Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

ഫാഷിസത്തിെൻറ തേരോട്ടത്തിന് ആര് തടയിടും?

text_fields
bookmark_border
RSS.
cancel

നരേന്ദ്ര മോദി-അമിത് ഷാ ടീം നയിച്ച കാവിപ്പടയുടെ അപ്രതിഹതമായ മു ന്നേറ്റത്തിനാണ് പതിനേഴാം ലോക്സഭ ഇലക്ഷൻ ഫലങ്ങൾ സാക്ഷ്യംവഹി ച്ചിരിക്കുന്നത്. മോദിയുടെ രണ്ടാം ഉൗഴം മിക്കവരും പ്രവചിച്ചത് തന്നെ യായിരുന്നെങ്കിലും ഇത്ര ഭീമമായ ഭൂരിപക്ഷം ബി.ജെ.പിക്കോ എൻ.ഡി.എക്കോ, വോട്ടെടുപ്പാനന്തരം പുറത്തുവന്ന ചില എക്സിറ്റ് പോൾ ഫലങ്ങളല്ലാ തെ പ്രവചിച്ചിരുന്നില്ല. പുതിയ ഊർജസ്വലതയും ദൃഢനിശ്ചയവും പ്രകട ിപ്പിച്ച നെഹ്റു കുടുംബത്തിലെ ഇളമുറക്കാരൻ രാജ്യമാകെ പറന്നുനട ന്ന് ജീർണമായ തെൻറ പാർട്ടിക്ക് നൽകിയ നവജീവനും രാഷ്ട്രീയസഖ്യ ങ്ങളിൽ കാണിച്ച വിട്ടുവീഴ്ചയും ഏറ്റവുമൊടുവിൽ ഹിന്ദി ഹൃദയഭൂമി യിലെ മൂന്നു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് നേടിക്കൊടുത്ത വിജയവും 2014ലെ ദുരനുഭവങ്ങൾ തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷ ഉളവാക്കി.

കോൺഗ്രസ് 120 മുതൽ 135 വരെ പാർലമെൻറ് സീറ്റുകൾ നേടിയെടുക്കുമെന്നും തൂക്കു മന്ത്രിസഭ നിലവിൽ വന്നേക്കാവുന്ന സാഹചര്യത്തിൽ കേന്ദ്രഭരണം ഒരിക്കൽകൂടി പിടിച്ചെടുക്കും എന്നുമുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും മറ്റു ഹിന്ദുത്വ നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടായ തരംതാണതും പ്രകോപനപരവുമായ പരാമർശങ്ങൾ പരാജയഭീതിയുടെ ലക്ഷണങ്ങളായും വിലയിരുത്തപ്പെട്ടു. പക്ഷേ, മേയ് 23 വ്യാഴാഴ്ച രാവിലെ 10 മണി വരെ മാത്രമായിരുന്നു ഇപ്പറഞ്ഞ പ്രവചനങ്ങൾക്കും പ്രതീക്ഷകൾക്കും ആയുസ്സുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണൽ പുേരാഗമിക്കുംതോറും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ശോഷിച്ചും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ പുഷ്ടിപ്പെട്ടും വരുന്നത് കേരളീയരെ വിശേഷിച്ചും സ്തബ്ധരാക്കി. രാത്രി, ഫലങ്ങൾ ഏതാണ്ട് മുഴുവനുമായി പുറത്തുവന്നപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് കോൺഗ്രസിനേയും സഖ്യകക്ഷികളെയും ഞെട്ടിച്ചത്; മോദിടീമാകട്ടെ അത്യാഹ്ലാദത്തിെൻറ മൂർധന്യത്തിലും.

543 അംഗ ലോക്സഭയിൽ ബി.ജെ.പി ഒറ്റക്ക് 303 സീറ്റുകളും എൻ.ഡി.എ 354 സ്ഥാനങ്ങളും നേടിയതോടെ ഭരണഘടന േഭദഗതിക്കുപോലും വഴിതെളിഞ്ഞിരിക്കുന്നു. അതിനാവശ്യമായ ഏതാനും വോട്ടുകൾ പുറത്തുനിൽക്കുന്ന പ്രാദേശിക കക്ഷികളിൽനിന്ന് സമാഹരിക്കാവുന്നതേയുള്ളൂ. ആർ.എസ്.എസിെൻറ എക്കാലത്തെയും സ്വപ്നമായ ഹിന്ദുരാഷ്ട്രം യാഥാർഥ്യമാക്കാൻ ഇനി തടസ്സങ്ങളൊന്നുമില്ല. 2014ലെ തെരഞ്ഞെടുപ്പോടെ തന്നെ ‘രാമരാജ്യ’ത്തിെൻറ തിരശ്ശീല ഉയർന്നുകഴിഞ്ഞിരുന്നു. ഈ തെരെഞ്ഞടുപ്പോടെ ഒരാളുടെയും എതിർപ്പിനെ വകവെക്കാതെ ചിരകാല സ്വപ്നസാക്ഷാത്കാരത്തിലേക്ക് സംഘ്പരിവാറിന് കുതിക്കാവുന്നതേയുള്ളൂ.

ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉത്തരേന്ത്യയിൽ പഞ്ചാബും മാത്രമാണ് മുഖ്യധാരയിൽനിന്ന് ഒരളവോളം മാറിനിൽക്കുന്നത്. അവിടങ്ങളിലും ആസൂത്രിത നീക്കങ്ങളിലൂടെ കാവിക്കൊടി പറപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സംഘ്പരിവാർ നേതൃത്വം. സ്വാഭാവികമായും രാജ്യത്തെ 20 ശതമാനത്തോളം വരുന്ന മതന്യൂനപക്ഷങ്ങളും വിവിധ പാർട്ടികളിലായി ചിതറിക്കിടക്കുന്ന മതേതര വിശ്വാസികളുമാണ് ഈ കുത്തൊഴുക്കിൽ ആശങ്കാകുലരായവർ. ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിന് അതിെൻറ മൗലിക സ്വഭാവം നഷ്ടമായി കേവലം ഒരു മത രാഷ്ട്രമായി ഇന്ത്യ പരിവർത്തിക്കപ്പെടുമോ എന്ന ഉത്കണ്ഠയും പരിഭ്രാന്തിയുമാണ് അവരിൽ ദൃശ്യമാവുന്നത്. ഇതു മനസ്സിലാക്കി വൈകിയെങ്കിലും മതനിരേപക്ഷ ഇന്ത്യയെ രക്ഷിക്കാനുള്ള ദൃഢനിശ്ചയവും ഔത്സുക്യവും ആർക്കാണുള്ളത്?

രാഹുൽ ഗാന്ധി േനതൃത്വം നൽകുന്ന കോൺഗ്രസാണ് മതേതരമെന്നവകാശപ്പെടുന്ന പാർട്ടികളിൽ പ്രഥമ സ്ഥാനത്ത്. പക്ഷേ, മൃദു ഹിന്ദുത്വംകൊണ്ട് തീവ്രഹിന്ദുത്വത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന പാർട്ടി എന്ന അപഖ്യാതി മാറ്റിനിർത്തിയാൽ തന്നെ, കോൺഗ്രസിെൻറ ഏറ്റവും പ്രകടമായ ദൗർബല്യം അതിന് ജനകീയാടിത്തറ നഷ്ടപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യമാണ്. ലോക്സഭ ഫലങ്ങൾ തെളിയിക്കുംപോലെ ഹിമാചൽപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഒഡിഷ, അരുണാചൽ പ്രദേശ്, പശ്ചിമബംഗാൾ, ത്രിപുര, മിസോറം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഒരാൾപോലും കൈപ്പത്തി അടയാളത്തിൽ ലോക്സഭയിലേക്ക് ജയിച്ചു കയറിയിട്ടില്ല. 80 സീറ്റുകളുള്ള യു.പിയിൽനിന്ന് ഒരേയൊരു സോണിയ ഗാന്ധിയാണ് കോൺഗ്രസിേൻറത്. കേരളം 15, തമിഴ്നാട് എട്ട്, പഞ്ചാബ് എട്ട്, തെലങ്കാന നാല്, ബാക്കി സംസ്ഥാനങ്ങളിൽ ഓരോന്നും ഈരണ്ടും. ഇതാണ് കോൺഗ്രസിന് ലഭിച്ച 52 സീറ്റുകളുടെ സ്ഥിതി.

യു.പി.എ ആകെ 90 സീറ്റുകളാണ് പങ്കിടുന്നത്. സീറ്റുകളുടെ എണ്ണത്തിൽ മാത്രമല്ല േവാട്ടുകളുടെ അനുപാതത്തിലും ഏറെ താഴെയാണ് കോൺഗ്രസിെൻറ സ്ഥാനം. 2004ലും 2009ലും ഇന്ത്യ ഭരിച്ച യു.പി.എയുടെ മുഖ്യഘടകം എന്തുകൊണ്ട് ഇൗ പതനത്തിലെത്തി എന്ന് ചോദിച്ചാൽ പലതാവും മറുപടികൾ. ഏറ്റവും പ്രസക്തമായത് ബഹുജനങ്ങളിൽ നിന്നത് ബഹുദൂരം അകന്നു എന്നതുതന്നെ. അതിലേക്ക് വഴിവെച്ച കാരണങ്ങളും പലതാണ്. ശക്തവും വിശ്വസ്തവുമായ നേതൃത്വം സംസ്ഥാനങ്ങളിൽ ഇല്ലാതെ പോയതാണ് ഒരു മുഖ്യകാരണം. പഞ്ചാബിൽ ഒരേയൊരു അമരീന്ദർസിങ് പാർട്ടിയെ താങ്ങിനിർത്തുന്നു. മറ്റു സംസ്ഥാനങ്ങളിലാകട്ടെ, കരുത്തുറ്റ നേതാക്കളില്ലെന്നതിന് പുറമെ ഉള്ളവർ തമ്മിലെ വഴക്കും വക്കാണവും ഗ്രൂപ്പിസവും ഒതുക്കുന്നതിൽ രാഹുൽ വിജയിച്ചില്ല.

ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമെന്നവകാശപ്പെടുന്ന പാർട്ടിയിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറാൻ നേതാക്കന്മാർക്കും ജനപ്രതിനിധികൾക്കും രണ്ടാമതൊന്ന് ആലോചിേക്കണ്ടതില്ലാത്ത സ്ഥിതിവിശേഷം പാർട്ടിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചിരിക്കുന്നു. അധികാരം നിലനിർത്തുന്ന ഏതാനും സംസ്ഥാനങ്ങളിൽപോലും എേപ്പാഴാണ് എം.എൽ.എമാരെ ബി.െജ.പി വിലക്കെടുക്കുക എന്ന് ആർക്കും പ്രവചിക്കാനാവില്ല. ഫാഷിസ്റ്റുകൾക്കെതിരെ ജനങ്ങൾ വോട്ടുചെയ്തയച്ചാലും കോൺഗ്രസുകാർ കാവിക്കൊടി പിടിക്കാൻ പോവുകയില്ലെന്നതിന് ഒരു ഗാരണ്ടിയുമില്ല.

ഇനിയുള്ളത് യു.പി.എക്ക് അകത്തും പുറത്തുമുള്ള കുറെ പ്രാദേശിക പാർട്ടികളാണ്. ബംഗാളിലെ തൃണമൂലും യു.പിയിലെ എസ്.പിയും ബി.എസ്.പിയും ആന്ധ്രയിലെ ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും തെലുങ്കാനയിലെ ടി.ആർ.എസും തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളും കർണാടകയിലെ ജനതാദൾ എസുമെല്ലാം ഉൾപ്പെടുന്ന പ്രാദേശിക പാർട്ടികൾക്ക് ആദർശം ഒരു ദൗർബല്യമേയല്ല. പ്രാദേശിക താൽപര്യങ്ങളും കുടുംബവാഴ്ചയും അധികാരമോഹവും മറ്റുമാണ് അവരുടെ സ്ഥിരം അജണ്ട. പദവിയും പണവും ഓഫർ ചെയ്യപ്പെട്ടാൽ ഏതുപക്ഷത്തേക്കും ചേക്കേറാൻ തയാറായവർ. മതേതരത്വം മുഖമുദ്രയായി കരുതപ്പെടുന്ന സി.പി.എം, സി.പി.ഐ അടങ്ങുന്ന ഇടതുപക്ഷം ഈ തെരഞ്ഞെടുേപ്പാടെ തകർന്നടിഞ്ഞുകഴിഞ്ഞു. അവരുടെ അവസാനകോട്ടയായ കേരളത്തിൽനിന്ന് 20ൽ ഒന്നുമാത്രമാണ് തരപ്പെടുത്താനായത്.

മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളിൽ വട്ടപൂജ്യവും! ഇതെല്ലാമാണ് ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയചിത്രം എന്നിരിക്കെ, അടിസ്ഥാനപരമായി രാഷ്ട്രത്തെ മാനവികതയിലും സഹിഷ്ണുതയിലും ജനാധിപത്യത്തിലും ഉറപ്പിച്ചുനിർത്താനുള്ള ഒരു തത്ത്വാധിഷ്ഠിത ജനകീയ പ്രസ്ഥാനത്തിെൻറ സത്വരപ്രാധാന്യം അംഗീകരിച്ചേ മതിയാവൂ. ഫാഷിസത്തിെൻറ തേരോട്ടത്തെ സർവശക്തിയോടുംകൂടി തടഞ്ഞുനിർത്താനുള്ള ശേഷി, രാഷ്ട്രീയ, സാംസ്കാരിക, മനുഷ്യാവകാശ സംരക്ഷണരംഗങ്ങളിലെ നാനാജാതി മതസ്ഥരായ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് സംഭരിക്കുകയാണ് സന്ദർഭത്തിെൻറ അടിയന്തരാവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressarticlemalayalam newsBJPLok Sabha Electon 2019
News Summary - Who Makes Objections to Fascism? - Article
Next Story