Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഎ‍െൻറ കുഞ്ഞിനെ...

എ‍െൻറ കുഞ്ഞിനെ പിടിച്ചുപറിക്കാൻ അവർക്കെന്തവകാശം? -അനുപമ ചോദിക്കുന്നു

text_fields
bookmark_border
എ‍െൻറ കുഞ്ഞിനെ പിടിച്ചുപറിക്കാൻ അവർക്കെന്തവകാശം? -അനുപമ ചോദിക്കുന്നു
cancel
camera_alt

അനുപമയും അജിത്തും

നൊന്തുപ്രസവിച്ച കുഞ്ഞിനെ വീണ്ടെടുക്കാൻ അനുപമ എന്ന അമ്മ നടത്തുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരളമിന്ന്. ജനിച്ച് മൂന്നാംദിവസം മാറിൽനിന്ന് അടർത്തിെയടുക്കപ്പെട്ട കുരുന്നിനെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടം. എതിരാളികൾ ശക്തരെങ്കിലും പിന്മാറാൻ ഒരുക്കമല്ലെന്ന് ഉറച്ചു പറയുകയാണവർ. ഒപ്പം എത്ര ജാതീയമാണ് രാഷ്്ട്രീയ കേരളമെന്ന് തുറന്നു കാട്ടുകയും ചെയ്യുന്നു...

എെൻറ മാതാപിതാക്കൾ വ്യത്യസ്ത മതത്തിൽെപട്ടവരും സ്നേഹിച്ച് വിവാഹം കഴിച്ചവരുമാണ്. പിതാവ് പി.എസ്. ജയചന്ദ്രൻ ഈഴവനാണ്. മാതാവ് സ്മിത ക്രിസ്ത്യനും. അടിയുറച്ച പാർട്ടി കുടുംബമായതുകൊണ്ടുതന്നെ മത- ജാതി മേൽക്കോയ്മകളിൽ വിശ്വസിക്കാത്തവരെന്നാണ് ഇത്രകാലം ഞാൻ കരുതിപ്പോന്നത്. അവർക്ക് ജാതിചിന്ത വികാരങ്ങൾ ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഇപ്പോഴാണ്. എ‍െൻറ ജീവിതപങ്കാളി അജിത്ത് ദലിതനായതാണ് അവരുടെ പ്രശ്നം. ഞങ്ങൾ പാർട്ടി പ്രവർത്തനത്തിനിടയിലാണ് പരിചയപ്പെട്ടതും ഇഷ്ടത്തിലായതും. അജിത്തി‍െൻറ ആദ്യവിവാഹത്തിെൻറ കാര്യങ്ങൾ എനിക്കറിയാമായിരുന്നു. ആ ബന്ധം വിവാഹമോചനത്തിെൻറ വക്കിലായിരുന്നു. അല്ലാതെ ചിലർ പ്രചരിപ്പിക്കുന്നതുപോലെ ഞങ്ങൾ ഇഷ്ടപ്പെട്ട ശേഷമല്ല അവർ ബന്ധം വേർെപടുത്തിയത്.

ഗർഭിണിയായി എട്ടാം മാസത്തിലാണ് ഞങ്ങളുടെ ബന്ധം വീട്ടുകാർ അറിഞ്ഞത്. അതോടെ ഭീഷണിയും മർദനവുമായി. അവർക്ക് എങ്ങനെയെങ്കിലും ഗർഭം ഇല്ലാതാക്കിയാൽ മതിയായിരുന്നു. മാനസിക സമ്മർദത്താൽ ഞാൻ കരയുേമ്പാൾ അമ്മ പറഞ്ഞത് ''നീ എത്ര വേണമെങ്കിലും കരഞ്ഞോ. ഞങ്ങൾക്ക് പ്രശ്നമില്ല. ഗർഭച്ഛിദ്രത്തിന് സമ്മതിച്ചാൽ മാത്രം മതി'' എന്നാണ്. ''നിെൻറ വയറ്റിൽ കിടക്കുന്നത് മാംസപിണ്ഡമല്ലേ, പിന്നെന്താ കളഞ്ഞാൽ'' എന്നായിരുന്നു ചേച്ചിയുടെ ചോദ്യം. ഗർഭിണിയായ സമയത്ത് അനുഭവിച്ച പീഡനങ്ങൾ ഓർത്തു പറയുേമ്പാൾ പോലും ഭയംതോന്നുന്നു.

കുഞ്ഞിനെ കൊണ്ടുപോയിട്ട് ഒരുവർഷം കഴിഞ്ഞു

2020 ഒക്ടോബർ 19നാണ് ഞാൻ ആൺകുഞ്ഞിനെ പ്രസവിച്ചത്. കോവിഡ് ബാധിച്ചതിനാൽ സിസേറിയനായിരുന്നു. 22ന് വീട്ടിലേക്ക് മടങ്ങവേ മാതാപിതാക്കൾ കുഞ്ഞുമായി പോയി. വീട്ടിലെത്തി കുഞ്ഞിനെ ചോദിച്ച് ഞാൻ ബഹളം വെച്ചപ്പോഴാണ് അവർ പറഞ്ഞത് കുഞ്ഞിനെ ഒരിടത്ത് ഏൽപിച്ചിരിക്കുകയാണെന്ന്. മൂത്ത സഹോദരിയുടെ വിവാഹം കഴിയുന്നതുവരെ സംഭവം ആരുമറിേയണ്ടെന്നും അതിനുശേഷം കുഞ്ഞിനെ കൊണ്ടുവരാമെന്നും പറഞ്ഞപ്പോൾ സമ്മതിച്ചു. തുടർന്ന് പുറത്തിറങ്ങാൻപോലും അനുവാദമില്ലാത്ത വിധം വീട്ടുതടങ്കലിലാക്കി. പിന്നീട് സഹോദരിയുടെ വിവാഹ ആവശ്യത്തിന് സ്ഥലം വിൽക്കാനാണെന്നുപറഞ്ഞ് ഒന്നും എഴുതാത്ത മുദ്രപ്പത്രത്തിൽ ഒപ്പുവെപ്പിച്ചു. കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാൽ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ എനിക്ക് സമ്മതമാണെന്ന് അവർ അതിൽ എഴുതിച്ചേർത്തു.

ആ മുദ്രപ്പത്രം കാണിച്ചാണ് എെൻറ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്ന് ശിശുക്ഷേമ സമിതി അവകാശപ്പെടുന്നത്. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുനൽകാൻ നീക്കമില്ലെന്നു മനസ്സിലായതോടെ 2021 മാർച്ച് 19ന് വീടുവിട്ടിറങ്ങി അജിത്തിെനാപ്പം താമസം തുടങ്ങി. കുഞ്ഞിനെ ദത്തുനൽകാൻ ശ്രമമുണ്ടെന്നറിഞ്ഞതോടെയാണ് ഏപ്രിലിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. അവർ കേസെടുത്തില്ല. ഇത്രനാൾ ക്ഷമിച്ചിരുന്നത് കുഞ്ഞിനെ തിരിച്ചുതരുമെന്നു കരുതിയാണ്. അവർക്കതിനുള്ള ഉദ്ദേശ്യമില്ലെന്ന് അറിഞ്ഞപ്പോഴാണ് മാധ്യമങ്ങൾക്കുമുന്നിലെത്തിയത്. പാർട്ടിയിൽ ആരും കൂടെ നിന്നില്ല. എല്ലാവരും മാതാപിതാക്കൾക്കൊപ്പമായിരുന്നു. ഒരു മനുഷ്യജീവി പോലും കൂടെനിന്നില്ലെങ്കിലും കുഞ്ഞിനെ വീണ്ടെടുക്കാൻ നിയമത്തിെൻറ ഏതറ്റം വരെയും ഞാൻ പോകും.

നേതാക്കളേ, ചരിത്രം നിങ്ങളെ കുറ്റക്കാരെന്നു വിധിക്കും

അജിത്തിനൊപ്പം താമസം തുടങ്ങിയശേഷം, പാർട്ടി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അജിത്തിെൻറ പിതാവിനെ വിളിച്ചുവരുത്തി, അനുപമയെ തിരിച്ചുെകാണ്ടാക്കിയില്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോഴദ്ദേഹം അത് മാറ്റിപ്പറയുന്നു. പ്രസവത്തിന് കുറച്ചുനാൾ മുമ്പ് പബ്ലിക് പ്രോസിക്യൂട്ടറും പഴയ തീപ്പൊരി യുവനേതാവുമായ അഡ്വ. ഗീനാകുമാരി പിതാവി‍െൻറ ഫോണിൽ വിഡിയോകാൾ ചെയ്തു. അജിത്തിന് അനുപമയെ വേണ്ടെന്നും ആദ്യ ഭാര്യക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും ഗർഭച്ഛിദ്രത്തിന് സമ്മതിക്കണമെന്നും പറഞ്ഞു. അജിത്തിനെ എനിക്കറിയാമെന്നും അങ്ങനെ പറയില്ലെന്നും പ്രതികരിച്ചതോടെ ''നീ വേണമെങ്കിൽ വിശ്വസിച്ചാൽ മതി. നിന്നെ വിശ്വസിപ്പിക്കേണ്ട ആവശ്യം എനിക്കില്ല'' എന്ന് ദേഷ്യപ്പെട്ടു.

അതിനുശേഷം അജിത്തിനെ വിളിച്ചു. അനുപമക്ക് കുഞ്ഞിെനയും അജിത്തിനെയും വേണ്ട. ബന്ധത്തിൽനിന്ന് ഒഴിവായില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും പുറത്തിറങ്ങാത്ത വിധത്തിൽ കേസിലുൾപ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. കുഞ്ഞിനെക്കുറിച്ച് അേന്വഷിക്കുേമ്പാഴൊക്കെ അച്ഛൻ ആവശ്യപ്പെട്ടതനുസരിച്ച് അജിത്തിനെ അഞ്ചാറുതവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. പരാതി നൽകിയിട്ടും ആരും ഞങ്ങളെ സഹായിച്ചില്ല. വൃന്ദ കാരാട്ട് മാത്രമാണ് നന്നായി പെരുമാറിയത്. എന്നെ ആശ്വസിപ്പിച്ചു. പരാതി പി.കെ. ശ്രീമതിക്ക് അയച്ചുകൊടുത്തു. വൃന്ദ കാരാട്ടിെൻറ നിർേദശപ്രകാരം പി.കെ. ശ്രീമതി വിളിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്നു ചെയ്യാം, നാെള ചെയ്യാം എന്നൊക്കെ പറഞ്ഞ് അവർ കാര്യങ്ങൾ വൈകിപ്പിക്കുകയാണ് ചെയ്തത്.

ഡി.എൻ.എ ടെസ്റ്റ് മറ്റൊരു കുഞ്ഞിനെ കാണിച്ച്

ഡി.എൻ.എ ടെസ്റ്റ് ആവശ്യപ്പെട്ടത് ഞാൻ തന്നെയായിരുന്നു. ശിശുക്ഷേമ സമിതിയിൽ ചെന്നപ്പോൾ ഒരുദിവസംതന്നെ കിട്ടിയ രണ്ടു കുട്ടികൾ അവിടെയുണ്ടെന്നു പറഞ്ഞു. മൂന്നുദിവസം മാത്രം എനിക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അതുെകാണ്ടാണ് ഡി.എൻ.എ പരിശോധനക്ക് നൽകിയത്. ഫലം നെഗറ്റിവായിരുന്നു. മറ്റൊരു കുഞ്ഞിനെ കാണിച്ചാണ് അവർ ടെസ്റ്റ് നടത്തിയത്. അവർ അതൊക്കെ നേരേത്ത ആസൂത്രണം ചെയ്തിരുന്നു.

പാർട്ടി ആദ്യം കൈയൊഴിഞ്ഞു, പിന്നെ പുറത്താക്കി

ഡി.വൈ.എഫ്.ഐ പേരൂർക്കട മേഖല സെക്രട്ടറിയായിരുന്ന അജിത്തിനെ ഞങ്ങൾ തമ്മിലെ ബന്ധം അറിഞ്ഞപ്പോൾതന്നെ വിശദീകരണംപോലും ചോദിക്കാതെ പുറത്താക്കിയിരുന്നു. പിതാവിെൻറ സ്വാധീനത്താലാവണം അന്ന് എന്നെ പുറത്താക്കിയില്ല. ഈ സെപ്റ്റംബറിലാണ് എന്നെ നാടകീയമായി പുറത്താക്കിയത്. ബ്രാഞ്ച് സമ്മേളനം നടക്കുേമ്പാൾ അറിയിച്ചിരുന്നില്ല. അതിൽ പങ്കെടുത്തില്ലെന്നും അംഗത്വം പുതുക്കിയില്ലെന്നുമാണ് കാരണം പറഞ്ഞത്.

അവർക്ക് പ്രശ്നം എെൻറ ജാതി–അജിത്ത്

ഞാൻ നേരേത്ത വിവാഹിതനായിരുന്നു. മുസ്ലിം സമുദായത്തിൽനിന്നുള്ള യുവതിയെ. 2011ൽ നിയമപരമായാണ് വിവാഹം ചെയ്തത്. എന്നാൽ, കുറച്ചുകാലം മുമ്പ് അവർ തന്നെ ഇങ്ങോട്ട് ആവശ്യപ്പെട്ടു, പിരിയാമെന്ന്. മതം മാറി വിവാഹിതയായതുകൊണ്ട് അവരുടെ വീട്ടുകാർക്കുണ്ടാകുന്ന പ്രശ്നങ്ങളായിരുന്നു അവരെ അലട്ടിയിരുന്നത്. മൂന്നുവർഷം ഒരു വീട്ടിൽ മുകളിലും താഴെയുമായി കഴിഞ്ഞു.

ജനുവരിയിലാണ് വിവാഹമോചനം നേടിയത്. ഡിവോഴ്സ് നൽകരുതെന്നുപറഞ്ഞ് പാർട്ടിക്കാർ ആ യുവതിയെ കാണുകയും ജോലി വാഗ്ദാനം നൽകുകയും ചെയ്തു. അതിന് വഴങ്ങാതെ അവർ വിവാഹമോചനത്തിന് തയാറായി. ഈ ബന്ധത്തിൽ കുട്ടികളില്ല. ബി.എസ്സി നഴ്സിങ് കഴിഞ്ഞ് വീട്ടിനടുത്ത ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്നു ഞാൻ. ഈ പ്രശ്നം വന്നതോെട പൊലീസ് നിരന്തരം ആശുപത്രിയിൽ കയറിയിറങ്ങി. അവർക്ക് ശല്യമായതോടെ പിന്നീട് ജോലിക്ക് പോയിട്ടില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anupama Child Kidnap
News Summary - What right do they have to snatch my baby?
Next Story