക്കാർ ദൂരെക്കളഞ്ഞു. പക്ഷേ, ഇതേ ബിസിനസ് ഇതിലും മികച്ച രീതിയിൽ മറ്റു ചില രാജ്യങ്ങളിൽ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. അതൊക്കെ പരസ്യ വ്യാപാരങ്ങളായിരുന്നു. അതത് രാജ്യങ്ങളിലെ സർക്കാറിെൻറ പിന്തുണയോടെ നടപ്പിലാക്കിയ ബിസിനസ്. പക്ഷേ, ഇപ്പോഴത്തേത് അതുപോലല്ല. ഏതൊക്കെ രാജ്യത്ത് ആരൊക്കെ ഭരിക്കണം എന്ന് നിശ്ചയിക്കുന്ന അത്യധികം കൈവിട്ട കളി. കൈേയാടെ പിടിക്കപ്പെട്ടു. ഇനി അതിനൊക്കെ സമാധാനം പറയണം. അല്ലെങ്കിൽ സൈബർ ലോകത്തെ വലിയൊരു സാമാജ്യ്രത്തിെൻറ അസ്തമയമായിരിക്കും അത്. 

1984 മേയ് 14ന് ന്യൂയോർകിലെ വൈറ്റ് പ്ലൈൻസിൽ ജനനം. പിതാവ് കേരൻ സൈക്യാട്രിസ്റ്റായിരുന്നു; മാതാവ് എഡ്വാർഡ് ദന്ത ഡോക്ടറും. മൂന്ന് സഹോദരിമാർക്കൊപ്പം ന്യൂ ഹംപ്ഷെയറിലും വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലുമായി പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ കാലത്തുതന്നെ ‘ബേസിക്’ അടക്കമുള്ള കമ്പ്യൂട്ടർ ഭാഷകൾ പഠിച്ചിട്ടുണ്ട്. കോളജ് പഠനകാലത്ത് കമ്പ്യൂട്ടർ സയൻസിനൊപ്പം സൈക്കോളജിയിലും ബിരുദം കരസ്ഥമാക്കിയശേഷമാണ് കൂട്ടുകാർക്കൊപ്പം ഫേസ്ബുക് നിർമാണത്തിലേർപ്പെട്ടതും ലോകത്തെ ശതകോടീശ്വരന്മാരിലൊരാളായി മാറിയതും. 7250 കോടി ഡോളറിെൻറ ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷേ, ആളൊരു ലളിത ജീവി ആയതിനാൽ ഫേസ്ബുക്ക് സി.ഇ.ഒ എന്ന നിലയിൽ ശമ്പള ഇനത്തിൽ വാങ്ങുന്നത് ഒരു ഡോളർ മാത്രം. വിവര വിപ്ലവകാലത്ത് ഏറ്റവും സ്വാധീനിക്കപ്പെട്ട വ്യക്തിയായി പല മാഗസിനുകളും വിലയിരുത്തിയ സ്ഥിതിക്ക് ലിബറൽ  രാഷ്്ട്രീയത്തോടാണ് കമ്പം. അതുകൊണ്ടുതന്നെ, തരംപോലെ പ്രസ്താവനകൾ വരാറുണ്ട്. ഏതാനും മുസ്ലിം രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ട്രംപ് വിലക്കേർപ്പെടുത്തിയപ്പോൾ അതിനെതിരെ പൊട്ടിത്തെറിച്ചത് അതുകൊണ്ടാണ്.  ഹാർവഡിലെ കൂട്ടുകാരിയായിരുന്ന പ്രിസില്ല ചാൻ ആണ് ജീവിത സഖി. രണ്ട് മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmadhyamam editorialarticlemalayalam newscambridge analyticaMark Zukerburg
News Summary - Wisdom Businessman -Article
Next Story