ചരിത്രസത്യങ്ങൾക്ക് അശ്ലീലഭാഷ്യം!
text_fields‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്ന് പൊങ്ങച്ചം പറഞ്ഞ് മെതിയടിയണിഞ്ഞ് തത്തിത്തത്തി നടന്ന ഉമ്മയോട്, മകൾ കുഞ്ഞിപ്പാത്തുമ്മയെക്കൊണ്ട് പ്രതിഭാശാലിയായ വൈക്കം മുഹമ്മദ് ബഷീർ അത് ‘കുയ്യാന’യായിരുന്നുവെന്നു പറയിക്കുന്നുണ്ട്. ബഷീറിെൻറ ധിഷണ മോദി ഭരണത്തിെൻറ ദുർഗതികൾ സ്വപ്നം കണ്ടിരുന്നോ ആവോ! പാമരന്മാർപോലും ചിരിച്ചുതള്ളുന്ന രൂപത്തിൽ ശാസ്ത്രത്തെയും ചരിത്രത്തെയും വികലമാക്കാനുള്ള സർക്കാറിെൻറ ശ്രമങ്ങളെ ‘ഹിന്ദുത്വ’ ശക്തികൾ പിന്തുണക്കുന്നത് നാടിെൻറ ഭാവിയിൽ താൽപര്യമുള്ള ദേശാഭിമാനികളെ നിരാശരാക്കുന്നു. ഇന്ത്യയുടെ പുരാണം കലാസൃഷ്ടികളാൽ സമ്പന്നമാണ്. ഭാവനാസൃഷ്ടമായ കലാസാഹിത്യങ്ങൾ ഭാവിയിലേക്കുള്ള തേജോമയമായ ചൂണ്ടുപലകകളാണ്. എന്നാൽ, ഇവയൊക്കെ ആധുനിക ശാസ്ത്രത്തിെൻറ യഥാർഥ ഉറവിടങ്ങളാണെന്ന് വ്യാഖ്യാനിക്കുന്ന തെറ്റായ പ്രവണത ഏറിവരുകയാണ്. ഇൻറർനെറ്റും കൃത്രിമോപഗ്രഹങ്ങൾ വഴിയുള്ള ആശയവിനിമയവും മഹാഭാരത കാലത്തുതെന്ന ഉണ്ടായിരുന്നുെവന്നാണ് ത്രിപുരയിലെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് കുമാർ േദബിെൻറ പ്രസ്താവന. കുരുക്ഷേത്ര യുദ്ധത്തിെൻറ വിവരണം ധൃതരാഷ്ട്രർക്ക് നൽകിയത് ഉപഗ്രഹസാേങ്കതികവിദ്യ ഉപയോഗിച്ചായിരുന്നത്രെ! കാൻസറിെൻറ ചികിത്സക്ക് ഏറ്റവും ഉത്തമം ഗോമൂത്രമാണത്രെ! ഇവയൊക്കെ, സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയപ്പോൾ, അദ്ദേഹം പറയുന്നത് അത് സ്വന്തം രാജ്യത്തെ കൊച്ചാക്കി കാണുന്നതുകൊണ്ടാണെന്നാണ്! തീവ്രദേശീയതയിൽ വിശ്വസിക്കുന്നവർക്ക് വേറെയും വാദങ്ങളുണ്ട്. അവർ െഎതിഹ്യ സങ്കൽപങ്ങളും ജ്യോതിഷവും പഞ്ചഗവ്യത്തിെൻറ (ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് തുടങ്ങിയവയുടെ മിശ്രിതം) മേന്മയുമൊക്കെ സ്കൂളുകളിൽ പഠനവിഷയമാക്കണമെന്ന് വാദിക്കുന്നു.
ഇത് തുടങ്ങിയത് സാക്ഷാൽ നരേന്ദ്ര മോദി തന്നെയാണ്. 2014ൽ മുംെബെ ആശുപത്രിയിൽ നടന്ന ഡോക്ടർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ പുരാണത്തിലെ ഗണപതിയുടെ രൂപം പ്രാചീന ഭാരതത്തിൽ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നതിെൻറ തെളിവാണെന്ന് നരേന്ദ്ര മോദി തട്ടിവിട്ടു. അധികം താമസിയാതെ 2015 ജനുവരിയിൽ ബോംബെ സർവകലാശാലയിൽ 102ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ ഇത്തരം മിഥ്യയായ ശാസ്ത്ര^ചരിത്ര സങ്കൽപങ്ങൾ ഉയർന്നുകേട്ടു. മുേസാളിനിയിൽനിന്ന് പാഠമുൾക്കൊണ്ടാണ് ഹിന്ദു മഹാസഭയും ആർ.എസ്.എസും പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ചത്. രാഷ്ട്രീയ അസ്വസ്ഥതകളാൽ ഇറ്റലിയിലെ തെരുവുകൾ സംഘട്ടനങ്ങൾക്ക് വേദിയായപ്പോഴാണ് വിക്ടർ രാജാവ് ബെനിറ്റോ മുസോളിനിയോട് ഭരണകൂടത്തിെൻറ ഭാഗമാവാൻ ആവശ്യപ്പെടുന്നത്. യുദ്ധാനന്തരം നിരാശ്രയരായിത്തീർന്ന യുവപടയാളികളെ ഫാഷിസ്റ്റ് പാർട്ടി ഉപയോഗപ്പെടുത്തി. കായിക പരിശീലനം സിദ്ധിച്ച ‘ബ്ലാക്ക് ഷർട്സ്’ എന്നറിയപ്പെട്ട ഇൗ യുവാക്കൾ റോമിലേക്ക് മാർച്ച് നടത്തി. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ഭരണനേതൃത്വമേറ്റെടുക്കാൻ തനിക്കു മാത്രമേ സാധിക്കൂവെന്ന് മുസോളിനി സമൂഹത്തെ ബോധ്യപ്പെടുത്തി. അങ്ങനെയാണ് 1922 ഒക്ടോബറിൽ വിക്ടർ രാജാവ് മുസോളിനിയെ പ്രധാനമന്ത്രിയായി അവരോധിക്കുന്നത്. ഭരണത്തിലേറിയ അദ്ദേഹം ജനാധിപത്യ സംവിധാനങ്ങളെ ഒന്നൊന്നായി തടികംമറിച്ചു. അങ്ങനെ, 1925 ആയപ്പോൾ സർവ അധികാരങ്ങളും കൈയടക്കിയ ബനിറ്റോ മുസോളിനി സ്വേച്ഛാധിപതിയായി ‘ഇൽഡ്യൂചെ’ (Il Duce ^നേതാവ്) എന്നറിയപ്പെടാൻ തുടങ്ങി. ഇത് 1943 വരെ നീണ്ടുനിന്നു. എന്നാൽ, 1945 ഏപ്രിൽ 28ന് അദ്ദേഹം വെടിയേറ്റ് മരിച്ചു.
മുസോളിനിയും ഹിറ്റ്ലറും കാഴ്ചവെച്ച, ലോകമനസ്സാക്ഷിയെ ഞെട്ടിച്ച, രാഷ്ട്രീയം ഏറെ വിലയിരുത്തപ്പെട്ടതാണ്. ഫാഷിസവും നാസിസവും ഹിംസയെയും അക്രമത്തെയും നിഷേധാത്മക പ്രവൃത്തികളായി വിലയിരുത്തുന്നില്ല. അരക്ഷിതാവസ്ഥ വളർത്തിയെടുക്കുന്നതിലൂടെ അധികാരം കൈവശപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ഇതിനുവേണ്ടി നീതിപീഠങ്ങളെയും നിയമപാലകരെയും പട്ടാളത്തെയുെമല്ലാം അവർ വരുതിയിലാക്കുന്നു. തങ്ങളുടെ വംശീയ താൽപര്യങ്ങൾക്ക് മേൽക്കോയ്മ ലഭിക്കാനായി വിദ്യാഭ്യാസരംഗവും അവർ കൈയടക്കുന്നു. ശാസ്ത്രവും ചരിത്രവും വളച്ചൊടിക്കുന്നു. അധ്യാപനത്തിലും പത്രപ്രവർത്തനത്തിലും മുസോളിനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം പൗരാണിക റോമിെൻറ വീരശ്രുതികൾ ഉൾക്കൊള്ളിച്ച് പാഠപുസ്തകങ്ങൾ മാറ്റിയെഴുതി. സ്കൂളുകളിൽ ഫാഷിസ്റ്റുകളായ അധ്യാപകരെ മാത്രം നിയമിച്ചു. വാർത്ത മാധ്യമങ്ങൾ നിയന്ത്രിക്കപ്പെട്ടു. മുസോളിനിയെ എതിർക്കുന്ന പത്രങ്ങൾ പുറത്തിറങ്ങിയില്ല. അദ്ദേഹത്തിെൻറ ഫാഷിസ്റ്റ് പാർട്ടി 10 ലക്ഷം റേഡിയോകൾ നാട്ടിൽ ഫ്രീയായി വിതരണം ചെയ്തു. അങ്ങനെ, വീട്ടിലിരുന്ന് അവർ മുസോളിനിയുടെ പ്രസംഗങ്ങൾ ശ്രവിച്ചു. വലിയ റാലികൾ സംഘടിപ്പിക്കപ്പെട്ടു. കായികാഭ്യാസങ്ങളിലൂടെ യുവാക്കളെ ആകർഷിച്ചു. ‘ഇൽഡ്യൂചി’െന വാഴ്ത്താനായി പരസ്യങ്ങളും റേഡിയോ പരിപാടികളും സിനിമകളും നിർമിക്കപ്പെട്ടു. സ്കൂളുകളിൽ വിദ്യാർഥികൾ ‘മുസോളിനി പറയുന്നത് എല്ലായ്പോഴും ശരിയാണ്’ (Mussolini is Always Right) എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു.
നമ്മുടെ നാട്ടിൽ അരങ്ങുവാഴുന്ന രാഷ്ട്രീയ അരക്ഷിതത്വം ചരിത്രവിദ്യാർഥികളെ ഭീതിപ്പെടുത്തുന്നു. വിദ്യാഭ്യാസരംഗം അസ്വസ്ഥമാണ്. ശാസ്ത്രീയ ഗവേഷണപഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വിജ്ഞാനകുതുകികളെ െഎതിഹ്യങ്ങളിൽ അഭിരമിക്കുന്നവരായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ഭരണകൂടത്തിെൻറ അമിതമായ കൈകടത്തലുകളാൽ, സ്വതന്ത്ര പ്രവർത്തനം സാധ്യമല്ലാതായിരിക്കുന്നു. കോടതികളുടെ പ്രവർത്തനം സുതാര്യമല്ലെന്ന് പ്രഗല്ഭരായ നിയമജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പ്രതിഫലേച്ഛയോടെ പക്ഷപാതപരമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്നതും പ്രതിപക്ഷ മാധ്യമങ്ങൾക്ക് അധികാരികൾ കടിഞ്ഞാണിടുന്നതും പരസ്യമായിരിക്കുന്നു. പത്രപ്രവർത്തകരും സാംസ്കാരിക നായകരും ആക്രമിക്കപ്പെടുന്നു; വധിക്കപ്പെടുന്നു.
ശാസ്ത്രത്തിെൻറ വളർച്ചയിൽ പൗരാണിക കാലത്തുതന്നെ ഇന്ത്യ മഹത്തായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. അക്കഗണിതം ആര്യഭടെൻറ സംഭാവനയാണെന്നറിയുന്നു. ‘പൂജ്യം’ കണ്ടുപിടിക്കപ്പെട്ടതോെടയാണ് സംഖ്യയുടെ സ്ഥാനനിർണയം സാധ്യമായത്. അതേപോലെ, ആയുർേവദം ചരകെൻറ സംഭവനയാണ്. രോഗശമനത്തിനും പ്രതിരോധത്തിനുമുള്ള മരുന്നുകൾ അവർ പ്രകൃതിയിൽനിന്ന് കണ്ടെത്തുകയുണ്ടായി. ആയുർവേദ ഗ്രന്ഥങ്ങൾ അറബിയിലേക്കും ലാറ്റിൻ ഭാഷയിലേക്കും തർജമ ചെയ്യപ്പെട്ടു. ഇതൊക്കെയും വ്യക്തമാക്കുന്നത് നാം ആധുനിക ശാസ്ത്രരംഗത്ത് മറ്റു രാഷ്ട്രങ്ങളുമായി വിജ്ഞാനം പങ്കുവെക്കുകയും പുരോഗതി കൈവരിക്കാനായി കൈകോർക്കുകയും വേണമെന്നാണ്. എന്നാൽ, വിവരക്കേട് വിളിച്ചുപറയുകയും എല്ലാത്തിെൻറയും വിധാതാക്കൾ തങ്ങൾ മാത്രമാണെന്ന് ഘോഷിക്കുകയും ചെയ്യുന്നത് ബഷീർ പറഞ്ഞതുപോലെ ‘കുയ്യാന’യെ കാട്ടി ‘ആന’യാണെന്ന് വീമ്പുപറയുന്നതിന് തുല്യമാണ്. അത് രാജ്യത്തെ പുരോഗതിയിലേക്കല്ല, അധോഗതിയിലേക്കേ നയിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.