വോട്ട് ബാങ്ക് നിക്ഷേപം
text_fieldsന്യൂഡൽഹി: അഞ്ചു വർഷം മറന്നുകളഞ്ഞ വിഭാഗങ്ങളെ വാരിപ്പുണരാൻ വെമ്പൽ കാട്ടി മോദിസർക്കാർ. തെരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തിയപ്പോൾ കർഷകരും ഇടത്തരക്കാരും അസംഘടിത മേഖലയിലുള്ളവരും തൊഴിലാളികളും സർക്കാറിന് വേണ്ടപ്പെട്ടവരായി. വാരിക്കോരി കിനാവു വിറ്റ് വോട്ടു സ്വാധീനിക്കാൻ നടത്തുന്ന തീവ്രശ്രമമാണ് ധനമന്ത്രി പിയൂഷ് ഗോയലിെൻറ ഇടക്കാല ബജറ്റ്. പക്ഷേ, വാഗ്ദാനങ്ങൾ മിക്കതും കണ്ണിൽ പൊടിയിടൽ മാത്രം.
അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏപ്രിലിനു മുമ്പ് 2,000 രൂപ ഇട്ടുകൊടുത്ത് 12 കോടി കർഷക കുടുംബങ്ങളുടെ വോട്ടു സ്വാധീനിക്കാമെന്ന കണക്കുകൂട്ടലാണ് പ്രധാനമന്ത്രിയുടെ പേരിലുള്ള കിസാൻ സമ്മാന നിധി. ഇടത്തരം കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ വരുമാന സഹായമായി നൽകുമെന്ന വാഗ്ദാനം സർക്കാറിെൻറ കുറ്റസമ്മതം മാത്രമല്ല, കർഷക വഞ്ചനയുമാണ്.
അഞ്ചു വർഷത്തിനിടയിൽ കർഷകെൻറ കണ്ണീരിനു മോദിസർക്കാർ ഒരു വിലയും കൽപിച്ചില്ലെന്ന അതൃപ്തി പുകയുന്നതു തിരിച്ചറിഞ്ഞാണ് തട്ടുപൊളിപ്പൻ പ്രഖ്യാപനം. അടുത്തിടെ അധികാരമേറ്റ കോൺഗ്രസ് സർക്കാറുകൾ കാർഷിക വായ്പ എഴുതിത്തള്ളാൻ ഇതിെൻറ പലമടങ്ങ് തുക വകയിരുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള സമാശ്വാസമൊന്നും കേന്ദ്രം പ്രഖ്യാപിച്ചില്ല.
ഒരു വർഷം നൽകുമെന്ന് പറയുന്ന 6,000 രൂപ യഥാർഥത്തിൽ ഒരു ലക്ഷം വായ്പയെടുത്ത കർഷകന് വാർഷിക പലിശ തിരിച്ചടക്കാൻ പോലും തികയില്ല. നാലു പേരുള്ള കർഷക കുടുംബത്തിന് പ്രതിവർഷം 6,000 രൂപ നൽകുക എന്നാൽ ഒരാൾക്ക് വെച്ചുനീട്ടുന്ന പ്രതിദിന വിഹിതം നാലു രൂപയിൽ താഴെ. അതിൽതന്നെ 2000 രൂപ മാത്രമാണ് ഏപ്രിലിനു മുമ്പ് കിട്ടുക. പിന്നീടു വരുന്ന സർക്കാറാണ് ബാക്കി ബാധ്യത ഏറ്റെടുക്കേണ്ടത്. അവരുടെ തീരുമാനമനുസരിച്ചാവും ഇൗ ആനുകൂല്യത്തിെൻറ ഭാവി. ഭൂമിയില്ലാത്ത കർഷക തൊഴിലാളിയാകെട്ട, ഇപ്പോൾതന്നെ കളത്തിനുപുറത്ത്.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി 60 കഴിഞ്ഞാൽ പ്രതിമാസം 3000 രൂപ നൽകുമെന്നാണ് പറയുന്നത്. 100/50 രൂപ വീതം പണമടക്കുന്നവർക്ക് മൂന്നോ നാലോ പതിറ്റാണ്ടിനുശേഷം കിട്ടാനിരിക്കുന്ന തുകയാണത്. 10 കോടി പേരാണ് ഗുണഭോക്താക്കളെന്നു പറയുന്നു. വകയിരുത്തിയതാകെട്ട, 500 കോടി രൂപ. ഇൗ പദ്ധതിക്കും വ്യക്തമായ രൂപരേഖയായിട്ടില്ല. അഞ്ചു വർഷത്തിനിടയിൽ മറന്ന വിഭാഗങ്ങൾ പലതും തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുേമ്പാഴാണ് സർക്കാറിെൻറ കണ്ണിൽ പെടുന്നത്.
നികുതിയിളവു പ്രഖ്യാപനം മധ്യവർഗ വോട്ടറെ സ്വാധീനിക്കാനുള്ള ഉപാധിയാണ്. അഞ്ചു ലക്ഷം രൂപക്കു മുകളിൽ വാർഷിക വരുമാനമുള്ള നികുതിദായകരുടെ കാര്യത്തിൽ നിരക്കിലോ ഇളവുകളിലോ മാറ്റമൊന്നുമില്ല. എന്നാൽ, രണ്ടര ലക്ഷം രൂപ വരെയായിരുന്ന ഇളവു പരിധി അഞ്ചു ലക്ഷമായി ഉയർത്തിയത്, ഇടത്തരം നികുതിദായകരെ ആഹ്ലാദിപ്പിക്കും.ഇതിനു പുറമെ, കൂടുതൽ നികുതിയിളവു നേടാൻ വിവിധ വഴികളും തുറന്നിട്ടുണ്ട്. എന്നാൽ, അടുത്ത സാമ്പത്തിക വർഷമാണ് ഇതത്രയും നടപ്പാകേണ്ടത്. ഇപ്പോഴത്തെ പ്രഖ്യാപനം തിരുത്തി വോട്ടറുടെ അപ്രിയം സമ്പാദിക്കാൻ പുതിയ സർക്കാർ തയാറാവില്ലെന്ന് നികുതിദായകന് പ്രതീക്ഷവെക്കാമെന്നു മാത്രം.
2030ലേക്കുള്ള ദർശനരേഖ വരെ ഇടക്കാല ബജറ്റിൽ ധനമന്ത്രി അവതരിപ്പിച്ചത് യഥാർഥത്തിൽ ചട്ടലംഘനമാണ്. 100 ദിവസംപോലും ബാക്കിയില്ലാത്ത സർക്കാറാണ് പതിറ്റാണ്ടു കാലത്തെ ദർശനം മുന്നോട്ടു വെച്ചത്. പൂർണ ബജറ്റ് അവതരിപ്പിക്കുന്ന വിധത്തിൽ ഒന്നേമുക്കാൽ മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗമാണ് മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇത്തരത്തിൽ ബജറ്റ് അവതരിപ്പിക്കാറില്ല. 2030ലേക്കുള്ള ‘വിഷനി’ലാകെട്ട, സുപ്രധാനമായ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഒന്നും പറയുന്നില്ല. തൊഴിലുകളെക്കുറിച്ചും മൗനം.
ഏപ്രിൽ മുതൽ, പുതിയ സർക്കാർ അടുത്ത ബജറ്റ് അവതരിപ്പിക്കുന്ന ജൂലൈ വരെ ഖജനാവിൽനിന്ന് അഡ്വാൻസ് എടുക്കാൻ ഇപ്പോഴത്തെ മന്ത്രിസഭ പാർലമെൻറിെൻറ അനുമതി തേടുന്ന വോട്ട് ഒാൺ അക്കൗണ്ടാണ് യഥാർഥത്തിൽ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, അതിനു പകരം വാഗ്ദാന പെരുമഴ പെയ്യിക്കാനാണ് മോദിസർക്കാർ ശ്രമിച്ചത്. പുതിയ സർക്കാർ ജൂലൈയിൽ പുതിയ ബജറ്റ് അവതരിപ്പിക്കുേമ്പാഴാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ധനാഗമ, വിനിയോഗ ക്രമം യഥാവിധി നിശ്ചയിക്കപ്പെടുക.
കർഷകർക്ക് 2000 രൂപ നടപ്പു സാമ്പത്തിക വർഷം നൽകാൻ പാകത്തിൽ പുതിയ ബജറ്റിൽ പ്രത്യേകമായ ക്രമീകരണം വരുത്തിയതുതന്നെ ചട്ടലംഘനമാണ്. ബജറ്റ് പുതിയ സാമ്പത്തിക വർഷത്തേക്കുള്ളതാണ്. അതിൽ തൊട്ടടുത്ത ഏപ്രിലിനു മുമ്പ് നടപ്പാക്കുന്ന വിധം പദ്ധതി പ്രഖ്യാപിക്കുന്ന പതിവില്ല. ഫിനാൻസ് ബിൽ അത്തരത്തിൽ ക്രമീകരിക്കാൻ സർക്കാറിന് യഥാർഥത്തിൽ അധികാരമില്ല. സാമ്പത്തിക അച്ചടക്കത്തിനുള്ള ദീർഘകാല പദ്ധതിയിൽ വെള്ളം ചേർത്താണ് വമ്പൻ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്. മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ ഒരു ശതമാനം മാറ്റിവെച്ചാലാണ് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ കഴിയുക. ഇൗ പണം എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യം ബാക്കി. ധനക്കമ്മിയാകെട്ട 3.3 ശതമാനത്തിൽ നിർത്തുകയെന്ന ലക്ഷ്യം പാളി; 3.4 ശതമാനമായി. ബാങ്കുകളുടെ ശേഷി വർധിപ്പിച്ചുവെന്നുമൊക്കെയുള്ള അവകാശവാദങ്ങളും ഒപ്പമുണ്ട് -യാഥാർഥ്യം മറിച്ചാണെങ്കിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.