Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയുദ്ധവും...

യുദ്ധവും തന്ത്രവും വിവേകവും

text_fields
bookmark_border
Alert
cancel
camera_alt???????- ?????? ????????????????? ??????????????????? ?????? ????????? ??????? ????????????? ??????? ??????????? ???????? ????????????????? ???? ?????????????

ഹരിയാനയിലെ ഗുരുഗ്രാമിൽ ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് ഉറക്ക മുണർന്നപ്പോൾതന്നെ, പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ ഭാഗത്തെ ബാലാക ോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത് അറിയാൻ കഴിഞ്ഞു. തെക് കുകിഴക്കൻ ശ്രീനഗറിലെ അവന്തിപുർ വ്യോമകേന്ദ്രത്തിന് ഏകദേശം 200 കി ലോമീറ്റർ ദൂരെയാണ് ബാലാകോട്ട്. പുലർച്ച മൂന്നരയോടെയാണ് 1000 കിലോ ഗ്രാം ബോംബുകൾ ഉപയോഗിച്ച് ഭീകരകേന്ദ്രം ലക്ഷ്യംവെച്ച് ആക്രമണം നട ന്നതെന്ന് പിന്നീട് വന്ന ഫോൺവിളികളിൽനിന്ന് മനസ്സിലായി. പാകിസ് താനെ തുടച്ചുനീക്കിയെന്ന ഉന്മാദം പ്രകടമാകുന്ന സന്തോഷവും ആഘോഷങ ്ങളുമാണ് പിന്നീട് ചുറ്റിലും കണ്ടത്. സ്ഥിതിഗതികൾ സാധാരണഗതിയി ലാവാൻ കുറച്ചു സമയമെടുത്തു എന്നു പറയാം. ഇപ്പോൾ ആക്രമണത്തെ യുക് തിഭദ്രമായി വിശകലനം ചെയ്യാനുള്ള സമയമാണ്.

ഭീകരകേന്ദ്രങ്ങളി ൽ ആക്രമണം നടത്തിയതിലൂടെ നമുക്ക് ഫലപ്രദമായ നേട്ടം ഉണ്ടായോ എന്ന സംശയം ബാക്കിനിൽക്കുന്നു. സൈന്യത്തിന് സ്വന്തം നിലയിൽ ആക്രമണം നടത്താൻ മുമ്പത്തെപ്പോലെ അനുമതി നൽകിയിരുന്നു എന്നത് ശരിതന്നെ. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കൽകൂടി വ്യക്തിപരമായി മഹത്വവത്കരിക്കാനാണ് ആക്രമണം ഉപയോഗപ്പെടുത്തിയതെന്ന് കാണാതിരുന്നുകൂടാ.

തന്ത്രപ്രധാന ലക്ഷ്യം പൂർത്തീകരിക്കാനാവാതെ സാമ്പ്രദായിക ആക്രമണത്തിനാണ് രാജ്യം ഒരിക്കൽകൂടി തയാറായത്. വിവേകശൂന്യമായ ഇൗ നടപടി കേവലം പ്രചാരണ തന്ത്രത്തിെൻറ ഭാഗമാണെന്നല്ലാതെ മറ്റെന്ത് നേട്ടമാണ് നമുക്ക് സമ്മാനിച്ചത്. മർക്കടമുഷ്ടിക്കാരനായ ശത്രുവിന് സൈനികമായ സന്ദേശം നൽകിയെന്നു മാത്രം ഒരുപക്ഷേ, പറയാനാവും.

വ്യോമസേനക്ക് സർക്കാർ എന്തൊക്കെ നിർദേശം നൽകിയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഭീകരകേന്ദ്രങ്ങൾ നശിപ്പിക്കാൻ എന്ത് സാേങ്കതിക വിദ്യയാണ് യുദ്ധവിമാനങ്ങൾ ഉപയോഗപ്പെടുത്തിയതെന്നും ആയുധങ്ങൾ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നതും ഉൾപ്പെടെ. നാം ലക്ഷ്യമിട്ടതിെൻറ സ്വഭാവം എന്തായിരുന്നു എന്നത് ആദ്യം അറിയേണ്ടതുണ്ട്. ട്രക്കുകളും ജീപ്പുകളും ഉപയോഗിച്ച് തകർക്കാൻ കഴിയുന്ന ലോലമായ കേന്ദ്രങ്ങളെയാണോ സൈന്യം ഉന്നംവെച്ചത്. 30 എം.എം തോക്കുകളും റോക്കറ്റുകളും മതി ഇത്തരം കേന്ദ്രങ്ങൾ നശിപ്പിക്കാൻ. ആക്രമണം നടത്താൻ ഉദ്ദേശിക്കുന്ന കേന്ദ്രത്തിെൻറ അവസ്ഥ നമുക്കറിയാമെങ്കിൽ 98 എം.എം എ.പി.െഎ റോക്കറ്റുകൾ ഉപയോഗിക്കാം. ഒരു ബാേരജിന് 8, 16, 32 എന്ന തോതിൽ ചെറിയ വാഹനങ്ങളും കെട്ടിടങ്ങളും ഉള്ള ലോലമായ കേന്ദ്രമല്ല ലക്ഷ്യമെങ്കിൽ ബോംബുകൾ തന്നെ ഉപയോഗിക്കേണ്ടിവരും.

റേഡിയോ ഗൈഡൻസ് സംവിധാനമോ മോഡുലേറ്റഡ് ലേസറുകളോ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന ദിശാസൂചക ആയുധങ്ങളും ഉപയോഗിക്കാം. റഡാർ, വയർെലസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളെ ഉന്നംവെക്കുേമ്പാഴാണ് ഇത്തരം സന്നാഹങ്ങൾ ഉപയോഗിക്കേണ്ടത്. ശേഷിയും ലക്ഷ്യവും അതിെൻറ ചെലവും താരതമ്യപ്പെടുത്തിയായിരിക്കണം ആക്രമണം നടത്തേണ്ടത്. ഉദാഹരണത്തിന്, ഒരു തകരഷെഡ് ലക്ഷ്യംവെച്ച് നടത്തുന്ന ആക്രമണത്തിന് ടെലിവിഷൻ വഴി ദിശാസൂചന നൽകുന്ന യുദ്ധസാമഗ്രികൾ ഉപയോഗിക്കുന്നത് പാഴ്ചെലവാണ് നൽകുക.

കരയിലെ ലക്ഷ്യകേന്ദ്രങ്ങളിൽ പൈലറ്റ് നിർവഹിക്കേണ്ടത്
1. ആദ്യം ലക്ഷ്യം കണ്ടെത്തുകയും തുടർന്ന് ഏത് ആയുധമാണ് വർഷിക്കേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യും. അതിനുശേഷം അവ ഉപയോഗിക്കും.
2. ഇരുട്ടുകൊണ്ടോ ദൃഷ്ടിയിൽ പെടാത്തതുകൊണ്ടോ ലക്ഷ്യം കാണാനാവുന്നില്ലെങ്കിൽ പ്രകാശാലംകൃത മോഡുലേറ്റഡ് ലേസറുകൾ ഉപയോഗിക്കുക. വിമാനത്തിലെ ആയുധ സംവിധാനം സ്വയംതന്നെ ഇത് നിർവഹിക്കും.
3. ആയുധഭാരം എത്ര വേണമെന്ന് മുൻകൂട്ടി തീരുമാനിക്കണം. ശത്രുകേന്ദ്രങ്ങളിൽ പരമാവധി നഷ്ടമുണ്ടാക്കാനാണിത്.
●●●

ബാലാകോട്ടിൽ മിറാഷ് വിമാനങ്ങൾ ഏകോപിതമായി മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് 1000 കിലോഗ്രാം ബോംബാണ് വർഷിച്ചത്. സൈനികരുടെ മനസ്സിൽ കൃത്യമായ ലക്ഷ്യം ഇല്ലായിരുന്നു എന്ന് വ്യക്തം. ശക്തനായ എതിരാളിക്ക് മുന്നറിയിപ്പ് നൽകുകയാണെങ്കിൽ മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് വലിയ പ്രദേശത്ത് ബോംബുകൾ വർഷിക്കേണ്ടതുണ്ട്. ഇതിെൻറ കഷ്ടനഷ്ടങ്ങൾ പെെട്ടന്ന് കണക്കാക്കാൻ കഴിയില്ല. എന്നാൽ, ഭീകരരുടെ ക്യാമ്പുകളാണ് നശിപ്പിച്ചതെന്നും കൊല്ലപ്പെട്ടവരുടെ വ്യക്തമായ കണക്കും ടെലിവിഷൻ ചാനലുകൾക്ക് എങ്ങനെ ലഭിച്ചു? ആക്രമണ വിവരങ്ങൾ വ്യോമസേനക്കുതന്നെ വ്യക്തമായി ലഭിക്കാതിരുന്നിട്ടും ടെലിവിഷൻ ചാനലുകൾക്കും പത്രമാധ്യമങ്ങൾക്കും എങ്ങനെ വ്യാജ കണക്കുകൾ ലഭിച്ചു. സർക്കാർ ഏജൻറുകൾ അവ എത്തിച്ചു നൽകിയെന്ന് ഇവിടെ വ്യക്തമാണ്.

ജയ്ശെ മുഹമ്മദിെൻറ വസ്തുവകകൾ ബഹാവൽപുരിലാണെന്നും ബാലാകോട്ടിൽ താരതമ്യേന ചെറിയ നഷ്ടങ്ങളേ ഉണ്ടാക്കാനാവൂ എന്നും നമുക്കറിയാം. ബാലാകോട്ടിൽ പാക് വ്യോമസേനയുടെ സുരക്ഷാ സന്നാഹമില്ലെന്നും നമുക്ക് ബോധ്യമുണ്ട്. അടുത്തുള്ളത് മുസഫറാബാദിലെ സിവിലിയൻ വ്യോമകേന്ദ്രമാണ്. ബാലാകോട്ടിന് 25 കിലോമീറ്റർ ദൂരത്തുള്ള ആബട്ടാബാദിലാണ് സൈനിക സ്റ്റേഷനുള്ളത്. തെക്കൻ ബാലാക്കോട്ടിൽനിന്ന് 100 കിലോമീറ്റർ തെക്ക് ഇസ്ലാമാബാദിലാണ് തൊട്ടടുത്ത വ്യോമകേന്ദ്രം. അരക്ഷിതമായ സമയത്ത് ഒരു എഫ് 16 വിമാനത്തിന് ഇവിടെയെത്താൻ 11 മിനിറ്റെങ്കിലും വേണ്ടിവരും. ഇൗ സമയംകൊണ്ട് സൈനിക നടപടി അവസാനിച്ചിരിക്കും. ഇന്ത്യയിലെ ചാനലുകൾ ഫെബ്രുവരി 14 മുതൽ പ്രതികാര മുറവിളി ഉയർത്തുകയും അന്തരീക്ഷം കൂടുതൽ ചൂടുപിടിപ്പിക്കുകയുമായിരുന്നു. പാക് വ്യോമസേനയാവെട്ട കുറഞ്ഞ സമയത്തിനകം വ്യോമ പട്രോളിങ് നടത്തുകയും സന്നാഹങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം പുറമെ, പുൽവാമ ആക്രമണത്തിന് മറുപടിയായി പ്രചാരണം നടത്തേണ്ടത് നമ്മുടെ ആവശ്യമായിരുന്നു. ഇതാകെട്ട, ഒരു യുദ്ധത്തിെൻറ പ്രത്യാഘാതങ്ങളെയോ നാശനഷ്ടങ്ങളെയോ വിലയിരുത്താതെയുമായിരുന്നു.

സർക്കാർ എന്തിനാണ് പ്രസിദ്ധിക്കുവേണ്ടി മാത്രം ഒരിക്കൽകൂടി സൈനിക ആക്രമണം നടത്തിയതെന്ന ചോദ്യം പ്രസക്തമാണ്. അന്താരാഷ്ട്ര അതിർത്തി നിയമം ലംഘിച്ച് നാം പാകിസ്താനിൽ ആയുധങ്ങൾ വർഷിച്ചു. ഇത് രഹസ്യമാക്കി വെക്കുന്നതിനു പകരം സംഭവത്തിന് വൻ പ്രചാരണം കൊടുത്തു. പാകിസ്താൻ െഎക്യരാഷ്ട്രസഭയെ സമീപിക്കുകയും പ്രകോപനമില്ലാതെ ഇന്ത്യ ആക്രമണം നടത്തിയെന്ന് വാദിക്കുകയും ചെയ്യും. നമുക്ക് ഇത് നിഷേധിക്കാൻപോലും കഴിയില്ല. എതിർകക്ഷി എന്നതിനു പകരം അക്രമി എന്ന പരിവേഷമായിരിക്കും നമുക്ക് ലഭിക്കുക. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ, നിർണായക ഘട്ടങ്ങളിൽ യു.എൻ രക്ഷാസമിതിയിൽ നമുക്ക് ലഭിച്ചിരുന്ന റഷ്യയുടെ വീറ്റോ പ്രയോഗം ഇല്ലാതാവും. ഇന്ത്യക്കെതിരെ ചൈനയുടെ വീറ്റോ വരുകയും ചെയ്യും. അമേരിക്കയുടെ വീറ്റോ അധികാരം നമുക്ക് കിട്ടാൻ പോകുന്നുമില്ല. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അമേരിക്കക്ക് താൽപര്യം പാകിസ്താനോടാണ്. പാകിസ്താനിലും അഫ്ഗാനിസ്താനിലും യു.എസിന് ലക്ഷ്യങ്ങളുണ്ട്. ആണവ ഇറാൻ ഇല്ലാതാക്കൽ മുതൽ സൗദി അറേബ്യ വരെ അമേരിക്കൻ താൽപര്യങ്ങൾ നീണ്ടുനിൽക്കുന്നു. യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്കെതിരെ നടപടിയുണ്ടായാൽ നമുക്ക് അത് തടുത്തുനിർത്താനാവുമോ എന്നത് ചോദ്യമാണ്.

ഇന്ത്യയിലെ ജനങ്ങൾക്ക് എന്തുപറ്റിയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. വിവേകശൂന്യരും ഉന്മാദികളുമായി നാം മാറിയിരിക്കുന്നു. ഒരു കാർട്ടൂൺ ചലച്ചിത്രത്തിലെ രേഖാചിത്രം പോലെ. ഇതിന് സമാനമായ രാഷ്ട്രീയക്കാർക്ക് നാം വോട്ടുനൽകുകയും ചെയ്യും.

(ലേഖകൻ മുൻ േവ്യാമസൈനികനാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsIAF Air AttackIndia-Pak Tension
News Summary - War and Peace - Article
Next Story