യാത്രയായത് വിജ്ഞാന വസന്തം
text_fieldsകഴിഞ്ഞ ആറു പതിറ്റാണ്ടിലധികമായി ഇസ്ലാമിക വൈജ്ഞാനിക മേഖലയിലും പൊതു സേവന രംഗത്തും നിറസാന്നിധ്യമായിരുന്നു വി.എം. മൂസ മൗലവി.ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ ശ്രദ്ധേയമായ യമനിൽനിന്ന് ഇന്ത്യയിലെത്തിയ പ്രഗൽഭ പണ്ഡിതർ അഹമദുൽ യമനിയുെട സന്താനപരമ്പരയിലാണ് മൂസ മൗലവി ജനിക്കുന്നത്. ‘സ്നേഹം’ ആയിരുന്നു അദ്ദേഹത്തിെൻറ സ്വഭാവത്തി െൻറ പ്രത്യേകത.
ഒരിക്കൽ കണ്ടവർക്കാർക്കും പിന്നീട് അദ്ദേഹത്തെ മറക്കാനാവില്ലായിരുന്നു. വളരെ നിഷ്കളങ്കമ ായ സ്നേഹവും താൽപര്യവും കൊണ്ട് അദ്ദേഹംജനങ്ങളെ വാരിപ്പുണർന്നിരുന്നു.
താനുമായി ബന്ധപ്പെടുന്നവർക്കെല്ലാം എല്ലാവിധ നന്മകളും ലഭിക്കണമെന്ന ഉൽക്കടമായ ആഗ്രഹം അദ്ദേഹത്തിെൻറ ഒരു പ്രത്യേകതയായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ്ആറു പതിറ്റാണ്ടുകളായി അദ്ദേഹവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് വിദ്യാർഥികൾ ഒരു സ്നേഹനിധിയായ പിതാവിനെപ്പോലെ സ്നേഹം അനുഭവിച്ചുവളർന്നു.
മതപരമായ എന്ത് വിഷയങ്ങൾക്കും കൃത്യവും കണിശവുമായ നിലപാടും മറുപടിയും അദ്ദേഹത്തിൽനിന്ന് ലഭിക്കുമായിരുന്നു. കഴിഞ്ഞ 40 വർഷത്തിലധികമായി തെക്കൻ കേരളത്തിെൻറ മത വൈജ്ഞാനിക സാമൂഹിക മേഖലകളിൽ രൂപപ്പെട്ട പ്രതിസന്ധിഘട്ടത്തിലെല്ലാം അദ്ദേഹം നൽകിയ ആയിരക്കണക്കിന് മതവിധികൾ ഒന്നു പോലും തെറ്റായിരുന്നുവെന്ന് ഇന്നുവരെ വിലയിരുത്തപ്പെട്ടിട്ടില്ല എന്നത് അദ്ദേഹത്തിെൻറ വൈജ്ഞാനിക പാടവവും അൽഭുതകരമായ സൗഭാഗ്യവുമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും.
(എറണാകുളം സ്റ്റേഡിയം മസ്ജിദ് ചീഫ് ഇമാമാണ് ലേഖകൻ)
അറിവ് ആവോളം പകർന്നുനൽകിയ പണ്ഡിതൻ
കെ.എം. മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി
കേരളത്തിലെ ആദ്യ ബാഖവി ബിരുദധാരിയായിരുന്ന വടുതല വി.എം. മൂസ മൗലവി ആയിരക്കണക്കിന് പണ്ഡിതന്മാരെയാണ് വാർത്തെടുത്തത്. വിശ്വമഹാപണ്ഡിതന്‍ അസ്ഹരി തങ്ങളുടെ പ്രധാന ശിഷ്യരില്‍ ഒരാളായിരുന്ന മൂസ മൗലവി 1960ലാണ് എം.എഫ്.ബി എടുത്തത്. കാഞ്ഞിരപ്പിള്ളി, ആലുവ കുഞ്ഞുണ്ണിക്കര, വാഴക്കുളം ജാമിഅ ഹസനിയ്യ, വടുതല അബ്‌റാര്‍ തുടങ്ങിയ കലാലയങ്ങളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിലാണ് ആയിരക്കണക്കിന് പേർ അദ്ദേഹത്തിെൻറ ശിഷ്യന്മാരായിരുന്നത്. 1993 മുതല്‍ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറായ അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചെവച്ചത്. പ്രസിഡൻറാവും മുമ്പ് 10 വര്‍ഷം വര്‍ക്കിങ് പ്രസിഡൻറായിരുന്നു. ’80 മുതല്‍ വൈസ് പ്രസിഡൻറായി സേവനമനുഷ്ഠിച്ചാണ് സംഘടനയുടെ ശക്തികേന്ദ്രമായി മാറിയത്. തെക്കന്‍ കേരളത്തിലെ ചീഫ് മുഫ്തിയായിരുന്നു.
മതപരമായ ഏതു വിഷയത്തിലും ശരിയായ തീരുമാനം പുറപ്പെടുവിച്ചിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. സ്വന്തം അറിവ് മറ്റുള്ളവരിലേക്ക് ആവോളം പകർന്നു നൽകാൻ ഏറെ സന്തോ
ഷമായിരുന്നു. പുതിയ അറിവുകൾ സ്വീകരിക്കാനും ഏറെ വെമ്പൽകൊണ്ടിരുന്നു. കേരളത്തിലെ നൂറുകണക്കിന് മസ്ജിദുകളുടെ തറക്കല്ലിടല്‍ നടത്തിയ അദ്ദേഹം മികച്ച കര്‍മശാസ്ത്ര വിദഗ്ധനായിരുന്നു.
അഖിലേന്ത്യ ഫിഖ്ഹ് സെമിനാറില്‍ പങ്കെടുക്കുകയും ലോകത്തിെൻറ നാനാഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ ഭാഷക്കാരായ പണ്ഡിതന്മാരുമായി കര്‍മ ശാസ്ത്രത്തിെൻറ പ്രമുഖ വിഷയങ്ങളെക്കുറിച്ച് അറബി ഭാഷയില്‍തന്നെ സംവദിക്കുകയും ചെയ്തിരുന്നു. സെമിനാറില്‍ പങ്കെടുത്ത മുഴുവന്‍ പണ്ഡിതന്മാരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിെൻറ പാണ്ഡിത്യം. അതുകൊണ്ടുതന്നെ, അവരുടെയെല്ലാം ആദരവും അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി. ഇത് അദ്ദേഹത്തെക്കുറിച്ച് എന്നും ഒാർമിക്കാനുള്ള ഏറ്റവും നല്ല സന്ദർഭങ്ങളിൽ ചിലതാണ്. അദ്ദേഹത്തിെൻറ വേര്‍പാട് കേരളീയ സമൂഹത്തിന്, പ്രത്യേകിച്ച് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമക്ക് തീരാനഷ്ടമാണ്.
(ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.