Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപട്ടികവിഭാഗങ്ങൾക്ക്...

പട്ടികവിഭാഗങ്ങൾക്ക് ക്ഷേമപദ്ധതികൾ; ഭൂരഹിതർക്ക് ഭൂമി

text_fields
bookmark_border
പട്ടികവിഭാഗങ്ങൾക്ക് ക്ഷേമപദ്ധതികൾ; ഭൂരഹിതർക്ക് ഭൂമി
cancel

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ പറഞ്ഞ് മുൻമന്ത്രിമാരും
എൽ.ഡി.എഫ്  ഭരണകാലം പട്ടികജാതി ^വർഗ സങ്കേതങ്ങളുടെ സമഗ്ര വികസനകാലമാണ്. അട്ടപ്പാടിയിലടക്കം ആദിവാസി മേഖലയിൽ കഴിഞ്ഞ സർക്കാറിൻെറ കാലത്ത് പോഷകാഹാരക്കുറവുമൂലം ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോഷകാഹാരമില്ലാതെ ആദിവാസികുട്ടികൾ മരിച്ചിട്ടില്ല. ജനനി സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരത്തിനായി 10 കോടി രൂപ  11,850 പേർക്ക് തുടർ പദ്ധതിയായി ഈ വർഷം ചെലവഴിച്ചു.  മൺസൂൺ കാലത്ത് പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടിണി ഉണ്ടാകാതെ ഭക്ഷ്യസഹായ പദ്ധതി നടപ്പാക്കുന്നതിനായി 25  കോടി രൂപ അനുവദിച്ചു. 83,103 പട്ടികവർഗ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം നടത്തിയിട്ടുണ്ട്. 2159 പേരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളി. 

  • അർഹരായ ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ഭൂമി വാങ്ങി നൽകുന്ന പദ്ധതി പ്രകാരം ഭൂരഹിതരായ  71 ഗുണഭോക്താക്കൾക്ക് 29.588 ഏക്കർ ഭൂമി വാങ്ങിയ ഇനത്തിൽ 644.758 ലക്ഷം രൂപ അനുവദിച്ചു. വനാവകാശ നിയമപ്രകാരം  5075 പേർക്ക് ആർ.ഒ.ആർ നൽകാനുള്ള നടപടി സ്വീകരിച്ചു. സുപ്രീംകോടതി വിധിപ്രകാരം ലഭിച്ച ഭൂമി 4000 പേർക്ക് ഒരു ഏക്കർ വെച്ച് നൽകാനായി റവന്യൂ, വനം, പട്ടികവർഗ വികസനവകുപ്പുകൾ സംയുക്തമായി നടപടി  സ്വീകരിക്കാൻ തീരുമാനിച്ചു. വിദ്യാർഥികൾക്കുവേണ്ടിയുള്ള ഗോത്രസാരഥി പദ്ധതി നടപ്പാക്കുന്നതിനും മുൻവർഷത്തെ കുടിശ്ശിക വിതരണം  ചെയ്യുന്നതിനുമായി 6.67 കോടി രൂപ അനുവദിച്ച് 353 സ്കൂളുകളിൽ പഠിക്കുന്ന 12,831 വിദ്യാർഥികൾക്ക്  യാത്രാസൗകര്യം നൽകി. 
  • 532 അനാഥക്കുട്ടികൾക്ക് 1.03 കോടി രൂപ കൈത്താങ്ങ് പദ്ധതിയായി സഹായം നൽകി. 
  • പട്ടികജാതി ഫണ്ട് വിനിയോഗത്തിലും സർക്കാർ ഏറെ മുന്നിലാണ്. ഭവനരഹിതരുടെയും ഭൂരഹിതരുടെയും പുനരധിവാസത്തിന് 440 കോടി രൂപ വിനിയോഗിച്ചു. 16,363 സ്പിൽ ഓവർ വീടുകളിൽ 4,567 എണ്ണം പൂർത്തിയാക്കി. 4,465 കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകി,  7167 വീടുകളുടെ അറ്റകുറ്റപ്പണി നടത്തി. പുതുതായി 14,946 വീടുകൾ ആരംഭിച്ചതിൽ  967 എണ്ണം പൂർത്തിയാക്കി. ചികിത്സ ധനസഹായ പദ്ധതിയിൽ 23,073 പേർക്ക് 46 കോടി രൂപ അനുവദിച്ചു. കടാശ്വാസ പദ്ധതി നടപ്പാക്കുന്നതിനായി 89 കോടി രൂപ അനുവദിച്ചു. വിദ്യാർഥികളുടെ വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളിൽ 25  മുതൽ 100 വരെ വർധനവ് വരുത്തി. പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനായി അംബേദ്കർ ഗ്രാമപദ്ധതിയാരംഭിച്ചു.
  • വിവിധ തൊഴിൽദാന- പരിശീലന പരിപാടികളിലൂടെ 3944 പേർക്ക് തൊഴിൽ ലഭ്യമാക്കി. ഐ.ടി.ഐ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനുള്ള പദ്ധതി നടപ്പാക്കി. അതീവ ദുർബലരായവർക്ക് പ്രത്യേക പദ്ധതികൾക്കായി 17 കോടി രൂപയുടെ പദ്ധതികൾ. പട്ടികജാതി/ വർഗ വികസന കോർപറേഷൻ മുഖേന 4,209 പേർക്ക് വിവിധ ധനസഹായങ്ങൾ നൽകി.
  • പട്ടിക വിഭാഗങ്ങൾക്കു മാത്രമല്ല, പിന്നാക്കവിഭാഗത്തിനും സർക്കാർ നിരവധി പദ്ധതി നടപ്പാക്കി. പിന്നാക്ക വികസന കോർപറേഷൻ വഴി 37,766 ഗുണഭോക്താക്കൾക്ക് 317 കോടി രൂപ വായ്പ വിതരണം ചെയ്തത് ചരിത്രനേട്ടമാണ്. ദേശീയ ഏജൻസികളുടെ ഫണ്ട് വിനിയോഗത്തിൽ സർവകാല റെക്കോഡ്. ആകെ വിനിയോഗം 183 കോടി രൂപ. 88 കുടുംബശ്രീ സി.ഡി.എസുകളിലും ആറു സന്നദ്ധ സംഘടനകളിലും ഉൾപ്പെട്ട 23,292 വനിതകൾക്ക് മൈേക്രാ െക്രഡിറ്റ്  വായ്പയായി 66.74 കോടി രൂപ വിതരണം ചെയ്തു. ദേശീയ ഏജൻസികളുടെയും ദൃശ്യ/പത്ര മാധ്യമങ്ങളുടെയും പ്രശംസക്ക് പാത്രമായ മേള ഒരു ലക്ഷത്തിൽപരം  പേർ സന്ദർശിക്കുകയും, 80 ലക്ഷത്തോളം രൂപയുടെ ഉൽപന്നങ്ങളുടെ വിപണനം സാധ്യമാകുകയും ചെയ്തു. 
  • സംരംഭകത്വത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം  ഏർപ്പെടുത്തുകയും  സൗജന്യ സംരംഭകത്വ പരിശീലനം നൽകുകയും ചെയ്തു. 


എസ്.സി/എസ്.ടി വകുപ്പിന് അഭിമാനിക്കാനൊന്നുമില്ല

എ.പി. അനിൽകുമാർ (മുൻമന്ത്രി)

എൽ.ഡി.എഫ് സർക്കാർ ഒരുവർഷം പിന്നിടുമ്പോൾ പട്ടികജാതി^ വർഗ പിന്നാക്ക ക്ഷേമവകുപ്പിൽ എടുത്തുപറയത്തക്ക എന്തെങ്കിലും ചെയ്തുവെന്ന് സർക്കാർ അവകാശപ്പെടുമെന്നു തോന്നുന്നില്ല. സർക്കാറുകൾ തുടർച്ചയായി നടത്തുന്ന പദ്ധതികളായ ഭവന നിർമാണ ധനസഹായം, ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയ കാര്യങ്ങൾ ഏതു സർക്കാറിൻെറ കാലത്തും നടപ്പാക്കുന്ന തുടർ പദ്ധതികളാണ്. അത്തരം പദ്ധതികൾക്കപ്പുറത്ത് പട്ടികജാതി വികസനവകുപ്പ് പുതിയ ഒന്നുംതന്നെ ആവിഷ്കരിച്ചിട്ടില്ല. 

കഴിഞ്ഞ സർക്കാറിൻെറ കാലത്ത് പ്രഖ്യാപിച്ച വാത്സല്യനിധി പദ്ധതി ഈ സർക്കാർ നടപ്പാക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അതിന് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടില്ല. കാലഘട്ടത്തിെൻറ ആവശ്യത്തിനനുസരിച്ച് വ്യവസായിക, സാമ്പത്തിക മേഖലകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ മുന്നോട്ടു കൊണ്ടുവരുന്നതിന് സഹായകമായ ഒരു പദ്ധതിക്കും തുടക്കംകുറിക്കാനോ അത്തരം പദ്ധതികൾ ആവിഷ്കരിക്കാനോ സർക്കാർ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ സർക്കാർ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട മാനേജ്മെൻറുകൾക്ക് എയ്ഡഡ് കോളജുകൾ അനുവദിച്ച നടപടിയെപോലും വിമർശിക്കുകയും തെറ്റായി കാണുകയും ചെയ്ത ഈ സർക്കാറിന് ദലിത് വിരുദ്ധ സമീപനമാണുള്ളത്. 

ആദിവാസി മേഖലയിൽ അട്ടപ്പാടിയിലെ ശിശുമരണം ഒരു രാഷ്ട്രീയ ആയുധമായാണ് കഴിഞ്ഞ സർക്കാറിൻെറ കാലത്ത് എൽ.ഡി.എഫ് കൈകാര്യം ചെയ്തത്. ഇൗ സർക്കാർ ഒരു വർഷം പിന്നിട്ടിട്ടും അട്ടപ്പാടി മേഖലയിലെ ശിശുമരണങ്ങൾക്ക് ഒരു പരിഹാരം കാണാൻ കഴിഞ്ഞില്ല. 

ഇത് സർക്കാറിൻെറ വീഴ്ചയാണ്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പോലും വിമർശനപരമായി കാണുന്നതിനാണ് സർക്കാർ മുതിർന്നത്.

കഴിഞ്ഞ ഒരു വർഷം, മുൻകാലങ്ങളിലില്ലാത്ത രീതിയിലുള്ള ആസൂത്രിതമായ രാഷ്ട്രീയ ആക്രമണങ്ങൾക്ക് ദലിത് ആദിവാസി വിഭാഗങ്ങൾ വിധേയമായത് ദൗർഭാഗ്യകരമാണ്. അങ്ങനെ എല്ലാ അർഥത്തിലും പിന്നിട്ട ഒരുവർഷം പട്ടികജാതി ^വർഗ  ^പിന്നാക്ക ക്ഷേമ വകുപ്പിൽ എൽ.ഡി.എഫ് സർക്കാറിന് അഭിമാനിക്കാൻ ഒന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Govt@1 year
News Summary - welfare projects for scheduled tribe/caste
Next Story